പി.കെ.ശശിക്കെതിരെ നടപടി ഉറപ്പായി; പരാതിക്കാരിയെയും ശശിയെയും വിളിച്ചുവരുത്തി വിശദീകരണം തേടി; പരാതി ഓഗസ്റ്റ് 14 ന് കിട്ടിയെന്നും പാർട്ടി നേരത്തെ ഇടപെട്ടെന്നും അവകാശവാദം; പാർട്ടി ഭരണഘടനയ്ക്കനുസൃതമായ നടപടിയെടുക്കുമെന്നും സിപിഎം; ശശി എംഎൽഎ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ സിപിഎം നടപടി ഉറപ്പായി. ശശിക്കെതിരായ പീഡനാരോപണത്തിൽ നേരത്തെ ഇടപെട്ടെന്ന അവകാശവാദമാണ് പാർട്ടി ഉന്നയിക്കുന്നത്. ഓഗസ്റ്റ് 14 നാണ് പെൺകുട്ടിയുടെ പരാതി കിട്ടിയത്. പരാതിക്കാരിയെ നേരിട്ട് വിളിച്ചുവരുത്തി നേരത്തെ വിശദീകരണം തേടുകയും ചെയ്തു. പി.കെ.ശശിയെയും എകെജി സെന്ററിലേക്ക് വളിച്ചുവരുത്തി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണം തേടി. തുടർന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാർട്ടി ഭരണഘടനയ്ക്ക് അനുസൃതമായ നടപടിയെടുക്കുമെന്നും സംസ്ഥാന കമ്മിറ്റി വിശദീകരിച്ചു.
അതിനിടെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി മറച്ചു വയ്ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി വൃന്ദ വിഷയത്തിൽ ആശയ വിനിമയം നടത്തിയതായും സൂചനയുണ്ട്. അതിശക്തമായ നിലപാട് എടുക്കുമെന്ന ഉറപ്പ് വൃന്ദയ്ക്ക് പിണറായി കൊടുത്തതായാണ് സൂചന.
അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണ് ശശിക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിൽ ശശിയെ പിണറായി പിന്തുണയ്ക്കില്ല. അതിനിടെ യെച്ചൂരിയും കോടിയേരിയും പരാതിയുണ്ടെന്ന് പറഞ്ഞാൽ അത് ശരിയാണെന്നും ശശി പ്രതികരിച്ചു. പാർട്ടി പറയുന്നതാണ് ശരിയെന്നും വ്യക്തമാക്കി. ഈ മാസം 30നും നവംബർ 1നുമാണ് സിപിഎം സംസ്ഥാന സമിതി ചേരുക. അന്ന് ശശിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ശശിയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യാനാണ് സാധ്യത. പെൺകുട്ടിയുടെ പരാതി പൊലീസിലെത്തില്ലെന്ന് ഉറപ്പിക്കാൻ ഇപ്പോഴും അണിയറയിൽ നടക്കുകയാണ്. പാർട്ടി തലത്തിൽ നടപടിയെടുത്ത് ശശിയെ കേസിൽ നിന്ന് രക്ഷിക്കാനാണ് നീക്കം.
പെൺകുട്ടിക്ക് വേണമെങ്കിൽ പൊലീസിൽ പരാതി കൊടുക്കാമെന്ന നിലപാടാകും പാർട്ടി എടുക്കുക. സ്ത്രീ പീഡന പരാതിയിൽ യുവതികൾ ആവശ്യപ്പെട്ടാൽ മാത്രമേ പരാതി പൊലീസിന് കൈമാറേണ്ടതുള്ളൂ. ശശിക്കെതിരെ ഉൾപാർട്ടി ജനാധിപത്യത്തിന്റെ പേരിലാണ് പാർട്ടിക്ക് പരാതി കിട്ടിയത്. അതിന് സംഘടനാ അച്ചടക്ക നടപടിയെടുക്കുമെന്നാണ് സിപിഎം നൽകുന്ന സൂചന. അതിനപ്പുറത്തേക്ക് പാർട്ടിക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് നിലപാട്. പാർട്ടിക്ക് കിട്ടുന്ന പരാതി പാർട്ടി ചർച്ച ചെയ്ത് നടപടിയെടുക്കും. പൊലീസിൽ പരാതി കൈമാറണമെന്ന് യുവതി ആവശ്യപ്പെട്ടാൽ അതു ചെയ്യുമെന്നും മുതിർന്ന സിപിഎം നേതാവ് മറുനാടനോട് പറഞ്ഞു. എന്നാൽ വിഷയം പൊലീസിന് നൽകണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെയാണ് ശശിക്കെതിരെ പരസ്യ നിലപാടുമായി വൃന്ദാകാരാട്ട് രംഗത്ത് എത്തിയത്. സ്ത്രീകൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങൾ പാർട്ടി വച്ചു പൊറുപ്പിക്കില്ലെന്ന് ശശിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വൃന്ദ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ശശിക്കെതിരെ ഉയർന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് സിപിഎം സ്ഥിരീകരിക്കുകയാണെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വം നടപടി എടുത്തിരുന്നെന്നും വൃന്ദ കൂട്ടിച്ചേർത്തു.
ഡി വൈ എഫ് ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നൽകിയത്. വൃന്ദാ കാരാട്ടിനും സംസ്ഥാനത്തെ ചില നേതാക്കൾക്കും യുവതി പരാതി നൽകിയിരുന്നു. അതിനിടെ പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യേണ്ട കാര്യം പാർട്ടിക്ക് അകത്തു ചർച്ച ചെയ്യുമെന്നും പരാതി അന്വേഷിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ശശിയും പ്രതികരിച്ചു. പാർട്ടി എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അത് നേരിടാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി കൂട്ടിച്ചേർത്തു. നടപടിയുണ്ടാകുമെന്ന സൂചന ശശിക്കും സംസ്ഥാന നേതൃത്വം നൽകിയതിന്റെ സൂചനയാണ് ഇത്.
'എന്റെ നിലപാട് നേരത്തെ പറഞ്ഞതാണ്. ഏതൊരാളെക്കുറിച്ചും ചെറിയ ആളായാലും ഉന്നത നേതാവായാലും പരാതി കിട്ടിയാൽ അത് കൈകാര്യം ചെയ്യാൻ കഴിയുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി. മറ്റ് പാർട്ടികളെ പോലെയല്ല. പാർട്ടിക്കകത്ത് ചർച്ചചെയ്യേണ്ട കാര്യം പാർട്ടിക്കകത്ത് ചർച്ചചെയ്യും. പാർട്ടിയുടെ നിലപാട് അറിയാത്ത ചില വിവരദോഷികൾ മാത്രമേ അകത്തുള്ള കാര്യങ്ങൾ പുറത്തുപറയൂ. അന്വേഷിക്കാനുള്ള നല്ല കരുത്ത് പാർട്ടിക്കുണ്ട്. അത് നേരിടാനുള്ള നല്ല ആർജവവും കമ്യൂണിസ്റ്റ് ആരോഗ്യവും തനിക്കുണ്ട്. എന്നെ ഇവിടുത്തുകാർക്കൊക്കെ അറിയാം. എന്നെ അറിയാവുന്ന എന്റെ പൊതുപ്രവർത്തനത്തെക്കുറിച്ച് അറിയാവുന്ന ആളുകൾക്ക് എന്റെ പൊതുജീവിതം എന്താണ് എന്ന് അവർക്ക് നല്ലതുപോലെ അറിയാം. ഞാൻ തെറ്റായ രീതിയിലൂടെ സഞ്ചരിച്ചിട്ടില്ല.-ശശി പ്രതികരിച്ചു.
എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശകുണ്ടായി എന്ന് എന്റെ പാർട്ടി എന്നെ ബോധ്യപ്പെടുത്തിയാൽ അത് രണ്ട് കൈയും നീട്ടി സ്വീകരിക്കും, അതാണ് ഞാൻ പറഞ്ഞത് കമ്യൂണിസ്റ്റ് ആരോഗ്യമെന്ന്. സാധാരണ ഒരാൾക്ക് ഉണ്ടാകുന്നതല്ല കമ്യൂണിസ്റ്റ് ആരോഗ്യം. അച്ചടക്കനടപടിയെ പറ്റി എന്തിനാണ് ബേജാറാകുന്നത്. അത് ഞങ്ങളുടെ പാർട്ടി തീരുമാനിക്കുന്നതാണ്. അതിൽ എന്തിനാണ് വേവലാതി. ഞാൻ ചോദിക്കട്ടെ, നിങ്ങളുടെ കൈയിൽ പരാതിയുണ്ടോ, പരാതി നിങ്ങളുടെ കൈയിലില്ലാതെയാണ് അനാവശ്യമായിട്ട് നിങ്ങളുടെ ഈ വിചാരണ. എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. പാർട്ടിക്കകത്ത് ഞങ്ങൾ പല കാര്യങ്ങളും ചർച്ചചെയ്യും. വെട്ടിലാക്കാമെന്നാണ് വിചാരമെങ്കിൽ അതിലൊന്നും ശശി വീഴില്ല'-എംഎൽഎയുടെ പ്രതികരണം ഇങ്ങനെയാണ്.
അതിനിടെ പി.കെ.ശശി എംഎൽഎ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ ആവശ്യപ്പെട്ടു. അധികാരസ്ഥാനത്ത് തുടർന്നാൽ അന്വേഷണ സംഘങ്ങളെ സ്വാധീനിക്കാൻ പി.കെ.ശശിക്കാവും. അതിനാൽ എംഎൽഎ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നാണ് തന്റെ നിലപാട്.
പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് നടപടി വൈകുന്നത് ദൗർഭാഗ്യകരമാണ്. പീഡന പരാതിയിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ലോക്നാഥ് ബെഹ്റയോട് നിർദ്ദേശിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ രാഷ്ട്രീയ പ്രവർത്തകയെപ്പോലെ പ്രസ്താവനകളുമായി രംഗത്ത് വരുന്നത് ദൗർഭാഗ്യകരമാണെന്നും രേഖാ ശർമ പറഞ്ഞു.അതേസമയം, വിഷയത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് പറഞ്ഞ ദേശീയ വനിതാ കമ്മിഷൻ ഇപ്പോൾ നിലപാടിൽ മലക്കം മറിഞ്ഞുവെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ ആരോപിച്ചു. സ്വമേധയാ കേസെടുക്കുമെന്ന് പറഞ്ഞ കമ്മിഷൻ അദ്ധ്യക്ഷയുടെ ഇപ്പോഴത്തെ നിലപാട് വേണമെങ്കിൽ കേസെടുക്കാമെന്നാണ്. സംസ്ഥാന വനിതാ കമ്മിഷന്റെ നിലപാട് ഇക്കാര്യത്തിൽ ശരിയാണെന്ന് തെളിഞ്ഞതായും അവർ അവകാശപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍