നിനക്കീ രാജ്യത്തു കസേരയില്ല, നീ ചാരനാണ്; രണ്ടു കരണത്തും ആഞ്ഞടിച്ചുകൊണ്ടു കസേര നിഷേധിച്ച പൊലീസുകാരൻ നമ്പി നാരായണനെ അടിച്ചു താഴെയിട്ടു; ഇരച്ചുകയറിയ പൊലീസ്-ഐബി സംഘം മർദിച്ചത് ഗുണ്ടകളെപ്പോലെ; അടിയേറ്റ് അവശനായി വെള്ളം ചോദിച്ചപ്പോൾ വെള്ളം മുഖത്തേക്ക് ഒഴിച്ചു; മഹാനായ ശാസ്ത്രജ്ഞനോട് സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാട്ടിയത് കാടത്തം തന്നെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണന് അരക്കോടി നഷ്ടപരിഹാരം നൽകാനുള്ള സുപ്രീം കോടതി വിധി വരുമ്പോഴും, താൻ കടന്നുപോയ സമാനതകളില്ലാത്ത പീഡനത്തിന്റെ ഓർമ്മകൾ ആ മഹാനായ ശാസ്ത്രജ്ഞനെ ഇന്നും വേട്ടയാടുന്നു.ഒരു ശാസ്ത്രജ്ഞൻ എന്ന പരിഗണപോലും നൽകതെ ക്രൂരമായ മർദനവും പീഡനവുമാണ് അദ്ദേഹത്തിന്റെ നേർക്കുണ്ടായത്.സിനിമാ സംവിധായകനും എഴുത്തുകാരനുമായ ജി പ്രജേഷ്സെൻ രചിച്ച നമ്പിനാരയാണന്റെ ആത്മകഥയായ ഭ്രമണപഥത്തിൽ ഇക്കാര്യം വ്യക്മാക്കുന്നുണ്ട്.താൻ റിമാൻഡിലായതിന്ശേഷമുള്ള പൊലീസ് ഭീകരത പുസ്തകത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെ:
പൊലീസ് റിമാൻഡിലായതിന്റെ മൂന്നാം ദിവസം, ചോദ്യംചെയ്യൽ മുറിയിലേക്ക് ഗുണ്ടകളെ പോലെ ഒരു സംഘം ഇരച്ചുകയറുകയും, കൈകാലുകൾ കൊണ്ട് അവർ നമ്പി നാരായണനെ നിർത്താതെ ചോദ്യം ചെയ്യുകയും ചെയ്തു. അടിയേറ്റു അവശനായപ്പോൾ വെള്ളം ചോദിച്ചു, ഒരു ഗ്ലാസിൽ ആരോ വെള്ളം കൊണ്ടുവന്നു. അതുവാങ്ങാനായി കസേരയിൽ നിന്നും എഴുന്നേറ്റപ്പോൾ വെള്ളം മുഖത്തേക്ക് ഒഴിച്ചു. പിറകിൽ നിന്ന ആൾ ഇരുന്ന കസേര ചവിട്ടി തെറിപ്പിച്ചു.
'നിനക്കീ രാജ്യത്തു കസേരയില്ല, നീ ചാരനാണ്..' -രണ്ടു കരണത്തും ആഞ്ഞടിച്ചുകൊണ്ടു കസേര നിഷേധിച്ച പൊലീസുകാരൻ നമ്പി നാരായണനെ അടിച്ചു താഴെയിട്ടു.തറയിൽ ബൂട്ടുകൊണ്ടു ചവിട്ടേറ്റ് കിടക്കുമ്പോൾ ആ 53 വയസുകാരൻ അവരോടു പറഞ്ഞു - 'നിങ്ങളീ ചെയ്യുന്ന കുറ്റത്തിന്റെ ആഴം നിങ്ങൾക്കറിയില്ല. ഇതിനു നിങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കില്ല, തീർച്ച! എന്നെക്കൊല്ലാതെ വിട്ടാൽ നിങ്ങളെക്കൊണ്ട് ഞാനിതിനെല്ലാം ഉത്തരം പറയിക്കും. എന്റെ ജീവിതം തകർത്തതിന്റെ കണക്ക് ഞാൻ ചോദിച്ചിരിക്കും!'
രണ്ട് അന്വേഷണ രീതികളിലെയും വ്യത്യസ്തയും നമ്പി നാരായണൻ പുസ്കത്തിൽ എടുത്തുപറയുന്നുണ്ട്.കേരളാപൊലീസ് അറസ്റ്റിന് വിധേയനാവുന്നു ഒരാൾക്കുള്ള പ്രാഥമിക മനുഷ്യാവകാശങ്ങൾപോലും അ്ംഗീകരിച്ച് തന്നില്ല.ചോദ്യം ചെയ്യുന്ന ഒരാൾപോലും പേര് വെളിപ്പെടുത്തുകയോ തിരച്ചറിയൽ കാർഡ് കാണിക്കയോ ചെയ്തിട്ടില്ല.അതുകൊണ്ടുതന്നെ ആരാണ് തല്ലിയതെന്ന് തീർത്തും വ്യക്തമല്ല.ജയപ്രകാശ് എന്ന ഐബി ഉദ്യോഗസ്ഥനാണ് ഏറ്റവും ക്രൂരമായി മർദിച്ചത്.
എന്നാൽ സിബിഐയുടെ രീതി തീർത്തും വ്യത്യസ്തമായിരുന്നു.അവർ ആദ്യം തന്നെ തിരിച്ചറിയൽ കാർഡ് കാണിച്ച് പരിചയപ്പെടുത്തിയാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്.തങ്ങൾക്ക് സംശയമുള്ളകാര്യങ്ങൾ പഠിക്കാനാണ് അവർ കൂടുതൽ സമയവും വിനിയോഗിച്ചത്.അതിനുശേഷമാണ് അവർ നിഗമനത്തിൽ എത്തിയത്.അങ്ങനെയാണ് ഈ കേസ് കെട്ടുകഥയാണെന്ന് അവർ തീരുമാനിച്ചത്.എന്നാൽ കേരളാപൊലീസിന്റെ രീതിയാവട്ടെ കുറ്റാരോപിതനെ ക്രൂരമായി മർദിച്ചും മാനസികമായി തളർത്തിയും തങ്ങളുടെ ഭാഗം ശരിയാണെന്ന് സമർഥിക്കാനാണ് അവർ ശ്രമിച്ചത്.തെളിവുകൾ ഒരിക്കലും അവർ ഒത്തുനോക്കിയില്ല.ഈ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്നു സിബി മാത്യൂസ് തന്നെ നേരിട്ട് മർദിച്ചിട്ടില്ലെങ്കിലും മാനസികമായി തളർത്താനാണ് ശ്രമിച്ചത്.മർദിക്കരുതെന്ന നിർദ്ദേശം അദ്ദേഹം നൽകിയില്ല.നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്്തതെന്നാണ്് അദ്ദേഹം ചോദിച്ചത്.
ശശികുമാർ അറസ്റ്റിലായി എന്ന വാർത്ത കേട്ടപ്പോൾ ആദ്യം അത് മറ്റെന്തെങ്കിലും കേസായിരിക്കുമെന്നാണ് കരുതിയത്.എന്തായാലും റോക്കറ്റ് അടിച്ചുകൊണ്ടുപോവാൻ കഴിയില്ലല്ലോ എന്ന് ഞങ്ങൾ തമാശയും പറഞ്ഞു.പക്ഷേ പിറ്റേന്ന് കളിമാറി.ഞാനും പൊലീസ് പിടിയിലായി.ഇത് വ്യക്തമായി ഒഫീഷ്യൽ സീക്രട്ട് ആക്റ്റിന്റെ പരിധിയിൽ പെടുന്ന കാര്യമാണെന്നും, ഐഎസ്ആർഒക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവർ അത് നൽകണമെന്നും അറിയാമൊയിരുന്ന്ിട്ടും അനിൽകുമാർ എന്ന ആ മജിസ്ട്രറ്റ് എന്നെ റിമാൻഡ് ചെയ്തു.ഈ കേസ് ഉണ്ടായത് സത്യത്തിൽ അങ്ങനെയാണ്.ഇതേ മജിസ്ട്രേറ്റ് പിന്നീട് ഒരു കേസിൽപെട്ട് സർവീസിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു-നമ്പിനാരായണൻ ഓർക്കുന്നു.
മർദനമേറ്റ് തളർന്നുകിടക്കുമ്പോഴുള്ള നമ്പിനാരായണിന്റെ ഓർമ്മകൾ ഭ്രമണപഥത്തിൽ അത് ഇങ്ങനെയാണ്:
'തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ പണ്ടൊരു റോക്കറ്റ് ലോഞ്ചിന് കൺട്രോൾ റൂമിലിരുന്ന് കൗണ്ട് ഡൗൺ ചെയ്ത നമ്പി നാരായണൻ എന്ന യുവാവിനെ ആ ശാസ്ത്രജ്ഞന് അപ്പോൾ ഓർമ വന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വന്നിട്ടും നേരിട്ട് കാണാൻ കഴിയാതെ കൺട്രോൾ റൂമിൽ അകപ്പെട്ടുപോയതിൽ അയാൾ ദുഃഖിതനായിരുന്നു. അതിനകത്തു ഒരേ ഒരു കസേര ആയിരുന്നു ഉണ്ടായിരുന്നത്. എല്ലാം തയ്യാറായി കഴിഞ്ഞു, ഇനി ലോഞ്ച് ചെയ്താൽ മതി.
പെട്ടെന്ന് മുറി തുറന്നു മൂന്നുപേർ അകത്തേക്ക് വന്നു, നമ്പി നാരായണൻ ആരെയും കണ്ടില്ല. കൗണ്ട് ഡൗൺ സ്റ്റാർട്ട് ചെയ്തു, അപ്പോഴാണ് വന്നവരെ ശ്രദ്ധിച്ചത്. പിന്നിൽ കസേരയിൽ പിടിച്ച് ഇന്ദിരാഗാന്ധി നിൽക്കുന്നു. തിടുക്കപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചു, ഇരുചുമലിലും കൈകൾ അമർത്തി സാരാഭായി പറഞ്ഞു- 'ഇരിക്കൂ, ആരുവന്നാലും ഇപ്പോൾ എഴുന്നേൽക്കരുത്.'- ഈ രീതിയിൽ ബഹുമാനിക്കപ്പെട്ട ഒരു ശാസ്ത്രഞജനെയാണ് കേരളപൊലീസ് തല്ലിച്ചതച്ച് പീഡിപ്പിച്ചതെന്ന് ഓർക്കണം.
കെ കരുണാകരന്റെ കാലത്ത് കോൺഗ്രസ്സിലെ ഗ്രൂപ്പ് യുദ്ധം മൂർദ്ധന്യത്തിലെത്തിയപ്പോഴാണ് ചാരക്കേസ് ഉദയം കൊണ്ടത്. മാലിദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവരെ പൊലീസ് പിടികൂടുന്നതോടെയാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ തുടക്കം. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റേയും കെ കരുണാകരനെന്ന രാഷ്ട്രീയ നേതാവിന്റെ പതനത്തിന് ചാരക്കേസ് വഴി തുറന്നു. ചാരക്കേസ് കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് വർഷങ്ങൾക്ക് മുൻപേ തന്നെ കണ്ടെത്തപ്പെട്ടതാണ്. എങ്കിലും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ചാരക്കേസ് അവസാനിപ്പിക്കുന്നു. ചാരക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുതിയ മാനം നൽകി കേസിലെ പ്രതിയായ മാലിദ്വീപുകാരി ഫൗസിയ ഹസ്സൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ മനോരമ പുറത്ത് വിട്ടിരിക്കുന്നു.
നമ്പി നാരായണനെ അറിയില്ലായിരുന്നെന്നും പേരു പോലും കേട്ടിട്ടുണ്ടായിരുന്നില്ല എന്നുമാണ് ഫൗസിയ പറയുന്നത്. നമ്പി നാരായണന്റെ പേര് ഐബി ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്ന് ഭീഷണിപ്പെടുത്തി പറയപ്പിക്കുകയായിരുന്നുവെന്നും ഫൗസിയ മനോരമയോട് വെളിപ്പെടുത്തി. പൊലീസ് ഭീഷണിപ്പെടുത്തി തന്റെ പേര് പറയിച്ചതാണ് എന്ന് നമ്പി നാരായണൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
പൊലീസ് വാഹനത്തിൽ വെച്ച് മറിയം റഷീദ ഇക്കാര്യം പറഞ്ഞതായി ഓർമ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥയിൽ നമ്പി നാരായണൻ വെളിപ്പെടുത്തുന്നുണ്ട്. പേര് തനിക്ക് ശരിക്കും പറയാൻ പോലും സാധിച്ചില്ലെന്നും കുറ്റസമ്മത മൊഴി വീഡിയോയിൽ പകർത്തുമ്പോൾ എഴുതിക്കാണിച്ച് വായിപ്പിക്കുകയായിരുന്നു എന്നും മറിയം റഷീദ പറഞ്ഞതായി നമ്പി നാരായണൻ എഴുതിയിരിക്കുന്നു.പൊലീസിന്റെ ഭീഷണിക്ക് വഴങ്ങേണ്ടി വന്ന സാഹചര്യവും ഫൗസിയ ഹസ്സൻ വ്യക്തമാക്കുന്നു. വെറും 14 വയസ്സ് മാത്രം പ്രായമുള്ള മകളെ മുന്നിൽ കൊണ്ടുവന്ന് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ സമ്മതിപ്പിച്ചതെന്ന് ഫൗസിയ പറയുന്നു. നമ്പി നാരായണനെ ആദ്യമായി കാണുന്നത് പോലും സിബിഐ കസ്റ്റഡിയിലാണ്. കേസിൽ ആദ്യം ഉൾപ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത രമൺ ശ്രീവാസ്തവയെ നേരിട്ട് കണ്ടിട്ടേ ഇല്ലെന്നും ഫൗസിയ പറയുന്നു.
ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം കേരള പൊലീസിനും ഇന്റലിജൻസ് ബ്യൂറോയ്ക്കും എതിരെ കേസ് കൊടുത്തിരുന്നു. എന്നാൽ ഫൗസിയയുടെ മകൻ ബിസ്സിനസ്സ് ആവശ്യത്തിന് ഇന്ത്യയിലെത്തിയപ്പോൾ ഐബി ഉദ്യോഗസ്ഥർ കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തി. ഇന്ത്യയിലെത്തുന്ന ബന്ധുക്കളോട് മോശമായി പൊലീസ് പെരുമാറുമെന്ന് ഭയന്ന് കേസ് പിൻവലിക്കാൻ സമ്മതിച്ചുവെന്നും ഫൗസിയ പറയുന്നു.
തുടർന്ന് കേസ് മുന്നോട്ട് കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് മാലിയിലെ ഇന്ത്യൻ എംബസിയിൽ എഴുതി നൽകിയെന്നും ഫൗസിയ മനോരമയോട് വെളിപ്പെടുത്തി. ഇത്രയും വർഷം പഴക്കമുള്ള കേസിനെക്കുറിച്ച് സംസാരിക്കാൻ താൽപര്യം കാണിക്കാതിരുന്ന മറിയം റഷീദ, കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുക്കുമെന്ന് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുകമൂടിയ ചാരക്കേസിൽ വീണ്ടും കനലുകളെരിഞ്ഞ് തുടങ്ങുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്