Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റൂമിൽ വച്ച് കൈ അറുത്തു കാണും; ചാകാത്തതു കൊണ്ട് കിണറ്റിൽ ചെന്ന് ചാടിക്കാണും; അടുത്തുള്ള രണ്ട് സിസ്റ്ററും റാന്നിയിൽ പോയതു കൊണ്ട് ഒന്നും അറിഞ്ഞിരുന്നില്ല; ഗ്യാസിന്റെ ചികിൽസയ്ക്ക് ഇന്നലേയും പുഷ്പഗിരി ആശുപത്രിയിൽ പോയി വന്നതാണ്; കുപ്പായമിട്ടാൽ ഞങ്ങൾ സിസ്റ്റർമാർ മുടി വളർത്താറുമില്ല; സംശയം വേണ്ട ഇത് ആത്മഹത്യ തന്നെ: പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യുവിന്റെ ദുരൂഹ മരണത്തിൽ മഠം അധികൃതർ പൊലീസിന് നൽകിയ വിശദീകരണം ഇങ്ങനെ

റൂമിൽ വച്ച് കൈ അറുത്തു കാണും; ചാകാത്തതു കൊണ്ട് കിണറ്റിൽ ചെന്ന് ചാടിക്കാണും; അടുത്തുള്ള രണ്ട് സിസ്റ്ററും റാന്നിയിൽ പോയതു കൊണ്ട് ഒന്നും അറിഞ്ഞിരുന്നില്ല; ഗ്യാസിന്റെ ചികിൽസയ്ക്ക് ഇന്നലേയും പുഷ്പഗിരി ആശുപത്രിയിൽ പോയി വന്നതാണ്; കുപ്പായമിട്ടാൽ ഞങ്ങൾ സിസ്റ്റർമാർ മുടി വളർത്താറുമില്ല; സംശയം വേണ്ട ഇത് ആത്മഹത്യ തന്നെ: പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യുവിന്റെ ദുരൂഹ മരണത്തിൽ മഠം അധികൃതർ പൊലീസിന് നൽകിയ വിശദീകരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: പത്തനാപുരം മൗണ്ട് താബൂർ ദേറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യുവിന്റെ മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് മഠത്തിലെ സഹ കന്യാസ്ത്രീകൾ പൊലീസിന് മൊഴി നൽകി. സൂസൻ മാത്യുവിന്റേത് ആത്മഹത്യയാണെന്ന് ഉറച്ച് വിശ്വസിക്കുകയാണ് അവർ. ഗ്യാസിന്റെ അസുഖത്തിന് സിസ്റ്റർ ചികിൽസയിലായിരുന്നുവെന്നും പേടിക്കേണ്ട ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വിദഗ്ധ ചികിൽസയിൽ കണ്ടെത്തിയെന്നും ഇവർ പൊലീസിനെ അറിയിച്ചു. മഠത്തിൽ കന്യാസ്ത്രീകൾ തീരെ കുറവായിരുന്നു. ഇന്ന് ജോലിക്കാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മരണം അറിയാൻ വൈകിയതെന്നാണ് മഠം അധികൃതരുടെ വിശദീകരണം.

പ്രാഥമികമായി മഠം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു. ഇന്നലേയും ഗ്യാസിന്റെ ചികിൽസയ്ക്ക് പരുമല ആശുപത്രിയിൽ പോയിരുന്നു. എൻഡോസ്‌കോപ്പിയും മറ്റും ചെയ്തു. അതിന് ശേഷം ഇന്നലെ പുഷ്പഗിരി ആശുപത്രിയിൽ പോയിരുന്നു. അവിടെ വിദഗ്ധ ചികിൽസ നൽകി. എല്ലാ പരിശോധനാ റിപ്പോർട്ടുകളും പരിശോധിച്ചു. ചെറിയ കുഴപ്പം മാത്രമാണ് കണ്ടെത്തിയത്. അതിന് ശേഷം മഠത്തിലെത്തി. ഉറക്കിമില്ലെന്ന് സിസ്റ്റർ എപ്പോഴും പരാതി പറയുമായിരുന്നു. ഗ്യാസിന്റെ പ്രശ്‌നമേ ഉള്ളൂവെന്നും പേടിക്കാനില്ലെന്നും മറ്റ് കന്യാസ്ത്രീകൾ സൂസനെ പറഞ്ഞ് സമാധാനിപ്പിച്ചു. ഇതിന് ശേഷം ഇന്നലെ സന്ധ്യാനമസ്‌കാരത്തിനും എത്തി. അതിന് ശേഷം റൂമിൽ പോയി കിടന്നുറങ്ങി. പിന്നെ തങ്ങൾക്കൊന്നും അറിയില്ലെന്നാണ് മഠം അധികൃതർ പറയുന്നത്.

മഠത്തിൽ കന്യാസ്ത്രീകൾ കുറവായിരുന്നു. രണ്ട് കന്യാസ്ത്രീകൾ കോട്ടയത്തേക്ക് പോയി. രണ്ട് പേർ റാന്നിയിലേക്ക്. രണ്ട് പേർ ആശുപത്രിയിൽ ചികിൽസയിലും. അതുകൊണ്ട് ആരും മഠത്തിൽ ഇല്ലായിരുന്നു. കന്യാസ്ത്രീയുടെ മറിക്ക് തൊട്ട് അടുത്ത് താമസിക്കുന്നവർ റാന്നിയിൽ ആയിരുന്നു. ഇവിടെ രണ്ട് പ്രാർത്ഥനാലയങ്ങളുണ്ട്. അസുഖമുള്ളവർക്ക് അടുത്തൊരു പള്ളിയുണ്ട്. അവിടെ പോകും. മറ്റുള്ളവർ വലിയ പള്ളിയിലും. സുഖമില്ലാത്തതു കൊണ്ട് ഇന്ന് പള്ളിയിൽ വരാത്തതാണ് ഇതിന് കാരണമെന്ന് ഏവരും കരുതി. എന്നാൽ കാപ്പി കുടിക്കാനും എത്തിയില്ലെന്ന് അറിഞ്ഞതോടെ സിസ്റ്ററെ അന്വേഷിച്ചു. ജോലിക്കാരില്ലാത്തതുകൊണ്ട് അടുക്കളിയിലും ഇന്ന് സിസ്റ്റർമാരായിരുന്നു. അവർ പോയി നോക്കി. അപ്പോൾ കതക് തുറന്ന് കിടക്കുന്നത് കണ്ടു.

തുണി നനയ്ക്കാനോ മറ്റോ പോയതാണെന്ന് കരുതി പരിശോധിച്ചു. ഫാഷൻ ഫ്രൂട്ട് കൃഷി സ്ഥലത്തും കോഴിയെ വളർത്തുന്നിടത്തുമെല്ലാം നോക്കി. ഒരിടത്തും കണ്ടില്ല. അപ്പോഴാണ് കിണറ്റിൽ കണ്ടത്. മുറിയിലും മറ്റും കണ്ട രക്തം ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാകാമെന്നും മഠം വിശദീകരിക്കുന്നു. കൈ അറുത്ത് മരിക്കാൻ ശ്രമിച്ചിട്ടുണ്ടാകാം. നടക്കാതെ വന്നപ്പോൾ കിണറ്റിൽ പോയി ചാടിയിട്ടുണ്ടാകാം. ഇതിൽ ദുരൂഹതയൊന്നുമില്ലെന്നും മഠം പൊലീസിനോട് പറഞ്ഞു. തെറ്റ സംഭവിച്ചതായി കരുതുന്നില്ല. അതുകൊണ്ട് ഒരു പ്രചരണത്തേയും ഭയക്കുന്നില്ലെന്നും ഓർത്തഡോക്‌സ് സഭയ്ക്ക് കീഴിലെ മഠം അധികാരികൾ മാധ്യമ പ്രവർത്തകരേയും അറിയിക്കുന്നുണ്ട്.

കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ രാവിലെ ഒൻപത് മണിയോടെയാണ് കണ്ടെത്തിയത്. ഓർത്തഡോക്‌സ് സഭ മൗണ്ട് താബോർ ദയറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യു(54)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയായ ഇവർ കൊല്ലം കല്ലട സ്വദേശിയാണ്. കോൺവെന്റിനോട് ചേർന്ന കിണറിന് സമീപത്ത് രക്തപ്പാടുകളും ഉണ്ട്. സിസ്റ്ററെ അന്വേഷിക്കുന്നതിനിടയിൽ സിസ്റ്റർമാർ രക്തം കണ്ടു. തുടർന്ന് കിണറ്റിൽ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. പൊലീസും ഫയർഫോഴ്‌സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റർ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയിൽ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി. സിസ്റ്ററിന്റെ മുറിയിൽ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്.

പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സി.സൂസനെ കോൺവെന്റിൽ കണ്ടില്ല. തുടർന്ന് അന്വേഷിച്ചപ്പോളാണ് കിണറ്റിന് സമീപം ചോരപ്പാടുകൾ കണ്ടെത്തുകയും കിണറ്റിൽ മൃതദേഹം കണ്ടതുമെന്നുമാണ് മൊഴി. പൊലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ്. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. പുനലൂർ ഡി.വൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മൃതദേഹത്തിന്റെ മുടി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. മുടിയുടെ മുറിച്ച ഭാഗം മുറിയിലും കണ്ടെത്തിയിട്ടുണ്ട്. മുറിയിൽ ഒറ്റയ്ക്കാണ് കന്യാസ്ത്രി താമസിച്ചിരുന്നത്. മുറിയിലും കിണറിന്റെ പാടുകളും രക്തക്കറ പറ്റിയിട്ടുണ്ട്.

മരിച്ചാണ് കിടക്കുന്നത് എന്നുകണ്ടതോടെ പൊലീസും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കോൺവെന്റിൽ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിർദ്ദേശം നൽകിയിരിക്കുകായണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP