എന്നെ അറസ്റ്റ് ചെയ്യാൻ എന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയല്ല വേണ്ടത്; പൊലീസ് സ്റ്റേഷനിലേക്ക് വേണം പ്രതിഷേധം; പ്രധാനമന്ത്രി എല്ലാത്തിനും മുകളിൽ അല്ല; നമ്മളെ പോലെ സാധാരണക്കാരൻ; വോട്ട് ചെയ്ത നൽകിയ അധികാരങ്ങൾ മാത്രമേ ഉള്ളൂ; മോദിക്ക് അമാനുഷികനല്ല; വിമർശനങ്ങൾക്ക് ആതീതനുമല്ലെന്ന് പാറേക്കാടൻ: 'ലോകാരാധ്യനും' 'പഞ്ച് മോദി ചലഞ്ചിനും' പിന്നാലെ ഓടി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മോദി സർക്കാരിനെ എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടൻ തുടങ്ങിവച്ച 'പഞ്ച് മോദി ചലഞ്ചി'ന് പിന്നാലെയാണ് സോഷ്യൽ മീഡിയ. ഇതിനെതിരെ പ്രതിഷേധവും ഉണ്ട്. സംഘപരിവാറുകാർ ഇതിനെതിരെ അതിശക്തമായി രംഗത്തുണ്ട്. ഈ പുത്തൻ സമരരീതിയെ അനുകൂലിച്ചും വിമർശിച്ചും പല തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്. ഏതായാലും അസ്ലഫ് പാറേക്കാടൻ താരമാവുകയാണ്. പെട്രോൾ വില കുതിച്ചുയരുമ്പോൾ മോദിക്കെതിരെ പഞ്ച് മോദി ചലഞ്ചിന് നിരവധി പേരാണ് എത്തുന്നത്.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് 'പഞ്ച് മോദി ചലഞ്ച്' എന്ന വിധത്തിൽ ജനങ്ങളുടെ രോഷം പ്രകടിപ്പിക്കാനുള്ള അവസരമായി അദ്ദേഹത്തിന്റെ ബൊമ്മയിൽ ഇടിക്കാനുള്ള അവസരം സിപിഐ വിദ്യാർത്ഥി സംഘടന ഒരുക്കി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ബലൂണിൽ മുഖത്ത് പഞ്ച് ചെയ്യുന്നതാണു ഈ പ്രതിഷേധം. ഇതു വ്യക്തിപരമായ വിമർശനമല്ലെന്നും അദ്ദേഹത്തിന്റെ അജണ്ടകൾക്കെതിരെയും കൈകൊള്ളുന്ന തീരുമാനത്തിനെതിരെയുമാണ് വേറിട്ട പ്രതിഷേധമെന്നും എഐഎസ്എഫ് വ്യക്തമാക്കുന്നു. മുൻപ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ഇത്തരം പ്രതിഷേധം നടന്നിരുന്നു. അതിന്റെ പിന്നാലെയാണ് ഇത്തരമൊരു ചടങ്ങും തുടങ്ങിയത്.
കൊച്ചിയിൽ വെച്ച് ഇത്തരം പ്രതിഷേധം സംഘടിപ്പിക്കാൻ മുന്നിൽ നിന്നത് അസ്ലഫ് പാറേക്കാടനായിരുന്നു. ഇതിനെതിരെ ബിജെപിയാണ് രംഗത്തുവന്നത്. ബിജെപി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളിൽ നിലപാട് വിശദീകരണവുമായി പാറേക്കാടൻ തന്നെ രംഗത്ത് വന്നു. എന്നെ അറസ്റ്റ് ചെയ്യാൻ എന്റെ വീട്ടിലേക്ക് മാർച്ച് നടക്കുന്നു. പരിവാറുകാരാണ് നടത്തുന്നത്. ഞാൻ എസ് പിയോ ഐജിയോ ആണോ. എന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്കാണ് മാർച്ച് നടത്തേണ്ടത്. അല്ലാതെ എന്റെ വീട്ടിലേക്കല്ല-ഇങ്ങനെ വീണ്ടും ഓർമ്മപ്പെടുത്തലുകൾ. ലോകാരാധ്യനായ നരേന്ദ്ര മോദിയെ അപമാനിക്കുന്നു എന്നാണ് പരാതി. നിങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമന്ത്രി എല്ലാത്തിനും മുകളിൽ അല്ല. നമ്മളെ പോലെ സാധാരണക്കാരൻ. വോട്ട് ചെയ്ത നൽകിയ അധികാരങ്ങൾ മാത്രമേ ഉള്ളൂ. മോദിക്ക് അമാനുഷികനല്ല. വിമർശനങ്ങൾക്ക് ആതീതനുമല്ല-പാറേക്കാടൻ പറയുന്നു.
ഈ ചലഞ്ച് പ്രാകൃതമല്ല. സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നിങ്ങൾക്ക് പ്ലാറ്റ് ഫോം എത്ര ലഭിച്ചിട്ടുണ്ട്. ഇതിനുള്ള അവസരമാണ് ഇത്. ഇതിന് ഞാൻ മാപ്പ് പറയണമെന്ന് പരിവാറുകാർ പറയുന്നു. അവരോട് പറയാനുള്ളത് ഞാൻ സംഘിയല്ല. സർ സിപിയേയും ബ്രിട്ടീഷുകാരേയും എതിർത്ത കമ്മ്യൂണിസ്റ്റ് പരാമ്പര്യമാണ് എനിക്കുള്ളത്. ഞങ്ങൾ ആരുടേയും കാലു നക്കിയിട്ടില്ല. മാപ്പും എഴുതി നൽകിയിട്ടില്ല. ഞാൻ കമ്മ്യൂണിസ്റ്റാണ്-ഇങ്ങനെ ലൈവിൽ എത്തി മോദിയേയും പരിവാറുകാരേയും പരിഹസിച്ച് ചലഞ്ചിന് പുതിയ മാനം നൽകുന്നു. ലോകാരാധ്യനായ മോദി വിമർശനത്തിന് മുകളിൽ അല്ലെന്ന കളിയാക്കലുമുണ്ട്. അങ്ങനെ 'ലോകാരാധ്യൻ' എന്ന വാക്കിനും പഞ്ച് മോദി ചലഞ്ചിനും പിന്നാലെ ഓടുകയാണു സമൂഹമാധ്യമ ലോകം.
എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടൻ തുടങ്ങിവച്ച 'പഞ്ച് മോദി ചലഞ്ചി'നെതിരെ ബിജെപിയും സംഘപരിവാർ സംഘടനകളും വൻപ്രതിഷേധമാണു നടത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ ഒരുക്കമല്ലെന്നും പഞ്ച് മോദി ചലഞ്ചുമായി മുന്നോട്ടു പോകുമെന്നും എഐഎസ്എഫ് വ്യക്തമാക്കുന്നു. ദേശീയ തലത്തിൽ തന്നെ ഈ പ്രതിഷേധം ഏറെ ചർച്ചയായിട്ടുണ്ട്. പഞ്ച് മോദി ചലഞ്ചെന്നാൽ പൊതുജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവസരമാണ്. ഇതിൽ പങ്കെടുത്തതിൽ ഒട്ടേറെ പേർ സാധാരണക്കാരാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത നൂറുകണക്കിനു പേരാണു ചലഞ്ചിന്റെ ഭാഗമായതെന്ന് അസ്ലഫ് വ്യക്തമാക്കുന്നു.
ഇന്നലെ കളമശേരി എച്ച്.എം ടി കവലയിൽ പഞ്ച് മോദി ചലഞ്ച് നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘർഷം ഉണ്ടായിരുന്നു. തുടർന്നു പൊലീസ് ലാത്തി വീശിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. സംഘർഷത്തിനിടെ പൊലീസുകാർക്കും സമരക്കാർക്കും പരുക്കേറ്റു. പഞ്ച് മോദി ചലഞ്ച് പരിപാടി നടത്തുമെന്നും ചങ്കൂറ്റമുള്ളവൻ വരൂ എന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ബുധനാഴ്ച വൈകീട്ട് പഞ്ച് മോദി ചലഞ്ച് നടത്തുന്നത് തടയാൻ ബിജെപി പ്രവർത്തകരും സംഘടിച്ചെത്തി.
പ്രതിഷേധ പരിപാടി നടത്തിയാൽ സംഘർഷം ഉണ്ടാവുമെന്നും അതിനാൽ പഞ്ച് മോദി ചലഞ്ച് ഒഴിവാക്കി, സമരമായോ പ്രകടനമായോ പ്രതിഷേധം നടത്താവൂയെന്ന് സ്ഥലത്തുണ്ടായിരുന്ന കളമശേരി എസ്ഐ എ. പ്രസാദ് സമരക്കാരോട് പറഞ്ഞു. എന്നാൽ തങ്ങൾ നിശ്ചയിച്ച പ്രകാരം പരിപാടി നടത്തുമെന്ന് എഐഎസ്എഫ് പ്രവർത്തകരും സിപിഐ മണ്ഡലം നേതാക്കളും പറഞ്ഞു.
ഇതോടെ എഐഎസ്എഫ് പ്രവർത്തകർ യോഗം കൂടി. ഇതിനിടയിലേക്ക് മോദിയുടെ ബൊമ്മ കൊണ്ടുവന്നത് പൊലീസ് പിടിച്ചെടുത്തു. ഇതോടെ എഐഎസ്എഫ് പ്രവർത്തകരും പൊലീസുമായി പിടിവലിയായി. ഇതുകണ്ട ബിജെപി പ്രവർത്തകർ പഞ്ച് മോദി ചലഞ്ച് നടത്തുകയാണെന്ന് കരുതി യോഗസ്ഥലത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി. സംഘർഷവുമായി ബന്ധപ്പെട്ട് ആറു എഐഎസ്എഫ്, എഐവൈഎസ് പ്രവർത്തകരെയും ഒരു യുവമോർച്ച പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍