അത്രക്കും യമണ്ടൻ പ്രേമമായിരുന്നു സിനിമയോട്; തിരക്കഥയെഴുതാനുള്ള ആത്മവിശ്വാസം നൽകിയത് കോമഡി സ്ക്റ്റുകൾ; അമർ അക്ബർ അന്തോണിയും, കട്ടപ്പനയിലെ ഋതിക്റോഷനും ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കൾ വലിയ ഹിറ്റുകൾ; ദുൽഖർ നിർദ്ദേശിച്ച തിരുത്തുകൾ വരുത്തിയാണ് 'യമണ്ടൻ പ്രേമകഥ' എഴുതിയത്; നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന്റെ സിനിമാനുഭവങ്ങൾ ഇങ്ങനെ
ധനലക്ഷ്മി
ബിബിൻ ജോർജിന് പ്രേമം മുഴുവനും സിനിമയോടാണ്. സിനിമാ സ്വപ്നങ്ങളുമായി നടന്നിരുന്ന സ്കൂൾ കാലത്ത് അപ്പുറത്തെ വീട്ടിൽ വരുന്ന പത്രത്തിലെ സിനിമയുടെ പോസ്റ്ററുകൾ മുറിച്ചെടുക്കും. എന്നിട്ട് വീടിന് മുമ്പിലുള്ള പുളിമരത്തിൽ ഇന്നത്തെ സിനിമ എന്ന ബോർഡ് ഉണ്ടാക്കി ഒട്ടിച്ചുവയ്ക്കും. അത്ര്ക്കും യമണ്ടൻ പ്രേമമായിരുന്നു ബിബിൻ ജോർജിന് സിനിമയോട്. അഭിനയത്തോടായിരുന്നു ബിബിന്‍ അന്നുമുതലേ അഭിനിവേശം. എന്നാൽ എഴുത്ത് ഒരു സിദ്ധിയാണെന്നും ഈ കഴിവ് എല്ലാവർക്കും കിട്ടാത്ത ഒരു ഭാഗ്യമാണെന്നും അതിനാൽ എഴുത്ത് നിലനിർത്തുമെന്നും ബിബിൻ പറയുന്നു. വർഷങ്ങളോളം സ്കിറ്റുകൾ എഴുതി തിരക്കഥാ പരിശീലനത്തിൽ കരുത്തുനേടി പിന്നീട് ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേർന്ന് എഴുതിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്റോഷൻ എന്നീ സിനിമകൾ സൂപ്പർഹിറ്റുകളായി. കട്ടപ്പനയിലെ ഋതിക്റോഷനിലൂടെ വിഷ്ണു നായകനായെങ്കിൽ 'ഒരു പഴയബോംബ് കഥ'യിലൂടെ ബിബിൻ ജോർജും നായകനായിരിക്കുകയാണ്. ഇപ്പോൾ ഇവർ ഒരുമിച്ച് എഴുതിയ മൂന്നാമത്തെ തിരക്കഥ 'ഒരു യമണ്ടൻ പ്രേമകഥയിൽ' ദുൽഖർ സൽമാനാണ് നായകൻ. സിനിമാസ്വപ്നങ്ങൾ നിറച്ച് ജീവിതം ഒരു യമണ്ടൻ പ്രേമകഥ ആക്കിയ ബിബിൻ ജോർജ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
സിനിമ സ്വപ്നം കണ്ടുനടന്ന കാലത്തെക്കുറിച്ച് പറയാമോ ?
കലാകാരന്മാരുടെ നാടാണ് ഞങ്ങളുടേത്. കാക്കനാട് നിലംപതിഞ്ഞിമുകളിന് പരിസരത്താണ് വീട്. അപ്പച്ചന് കൽപ്പണിയായിരുന്നു. അമ്മ, രണ്ടുചേച്ചിമാർ ഇങ്ങനെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്റെ നാട്ടുകാർ മതേതരത്വം കാത്തുസൂക്ഷിച്ചിരുന്നു. മതം പ്രശ്നമല്ലായിരുന്നു. ഉത്സവത്തിന് അമ്പലത്തിൽ പോയിതുള്ളും. നബിദിനത്തിന് കൊടിപിടിച്ച് ആഘോഷിക്കും. ക്രിസ്മസിന് കരോൾ നടത്തും. അവിടെ എല്ലാവർക്കും ഭയങ്കര ഹ്യൂമർ സെൻസ് ആണ്. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. കളിയാക്കുന്നതിന്റെ ലക്ഷ്യം ചിരിയാണ്. എല്ലാവരും അത് പോസിറ്റീവായാണ് എടുക്കാറുള്ളത്. അത് എനിക്ക് കുറേ ഗുണംചെയ്തിട്ടുണ്ട്. അഭിനയിക്കാനായിരുന്നു കൂടുതൽ ആഗ്രഹം. എന്നെങ്കിലും ഒരിക്കൽ നായകനാകണമെന്ന് മോഹിച്ചു. പക്ഷേ അതൊന്നും പുറത്തുപറഞ്ഞില്ല. മറ്റുള്ളവർ കളിയാക്കുമെന്ന് വിചാരിച്ചാണ് പുറത്തുപറയാതിരുന്നത്. അങ്ങനെ ആ സ്വപ്നം ഞാൻ ഒളിപ്പിച്ചുവച്ചു. ആ സ്വപ്നം ദൈവം ബോംബ് കഥയിലൂടെ സാധിച്ചുതന്നു.
സിനിമയിൽ ബിബിൻ അവസരം ചോദിച്ച് ചെന്നതാണോ?
ആദ്യമൊക്കെ മടിയായിരുന്നു അവസരം ചോദിച്ച് ചെല്ലാൻ, അതുകൊണ്ട് പതുക്കെ എഴുതിത്ത്തുടങ്ങി. ആദ്യം കോമഡി സ്കിറ്റുകൾ എഴുതി. സിനിമയുടെ തിരക്കഥ എഴുതാനുള്ള വല്ല്യശേഷി ഉണ്ടായിട്ടല്ല. എന്നെയും വിഷ്ണുവിനെയും റിതിനെയും വച്ച് സിനിമ ചെയ്യാൻ ബി.എസ്. നൗഫലിനു( യമണ്ടൻ പ്രേമകഥയുടെ ഡയറക്ടർ) വേണ്ടി എഴുതിയതാണ് അമർ അക്ബർ അന്തോണി. എന്നാൽ അത് നടന്നില്ല. ആ തിരക്കഥ നദീർഷായുടെ കൈയിലെത്തി സൂപ്പർഹിറ്റ് സിനിമയായി. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഹിറ്റായിരുന്നു അമർ അക്ബർ അന്തോണി. ചിത്രം അമ്പതുകോടി ക്ലബിലെത്തി. ഞാനും വിഷ്ണുവും ഇതിൽ ചെറിയറോളുകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഞാൻ അഭിനയിക്കാനുള്ള ആഗ്രഹംവിട്ടു.
എഴുത്തുകാരൻ എന്ന നിലയ്ക്ക് എനിക്ക് കൂടുതൽ ചുമതല കിട്ടി. പിന്നീട് ഞാൻ എഴുത്തിൽ ശ്രദ്ധിച്ചു. ആഴത്തിലും ആലങ്കാരികമായും എഴുതാനുള്ള ശ്രമത്തിലായി. വിഷ്ണുവിനെ അഭിനയിപ്പിക്കാനുള്ള ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. വിഷ്ണു ഫുൾടൈം ആക്ട്റ്റിംഗിൽതന്നെ ആയിരുന്നു. അവന്റെ ലക്ഷ്യം സിനിമയിൽ അഭിനയിക്കണമെന്ന് തന്നെ ആയിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷൻ അവനുവേണ്ടി എഴുതിയതാണ്. ആദ്യം മറ്റൊരു നടനെ സമീപിച്ചെങ്കിലും പിന്നീട് അത് വിഷ്ണുവിലേക്കുതന്നെ വന്നു. അപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. അവനാണ് നടൻ എന്ന അറിഞ്ഞപ്പോൾ ഞാനാണ് ഏറ്റവും സന്തോഷിച്ചത്.
ഒരു സ്വപ്നമാണല്ലോ അഭിനയം. ബോംബ് കഥയിലെ നായകനായത് എങ്ങനെ?
ഒരുപഴയ ബോംബുകഥ 75 ദിവസം പിന്നിട്ടിരിക്കുകയാണ്. ഒരു പഴയ ബോംബ് കഥയുടെ തിരക്കഥ ബിഞ്ചുജോസഫ്, സുനിൽകർമ എന്നിവരുടേതാണ്. ആദ്യം നിർമ്മാതാക്കൾ കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നു. ആൽവിൻ ആന്റണി, ഡോ. സക്കറിയതോമസ്, ജിജോകാവനാൽ , ശ്രീജിത്ത് രാമചന്ദ്രൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. ഇവർ എന്നോട് കഥ കേൾക്കാൻ പറഞ്ഞു. ആദ്യം ബിഞ്ചുജോസഫും സുനിൽകർമയും കഥപറഞ്ഞിട്ട് എനിക്ക് ഇഷ്ടായില്ല. എന്റെ മനസിൽ കേറില്ല എന്നുപറയുന്നതായിരിക്കും ശരി. തലയിൽ ദുൽഖറിന്റെ സിനിമയുടെ തിരക്കഥ ആയിരുന്നു. ഒരു യമണ്ടൻ പ്രേമകഥ യുടെ ചിന്തയിലായിരുന്നു. പിന്നെ എന്റെ സുഹൃത്ത് സലീഷ് വിളിച്ചുപറഞ്ഞു. ടാ അത് നല്ല കഥയാണ് നീ എന്തുപണിയാണ് കാണിച്ചത് എന്ന്. അങ്ങനെ ഞാൻ അവരെ വീണ്ടും വിളിച്ചു. കഥ കേട്ടു. ഷാഫിസാറിനോട് പറയുന്നു. അങ്ങനെയാണ് ഒരുപഴയ ബോംബുകഥയിലെ നായകനായത്. ഒരുപഴയ ബോംബുകഥയിൽ വിഷ്ണുവും അഭിനയിച്ചിട്ടുണ്ട്.
ഇരുവരും ഒരു യമണ്ടൻ പ്രേമകഥ എഴുതാനുള്ള സമയം കണ്ടെത്തിയത്?
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്റോഷൻ എന്നിവയക്കുശേഷം ഞാനും വിഷ്ണുവും എഴുതിയ തിരക്കഥയാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രീകരണം നടക്കുന്നു. വിഷ്ണുവിന് ഒരു ഷൂട്ടിനിടയിൽ പരുക്കുപറ്റിയിരിക്കുന്ന സമയത്ത് ഞങ്ങൾ ഒരു കഥ എഴുതാൻ തീരുമാനിച്ചു. ആദ്യം ഒരു കഥ ഉണ്ടാക്കുന്നു. നിർമ്മാതാവ് ആന്റോ ജോസഫ് ഞങ്ങളെ സമീപിക്കുന്നു. തീരുമാനിച്ച കഥ ഇഷ്ടമാകുന്നു. ഫുൾസീൻ ഓർഡറോടെയാണ് കഥ പറയാൻ പോയത്. കഥ പറയാൻ പോകുന്ന സമയത്ത് ഇന്ത്യയിലെതന്നെ നമ്പർവൺ സംവിധായകരാണ് ദുൽഖറെ സമീപിക്കാൻ വന്നത്. അത്രയ്ക്കും തിരക്കുള്ള നടനായി ദുൽഖർ വളർന്നു. തിരക്കഥ വായിച്ച് ദുൽഖർ കുറച്ച് നിർദ്ദേശങ്ങൾ നൽകി. ഞങ്ങൾ അത് പോസിറ്റീവ് ആയി എടുത്തു. തിരക്കഥ വീണ്ടും ചെറിയ തിരുത്തലുകൾ നടത്തി. അങ്ങനെയാണ് ഒരു യമണ്ടൻ പ്രേമകഥ ഉണ്ടാകുന്നത്. നർമം മാത്രമല്ല ഇതിൽ നല്ലൊരു കഥയും പറയുന്നുണ്ട്.
എഴുത്താണോ സംവിധാനമാണോ അഭിനയമാണോ കൂടുതൽ ഇഷ്ടം?
എഴുത്ത് തുടരും. അഭിനയിക്കാനാണ് കൂടുതൽ ആഗ്രഹം. എന്നാൽ ഒത്തിണങ്ങിയ കഥ കിട്ടിയാൽ സംവിധാനം ചെയ്യും. സംവിധാനം എഴുത്തുപോലെയോ അഭിനയം പോലെയോ അല്ല. അത് വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്. സിദ്ദിഖ്-ലാൽമാരുടെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അത്തരം സിനിമകൾ എനിക്ക് പ്രചോദനമായിരുന്നു. റാംജിറാവു സ്പീക്കിങ്, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകൾ എത്രവട്ടം കണ്ടിരിക്കുന്നു. ഞാൻ എഴുതുന്ന അല്ലെങ്കിൽ ഞാൻ ഭാഗമാകുന്ന സിനിമകൾ എല്ലാവരും കാണാനാണ് എന്റെ ആഗ്രഹം. സംവിധാനമായാലും തിരക്കഥയായാലും നർമത്തിനായിരിക്കും പ്രാധാന്യം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്റോഷൻ, ഒരു യമണ്ടൻ പ്രേമകഥ, ഞങ്ങളുടെ ഈ മൂന്നുതിരക്കഥകളിലും നർമമുണ്ട്. ചിരിക്കാനുണ്ട്. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതാണ് ഞങ്ങളുടെ സിനിമകൾ. ആരാണ് ചിരിക്കാൻ ആഗ്രഹിക്കാത്തത് ?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍