'പെട്രോൾ ഡീസൽ വിലയ്ക്ക് രണ്ട് ജി.എസ്.ടിക്ക് മൂന്ന് നോട്ട് നിരോധനത്തിന് മൂന്ന് ഇടിയും ഒരു ചവിട്ടും തൊഴിലില്ലായ്മക്ക് അഞ്ച് ഇടി ആൾക്കൂട്ട കൊലക്ക് എട്ട് ഇടി രണ്ട് ചവിട്ട്'; പഞ്ച് മോദി ചലഞ്ചിൽ സോഷ്യൽമീഡിയ ഇളകിമറിയുമ്പോഴും കുലുക്കമില്ലാതെ എഐഎസ്എഫ് നേതാവ്; ഈ സമരം ഉണ്ടായത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടത്തുന്ന സമര രീതി മാറ്റിപ്പിടിച്ചാലോ എന്ന ചിന്തയിൽ; എതിർപ്പ് മോദിയുടെ ആശയത്തോട് മാത്രം; അസ്ലഫ് പാറേക്കാടൻ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു
അർജുൻ സി വനജ്
കൊച്ചി: 'ആരെയും ജിഹാദിയും സുഡാപ്പിയും ആക്കാമെന്ന ധാരണ നടക്കില്ല. ഞങ്ങൾക്കെതിരെ പ്രതികരിക്കുന്ന എല്ലാവരെയും ഞങ്ങൾ സംഘികൾ ആക്കാറില്ല. കോൺഗ്രസ് ആണെങ്കിൽ കോൺഗ്രസ്, കമ്യൂണിസ്റ്റാണെങ്കിൽ അങ്ങനെ. പക്ഷേ ജാതിയും മതവും സംസാരിക്കുന്ന ഭാഷയും നോക്കിയാണ് ഇവർ പ്രതികരിക്കുന്നത്.ഡിവൈഡ് ആൻഡ് റൂൾ എന്നു പറഞ്ഞതുതന്നെയാണ് ആർഎസഎസ് കൃത്യമായി നടപ്പാക്കുന്നത്.'-പഞ്ച് മോദി ചലഞ്ച് എന്ന പ്രതിഷേധ രൂപത്തെ ആദ്യമായി അവതരിപ്പിച്ച എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടൻ തന്നെ രാജ്യദ്രോഹിയാക്കി വേട്ടയാടാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു.
കഴിഞ്ഞ ഞായറാഴ്ച മറൈൻഡ്രൈവിലാണ് കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പഞ്ച് ചലഞ്ച് എഐഎസ്എഫ് നേതാവ് അസ്ലഫ് പാറേക്കാടന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബിജെപി -ആർ.എസ്എസ് നേതാക്കളുടേയും അനുഭാവികളുടേയും ഭാഗത്ത് നിന്ന് സോഷ്യൽ മീഡിയ വഴിയും ടെലിഫോൺ കോളുകൾ വഴിയും നിലയ്ക്കാത്ത ചീത്തവിളിയും ഭീഷണിയും തുടരുന്നത്. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്ന സംഘപരിവാറുകാരോട് പഞ്ച് മോദി ചലഞ്ചിൽ നിയമ വിരുദ്ധതയില്ലെന്നും, മോദിയ്ക്കെതിരെ പ്രതിഷേധം നടത്തില്ലെന്ന് താൻ ജില്ലാ പഞ്ചായത്ത് മെമ്പറായി ചുമതലയേൽക്കുമ്പോൾ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നുമാണ് അസ്ലഫ് നൽകുന്ന മറുപടി.
അമേരിക്കയിലടക്കം നടത്തുന്ന വിത്യസ്തമായ സമരരീതിയാണ് പഞ്ച് ചലഞ്ച്. ആർക്കെതിരെയാണ് പ്രതിഷേധം അവരുടെ രൂപം ആലേഖനം ചെയ്ത ബോക്സിംങ്ങ് ബലൂണിൽ, ആ പ്രതിഷേധം രേഖപ്പെടുത്താം. പെട്രോൾ ഡീസൽ വില വർദ്ധനവ് = 2 ഇടി, ജി.എസ്.ടി = 3 ഇടി ,നോട്ട് നിരോധനം = 3 ഇടി, 1 ചവിട്ട് , തൊഴിലില്ലായ്മ = 5 ഇടി , ആൾക്കൂട്ട കൊല = 8 ഇടി 2 ചവിട്ട് ,ഈ നാട് നശിപ്പിച്ചതിന് =അത് നിങ്ങൾക്ക് തീരുമാനിക്കാം എന്ന നിലയിലായിരുന്നു ഇടി വിവരണ കണക്ക്. മറൈൻ ഡ്രൈവിൽ ഞാറാഴ്ച വൈകിട്ട് തുടക്കം കുറിച്ച പ്രതിഷേധത്തിൽ സ്ത്രൂകളും കുട്ടികളുമടക്കം നിരവധിപേരാണ് പങ്കെടുത്തത്. ഇതോടെയാണ് സംഘപരിവാർ സംഘടനകൾ,
അസ്ലാഫ് പാറേക്കാടനെ, രാജ്യദ്രോഹിയാക്കിയും, എസ്.ഡി.പി.ഐ പ്രവർത്തകനാക്കിയും മുദ്രകുത്തി പ്രചരണം ആരംഭിച്ചത്. ഈ പ്രതിഷേധം ഇനി തുടർന്നാൽ നേരിടുമെന്ന ഭീഷണി വന്നതോടെയാണ് ബുധനാഴ്ച കളമശ്ശേരിയിൽ വെച്ച് വീണ്ടും പ്രതിഷേധ പരിപാടി നടത്താൻ തീരുമാനിച്ചത്.എന്നാൽ പൊലീസ് പരിപാടി തടഞ്ഞ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. പരിപാടി നടത്തിയാൽ തടയുമെന്ന നിലപാടിൽ ബിജെപി-യുവമോർച്ച പ്രവർത്തകർ പ്രദേശത്ത് സംഘടിച്ചതോടെയാണ്, സംഘർഷം ഒഴിവാക്കാൻ എ.ഐ.എസ്.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.സോഷ്യൽ മീഡിയയിൽ ഹീറോയായ അസ്ലഫ് പാറേക്കാടൻ മറുനാടനോട് സംസാരിക്കുന്നു.
'സോഷ്യൽ മീഡിയ വഴിയാണ് ഇത്തരം ഒരു സമര രീതി ആദ്യമായി കാണുന്നത്. റോഡ് തടഞ്ഞും ജനങ്ങളെ ബുദ്ധിമുട്ടിച്ച് മാർച്ച് നടത്തുന്ന രീതി ഒന്ന് മാറ്റിപ്പിടിച്ചാലോ എന്ന് അപ്പോളാണ് ചിന്തിക്കുന്നത്. അങ്ങനെയാണ് ഇത്തരം ഒരു സമര രീതി ഞങ്ങൾ ആവിഷ്ക്കരിക്കുന്നത്. മോദിയെ പഞ്ച് ചെയ്യാൻ മാത്രമല്ല, മോദിയോട് തോന്നുന്ന വികാരം നിങ്ങൾക്ക് സ്നേഹമാണെങ്കിൽ അത് ആ ബലൂണിനെ കെട്ടിപ്പിടിച്ച് പ്രകടിപ്പിക്കാമെന്നും പൊതുജനമധ്യത്തിൽ ഞങ്ങൾ പറഞ്ഞിരുന്നു.
സംഘപരിവാർ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പ്രദേശത്തേക്ക് ആളുകൾ ഈ പ്രതിഷേധത്തെ ഏറ്റെടുത്ത് നടത്തുകയാണ്. മോദി എന്ന വ്യക്തിയോടല്ല ആശയത്തോടാണ് സമരം.നിങ്ങൾക്ക് മോദിയുടെ ഭരണം ഇഷ്ടമാണെങ്കിൽ മോദിയുടെ പ്രതിമയെ കെട്ടിപ്പിടിച്ചോളാൻ പറയുന്നുണ്ട്.എന്നാൽ ജനം അതുചെയ്യുനനല്ല. കാരണം വ്യക്തമാണ്.പെട്രോൾ ഡീസൽ വില വിർധന, നോട്ട് നിരോധനം, ഗ്യാസ് വിലവലർധന, ജിഎസ്ടി എന്നിവയായി രാജ്യം തകർന്നുനിൽക്കയാണ്.അതാനാൽ ആരും തനെ ്മോദി പ്രതിമയെ കെട്ടിപ്പിടിക്കാൻ തയ്യാറാവില്ല'- അസ്ലഫ് പറഞ്ഞു.
മോദി അമാനുഷനാണെന്ന രീതയിലാണ് സംഘപരിവാർ പ്രതിഷേധിക്കുന്നത്. ആര് പ്രതിഷേധിച്ചാലും കാര്യം പോക്കാണ്.സഞ്ജീവ ഭട്ടിന്റെ കാര്യം തന്നെ എടുക്കുക.മോദിയ്ക്കെതിരെ ജനങ്ങൾ പ്രതികരിക്കുന്നതിൽ ആർഎസ്എസിന് വിഷമമുണ്ട് ആ വിഷമമാണ് എനിക്കെതിരെ നടക്കുന്ന ഭീഷണിയും വെല്ലുവിളികളും. സംഘപരിവാർ ഭീഷണിയിൽ ഞാൻ പൊലീസിൽ പരാതിപ്പെടില്ല, അവർക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെയെന്നാണ് എന്റെ നിലപാട്. ഞങ്ങൾ സമാധാനപരമായ ഒരു പ്രതിഷേധമാർഗ്ഗമാണ് സ്വീകരിച്ചത്.
അതിൽ അവർക്ക് പ്രതിഷേധമുണ്ടെങ്കിൽ അവർ നിയമപരമായി നീങ്ങട്ടെ. ഫോട്ടോഷോപ്പിന്റെ സഹായത്തോടെ തന്റെ ഫോട്ടോസ് വളരെ മോശമായാണ് ഇപ്പോൾ അവർ പ്രചരിപ്പിക്കുന്നത്. പല ഗ്രൂപ്പുകളിലും തന്റെ നമ്പർ പ്രചരിപ്പിച്ച് ചീത്ത വിളിപ്പിക്കുകയാണ്. എന്നാലും ഈ പ്രതിഷേധ രീതിയുമായി മുന്നോട്ട് പോകും. വരും ദിവസങ്ങളിൽ ഇതിലും വ്യത്യസ്തമായ സമരരീതികൾ മലയാളികളെ പരിചയപ്പെടുത്തും.- അസ്ലഫ് പാറേക്കാടൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
പിന്നെ ഒരു പുതിയ സമരരീതി വരുമ്പോൾ എതിർപ്പ് സ്വാഭാവികമാണ്.ഗാന്ധിജി സത്യഗ്രഹം കൊണ്ടുവരുമ്പോൾ സകലരും എതിർത്തിരുന്നു.ഇന്ന് നമ്മൾ എത് പ്രതിഷേധത്തിനും ആദ്യം എടുക്കുന്ന രീതിയാണ് സത്യഗ്രഹം. അതുപോലെ ഈ സമരവും ജനം ഏറ്റെടുത്തു കഴിഞ്ഞു.പഞ്ച് മോദി ചലഞ്ച് ആർക്കെതിരെ വേണമെങ്കിലും നടത്താം.പിണറായി വിജയനെതിരെ നടത്താമോ എന്നൊക്കെ സംഘ് പരിവാർ ചോദിക്കുന്നത്.തീർച്ചയായയും നടത്താമെന്നാണ് ഞങ്ങൾ പറയുന്നത്. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ അത്തരമൊരു ചലഞ്ച് നടത്തിയാൽ ജനം സ്വീകരിക്കും.
പഞ്ച്മോദി ചലഞ്ചിനുപകരമായി ഇവർക്ക് ഹഗ്ഗ് മോദി ചലഞ്ച് നടത്തതാവുന്നതോയുള്ളൂ. ഇതൊരു പ്രതീകാതമ സമരമാണ്.നിയമവിരുദ്ധമായ നടപടിയല്ല.ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് ഞാൻ സത്യപ്രതിഞ്ജ ചെ്തത്.അതിൽ എവിടെയും പ്രധാനമന്ത്രിയെ വിമർശിക്കരുത് എന്ന് പറയുന്നില്ല. വലത് പക്ഷ കുടുംബത്തിൽ നിന്ന് ആലുവ യു.സി കോളേജിൽ എത്തിയതോടെയാണ് എ.ഐ.എസ്.എഫുമായി അസ്ലഫ് പാറേക്കാടൻ അടുക്കുന്നത്. പിന്നീട് യുണിറ്റ പ്രസിഡന്റ്.
പിന്നാലെ ആലുവ മണ്ഡലം കമ്മിറ്റിയിൽ അംഗമായി. മണ്ഡലം സെക്രട്ടറി, ജില്ലാ സഹ ഭാരവാഹി, ജില്ലാ പ്രസിഡന്റ്, ഇപ്പോൾ കഴിഞ്ഞ രണ്ട് ടേമായി ജില്ല സെക്രട്ടറി. സിപിഐ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണിപ്പോൾ. എറണാകുളം ലോ കോളേജിൽ എൽ എൽ.ബി പഠനത്തിനിടെയാണ് 2015 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് എന്നും തോൽവി സമ്മാനിക്കുന്ന ലീഗിന്റെ കുത്തകയായ ജില്ലാ പഞ്ചായത്ത് ഡിവിഷൻ പിടിക്കാൻ അസലഫിനെ പാർട്ടി നിയോഗിക്കുന്നത്. 5000 വോട്ടിന് മുകളിൽ ലീഗ് ഭൂരിപക്ഷം നേടിയ സീറ്റിൽ 1112 വോട്ടിനാണ് അസ്ലഫ് പാറേക്കാടൻ വിജയിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എംഎ കമ്പാരിറ്റീവ് ലിറ്ററേച്ചൽ ഒന്നാം വർഷ വിദ്യാർത്ഥി കൂടിയാണ് അസ്ലഫ് പാറേക്കാടൻ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍