ജയിലിൽ വെച്ചുള്ള പരിചയം വളർന്നപ്പോൾ സുഹൃത്തുക്കളായി; പുറത്തിറങ്ങിയപ്പോൾ ഒരുമിച്ച് നടത്തിയത് നിരവധി ബൈക്ക് മോഷണങ്ങൾ; ഒരു ലക്ഷം രൂപയുടെ പേരിൽ ഉടക്കി പിരിഞ്ഞപ്പോൾ ആകാശിനെ അനു അജു കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയുടെ ഒത്താശയോടെ: ഒടുവിൽ അനുവിന്റെ ഉപദ്രവം സഹിക്കാതായതോടെ പൊലീസിന് മുന്നിലെത്തിയ ഭാര്യമാർ കൊലപാതക രഹസ്യം വെളിപ്പെടുത്തി: അഞ്ച് മാസം പൊലീസിനെ വട്ടംകറക്കിയ കൊലപാതക കേസി ചുരളഴിഞ്ഞത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഭാര്യമാരുടെ തുറന്ന് പറച്ചിലിൽ പുറത്ത് വന്നത്് ഭർത്താവ് നടത്തിയ അരും കൊലപാതകത്തിന്റെ രഹസ്യം. വലിയതുറ വാട്സ് റോഡ് ടി.സി 71/ 641ൽ അനു അജു (27) നടത്തിയ കൊലപാതകമാണ് മാനസാന്തരം വന്ന ഭാര്യമാർ പൊലീസിന് മുമ്പിൽ തുറന്ന് പറഞ്ഞത്. അഞ്ച് മാസം മുമ്പ് നടന്ന കൊലപാതകം പൊലീസിനെ വട്ടം ചുറ്റിച്ചു കൊണ്ടിരിക്കുന്ന തിനിടയിലാണ് പ്രതികൾ സ്വയം പൊലീസിന് മുന്നിൽ വന്ന് ചാടിയത്. കഠിനംകുളം മണക്കാട്ട് വീട്ടിൽ ആകാശിനെ (കൊച്ചുമോൻ22) കൊലപ്പെടുത്തി തമിഴ്നാട്ടിലെ ശുചീന്ദ്രത്തുകൊണ്ടുപോയി കത്തിച്ച് മൃതദേഹം ഉപേക്ഷിച്ച കേസിലാണ് പ്രതികളായ അൽഫോൻസ, മകൻ അനു അജു (27), അനുവിന്റെ രണ്ടാം ഭാര്യയും എൻജിനീയറിങ് ബിരുദധാരിയുമായ മണക്കാട് സ്വാഗത് നഗറിൽ രേഷ്മ ബീഗം (27) എന്നിവരെ അറസ്റ്റ് ചെയ്തത്.
അനു അജുവിന്റെ സുഹൃത്തായിരുന്നു ആകാശ്. തമിഴ്നാട്ടിലും കേരളത്തിലുമായി ഡസൻകണക്കിന് ബൈക്ക് മോഷണക്കേസുകളിൽ പ്രതികളാണ് കൊല്ലപ്പെട്ട ആകാശും പ്രതി അനു അജുവും. പൂജപ്പുര ജയിലിൽ കഴിയുമ്പോഴാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് പുറത്തിറങ്ങിയപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. ഇരുവരും ചേർന്ന് ബൈക്കുകൾ മോഷ്ടിച്ച് വിൽക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ജയിലിൽ നിന്നിറങ്ങിയശേഷം മോഷണ ബൈക്കുകൾ വർക്ക്ഷോപ്പിൽ പൊളിച്ചും രൂപമാറ്റം വരുത്തിയും വിറ്റഴിച്ചു. ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ആകാശ് അവളെ പീഡിപ്പിച്ച കേസിന്റെ വിചാരണ നേരിട്ടുവരികയായിരുന്നു. കേസാവശ്യത്തിനായി ഒരു ലക്ഷം രൂപ വേണമായിരുന്നു. എന്നാൽ അത് നൽകാൻ അനു അജു തയ്യാറായില്ല. മോഷണ ബൈക്കുകൾ വിറ്റ് ഒരുലക്ഷം രൂപ നൽകാത്തതിന്റെ വിരോധത്തിൽ അനു അജുവിന്റെ കഠിനംകുളത്തെ വാടക വീട് കയറി ആകാശും കൂട്ടരും നടത്തിയ ആക്രമണം നടത്തി. ഇതാണ് കൊലപാതകത്തിന് വഴിവച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അനുവിനോടുള്ള കലി മൂത്ത ആകാശ് അനുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മോഷണ ബൈക്കുകളുടെ ഫോട്ടോയെടുത്ത് ബ്ളാക്ക് മെയിലിങ് പതിവാക്കി. ഇതോടെ ആകാശിനെ ഇല്ലാതാക്കാൻ അനുവും കൂട്ടരും പദ്ധതിയിട്ടു. ഇതിന് അനുവിന്റെ അമ്മയും രണ്ടാം ഭാര്യയും കൂട്ടു നിന്നു. ദുഃഖവെള്ളി ദിവസമായ കഴിഞ്ഞ മാർച്ച് 30ന് വലിയതുറ വേളാങ്കണ്ണി ജംഗ്ഷനിലെ വർക്ക് ഷോപ്പിലായിരുന്നു കൊല നടന്നത്. രണ്ടാം ഭാര്യയായ രേഷ്മാണ് ആകാശിനെ വിളിച്ചു വരുത്തിയത്. പീഡനക്കേസ് നടത്താൻ നേരത്തേ ചോദിച്ചിരുന്ന പണം വാഗ്ദാനം ചെയ്തും പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിക്കാമെന്ന് ഉറപ്പ് നൽകിയും രേഷ്മ ബീഗമാണ് ആകാശിനെ ഫോണിൽ വിളിച്ച് വരുത്തിയത്.
വേളാങ്കണ്ണി ജംഗ്ഷനിലെ വർക്ക് ഷോപ്പിലെത്തിയ ആകാശിന് ബിയറിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിൽ ആക്കിയശേഷം കഴുത്തിൽ ചുരിദാറിന്റെ ഷാൾ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം വർക്ക്ഷോപ്പിൽ ഒളിപ്പിച്ചശേഷം ആകാശിന്റെ ഫോണുമായി കൊല്ലത്തേക്കും പത്തനംതിട്ടയിലേക്കും കടന്നു. ദൃശ്യം മോഡൽ വ്യാജ തെളിവ് ഒരുക്കലായിരുന്നു ആ യാത്രയുടെ ലക്ഷ്യം. അവിടെ നിന്ന് ആകാശിന്റെ ഫേസ് ബുക്കിൽ ചില ഫോട്ടോകളും കമന്റുകളും പോസ്റ്റ് ചെയ്തു. തിരിച്ചെത്തിയ സംഘം കാർ വാടകയ്ക്കെടുത്ത് മൃതദേഹം ശുചീന്ദ്രത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മുഖം വികൃതമാകുംവിധം പെട്രോളൊഴിച്ച് കത്തിച്ച മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിച്ച് കടന്ന പ്രതികൾ തങ്ങൾ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു. എന്നാൽ, മൃതദേഹത്തിന്റെ കൈത്തണ്ടയിൽ മലയാളി പെൺകുട്ടിയുടെ പേര് പച്ചകുത്തിയത് ശ്രദ്ധയിൽപെട്ട തമിഴ്നാട് പൊലീസ് തിരുവനന്തപുരത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
വലിയതുറയിലെ രണ്ടുനില വീട്ടിലായിരുന്നു രണ്ട് ഭാര്യമാർക്കൊപ്പം അനു അജുവിന്റെ താമസം. രണ്ട് കുട്ടികളുടെ മാതാവായ ആദ്യഭാര്യക്കൊപ്പം കഴിയുമ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട രേഷ്മാ ബീഗത്തെ ഒപ്പം കൂട്ടിയത്. ഇരുവരെയും ഒരേ വീടിന്റെ മുകളിലും താഴെയുമായി താമസിപ്പിച്ചു. എങ്കിലും രണ്ടാം ഭാര്യയോടായിരുന്നു കൂടുതൽ അടുപ്പം. സംഭവദിവസം രാത്രി ആദ്യഭാര്യയും കുട്ടികളും മുകളിലത്തെ നിലയിൽ ഉണ്ടായിരുന്നെങ്കിലും അവർ കൊലപാതകം അറിഞ്ഞിരുന്നില്ല. മൃതദേഹം തമിഴ്നാട്ടിലുപേക്ഷിച്ച് തിരിച്ചുവന്ന അനു അജുവും സംഘവും വർക്ക്ഷോപ്പും പരിസരവുമെല്ലാം കഴുകി വൃത്തിയാക്കി. ആകാശിന്റെ വസ്ത്രങ്ങൾ ഒളിപ്പിച്ചു. ഏതാനും ആഴ്ചകൾക്ക് ശേഷം രണ്ടു ഭാര്യമാരെയും കൊണ്ട് തമിഴ്നാട്ടിലേക്ക് താമസം മാറി. ആദ്യഭാര്യയ്ക്ക് നാട്ടിലുള്ള ഒരാളുമായി അടുപ്പമുള്ളതായി ഫോണിൽ നിന്ന് മനസിലാക്കിയ അനു അവരെ കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ, ഇതിനെ രേഷ്മ ബീഗം എതിർത്തു. വഴക്കിനിടെ ഇരുവരെയും അനു ക്രൂരമായി മർദ്ദിച്ചു.
അനു തങ്ങളെയും കൊല്ലുമെന്ന് തോന്നിയ ഭാര്യമാർ അവിടെ നിന്ന് രക്ഷപ്പെട്ടു. തലസ്ഥാനത്തെത്തി സിറ്റി ഷാഡോ പൊലീസിനെ ബന്ധപ്പെട്ട് ആകാശിന്റെ കൊലപാതക വിവരങ്ങൾ കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലത്തും പത്തനംതിട്ടയിലും റൂമെടുത്തതും ശുചീന്ദ്രത്ത് മൃതദേഹം കത്തിച്ചതും പച്ചകുത്തിയ അടയാളവുമെല്ലാം ശരിയെന്ന് ഉറപ്പിച്ചു. രേഷ്മയേയും അനുവിന്റെ അമ്മ അൽഫോൻസയെയും അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് സഹായം ചെയ്തു എന്ന നിലയിലാണ് രണ്ടു വനിതകളെയും അറസ്റ്റ് ചെയ്തത്. പിന്നീട് അനു അജുവിനെ പിടികൂടി. പേട്ടയിൽ മറ്റൊരു ബൈക്ക് മോഷണക്കേസിലുൾപെട്ട് ജയിലിലായ കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകത്ത് ജിതിനും കൊലയിൽ പങ്കാളിയാണ്. ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍