ഷാജൻ സ്‌കറിയ ചെയർമാൻ; ജയിംസ് വടക്കൻ ജനറൽ സെക്രട്ടറി; ആന്റണി കുന്നത്ത് വൈസ് ചെയർമാൻ; ഡോ. മുഹമ്മദ് ഇഫ്തിക്കർ ട്രഷറർ; എബി ഇമ്മാനുവേൽ ജോയിന്റ് സെക്രട്ടറി: ആവാസിന് 14 അംഗ ഡയറക്ടർ ബോർഡ്: എല്ലാ വായനക്കാർക്കും ഈ സാമൂഹ്യ വിപ്ലവത്തിൽ പങ്കാളികളാകാം
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ മുൻകൈയിൽ അതിശക്തമായ സാമൂഹ്യ ഇടപെടലിനായി ആരംഭിച്ച ആവാസിന്റെ (അസോസിയേഷൻ ഫോർ വെൽഫയർ ആക്ഷൻ ആൻഡ് സോഷ്യൽ ഇനിഷ്യറ്റീവ്സ്) ആദ്യ ഭാരവാഹികളെ തെരഞ്ഞെടുത്തു. മറുനാടന്റെ തിരുവനന്തപുരത്തെ ഓഫീസിൽ വച്ച് ചേർന്ന യോഗത്തിലാണ് ഷാജൻ സ്‌കറിയ ചെയർമാനും ജയിംസ് വടക്കൻ സെക്രട്ടറിയുമായ ഭരണ സമിതിയും ഡയറക്ടർ ബോർഡും നിലവിൽ വന്നത്.
വൈസ് ചെയർമാനായി ആന്റണി കുന്നത്ത്, ട്രഷററായി ഡോ മുഹമ്മദ് ഇഫ്തിക്കർ, ജോയിന്റ് സെക്രട്ടറിയായി എബി ഇമ്മാനുവേൽ പി എന്നിവരും പ്രവർത്തിക്കും. അഡ്വ. ജെ സന്ധ്യ, ഷാജഹാൻ എസ് എന്നിവർ ഗവേർണിങ് കൗൺസിൽ മെമ്പർമാരായും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളായി അഡ്വ.ബിനോയ് ജോസ്, അഡ്വ. ജിജി എസ്, വത്സൻ സി, റോയി ജോസഫ്, ബിജു തോമസ്, രാമഹരി, മിനി മോഹൻ എന്നിവരും പ്രവർത്തിക്കും.
സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തും ശക്തമായ ഇടപെടലുകളും നടത്തുന്നവരാണ് ആവാസിന്റെ നേതൃനിരയിൽ എത്തുന്നവരിൽ ഏറെയും. മുതിർന്ന സാമൂഹിക പ്രവർത്തകനും അഭിഭാഷകരും അടങ്ങുന്ന ഒരു ഉപദേശക സമിതിക്കും ഉടൻ രൂപം നൽകും.
ജയിംസ് വടക്കൻ
കേരളത്തിലെ സാമൂഹിക സാംസ്‌കാരിക പൊതരംഗങ്ങളിൽ സജീവ ഇടപെടൽ നടത്തുന്നയാളാണ് ജയിംസ് വടക്കൻ. പാലായിലുള്ള സെന്റർ ഓഫ് കൺസ്യൂമർ എഡ്യുക്കേഷൻ സ്ഥാപകൻ കൂടിയായ ജയിംസ് ബസ് സമരങ്ങൾ നിരോധിക്കുക, ഫ്ളക്സ് ബോർഡുകൾ റോഡുകളിൽ നിരോധിക്കുക, വാഹനങ്ങളിൽ സ്പീഡ് കൺട്രോളുകൾ കൊണ്ടുവരുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനായി സജീവ ഇടപടെലുകൾ നടത്തി വരുന്ന വ്യക്തിയാണ്. കൂടാതെ കേരള സ്റ്റഡിസ് സെന്റർ ഫോർ സോഷ്യോ ഇക്കണോമക്സ് റിസേർച്ച് ഓർഗനൈസേഷന്റെ മാനേജിങ് ട്രസ്റ്റി കൂടിയാണ്. ഇതിന്റെ കീഴിൽ ഇതിനോടം 20ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും റോഡ് ഗതാഗത അഥോറിറ്റിയുടെ പ്ലാനിങ് ബോർഡ് മെമ്പറും ആണ്. കൂടാതെ കാർഷികം, ഫിനാൻസ്, മാനേജ്മെന്റ്, ഗതാഗതം തുടങ്ങിയ മേഖലകളിലടക്കം ഇതിനോടകം തന്നെ 3000ത്തിലധികം ലേഖനങ്ങൾ ജയിംസ് എഴുതിയിട്ടുണ്ട്. കേരള, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ബാങ്ക് കമ്മിറ്റിയംഗമായും നാല് വർഷത്തോളമായി പ്രവർത്തിച്ച് വരുന്നു.
ഷാജൻ സ്‌കറിയ
സ്‌കൂൾ കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. 93-ൽ ഡിഗ്രി പഠനത്തിന് ശേഷം കാഞ്ഞിരപ്പള്ളിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന യുവദീപം മാസികയിലൂടെയാണ് പത്രപ്രവർത്തനം ആരംഭിക്കുന്നത്. 93 മുതൽ 99 വരെ കേരളത്തിലെ എല്ലാ പത്രങ്ങളിലും വാരികകളിലും വനിതാ പ്രസിദ്ധീകരണങ്ങളിലും സ്ഥിരം എഴുത്തുകാരനായിരുന്നു. കലാകൗമുദി, മാതൃഭൂമി തുടങ്ങിയ മലയാളം വാരികകളിൽ എഴുതുമായിരുന്നു. ദീപികയിൽ സബ് എഡിറ്റർ ആയി ജോലി ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിന്റെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് നേടുകയുണ്ടായി.
മേധാ പട്ക്കറോടും അരുന്ധതി റോയിയോടുമൊപ്പം നർമദ ബച്ചാവോ ആന്ദോളൻ സമരത്തിൽ പങ്കെടുക്കുകയും അനേകം മാസങ്ങൾ നർമദാ തീരത്ത് താമസിക്കുകയും ചെയ്തിട്ടുണ്ട് ബ്രിട്ടീഷ് മലയാളി, മറുനാടൻ മലയാളി എന്നീ ഓൺലൈൻ പത്രങ്ങളുടെ സ്ഥാപക എഡിറ്ററാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ എന്ന പേരിൽ ഷാജൻ തുടക്കമിട്ട സംഘടന വഴി അഞ്ച കോടിയോളം രൂപയുടെ ധന സഹായം കേരളത്തിലെ രോഗികൾക്കും ദുരിതബാധിതർക്കും നൽകാൻ മുൻകൈ എടുത്തിട്ടുണ്ട്. യുകെയിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുവരുന്നതടക്കുള്ള സഹായങ്ങൾ ഷാജൻ തുടക്കമിട്ട ഈ ചാരിറ്റി ഫൗണ്ടേഷൻ ആണ് ഏറ്റെടുക്കുന്നത്.
ഡോ. മുഹമ്മദ് ഇഫ്തിക്കർ
ജനറൽ മെഡിസിൻ ഡോക്ടർ കൂടിയായ ഡോ മുഹമ്മദ് പ്രകൃതി, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദ നിർമ്മാണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രകൃതിക്കനുയോജ്യമായ നിർമ്മാണ സാമഗ്രികൾക്കു പ്രചാരം നൽകുകയും ചെയ്തു വരുന്നു.
ആന്റണി കുന്നത്ത്
കഴിഞ്ഞ 26 വർഷങ്ങളായി സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്നു. മൈക്രോ പ്ലാനിങ് രംഗത്തെ മികച്ച സംഘാടകനും വിദഗ്ധ പരിശീലകനും കൂടിയായ ആന്റണി കേരളത്തിലെ ഭൂമി ഏറ്റെടുക്കലിന്റെ സാമൂഹിക ആഘാത പഠനത്തിന്റെ സമിതി അംഗവും അന്തർ ദേശീയ സംഘടനയായ ജപ്പാൻ ഏഷ്യൻ സഹൃദ സൊസൈറ്റിയുടെ ദാരിദ്ര്യ വിദ്യാഭ്യാസ കൗൺസിൽ അംഗവുമാണ്. ഇന്ത്യ എമ്പാടുമുള്ള വിവിധ എൻ ജി ഒകളുടെ പ്രൊജക്റ്റ് കൺസൾട്ടന്റ്, പ്ലാന്റ് കേരളയുടെ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ദേശീയവും അന്തദേശീയവുമായ വിവിധ ചാരിറ്റി സംഘടനകളിലും സാമ്പത്തിക സഹായ സംഘടനകളിലും പ്രവർത്തിച്ചുള്ള പരിചയം കൂടിയുണ്ട്. ദേശീയവും അന്തർദേശീയവുമായ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തീകരിച്ചിട്ടുണ്ട്.
എബി ഇമ്മാനുവൽ പി
നദി സരംക്ഷണം അടക്കമുള്ള പ്രകൃതിയെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ നടത്തുന്ന എബി മീനച്ചിൽ നദീ സംരക്ഷണ സമിതി ജന. സെക്രട്ടറി, കേരളാ നദി സംരക്ഷണ സമിതിയുടെ സംസ്ഥാന സമിതി അംഗം ആലുവ, ജില്ലാ കമ്മറ്റിയംഗം, കേരളാ ജൈവകർഷക സമിതി, മുൻ കോട്ടയം ജില്ലാ പ്രസിഡന്റ്, കേരളാ ജൈവകർഷക സമിതി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, ഗാന്ധിയുവമണ്ഡലം സെക്രട്ടറി, ഭൂമിക പൂഞ്ഞാർ സെക്രട്ടറി, മിത്രനികേതൻ വഴിക്കടവ് വാഗമൺ, കോ- ഓർഡിനേറ്റർ, മീനച്ചിൽ റിവർ റിജുവിനേഷൻ കാമ്പയിൻ, കമ്മറ്റിയംഗം, പാതാമ്പുഴ പബ്ലിക് ലൈബ്രറി ഡയറക്ടർ, നീലൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, പ്രസിഡന്റ്, പെഡസ്ട്രിയൻസ് പൂഞ്ഞാർ, ഗ്രാമാശ്രം, നാഷണൽ അലൈൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ് എന്നി നിലകളിലെല്ലാം സജീവ ഇടപെടൽ നടത്തുന്നു.
അഡ്വ. ബിനോയി ജോസ് മങ്കന്താനം,
വിവരാവകാശ മനുഷ്യാവകാശ പ്രവർത്തകനും വിവിധ ചാരിറ്റി ഗ്രൂപ്പുകളിൽ സജീവ പങ്കാളിയുമായ ബിനോയ് ഗാന്ധി യുവ മണ്ഡലം-കേരളം മുൻ കോട്ടയം ജില്ലാ പ്രസിഡന്റ്, കേരളാ ജൈവകർഷക സമിതി കാഞ്ഞിരപ്പള്ളി താലൂക്ക് മുൻ പ്രസിഡന്റ്, ഇടുക്കി മൂലമറ്റം നാടുകാണി ഗ്രാമാശ്രം ട്രസ്റ്റി, എന്നി നിലകളിൽ പ്രവർത്തിച്ച് വരുന്നു. അക്ഷയശ്രീ ജൈവകർഷക പുരസ്‌കാരം ഉൾപ്പെടെ മികച്ച ജൈവകർഷകനുള്ള വിവിധ അംഗികാരങ്ങൾ നേടിയിട്ടുണ്ട്. കൃഷി വകുപ്പിന്റെയും മറ്റ് സർക്കാർ സർക്കാരിതര കർഷിക ഏജൻസികളുടെയും റിസോഴ്സ് പേഴ്സൺ, ട്രെയ്നർ, കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
അഡ്വ. സന്ധ്യ
തിരുവനന്തപുരത്തെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും തിരക്കേറിയ അഭിഭാഷകയുമാണ് സന്ധ്യ. കഴിഞ്ഞ 10 വർഷമായി തിരുവനന്തപുരത്തു അഭിഭാഷകയായി പ്രവർത്തിക്കുന്നു. ഒട്ടേറെ പ്രധാനപ്പെട്ട കേസുകളിൽ അഭിഭാഷക എന്ന നിലയിൽ സന്ധ്യ ശ്രദ്ധ നേടിയിട്ടുണ്ട്. നിയമ പോരാട്ടത്തിലൂടെ നിരവധി പേർക്ക് സഹായം ചെയ്തു വരുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട. ഒട്ടേറെ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
വത്സൻ സി
തൃശൂർ തൃപ്പയാർ സ്വദേശി വത്സൻ 22 വർഷമായി പബ്ലിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്നു. മാനേജ്മെന്റ് ട്രെയിനിങ്, നിയമം എന്നിവയിലെ വിദഗ്ദ്ധ അദ്ധ്യാപകനാണ്. ചാർട്ടേഡ് അക്കൗണ്ടിങ് വിദ്യാർത്ഥികൾക്കും നിയമ വിദ്യാർത്ഥികൾക്കും നിരവധി ക്ലാസുകൾ എടുക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന മാനേജ്മെന്റ് ട്രയിനറാണ് വത്സൻ.
ഷാജഹാൻ
17 വർഷമായി പെരിങ്ങമ്മല ഇക്‌ബാൽ ഹയർ സെക്കന്ററി സ്‌കൂളിൽ പൊളിറ്റിക്കൽ വകുപ്പ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു. കരിയർ ഗൈഡൻസ് കൗൺസിൽ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഇദ്ദേഹം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, ബാലജനസഖ്യം പാലോട് രക്ഷാധികാരിയായും പ്രവർത്തിച്ചു വരുന്നു. സ്റ്റുഡന്റസ് കൗൺസിലർ ആയും പ്രവർത്തിക്കുന്ന ഇദ്ദേഹം എം.എ ബിഎഡ് ,സെറ്റ്, എം.എസ്.സി സൈക്കോളജി, ചൈൽഡ് അഡോൾസെന്റ് ആൻഡ് ഫാമിലി കൗൺസിലിങ് എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
റോയ് ജോസഫ് കൂട്ടിയാനി
തമിഴ്‌നാട്ടിലെ മൽസ്യ മേഖലയായ തൂത്തൂരിൽ മീൻ പിടുത്ത തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്നു. വാജ്‌പേയ് സർക്കാരിന്റെ കാലത്തു സ്രാവിനെ പിടിക്കുന്നത് നിരോധിച്ചപ്പോൾ പാർലമെന്റിനു മുൻപിൽ മുപ്പതു ദിവസത്തെ സമരം നടത്തി ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം കൂലിപ്പണിക്കാർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള ക്രെഡിറ്റ് യൂണിയൻ, അവകാശ പ്രവർത്തനങ്ങൾ, മയക്കു മരുന്നിനടിമയായവരുടെയും സുനാമി ബാധിതരുടെയും പുനരധിവാസ പ്രവർത്തനങ്ങൾ, തേനീച്ച തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ, സ്ത്രീ ലൈംഗിക തൊഴിലാളികളുടെ എച്ച്ഐവി തടയാനുള്ള പ്രവർത്തനങ്ങൾ, എന്നിവയിൽ സജീവ ഇടപെടൽ നടത്തിവരുന്നു.
ഇപ്പോൾ തിരുവനന്തപുരം ജില്ലാ പാലിയേറ്റീവ് കെയർ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നതിനൊപ്പം രോഗികളുടെ പുനരധിവാസ പ്രവർത്തനങ്ങൾ, സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു. എം.ബി.എ (HR), എം.എ സോഷ്യോളജി, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്
രാമഹരി
കഴിഞ്ഞ 20 വർഷമായി വിനോബാ നികേതൻ എന്ന സ്ഥാപനത്തിൽ സാമൂഹിക സേവനം ചെയ്യുന്നു. പട്ടിക വർഗ വിദ്യാർത്ഥിനികളുടെ ഹോസ്റ്റൽ, വിനോബ സ്‌കൂൾ എന്നിവയുടെ ചുമതലകളും വയനാട്, അട്ടപ്പാടി, ഇടുക്കി, കോവിലൂർ, കാസർഗോഡ് മേഖലകളിലെ ആദിവാസി വിദ്യാർത്ഥിനികളെ വിദ്യാഭ്യാസം ചെയ്യുന്നതിന് വേണ്ടി പ്രേരിപ്പിക്കുകയും സൗജന്യമായി വിനോബ നികേതനിൽ പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഇടപെട്ടു വരുന്നു. ഔഷധ സസ്യങ്ങൾ പ്രകൃതി ചികിത്സ എന്നിവയുടെ പ്രചാരണത്തിൽ വിനോബ നികേതനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
മിനി മോഹൻ
കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ മിനി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയാണ്. വിവിധ എൻ.ജി.ഒകളിൽ പ്രവർത്തിക്കുന്ന മിനി യു എൻ അഡോളസെന്റ് പ്രൊജക്റ്റ്, നെഹ്‌റു യുവ കേന്ദ്ര പ്രൊജക്റ്റ് ഓഫീസർ എന്നീ നിലകളിൽ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഒട്ടേറെ സാമൂഹ്യ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മിനി ഏകതാ പരിഷത്തിന്റെ സഹയാത്രിക കൂടിയാണ്.
അഡ്വ. ജിജി എസ്
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജിജി സാമൂഹിക സാംസ്‌കാരിക മേഖലകയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയം ഉണ്ട്. ഇടുക്കി ജില്ലയിലെ അടിമാലി സ്വദേശിയായ ജിജി എറണാകുളത്താണ് ഇപ്പോൾ താമസിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങളിൽ ഇതിനു മുൻപ് കേസുകൾ നടത്തിയിട്ടുണ്ട്.
ബിജു തോമസ്
സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളോട് ആഭിമുഖ്യം പുലർത്തുകയും പലതിലും സഹകാരിയുമായി പ്രവർത്തിക്കുന്നു. നിലവിൽ മറുനാടൻ മലയാളിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്നു.
മറുനാടൻ മാധ്യമ ഇടപെടലിലൂടെ ആരംഭിച്ച സാമൂഹ്യ ഇടപെടൽ പത്രത്താളുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ ആണ് വിവിധ മേഖലയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ആവാസ് എന്ന പേരിൽ ഒരു സാമൂഹ്യ പരിഷ്‌കരണ സംഘടനയ്ക്ക് രൂപം നൽകിയത്. 14 അംഗങ്ങളും കൂടിച്ചേർന്നായിരിക്കും തീരുമാനങ്ങൾ എടുക്കുന്നത്.
പൊതു ജനാരോഗ്യം, പൊതു വിദ്യാഭ്യാസം, നിയമപോരാട്ടം തുടങ്ങിയ ആയിരിക്കും ആവാസിന്റെ പ്രധാന പ്രവർത്തന മേഖലകൾ. അർഹതപ്പെട്ടവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുകയാകും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. സാമൂഹ്യ അർഹത പഠനങ്ങളും അതിന്റെ ഫലം പുറത്ത് വിടുന്നതും ഇതിന്റെ ഭാഗമാണ്.മറുനാടന്റെ മുൻകൈയിൽ ആരംഭിച്ചതാണെങ്കിലും മറുനാടനുമായി യാതൊരു പ്രവർത്തന ബന്ധവും ആവാസിനുണ്ടാവില്ല. ആവാസിന്റെ പ്രവർത്തനങ്ങൾ വായനക്കാരുടെ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നുണ്ട്. ബന്ധപ്പെടേണ്ട വിലാസം : [email protected]
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍