ജിൻസൺ ജോൺസനുള്ള അർജുന അവാർഡ് ഏഷ്യൻ ഗെയിംസിലെ വീരോചിത സ്വർണ്ണനേട്ടത്തിന് രാഷ്ട്രം നൽകുന്ന സമ്മാനം; നേട്ടത്തോടെ ഇന്ത്യയിലെ വിലപിടിപ്പുള്ള അത്ലറ്റായി മാറി ചക്കിട്ടപ്പാറക്കാരൻ മലയാളി; തളരാത്ത പോരാളിയായ വിരാട് കോലിക്ക് ഖേൽരത്ന ശുപാർശ അർഹതയ്ക്കുള്ള അംഗീകാരം;ഖേൽരത്നക്കുള്ള ശുപാർശയ്ക്ക് പിന്നാലെ മീരാഭായ് ചാനുവിന് ഇരട്ടിമധുരമായി പരിശീലകനുള്ള ദ്രോണാചാര്യ ശുപാർശയും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യവും അതിലുപരിയായി മലയാളികളും ഏറെ അഭിമാനത്തോടെയാണ് ജിൻസൺ ജോൺസൺ എന്ന പേര് മനസിൽ പറയുന്നത്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി ജിൻസൺ ഇന്ത്യയുടെ അഭിമാനമായിരുന്നു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിൻസൺ. ജക്കാർത്തയിൽ ജിൻസൺ കാഴ്ച്ച വച്ച മികച്ച പ്രകടനമാണ് അർജുന അവാർഡിൽ വരെ എത്തിയത്. അവാർഡ് ലഭിച്ചതിൽ താൻ ഏറെ ആഹ്ലാദവാനാണെന്ന് ജിൻസൺ അറിയിച്ചിരുന്നു.
'അർജുന പുരസ്കാരത്തിന് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും കായിക മേഖലയിലെ വരുംതലമുറക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും' ജിൻസൺ പ്രതികരിച്ചു. ഇത്തവണ അവാർഡിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത വർഷമോ മറ്റോ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്ത ലക്ഷ്യം ഒളിമ്പിക് സ്വർണമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണെന്നും ജിൻസൺ അറിയിച്ചിരുന്നു.
ജക്കാർത്തയിൽ 1500 മീറ്ററിൽ 3.44.72 സെക്കന്റിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. എന്നാൽ 800 മീറ്റിൽ മറ്റൊരു ഇന്ത്യൻ താരം മൻജിത് സിങ്ങിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു ജിൻസൺ. മൻജിത് 1:46:15 സെക്കന്റിൽ മൻജിത് ഓടിയെത്തിയപ്പോൾ 1:46:35 സെക്കന്റാണ് ജിൻസണെടുത്ത സമയം. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ സാക്ഷാൽ ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 42 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകർത്ത ഈ 27കാരൻ ഏഷ്യൻ ഗെയിംസിലും ലക്ഷ്യമിട്ടത് നേട്ടം. ജക്കാർത്തയിൽ 800 മീറ്ററിൽ നിരാശപ്പെടുത്തിയ വെള്ളിയായിരുന്നു ആദ്യ മെഡൽ നേട്ടം.
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിന്റെ അവസാന ദിനമാണ് ജിൻസൺ സ്വർണം ഓടി നേടിയത്. ഈ ഗെയിംസിൽ ഒരു മലയാളി താരം നേടുന്ന ആദ്യ സ്വർണ മെഡലാണ്, 1,500 മീറ്ററിൽ ജിൻസൺ ജോൺസൻ സ്വന്തമാക്കിയത്. 800 മീറ്ററിൽ ദേശീയ റെക്കോർഡുകാരനാണെങ്കിലും, അവസാന നിമിഷത്തെ കുതിപ്പിൽ സ്വർണം കൈക്കലാക്കിയ മഞ്ജിത് സിങ്ങിനു പിന്നിൽ രണ്ടാമനായിപ്പോയതിന്റെ വിഷമം മറന്നാണ് 1,500 മീറ്ററിൽ ജിൻസൺ സ്വർണം നേടിയത്. അവസാന ലാപ്പിൽ നടത്തിയ മിന്നൽക്കുതിപ്പാണ് ഇറാൻ, ഖത്തർ താരങ്ങളെ മറികടന്ന് സ്വർണത്തിലെത്താൻ ജിൻസനെ പ്രാപ്തനാക്കിയത്.
റിയോ ഒളിംപിക്സിൽ സ്വർണം നേടിയ യുഎസ് താരത്തേക്കാൾ മികച്ച സമയം കുറിച്ചാണ് ജിൻസണിന്റെ സ്വർണനേട്ടം. രണ്ടു വർഷം മുൻപു നടന്ന ഒളിംപിക്സിൽ 3:50.00 സെക്കൻഡിലാണ് യുഎസ് താരം മാത്യു സെൻട്രോവിറ്റ്സ് സ്വർണം നേടിയത്. പി.യു ചിത്രയെ അർജുന അവാർഡിന് പരിഗണിച്ചിട്ടില്ല എന്നതും ഈ അവസരത്തിൽ ചർച്ചയാവുകയാണ്. ഈ ഏഷ്യൻ ഗെയിംസിൽ ഒരു വെങ്കല മെഡൽ മാത്രമാണ് ചിത്രയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്.
ക്രിക്കറ്റ് താരം വീരാട് കോലിയെയും ഭാരദ്വാഹന താരം മീരാഭായി ചാനുവിനെയും ഖേൽ രത്നാ പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. മീരാഭായ് ചാനുവിന്റെ പരിശീലകൻ വിജയ് ശർമ്മ ദ്രോണാചാര്യ അവാർഡിനുള്ള ശുപാർശപ്പട്ടികയിലുണ്ട്. ഒപ്പം ടേബിൾ ടെന്നീസ് പരിശീലകൻ ശ്രീനിവാസ റാവുവും ബോക്സിങ് പരിശീലകൻ സി.എ കുട്ടപ്പയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കായികരംഗത്തെ സമഗ്ര സംഭവാനക്കുള്ള ധ്യാൻചന്ദ് പുരസ്കാരത്തിന് മലയാളി ഒളിമ്പ്യൻ ബോബി അലോഷ്യസിനെ ശുപാർശ ചെയ്തിട്ടുണ്ട്. ഒപ്പം ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ്( അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ശുപാർശ പട്ടികയിലുണ്ട്.
റിട്ടയേർഡ് ജസ്റ്റിസ് മുകുൾ മുദ്ഗൽ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാർശ പട്ടിക തയ്യാറാക്കിയത്.
കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ സമരേശ് ജംഗ്, ബാഡ്മിന്റൺ താരം അശ്വിനി പൊന്നപ്പ, മുൻ ബോക്സിങ് പരിശീലകൻ ജി.എസ് സന്ധു, ഹോക്കി പരിശീലകൻ എ.കെ ബൻസാൽ, അമ്പെയ്ത്ത് പരിശീലകൻ സഞ്ജീവ് സിങ്ങ്, സായിയുടെ സ്പെഷ്യൽ ഡയറക്ടർ ജനറൽ ഒങ്കാർ കേദിയ, ജോയിന്റ് സെക്രട്ടറി ഇന്ദർ ധാംജിയ എന്നിവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ.
കായിക ലോകത്ത് സ്വർണ തിളക്കം സ്വപ്നം കണ്ട ജിൻസന്റെ ജീവിതം
സ്കൂൾ പഠനകാലം മുതൽ അത്ലറ്റിക്സിൽ താൽപര്യമുണ്ടായിരുന്നു. തുടക്കത്തിൽ സമ്മാനമൊന്നും കിട്ടിയിരുന്നില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി രണ്ടാം സ്ഥാനത്തെത്തുന്നത്. കുളത്തുവയൽ സെന്റ് ജോർജ് സ്കൂളിലായിരുന്നു പഠനം. ജില്ലാ മീറ്റിൽ സായിയിലും സ്പോർട്സ് ഹോസ്റ്റലിലുമൊക്കെ പരിശീലനം കിട്ടിയ കുട്ടികളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവിടെയൊന്നും തുടക്കത്തിൽ ശ്രദ്ധേയ പ്രകടനം നടത്താൻപോലും കഴിഞ്ഞിരുന്നില്ല.
എന്നാൽ കെ എം പീറ്റർ എന്ന പരിശീലകനെ കണ്ടുമുട്ടിയതോടെ എല്ലാം മാറി മറിഞ്ഞു. ചക്കിട്ടപ്പാറയിലെ ബാങ്ക് സെക്രട്ടറികൂടിയായിരുന്ന പീറ്ററാണ് ആദ്യമായി ശാസ്ത്രീയ പരിശീലനം നൽകുന്നത്. ഇവിടെ നിന്ന് അത്ലറ്റിക്സ് കരിയർ കുതിക്കാൻ തുടങ്ങിയത്. കൊൽക്കത്തയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിലും സ്വർണം സ്വന്തമാക്കി. അതോടെ ഏവരും ജിൻസണെ ശ്രദ്ധിച്ചു. അത് വെറുതെയായില്ലെന്നാണ് ജക്കാർത്തയിലെ സ്വർണ്ണവും വെള്ളിയും തെളിയിക്കുന്നത്.
കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. കോട്ടയത്തെ കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലിൽ പരിശീലനം നേടിയ ശേഷം 2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. ദേശീയ തലത്തിൽ മെഡലൊക്കെ വന്നതോടെ ശ്രദ്ധിക്കപ്പെട്ടു. അപ്പോൾ തന്നെ ആർമിയിൽ ജോലി കിട്ടി. പൂണെയിൽ ആയിരുന്നു ചേർന്നത്. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായില്ല. ആദ്യമായിട്ടായിരുന്നു നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടെ നിന്ന് മടങ്ങി.
കോട്ടയം ബസേലിയസ് കോളേജിലാണ് ബിരുദപഠനത്തിന് ചേർന്നത്. ജോർജ് ഇമ്മാനുവലിന് കീഴിലായിരുന്നു പരിശീലനം. സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലായിരുന്നു. ഡിഗ്രീ രണ്ടാം വർഷം തന്നെ ആർമിയിൽ ജോലി കിട്ടി. അങ്ങനെ ബിരുദ പഠനം പൂർത്തിയാക്കാതെ വീണ്ടും സൈന്യത്തിൽ. ചെറുപ്പത്തിലേ ജോലി കിട്ടിയിട്ടും നഷ്ടപ്പെടുത്തിയെന്ന് നാട്ടുകാരും ബന്ധുക്കളുമൊക്കെ കുറ്റപ്പെടുത്തി. ഇതാണ് പെട്ടെന്നുതന്നെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കാരണം.-ആർമിയിലെത്തിയതിന് ജിൻസൺ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ആർമിയിൽ എത്തിയതോടെയാണ് സിന്തറ്റിക് ട്രാക്കിൽ പരിശീലനം തുടങ്ങിയത്. എല്ലാ സൗകര്യങ്ങളും ആർമിയിലുണ്ട്. ഇതോടെ പ്രകടനവും മെച്ചപ്പെട്ടു. ജൂനിയർ വിഭാഗത്തിലെ 1500 മീറ്ററിൽ സ്വർണം നേടിയോടെ ഇന്ത്യൻ ടീമിലെത്തി. ഗുവാഹതിയിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വന്തമാക്കിയ 800 മീറ്ററിലെ റിക്കോർഡ് നേട്ടം ഇന്ത്യൻ അത്ലറ്റിക്സിലെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്. ഒരു മിനിറ്റ് 45.65 സെക്കൻഡിലാണ് ഗുവാഹതിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ട്രാക്കിൽ പുതുചരിതമെഴുതിയത്.
ഒരു മിനിറ്റ് 45.77 സെക്കൻഡ് ആയിരുന്നു ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ്. താൻ ജനിക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച റെക്കോഡാണ് തകർക്കാനായത്. 2016ൽ റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ പ്രകടനമായ ഒരു മിനിറ്റ് 45.98 സെക്കൻഡായിരുന്നു ഇതിന് മുമ്പുള്ള ജിൻസണിന്റെ മികച്ച സമയം. അന്ന് മുതൽ മനസ്സിലൊരു തീരുമാനമെടുത്തിരുന്നു. ശ്രീറാം സിങ്ങിന്റെ റെക്കോഡ് തകർക്കുകയെന്ന്. മികച്ച ഫോമിലുള്ളപ്പോൾതന്നെ ആ നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു ലക്ഷ്യം. 1500 മീറ്ററിലും ദേശീയ റെക്കോഡിനുടമയാണ് ജിൻസൺ.
കോഴിക്കോട് ചക്കിട്ടപാറയിലെ കുളച്ചൽ ജോൺസൺ-ശൈലജ ദമ്പതികളുടെ മകനാണ് ജിൻസൺ. ജിൻസണിന്റെ സ്റ്റൈലും ടെക്നിക്കും മികച്ചതാണെന്ന് വനിതകളുടെ 800 മീറ്ററിൽ ഒരു കാലത്ത് തിളങ്ങിയ ഷൈനി വിൽസൻ വിലയിരുത്തിയത്. ഇത് ശരിയാണെന്ന് തെളിയിക്കുകയാണ് ജക്കാർത്തയിൽ ജിൻസൺ. ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്സാണ് ആദ്യ ഒളിമ്പിക് മൽസരം.
അർജുന അവാർഡിനായി ശുപാർശ ചെയ്തവരുടെ പട്ടിക
Stories you may Like
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ സ്വർണ നേട്ടത്തിൽ അഭിമാനമെന്ന് മിന്നു മണി
- ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി അഭിമാനത്തോടെ ഇന്ത്യയുടെ മടക്കം
- ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റൺ ഡബിൾസിലും ഇന്ത്യയ്ക്കു സ്വർണം
- സാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്ന; 26 പേർക്ക് അർജുന അവാർഡ്
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്