71.2 ശതമാനം പേർ യെസ് പറഞ്ഞിട്ടു കെ സുരേന്ദ്രനെ തഴഞ്ഞു ബിജെപി; 54 ശതമാനം പ്രവർത്തകരും യെസ് പറഞ്ഞിട്ടും സുധാകരനെ തഴഞ്ഞ് കോൺഗ്രസും; അധികാര സമവാക്യങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത് പ്രവർത്തകരുടെ വികാരം; കോൺഗ്രസ് - ബിജെപി പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം; ഒത്തുതീർപ്പ് സ്ഥാനാർത്ഥികൾ പിണറായി വിജയന്റെ തുടർ ഭരണം ഉറപ്പിക്കുന്നതിനെതിരെ അണപൊട്ടി ഒഴുകി അണികളുടെ രോഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അടിമുടി ഗ്രൂപ്പിസം ബാധിച്ച കോൺഗ്രസിനെ നയിക്കാൻ എ,ഐ ഗ്രൂപ്പുകൾ തമ്മിലുണ്ടാക്കിയ സമവായ സ്ഥാനാർത്ഥിയായാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന മുതിർന്ന നേതാവ് സംസ്ഥാന അധ്യക്ഷനാകുന്നത്. കെ സുധാകരനെ പ്രതീക്ഷിച്ചിരുന്ന അണികളെ നിരാശരാക്കി കൊണ്ടാണ് രാഹുൽ ഗാന്ധി തീരുമാനം കൈക്കൊണ്ടത്. മുതിർന്ന നോവായ എ കെ ആന്റണിയുടെ ആശിർവാദങ്ങളോടയാണ് മുല്ലപ്പള്ളി കോൺഗ്രസിന്റെ അമരക്കാരനായത്. കെ സുധാകരനെയെും എം ഐ ഷാനവാസിനെയും കൊടിക്കുന്നിൽ സുരേഷിനെയും വർക്കിങ് പ്രസിഡന്റുമാരായും നിയമിക്കുകയുണ്ടായി. കെ സുധാകരനെ തഴഞ്ഞതിലുള്ള രോഷം സൈബർ ഇടങ്ങളിൽ അടക്കം പ്രകടമാണ്.
അണികളുടെ വികാരം മാനിക്കാതെയാണ് കോൺഗ്രസിന്റെ തീരുമാനം എന്ന പൊതുവികാരം ഇപ്പോൾ തന്നെ പ്രവർത്തകർക്കിടെ ഉണ്ടായിട്ടുണ്ട്. ബിജെപി അധ്യക്ഷ സ്ഥാനത്ത് എങ്ങനെയാണ് അട്ടിമറി നടന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. കെ സുരേന്ദ്രനൊപ്പമായിരുന്നു ഭൂരിപക്ഷം പ്രവർത്തകരുടെയും മനസെങ്കിലും ശ്രീധരനെ പിള്ളയെയാണ് കേന്ദ്ര നേതൃത്വം നിയോഗിച്ചത്. മറുനാടൻ നടത്തിയ സർവേയിൽ 71.2 ശതമാനം പേരാണ് സുരേന്ദ്രൻ ബിജെപി അധ്യക്ഷനാകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാൽ സംഭവിച്ചതാകട്ടെ ചിത്രത്തിൽ പോലും ഇല്ലാതിരുന്ന ശ്രീധരൻ പിള്ള അധ്യക്ഷനായി.
സമാനമായ വിധത്തിലായിരുന്നു മറുനാടൻ നടത്തിയ മറ്റൊരു സർവേയും. ആരാകണം കെപിസിസി അധ്യക്ഷൻ എന്നത് പരിശോധിക്കാനായി നടത്തിയ സർവേയിൽ 54 ശതമാനം പേരും സുധാകരനെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. എന്നാൽ, പ്രവർത്തകരുടെ ഈ താൽപ്പര്യത്തിന് വിരുദ്ധമായി അണികൾക്കിടയിൽ അത്ര താൽപ്പര്യമില്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായി. രാഹുൽ ഗാന്ധിയെ എഐസിസി അധ്യക്ഷനാക്കിയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലാണ് മുല്ലപ്പള്ളിക്കുള്ള സ്ഥാനനേട്ടം. അതേസമയം കണ്ണൂരിലെ കരുത്തുമായി എത്തിയ സുധാകരനെ തഴയുകയായിരുന്നു.
കെ എം മാണിക്ക് രാജ്യസഭാ സീറ്റു നൽകിയ സമയത്താണ് നട്ടെല്ലുള്ള കെപിസിസി അധ്യക്ഷൻ വേണമെന്ന ആവശ്യം ഉയർന്നത്. ഇതിനിടെയിൽ സാധാരണ കോൺഗ്രസുകാരുടെ മനസ്സ് അറിയാനായിരുന്നു ഓൺലൈൻ വോട്ടിംഗിലൂടെ മറുനാടൻ മലയാളി അന്ന് ശ്രമിച്ചത്. ഈ വോട്ടെടുപ്പിൽ കെ സുധാകരന് പകുതിയിലധികം പേരുടെ പിന്തുണയുണ്ട്. ആരേയും പിടിച്ചു കെട്ടാൻ കെൽപ്പുള്ള നേതാവാണ് സുധാകരൻ. കണ്ണൂരിലെ ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കി കോൺഗ്രസിന്റെ ആത്മാഭിമാനം ഉയർത്തിയ നേതാവ്. സിപിഎമ്മിന്റെ ഭീഷണികളെ കാരിരുമ്പിന്റെ ശക്തിയോടെ നേരിട്ട കോൺഗ്രസ് നേതാവാണ്. അണികളേയും പൊതു സമൂഹത്തേയും ഒരു പോലെ അടുപ്പിച്ച് നിർത്തിയാണ് കണ്ണൂരിൽ സിപിഎമ്മിനെതിരായ പോരാട്ടം സുധാകരൻ നയിച്ചത്.
കരുണാകരന്റെ അനുയായി തുടങ്ങിയ സുധാകരൻ പിന്നീട് വയലാർ രവിയുടെ വിശ്വസ്തനായി. ഇന്ന് ഒരു ഗ്രൂപ്പിലും ഈ മുൻ മന്ത്രി അത്ര സജീവമല്ല. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് വയ്പ്പെങ്കിലും രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് മാനേജർമാർ സുധാകരനെ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുന്നു. രമേശ് ചെന്നിത്തലയുടെ താൽപ്പര്യക്കുറവാണ് തനിക്ക് അധ്യക്ഷ സ്ഥാനം ലഭിക്കാതെ പോകാൻ കാരണമെന്ന് സുധാകരൻ തന്നെ അടുപ്പക്കാരോട് അടുക്കം പറയുന്നുണ്ട്.
മറുനാടൻ സർവേയിൽ 54.1 ശതമാനം പേർ സുധാകരന് അനുകൂലമായി വോട്ട് ചെയ്യുന്നു. രണ്ടാം സ്ഥാനത്ത് കെ മുരളീധരനുമായിരുന്നു. കെ കരുണാകരന്റെ ആശിർവാദത്തോടെ നേരത്തെ കെപിസിസി അധ്യക്ഷനായി തിളങ്ങിയ മുരളിയെ മികച്ച സംഘാടകനായാണ് കോൺഗ്രസുകാർ വിലയിരുത്തുന്നത്. എന്നാൽ, അദ്ദേഹത്തിന് നൽകിയ സ്ഥാനമാകട്ടെ പ്രചരണ കൺവീനറുടെ സ്ഥാനവും. വി ഡി സതീശനെയും പരിഗണിച്ചില്ലെന്നത് ശ്രദ്ദേയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിൽ വിഡിക്ക് അധ്യക്ഷ സ്ഥാനത്തേക്ക് നറുക്കു വീണേക്കുമെന്നാണഅ സൂചന.
മറുനാടൻ സർവേയിൽ മുല്ലപ്പള്ളിക്ക് 1.4 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. കെപിസിസി അധ്യക്ഷനാക്കാൻ ഹൈക്കമാണ്ട് കണ്ടുവച്ചിരുന്നത് മുല്ലപ്പള്ളിയായിരുന്നു. കോൺഗ്രസുകാരുടെ മനസ്സറിഞ്ഞൊരു മാറ്റത്തിന് ഹൈക്കമാണ്ട് തയ്യാറാകാത്തതു കൊണ്ടാണ് മുല്ലപ്പള്ളിക്ക് നറുക്കുവീണതെന്ന് വ്യക്തം. മറിച്ചാണെങ്കിൽ കെ സുധാകരൻ തന്നെയായിരുന്നു അധ്യക്ഷനാകേണ്ടിയിരുന്നത്.
അതേലമയം ഇപ്പോഴത്തെ തീരുമാനത്തിൽ കെ സുധാകരന് കടുത്ത അതൃപ്തിയുണ്ട്. കെപിസിസി പ്രസിഡന്റാവുമെന്ന് പൊതുവെ കരുതിയ സുധാകരൻ ഹൈക്കമാൻഡ് തീരുമാനത്തിൽ അങ്ങേയറ്റം അസ്വസ്ഥനാണ്. രാത്രി ഈ വാർത്തയിൽ പ്രതികരണം ആരായാനെത്തിയ ചാനൽ ലേഖകരോട് ക്ഷോഭത്തോടെയാണ് സുധാകരൻ പ്രതികരിച്ചത്. വർക്കിങ്ങ് പ്രസിഡന്റിന്റെ പുതിയ സ്ഥാനം ഏറ്റെടുക്കാനില്ലെന്നും സുധാകരൻ സൂചന നൽകി.
സുധാകരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'എഐസിസിയുടെ തീരുമാനത്തെക്കുറിച്ച് എനിക്ക് അറിയില്ല. എഐസിസി തീരുമാനിച്ചാൽ നമുക്ക് അല്ല എന്ന് പറയാൻ കഴിയില്ലല്ലോ. അതാണ് ഒരു പാർട്ടിക്കാരന്റെ ബാധ്യത. അതിൽ എന്റെ അഭിപ്രായത്തിന് എന്താണ് വില.'- സുധാകരൻ ചോദിച്ചു. പുതിയ ടീം ആയിരിക്കുമോ പാർട്ടിയെ നയിക്കുക എന്ന ലേഖകന്റെ ചോദ്യത്തിന് അതെയെന്നും, സഹകരിക്കുമോ എന്ന ചോദ്യത്തിന് ഈ ടീമിൽ ഞാൻ ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി. ഇങ്ങനെ കുത്തിക്കുത്തി ചോദിച്ച് തന്നെ 'കെളുത്താൻ' നോക്കേണ്ടെന്നും സുധാകരൻ ക്ഷോഭത്തോടെ വ്യക്തമാക്കി.ഹൈക്കമാൻഡിനോടുള്ള നീരസം അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് ചെന്നിത്തലയടക്കമുള്ളവർ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. എല്ലാ സീനിയർ നേതാക്കളെയും കൂട്ടിയിണക്കിയ ലിസ്റ്റാണ് ഇതെന്നുമെന്നും, പാർലിമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ ഊർജ്ജസ്വലമായി നയിക്കാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കെ സുധാകരനൻ ഉറച്ച കോൺഗ്രസുകാരനാണെന്നും അദ്ദേഹം ഉൾപ്പെടെ എല്ലാവരും തീരുമാനം അഗീകരിക്കുമെന്നും ചെന്നിത്തല വ്യക്താമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍