ക്രൂര മർദനങ്ങളും പീഡനങ്ങളും ഏറ്റ് മനോനില തകർന്നു; അഭിമാനം തിരിച്ചു നൽകിയ സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയാതെ മരണവുമെത്തി; റഷ്യൻ കമ്പനിയായ ഗ്ലാവ്കോസ്മോസിന്റെ ലെയ്സൺ ഏജന്റിനെ പ്രതിയാക്കി ജയിലിലടച്ചത് ചാരക്കഥ കൊഴുപ്പിക്കാനുള്ള നീചമായ ഗൂഢാലോചന; ദയയും മനുഷ്യസ്നേഹവുമുള്ള ചന്ദ്രശേഖരന് കൊടിയ പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് നമ്പി നാരായണനും; ചാരക്കേസ് രക്തസാക്ഷിയാക്കിയ ചന്ദ്രശേഖരന്റെ ജീവിതം
മറുനാടൻ ഡെസ്ക്
ബംഗളൂരു: മറിയം റഷീദ ചാരവനിതയാകുന്നു. കൂട്ടുകാരി ഫൗസിയ ബാംഗ്ലൂരിൽ അപ്രത്യക്ഷയാകുന്നു. ചന്ദ്രശേഖരൻ എന്ന ഗ്ലാസ്നോസ് റഷ്യൻ കമ്പനി ഉടമ പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ശശികുമാറിലേക്ക് , പിന്നെ നമ്പി നാരായണനിലേക്ക്.....ചാരം കൊടികുത്തിവാഴുന്നു. ചാര പരമ്പരകൾ പിറക്കുന്നു, ലേഖകന്മാർ മാലിക്ക് പറക്കുന്നു.. അങ്ങനെ ചാരക്കേസ് കത്തിക്കയറി. അറസ്റ്റിലായവർക്കെല്ലാം കൊടിയ പീഡനം. പൊലീസ് പറയുന്നത് പോലെ എല്ലാം അനുസരിക്കേണ്ടി വന്നു. അതിൽ ഏറ്റും ക്രൂരതകൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് കെ ചന്ദ്രശേഖരൻ. ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിയാക്കപ്പെട്ട കെ ചന്ദ്രശേഖരൻ. എല്ലാ വേദനകളും ഈ മനുഷ്യനെ എത്തിച്ചത് വല്ലാത്തൊരു മാനസിക അവസ്ഥയിലായിരുന്നു.
ചാരക്കേസിൽ കേസിൽ കുറ്റാരോപിതനായതോടെ ക്രൂര മർദനങ്ങളും പീഡനങ്ങളും ഏറ്റ് മനോനില തകർന്ന നിലയിലായിരുന്നു ചന്ദ്രശേഖരനെന്ന് ഭാര്യ പറഞ്ഞു. ചാരക്കേസിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയാതെയാണ് അദ്ദേഹം ബെംഗളുരുവിലെ ആശുപത്രിയിൽ അന്തരിച്ചത്. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ബെംഗളുരുവിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. റഷ്യൻ കമ്പനിയായ ഗ്ലാവ്കോസ്മോസിന്റെ ലെയ്സൺ ഏജന്റായിരിക്കെയാണ് ചാരക്കേസിൽപ്പെടുത്തി ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്യുന്നത്. എച്ച്എംടിയിൽ ജനറൽ മാനേജറായിരുന്ന കെജെ വിജയമ്മയാണ് ഭാര്യ. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. പൊലീസ് മർദ്ദനത്തിൽ തളർന്ന ചന്ദ്രശേഖരൻ മരണത്തിന് കീഴടങ്ങുമ്പോൾ നീതിയുറക്കാനായി നിയമപോരാട്ടം നടത്തിയ നമ്പി നാരായണന് ചന്ദ്രശേഖരനെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ.
ദയയും മനുഷ്യസ്നേഹവുമുള്ള നല്ല മനുഷ്യനായിരുന്നു ചന്ദ്രശേഖരൻ. എന്ന പോലെ ഒരു പാട് പീഡനങ്ങൾ ചന്ദ്രശേഖരനും ഏൽക്കേണ്ടി വന്നു. കസ്റ്റഡിയിലെ മർദ്ദനവും മറ്റും തളർത്തിയെന്നും നമ്പി നാരയണൻ പറയുന്നു. പരസ്പരം അറിയമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ വലിയൊരു വ്യക്തിബന്ധം കേസിൽ പെടുന്നതിന് മുമ്പില്ലായിരുന്നുവെന്നും നമ്പി നാരായണൻ മറുനാടനോട് പറഞ്ഞു. വളരെ നല്ല മനുഷ്യനും മറ്റുള്ളവരോട് ദയയും സ്നേഹവും ഉള്ളവനായിരുന്നു. മരണം സ്വാഭാവികമായും വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും നമ്പി നാരയാണൻ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മിസെയിൽ നിർമ്മാണ രഹസ്യങ്ങൾ പാക്കിസ്ഥാന് കൈമാറി എന്നതാണ് ചാരക്കേസിന്റെ അടിസ്ഥാനം. ഇതിന് നമ്പിനാരായണൻ, ശശികുമാർ തുടങ്ങിയ മലയാളി ശാസ്ത്രജ്ഞന്മാരും ഇന്ത്യയുമായി ബഹിരാകാശ ഗവേഷണ വിഷയത്തിൽ സഹകരണം പുലർത്തിയിരുന്ന റഷ്യയിലെ ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി അലക്സി വി.വാസിൻ, ബാംഗ്ലൂരിലെ വ്യവസായി ചന്ദ്രശേഖരൻ തുടങ്ങിയവരും ചേർന്ന് മറിയം റഷീദ, ഫൗസിയ എന്നീ മാലി ദ്വീപിൽ നിന്നുള്ള വനിതകളിലൂടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങൾ രാജ്യത്തുനിന്ന് പുറത്തു കടത്തി എന്നതായിരുന്നു ലോക്കൽ പൊലീസും ഇന്റലിജൻസ് ബ്യൂറോയും റോയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ വ്യവസായി എന്ന് പൊലീസ് വിളിച്ച ചന്ദ്രശേഖരൻ ഗ്ലാവ്കോസ്മോസിന്റെ ലെയ്സ്ൺ ഓഫീസർ മാത്രമായിരുന്നു. ഇദ്ദേഹത്തെയാണ് വ്യവസായ പ്രമുഖനായി മുദ്രകുത്തി ജയിലിൽ അടച്ചത്. റഷ്യൻ സഹകരണത്തോടെയായിരുന്നു നമ്പി നാരായൺ തദ്ദേശിയമായി ബഹരികാശ സാങ്കേതിക വിദ്യ വികസിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗ്ലാവ്കോസ്മോസിന്റെ പ്രതിനിധികളുമായുള്ള ഫോൺ സംഭാഷണം പതിവുമായിരുന്നു. ഇതെല്ലാം ഒരു നൂലിൽ കോർത്ത് ചാരക്കേസിനെ സുഭദ്രമാക്കാനുള്ള പൊലീസ് ബുദ്ധിയിലാണ് ചന്ദ്രശേഖരനും വീണത്.
മറിയം റഷീദ, ഫൗസിയ ഹസൻ, നമ്പി നാരായണൻ, ശശികുമാർ, ചന്ദ്രശേഖരൻ തുടങ്ങിയവരെ പ്രതികളാക്കിയെങ്കിലും സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പിന്നീട് വന്ന ഇ കെ നായനാർ സർക്കാർ ചാരക്കേസ് അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും പ്രതികൾ സുപ്രീംകോടതിയിൽ പോവുകയും അന്വേഷണ തീരുമാനം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഇതിന് ശേഷവും ചന്ദ്രശേഖരൻ കടുത്ത മ്ലാനതയിലായിരുന്നു. പൊലീസ് കസ്റ്റഡിയിൽ അതിക്രുരമായ മർദ്ദനമാണ് ഏൽക്കേണ്ടി വന്നത്. തിരുവനന്തപുരം: 1966 സപ്തംബർ 12ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ നമ്പി നാരായണൻ എന്ന യുവാവ് ഐഎസ്ആർഒയിൽ ജോലിക്ക് പ്രവേശിക്കുന്നു. 28 വർഷങ്ങൾക്കുശേഷം ഒക്ടോബർ 15ന് പിഎസ്എൽവിയുടെ ആദ്യത്തെ വിജയകരമായ വിക്ഷേപണം. നമ്പിനാരായണൻ എന്ന സീനിയർ സയന്റിസ്റ്റടക്കമുള്ളവർക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങൾ.
അഞ്ചുദിവസം കഴിഞ്ഞ് മാലിദ്വീപുകാരിയായ മറിയം റഷീദ എന്ന യുവതിക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു. മറിയം റഷീദയുടെ ഇന്ത്യയിലെ നിയമപരമല്ലാത്ത താമസത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്.വി.വിജയൻ എഴുതിക്കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. കേസിന്റെ അന്വേഷണത്തിനിടയിൽ മറിയം റഷീദയിൽ നിന്നും ഒരു ഡയറി കണ്ടെടെത്തു. 1994 സപ്തംബർ 17 മുതൽ ഒക്ടോബർ 20 വരെ മറിയം റഷീദയും സുഹൃത്തായ ഫൗസിയ ഹസ്സനും തിരുവനന്തപുരത്തെ സമ്രാട്ട് ഹോട്ടലിൽ റൂം നമ്പർ 205 ൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചു. ഈ സമയത്ത് വലിയമലയിലെ ഐഎസ്ആർഒയിലെ സീനിയർ ഉദ്യോഗസ്ഥനായ ഡി.ശശികുമാറിന്റെ ഫോണിലേക്ക് ഹോട്ടൽ മുറിയിൽ നിന്ന് കോളുകൾ പോയിരുന്നതായി കണ്ടെത്തുന്നു. ഇതോടെ ഐബിയും മറിയം റഷീദയെ ചോദ്യം ചെയ്യുന്നു.
1994 നവംബർ 13ന് മറിയം റഷീദയ്ക്കും ഫൗസിയ ഹസ്സനുമെതിരെ 1923 ലെ ഒഫീഷ്യൽ സീരീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നു. നവംബർ 15ന് ഡിഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുത്തു. അന്വേഷണത്തെത്തുടർന്ന് ഫൗസിയ ഹസ്സൻ, മറിയം റഷീദ, ഐഎസ്ആർഒ ക്രയോജനിക് പ്രോജക്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഡി.ശശികുമാർ, ബാംഗ്ലൂർ കേന്ദ്രീകരിച്ച റഷ്യൻ സ്പേസ് ഏജൻസി ഗ്ലവ്കോസ്മോസിലെ ഇന്ത്യൻ പ്രതിനിധി കെ.ചന്ദ്രശേഖരൻ, ഐഎസ്ആർഒ ലേബർ കോൺട്രാക്ടർ എസ്.കെ.ശർമ എന്നിവരും ഐഎസ്ആർഒ ക്രയോജനിക് പ്രോജക്ടിന്റെ ഡയറക്ടറായ നമ്പി നാരായണനും അറസ്റ്റ് ചെയ്യപ്പെടുന്നു.
1994 നവംബർ 30 നാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. 50 ദിവസം നമ്പിനാരായണൻ അന്വേഷണഏജൻസികളുടെ കസ്റ്റഡിയിൽ കഴിഞ്ഞു. ശാസ്ത്രജ്ഞരിൽനിന്ന് ഹണിട്രാപ്പിലൂടെ മറിയം റഷീദ ഐഎസ്ആർഒയിലെ ക്രയോജനിക് എൻജിന്റെ ചിത്രങ്ങളും രേഖകളും പാക്കിസ്ഥാനിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം.
Stories you may Like
- ദേശാഭിമാനി മാപ്പുപറയാത്ത വ്യാജവാർത്തകൾ അനവധി!
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥ
- 'സമരാഗ്നി' യാത്രയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കോൺഗ്രസ് നേതൃത്വം
- ഞാനിന്ന് ലജ്ജിക്കുന്നു, രണ്ട്, വലിയ മനസ്താപങ്ങളിൽ ഓ സിയുണ്ട്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്