ഈ വർഷം മാത്രം രൂപയുടെ മൂല്യം ഇടിഞ്ഞത് 11 ശതമാനം; കൊടുത്ത് തീർക്കാനുള്ള വിദേശ കടം ഈ വർഷം മാത്രം ഉയർന്നത് 68,000 കോടി; എണ്ണ ഇറക്കുമതിക്കായി അധികം വേണ്ടത് ശതകോടികൾ; ഇന്ത്യയുടെ വിദേശനാണ്യ ശേഖരം നേരിടുന്നത് രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി; വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും സാധ്യതകൾ ഏറെ; തിളങ്ങുന്ന ഇന്ത്യ സൃഷ്ടിക്കാൻ മോദി നാല് വർഷം പെടാപ്പാടുപെട്ടപ്പോൾ ഫലം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ചരിത്രത്തിലില്ലാത്തവിധം പ്രതിസന്ധിയെ നേരിടുകയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ. ജി.എസ്.ടിയും നോട്ടു നിരോധനവും ഏൽപ്പിച്ച ആഘാതമാണ് എല്ലാത്തിനും കാരണമെന്ന് വിലയിരുത്തുന്നവരുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കരുത്തുള്ളതാക്കാൻ പ്രധാനമന്ത്രി മോദി നടപ്പാക്കിയതായിരുന്നു രണ്ട് തീരുമാനങ്ങളും. എന്നാൽ ഇതൊന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായില്ല. രൂപയുടെ മൂല്യം അന്താരാഷ്ട്ര തലത്തിൽ ഇടിഞ്ഞു. ഇന്ധന വില കുതിച്ചുയർന്നു. ഇതോടെ ഇറക്കുമതിക്ക് കൂടുതൽ തുക മാറ്റി വയ്ക്കേണ്ടിയും വന്നു. ഡോളറിന്റെ മൂല്യം ഉയരുന്നതു കൊണ്ട് തന്നെ ഇറക്കുമതി ചെലവും കൂടി. അങ്ങനെ ഇന്ത്യൻ പണം വിദേശ വിപണയിലേക്ക് ഒഴുകുകയാണ്. അങ്ങനെ തിളങ്ങുന്ന ഇന്ത്യയാകാനുള്ള രാജ്യത്തിന്റെ യാത്ര കിതപ്പിലേക്കാണ് എത്തുന്നത്. വലിയ പ്രതിസന്ധിയിലേക്ക് രാജ്യമെത്തുമെന്നാണ് വലയിരുത്തൽ.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുകയാണ്. സെപ്റ്റംബർ ആദ്യവാരത്തിൽ 70 ഡോളർ വരെ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനം ഇറക്കുമതിയാണ്. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ കൂടുതൽ പണം ഇറക്കുമതിക്കായി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് രൂപയെ ദുർബലമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനം ഇറക്കുമതി ചെയ്യുമ്പോൾ ഡോളറായാണ് പണം നൽകുന്നത്. ഇറാനിൽ നിന്ന് ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ അമേരിക്കയുടെ എതിർപ്പ് കാരണം ഇറാനെ ഇന്ത്യ ഒഴിവാക്കി. ഇതാണ് എല്ലാ പ്രശ്നത്തിനും മൂലകാരണം. റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും ഏകോപനത്തോടെ പ്രവർത്തിക്കുന്നില്ലെന്ന വിമർശനവും ഉണ്ട്. അതുകൊണ്ട് തന്നെ പ്രശ്ന പരിഹാരത്തിനുള്ള ഇടപെടലും അസാധ്യമാകുന്നു.
ഈ സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നതും കേന്ദ്ര സർക്കാരിനെയാണ്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പാണ്. രൂപയുടെ മൂല്യം ഇടിയുന്നതുകൊണ്ട് തന്നെ ഇന്ധന വില കുറയ്ക്കാനാകുന്നില്ല. ഈ വിഷയം പ്രതിപക്ഷം രാജ്യ വ്യാപകമായി ചർച്ചയാക്കുകയാണ്. ഇന്ധനത്തേയും ജി എസ് ടിയിൽ കൊണ്ടു വരണമെന്നാണ് ആവശ്യം. ഇതിനുള്ള രാഷ്്ട്രീയ തീരുമാനം എടുക്കാനാവാത്തത് രാജ്യത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥ കാരണമാണ്. ഈ ഘട്ടത്തിൽ ്അത്തരമൊരു തീരുമാനമെടുത്താൽ ഖജനാവിലേക്ക് എത്തുന്ന നികുതി പണം കുറയും. ഇതോടെ ഒന്നും ചെയ്യാനുള്ള കാശ് ഇല്ലാത്ത അവസ്ഥയുമാകും. ക്രൂഡ് ഓയിൽ വില കൊടുക്കാൻ മാത്രമേ പിന്നെ ഖജനാവിൽ എന്തെങ്കിലും ഉണ്ടാകൂ. അതുകൊണ്ട് തന്നെ പ്രശ്നം പരിഹരിക്കാൻ മാർഗ്ഗമില്ലാതെ പകച്ചിരിക്കുകയാണ് മോദി സർക്കാർ.
ഇന്ധനവില കൂടുന്നതും രൂപയുടെ മൂല്യമിടിയുന്നതും രാജ്യത്തിന്റെ വ്യാപാരകമ്മി വർധിപ്പിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിൽ വ്യാപാര കമ്മി 2.8 ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം ഇത് 1.8 ശതമാനം മാത്രമായിരുന്നു. അഞ്ച് വർഷത്തിനിടെ ഏറ്റവും വലിയ വ്യാപാര കമ്മിയാണ് സമ്പദ്വ്യവസ്ഥയിൽ അനുഭവപ്പെടുന്നത്. വ്യാപാരകമ്മി ഉയരുന്നതും രൂപയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനിടെ ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം ഈ വർഷം 11 ശതമാനം കുറഞ്ഞതോടെ ഹ്രസ്വകാല കടങ്ങൾ അടയ്ക്കാൻ മാത്രം ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുന്നു. ഡോളറിനായി കൂടുതൽ രൂപ നൽകേണ്ടി വരുന്നതാണ് ഇതിന് കാരണം. ഇതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും.
രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്താണ് രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ചിത്രം വിശദീകരിക്കുന്നത്. വിനിമയ നിരക്ക് ഈ വർഷം 73 രൂപയിലെത്തുകയും ക്രൂഡ് ഓയിലിന്റെ വില ബാരലിന് ശരാശരി 76 ഡോളറാകുകയും ചെയ്താൽ ഇന്ത്യയുടെ എണ്ണ ബില്ലിൽ മാത്രം 45,700 കോടിയുടെ വർധനയുണ്ടാകുമെന്ന് എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് വിശദീകരിക്കുന്നു. ഇന്ത്യയുടെ ഹ്രസ്വകാല കടം 2017 ൽ 217.6 ബില്യൺ ഡോളറായിരുന്നു. ഇതിൽ പകുതി 2018ന്റെ ആദ്യ പകുതിയിൽ അടച്ചു തീർക്കുകയോ അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്തതായി അനുമാനിച്ചാൽ പോലും ഡോളറിന്റെ വിനിമയ ശരാശരിയായ 65.1 എന്ന നിലയിൽ കണക്കാക്കിയാൽ 7.1 ലക്ഷം കോടി രൂപ തിരിച്ചടക്കാനാണ്ട്.
നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രൂപയുടെ വിനിമയ നിരക്കിന്റെ ശരാശരി 71.4 ആയി കണക്കാക്കിയാലും, തിരിച്ചടക്കേണ്ട തുക 7.8 ലക്ഷം കോടി രൂപയാകും. 70,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം ഉണ്ടാകുക. ഇത ്താങ്ങാനുള്ള കരുത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കില്ല. ജി.ഡി.പി ഉയരുന്നുണ്ടെങ്കിലും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ കുറവ് സമ്പദ്വ്യവസ്ഥക്ക് സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ലെന്നാണ് വിലയിരുത്തൽ. അമേരിക്കൻ സമ്പദ്വ്യവസ്ഥ കരുത്താർജിച്ചതും മറ്റ് കറൻസികൾക്ക് തിരിച്ചടി നൽകുന്ന ഘടകമാണ്. 4.1 ശതമാനം നിരക്കിലാണ് അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ വളർച്ച. ഇതുമൂലം കൂടുതൽ ആളുകൾ അമേരിക്കയിലാണ് നിക്ഷേപം നടത്തുകയാണ്. ഇത് ഡോളറിന് കരുത്താകുമ്പോൾ മറ്റ് കറൻസികളുടെ മൂല്യശോഷണത്തിന് കാരണമാവുന്നു.
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുമ്പോൾ പരിഹാരം കാണാൻ കഴിയുന്നത് ആർ.ബി.ഐക്ക് മാത്രമാണ്. കരുതൽ ധനശേഖരത്തിൽ നിന്ന് ഡോളർ കൂടുതലായി വിപണിയിലറക്കി രൂപയുടെ മൂല്യശോഷണം ആർ.ബി.ഐ തടയണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. അത്തരമൊരു കടുത്ത നടപടിയിലേക്ക് കേന്ദ്രബാങ്ക് നീങ്ങുന്നുമില്ല. കേന്ദ്ര സർക്കാരുമായുള്ള ഏകോപനത്തിന്റെ പ്രശ്നമാണ് ഇത്. രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതോടെ ഇറക്കുമതിക്ക് കൂടുതൽ ചെലവേറും. ഇത് രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകും. വിനിമയ മൂല്യം ഇനിയും ഇടിയുകയും സർക്കാറിൽ നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാതിരിക്കുകയും ചെയ്യാത്തപക്ഷം എണ്ണവില വരും ദിവസങ്ങളിലും ഉയരും. ഇത് പണപ്പെരുപ്പത്തിനും കാരണമാകും. അങ്ങനെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർന്നടിയുന്ന അവസ്ഥയാകും ഉണ്ടാകുക.
തുടർച്ചയായ നഷ്ടങ്ങൾക്കൊടുവിൽ വാരാന്ത്യം രൂപയുടെ മൂല്യം മെച്ചപ്പെട്ടു. 26 പൈസ നേട്ടത്തിൽ 71.73ലാണ് രൂപ ഇന്നലെ വിനിമയം അവസാനിപ്പിച്ചത്. പ്രാദേശിക വിപണികളുടെ തുടർച്ചയായ മുന്നേറ്റമാണ് രൂപയ്ക്കു കൂട്ടായത്. എന്നാൽ ഇത് താൽകാലികം മാത്രമാണെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ സ്വർണം നിലമെച്ചപ്പെടുത്തിയതാണ് ഡോളറിനു തിരിച്ചടിയായത്. രൂപയുടെ മൂല്യത്തകർച്ച പ്രവാസികളും ഐടി, ടെക് കമ്പനികളും ആഘോഷിക്കുകയാണ്. രൂപയുടെ ഇടിവിനു പിന്നിൽ ഇന്ത്യയുടേതായ കാരണങ്ങളല്ലെന്നാണ് കേന്ദ്ര് സർക്കാരിന്റെ പക്ഷം. ചൈന, കാനഡ തുടങ്ങി പല രാജ്യങ്ങളുമായും അമേരിക്ക വ്യാപാര യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന ആശങ്ക ആഗോള നിക്ഷേപകരെ സ്വാധീനിക്കുന്നതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചതെന്നാണ് മോദി സർക്കാരിന്റെ വിശദീകരണം.
നിക്ഷേപകർ ഇവിടങ്ങളിൽനിന്നു പണം പിൻവലിച്ച് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ അമേരിക്കയിലേക്കും ഡോളറിലേക്കും മാറ്റാൻ തുടങ്ങിയതോടെ ഡോളറിനു കരുത്തു കൂടിയെങ്കിലും മറ്റു കറൻസികൾ ക്ഷീണത്തിലായെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. പല വികസ്വര രാജ്യങ്ങളിലും കറൻസിക്കു ഭീമമായ ഇടിവു സംഭവിച്ചിട്ടുണ്ട്. അർജന്റീന, തുർക്കി, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ കറൻസികളുടെയും മൂല്യം ഇടിയുകയാണ്. വ്യാപാരയുദ്ധം പടർന്നാൽ വികസ്വര രാജ്യങ്ങളിലെ വിപണിയെ ബാധിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ വൻ തോതിൽ പണം പിൻവലിക്കാൻ പ്രേരിപ്പിക്കുന്നതെന്നും പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്