കോമഡി മാത്രമല്ല, മറ്റേത് സംവിധായകരെക്കാളും സാങ്കേതിക തികവോടെ ആക്ഷൻ സിനിമ ചെയ്യാൻ തനിക്ക് പറ്റുമെന്ന് പ്രിയദർശൻ ഉറക്കെ വിളിച്ച് പറഞ്ഞ സിനിമ; മോഹൻലാലിന്റെ കിടിലൻ പെർഫോമൻസ്; ടി ദാമോദരൻ എന്ന തീപ്പൊരി എഴുത്തുക്കാരന്റെ തിരക്കഥ; ഒരു കൈയിൽ പൂജാമണിയും മറുകൈയിൽ തോക്കുമേന്തി ദേവനാരായണൻ വന്നിട്ട് ഇന്നേക്ക് 30 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
സഫീർ അഹമ്മദ്
Aug 26 1988...
മലയാള സിനിമയിലെ മികച്ച ആക്ഷൻ സിനിമകളിൽ ഒന്നായ പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ''ആര്യൻ'' റിലീസായിട്ട് ഇന്നേക്ക് 30 വർഷങ്ങൾ....
പൂച്ചയ്ക്കൊരു മൂക്കുത്തി മുതൽ 16 ഓളം സിനിമകളിൽ കളിയും തമാശയും പിന്നെ കുറച്ച് സെന്റിമെന്റ്സും ഒക്കെ ചേരുംപടി ചേർത്ത് പ്രേക്ഷകരെ ആകർഷിച്ചിരുന്ന പ്രിയദർശൻ എന്ന സംവിധായകന്റെ ആദ്യ ചുവട് മാറ്റമാണ് 'ആര്യൻ'' എന്ന ആക്ഷൻ പ്രാധാന്യമുള്ള സിനിമ....slapstickകോമഡിയിൽ നിന്ന് ആക്ഷൻ ജോണറിലേക്കുള്ള അരങ്ങേറ്റം പ്രിയദർശൻ അതിഗംഭീരം ആക്കുകയും ചെയ്തു....ടി ദാമോദരൻ എന്ന തീപ്പൊരി എഴുത്തുക്കാരന്റെ തിരക്കഥയിൽ പ്രിയദർശൻ എന്ന കോമഡി സംവിധായകൻ സിനിമ ചെയ്യുന്നു, അത് മോഹൻലാൽ തന്നെ നിർമ്മിക്കുന്നു എന്നീ കാരണങ്ങൾ കൊണ്ട് 'ആര്യൻ' ചിത്രീകരണഘട്ടത്തിലെ വാർത്താപ്രാധാന്യം നേടിയിരുന്നു.....
ദേവനാരായണൻ എന്ന സാധു ബ്രാഹ്മണ യുവാവിന്റെ പട്ടിണിയുടെയും അതിജീവനത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ബോംബെയുടെ പശ്ചാലത്തിൽ പ്രിയദർശനും ടി ദാമോദരനും കൂടി അവതരിപ്പിച്ചത്.. അത് പ്രേക്ഷകർ നിറഞ്ഞ കൈയടികളുടെ അകമ്പടിയോടെ സ്വീകരിക്കുകയും ചെയ്തു.കോമഡി സിനിമകൾ മാത്രമല്ല, മറ്റേത് ആക്ഷൻ സിനിമകളുടെ സംവിധായകരെക്കാളും സാങ്കേതിക തികവോടെ, ചടുലതയോടെ ആക്ഷൻ സിനിമ ചെയ്യാൻ തനിക്ക് പറ്റും എന്ന് പ്രിയദർശൻ ഉറക്കെ വിളിച്ച് പറഞ്ഞ സിനിമയായിരുന്നു ആര്യൻ.
ആര്യനിലെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയാണ്...ദേവനാരായണൻ എന്ന കഥാപാത്രമായി മോഹൻലാൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ചു...
ശരിക്കും വൺമാൻ ഷോ എന്ന് പറയാവുന്ന പെർഫോമൻസ്....കുഞ്ഞാലിക്ക എന്ന ബാലൻ കെ നായരുടെ കഥാപാത്രത്തിന്റെ പിന്നാലെ ദേവൻ എന്ന മോഹൻലാലിന്റെ കഥാപാത്രം നടക്കുന്നതും ഉന്ത് വണ്ടി കല്ലിൽ തട്ടി സാധനങ്ങൾ നിലത്ത് വീഴുമ്പോൾ ഓടി വന്ന് എടുത്ത് വെയ്ക്കുന്നതും കാറ്റത്ത് ആടുന്ന റാന്തൽ കൈ കൊണ്ട് പിടിച്ച് നിർത്തുന്നതും പിന്നെ ചെറിയൊരു ചിരി ചിരിച്ച് ഉന്ത് വണ്ടി പതിയെ മുന്നോട്ട് തള്ളി നീക്കുന്നതും ആര്യനിലെ മികച്ച രംഗങ്ങളിലൊന്നാണ്, തിയേറ്ററിൽ പ്രേക്ഷകർക്ക് ചെറുപുഞ്ചിരി സമ്മാനിച്ച രംഗം.... എത്ര മനോഹരമായിട്ടാണ്, എത്ര സ്വഭാവികമായിട്ടാണ് ദേവൻ എന്ന കഥാപാത്രത്തിന്റെ നിസഹായവസ്ഥ ഈ രംഗത്തിൽ മോഹൻലാൽ പകർന്നാടിയിരിക്കുന്നത്....
തിയേറ്ററിൽ പ്രേക്ഷകർക്ക് ആവേശം/ രോമാഞ്ചം പകർന്ന് നല്കിയ ഒട്ടനവധി രംഗങ്ങളാൽ സമ്പന്നമായിരുന്നു ആര്യൻ.... 3 മണിക്കൂറിനടുത്ത് ദൈർഘ്യം ഉള്ള ആര്യൻ ദേവനാരായണന്റെ ജീവിതം വിശദമായി തന്നെ പറയുന്നുണ്ട്.തന്റെ സ്വർണമാല മാർട്ടിനിൽ നിന്ന് തിരിച്ച് വാങ്ങാനായി ദേവനാരായണൻ ബോക്സിങ് റിങ്ങിലേക്ക് വരുന്ന രംഗവും, അതിന് അകമ്പടിയായിട്ടുള്ള പശ്ചാത്തല സംഗീതവും, തുടർന്നുള്ള ആ സ്റ്റണ്ടും തിയേറ്ററുകളിൽ നിറച്ച ആവേശവും കൈയടികളും വളരെ വലുതായിരുന്നു... ശരിക്കും ഒരു പ്രേക്ഷകൻ അനുഭവിച്ചറിയേണ്ട ആവേശം... ഒരു ഫാൻസ് അസോസിയഷന്റെയും പിൻബലമില്ലാതെയാണ് അന്നൊക്കെ തിയേറ്റർ പരിസരം പൂരപ്പറമ്പ് ആയിരുന്നത്, തിയറ്ററുകളിൽ ആർപ്പ് വിളികൾ ഉയർന്നിരുന്നത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്....
ആര്യൻ സിനിമയിൽ വളരെ വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടത് മനോഹരവും ശക്തവുമായ ഇന്റർവെൽ രംഗമാണ്. അധോലോകവുമായി ചേർന്ന് പ്രവർത്തിച്ച് വരുന്ന ദേവൻ ആദ്യമായി ഒരു കൊലപാതകം നടത്തിയതിന് ശേഷം മദ്യപിക്കുന്ന രംഗം. തെറ്റ് ചെയ്ത വേദനയിൽ, കുറ്റബോധത്തിൽ ദേവൻ മദ്യം ബുദ്ധിമുട്ടി കുടിക്കുന്നതിന്നൊപ്പം പഴയ പൂജാരിയായ ദേവനെ കാണിക്കുന്നിടത്താണ് ഇന്റർവെൽ. പ്രേക്ഷകരെ ശരിക്കും ആകർഷിച്ച ഇന്റർവെൽ രംഗം.....
ആര്യനിലെ മറക്കാൻ പറ്റാത്ത സീനുകളിലൊന്നാണ് ഹോളി ആഘോഷവും തുടർന്നുള്ള വെടിവെയ്പ്പും സ്റ്റണ്ടും.... ആ സീനുകൾ മുഴുവൻ സ്ലോ മോഷനിലാണ് പ്രിയദർശൻ അവതരിപ്പിച്ചത്.3 മിനിറ്റോളം വരുന്ന രംഗങ്ങൾ സ്ലോ മോഷനിൽ അവതരിപ്പിക്കുന്നത് ഒരുപക്ഷെ മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും.സ്ലോ മോഷനിലുള്ള മോഹൻലാലിന്റെ സ്റ്റണ്ടും ഓട്ടവും ഒക്കെ 30 വർഷങ്ങൾക്കിപ്പുറവും ഓർമ്മയിൽ നിറഞ്ഞ് നില്ക്കുന്നു.
ആര്യൻ സിനിമ എന്ന് കേൾക്കുമ്പോ എല്ലാരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന രംഗം ടാക്സി കാറുകളുടെ മുകളിലൂടെ വില്ലന്മാരെ കൊല്ലാനായി ഓടി വരുന്ന മോഹൻലാലിനെ ആയിരിക്കും, ഉറപ്പ്....വില്ലന്മാരുടെ കാറിന് പിന്നിലായി ടാക്സി കാറുകൾ അണിനിരക്കുന്നതും റോഡിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി വില്ലനെ കുടുക്കുന്നതും, പിന്നാലെ കാറിന് മുകളിലൂടെയായി മോഹൻലാൽ ഓടി വരുന്നതും വില്ലന്മാരെ വെടിവെച്ചിടുന്നതും ഒക്കെ തിയേറ്ററുകളിൽ ആവേശത്തിരകൾ ഉയർത്തി, ഒപ്പം രോമാഞ്ചവും.പ്രിയദർശൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ്മാൻഷിപ്പ് എത്രത്തോളം ഉയരെ ആണെന്ന് മലയാള സിനിമയ്ക്ക് കാണിച്ച് തന്ന രംഗങ്ങൾ. ജോൺസൺ നല്കിയ പശ്ചാത്തല സംഗീതം മേല്പറഞ്ഞ രംഗങ്ങളെ കൂടുതൽ ത്രില്ലിങ്ങ് ആക്കി. 5 മിനിറ്റുകളോളം ഉള്ള ആ രംഗങ്ങൾ ഇന്നും ആവേശത്തോടെയല്ലാതെ, രോമാഞ്ചത്തോടെ അല്ലാതെ കണ്ടിരിക്കാൻ പറ്റില്ല.കാറുകളുടെ മുകളിലൂടെ മോഹൻലാൽ ഓടി വരുന്ന രംഗം റീടേക്ക് ഇല്ലാതെ ഒറ്റ ടേക്കിൽ എടുത്തതാണ് കേട്ടിട്ടുണ്ട്. ഓട്ടത്തിനിടയിൽ മോഹൻലാൽ ഒന്ന് രണ്ട് തവണ തെന്നി വീഴാൻ പോകുന്നത് കാണാം ആ രംഗത്ത്.ഒരുപക്ഷേ രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും മൂന്നാംമുറയും ഒക്കെ പ്രേക്ഷകർക്ക് സമ്മാനിച്ച ത്രില്ലിങ് നിമിഷങ്ങളെക്കാൾ കൂടുതൽ ആര്യൻ പ്രേക്ഷകർക്ക് നല്കിയിട്ടുണ്ടെന്നും പറയാം....
4 വർഷങ്ങൾ ജയിലിൽ കിടന്ന ശേഷം എല്ലാം മതിയാക്കി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുന്ന ദേവൻ നിമ്മിയെ തന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കുന്ന രംഗവും അപ്പോഴത്തെ സംഭാഷങ്ങളും ഹൃദയസ്പർശിയാണ്.. ''വരുന്നൊ എന്റെ കൂടെ, എന്റെ ഇല്ലത്തേക്ക്,ദേവനാരായണൻ നമ്പൂതിരിയുടെ വേളിയായിട്ട്... പേര് മാറ്റി നിർമ്മല അന്തർജനം എന്നാക്കട്ടെ.... വരുന്നൊ... വരണം, വരണം''എത്ര മികവോടെയാണ് മോഹൻലാൽ മേൽപ്പറഞ്ഞ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
വില്ലന്മാരെയെല്ലാം ഇല്ലത്തേക്ക് വരുത്തി അച്ഛന്റെ മുന്നിൽ തന്റെ നിരപരാധിത്വം ദേവൻ തെളിയിക്കുന്ന രംഗം ആര്യനിലെ മറ്റൊരു മികച്ച രംഗമാണ്....''എന്നെ ഇവന്മാർ ഇവിടിട്ട് തല്ലി ചതച്ചപ്പോൾ ഇതിനെക്കാൾ ഉച്ചത്തിൽ എന്റെ അച്ഛനും അമ്മയും പെങ്ങന്മാരും നിലവിളിച്ചില്ലേ...പൊട്ടി കരഞ്ഞില്ലേ... കള്ളൻ കള്ളൻ എന്നെന്നെ കുറിച്ച് ഇവന്മാർ അലറിയപ്പോൾ നിങ്ങളുടെ നിലവിളികളാരും കേട്ടില്ല.. നാട്ടുകാരും പൊലീസുകാരും കോടതി മുറി വരെ ആ ശബ്ദം കേട്ടില്ല.. എന്റെ അച്ഛന്റെ മനസ്സിന്റെ ആഴങ്ങളിൽ വരെ അതിന്റെ മാറ്റൊലി ചെന്നെത്തിയില്ലെ... ഇറങ്ങി പോടാ കള്ളാ എന്ന് അച്ഛനെന്നോട് പറഞ്ഞില്ലേ....അന്ന് ചങ്ക് പൊട്ടി ഇറങ്ങി പോയപ്പോൾ ഞാനെന്റെ മനസ്സിൽ കുറിച്ചിട്ടതാണ് എന്റെ അച്ഛന്റെ മുന്നിൽ മാത്രമെങ്കിലും ഞാൻ കള്ളൻ അല്ലെന്നു തെളിയിക്കേണ്ട ഈ മുഹൂർത്തം''
ദേവൻ എന്ന കഥാപാത്രത്തിന്റെ സങ്കടവും ദേഷ്യവും ഒക്കെ പ്രകടിപ്പിച്ച് ടി ദാമോദരന്റെ നെടുനീളൻ സംഭാഷങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച് മോഹൻലാൽ നിറഞ്ഞാടിയ രംഗം....ക്ലൈമാക്സിലെ സംഘട്ടന രംഗവും, അത് കഴിഞ്ഞ് ദേവൻ കോടതി മുറിയിൽ പൊട്ടിത്തെറിക്കുന്ന രംഗവും വളരെ മികച്ച രീതിയിൽ തന്നെ പ്രിയദർശൻ അവതരിപ്പിച്ചു.
ആര്യൻ സിനിമയ്ക്ക് 1987 ൽ റിലീസായ IV ശശി- കമൽഹാസൻ ടീമിന്റെ 'വ്രതം' എന്ന സിനിമയുടെ കഥയുമായി ഒട്ടേറെ സാദൃശ്യം ഉണ്ട്. വ്രതത്തിന്റെയും ആര്യന്റെയും തിരക്കഥാകൃത്ത് ടി ദാമോദരൻ ആണെന്നുള്ളതാണ് കൗതുകകരമായ കാര്യം..വ്രതത്തിന്റെ കഥ ബോംബ പശ്ചാത്തലത്തിൽ അവതരിപ്പിച്ചതാണ് ആര്യൻ എന്ന് വേണമെങ്കിൽ പറയാം.മോഹൻലാലിനെ കൂടാതെ തിക്കുറിശ്ശി, ബാലൻ കെ നായർ, കുതിരവട്ടം പപ്പു, രമ്യാകൃഷ്ണൻ, ശരത് സക്സേന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു....
കൈതപ്രം-രഘുകുമാർ ടീമിന്റെ 'പൊന്മുരളി ഊതും കാറ്റിൽ' എന്ന മനോഹരമായ പാട്ടും ആര്യന്റെ മാറ്റ് കൂട്ടിയവയിൽ ഒന്നാണ്....നായകനും നായികയും ആടിപ്പാടാത്ത പാട്ട് രംഗങ്ങൾ, അത് പ്രിയദർശൻ സിനിമകളിൽ അപൂർവ്വമാണ്..... അത്തരത്തിൽ ഒന്നാണ് ആര്യനിലെ പാട്ട് രംഗങ്ങൾ... ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും ത്യാഗരാജൻ സംവിധാനം ചെയ്ത സംഘട്ടനങ്ങളും ട കുമാറിന്റെ ഛായാഗ്രഹണവും പ്രേക്ഷകർക്ക് ആവേശം നല്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു....
1988 Aug 27 ന്, റിലീസ് ചെയ്തതിന്റെ രണ്ടാം നാൾ കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും മോണിങ് ഷോ കണ്ടതാണ് ഞാൻ ആര്യൻ.. കൊടുങ്ങല്ലൂരിൽ നിന്നും ഇത് വരെ എനിക്ക് റിലീസ് ദിവസം ടിക്കറ്റ് കിട്ടാത്ത ഒരേയൊരു മോഹൻലാൽ സിനിമയാണ് ആര്യൻ.... അത്യഭൂർവ്വമായ ജനത്തിരക്കായിരുന്നു ആര്യന് കൊടുങ്ങല്ലൂർ ഉണ്ടായിരുന്നത്..... അന്നത്തെ എട്ടാംക്ലാസ് ക്കാരനായ എനിക്ക് ആര്യൻ എന്ന സിനിമ നല്കിയ ആവേശം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുന്നതിനെക്കാൾ അപ്പുറമാണ്... ആര്യന് ശേഷം ഒരുപാട് ആക്ഷൻ ജോണറിലുള്ള സിനിമകൾ വന്നുവെങ്കിലും ഇന്നും എന്റെ ഇഷ്ട ആക്ഷൻ സിനിമ ''ആര്യൻ'' തന്നെയാണ്....
'പ്രിയദർശന് ഇങ്ങനേം സിനിമ പിടിക്കാൻ അറിയുമൊ' എന്നായിരുന്നു ആര്യൻ കണ്ടതിന് ശേഷം പ്രേക്ഷകർ പരസ്പരം ചോദിച്ചിരുന്നത്... മോഹൻലാൽ കൂടി നിർമ്മാണ പങ്കാളിയായ ചിയേഴ്സ് എന്ന ബാനറിന്റെ അവസാന സിനിമ കൂടിയായിരുന്നു ആര്യൻ. 1988 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ സിനിമകളിൽ ഒന്നായിരുന്നു ആര്യൻ.ആര്യനിലെ മികച്ച പെർഫോമൻസ് കൂടി കണക്കിലെടുത്ത് 1988ലെ സംസ്ഥാന അവാർഡ് (സ്പെഷ്യൽ ജൂറി) മോഹൻലാലിന് ലഭിച്ചിരുന്നു.
'ആര്യൻ'' എന്ന മികച്ച ആക്ഷൻ സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ടി ദാമോദരൻ, സംവിധായകൻ പ്രിയദർശൻ, ദേവനാരായണനായി തകർത്താടിയ മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്