അഴിക്കുള്ളിലാവും മുമ്പേ നാണക്കേടൊഴിവാക്കാൻ ധൃതി പിടിച്ച് നടപടി; തൃപ്പൂണിത്തുറ ഹൈടെക്ക് സെല്ലിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്ന് വത്തിക്കാൻ നീക്കി; മുംബൈ അതിരൂപതാ മുൻസഹായ മെത്രാൻ ആഗ്നലോ റൂഫിനോ ഗ്രേഷ്യസിന് പകരം ചുമതല; ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ഫ്രാങ്കോയുടെ അറസ്റ്റിന് നിയമോപദേശം തേടി അന്വേഷണസംഘം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന പരാതിയിൽ അറസ്റ്റിനെ അഭിമൂഖീകരിക്കുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളിൽ നിന്ന് നീക്കി. മുംബൈ അതിരൂപതാ മുൻസഹായ മെത്രാൻ ആഗ്നലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല. ബിഷപ്പിനെ തൃപ്പുണിത്തുറയിലെ ഹൈടെക് സെല്ലിൽ ചോദ്യം ചെയ്യുന്നതിനിടയാണ് വത്തിക്കാന്റെ നടപടി.
അതേസമയം, താൽകാലികമായി തന്നെ ചുമതലകളിൽ നിന്ന് നീക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ അഭ്യർത്ഥന പ്രകാരമാണ് വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശാനുസരണം കെസിബിസിയുടെ നടപടി എന്ന കാര്യം ശ്രദ്ധേയമാണ്. കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് ഇടയ്ക്കിടെ പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തൽക്കാലത്തേക്ക് ചുമതലകളിൽ നിന്ന് നീക്കണമെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ ആവശ്യപ്പെട്ടിരുന്നത്. ഇക്കാരണം കൊണ്ട് ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്ന് ഫ്രാങ്കോയെ നീക്കിയത് സമരത്തിന്റെ വിജയമായി കൊച്ചിയിലെ സമരസമിതിയും കാണുന്നില്ല. ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോയെ നീക്കിയിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്.
അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ഉച്ചക്ക് ശേഷം അറസ്റ്റു ചെയ്തേക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക അന്വേഷണ സംഘം തന്നെയാകും.മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഉപദേശം തേടുകയാണ്. ഹൈക്കോടതിയിൽ എത്തി മധ്യമേഖലാ ഐജി വിജയ് സാഖറെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച നടത്തി.
കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വേളയിലായിരുന്നു ബെഹ്റയുടെ പ്രതികരണം. ഇത് അറസ്റ്റിനുള്ള അനുമതിയായി വ്യാഖ്യാനിക്കപ്പെടുന്നു.
മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീർച്ചയായും തീരുമാനമെടുക്കുമെന്നാണ് ബെഹ്റ പറഞ്ഞു. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ബെഹ്റ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 18 നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇത് പരിഗണിക്കുന്നത് സെപ്റ്റംബർ 25ലേക്ക് മാറ്റുകയായിരുന്നു.
ബിഷപ്പിനെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് സെന്ററിൽ പുരോഗമിക്കുകയാണ്. രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോട് കൂടിയാണ് രാവിലെ 11 മണിയോടെ ബിഷപ്പിന്റെ വാഹനം തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. കേസിൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്. ഇന്നലെ ബിഷപ്പിന് പറയാനുള്ള കാര്യങ്ങൾ കേൾക്കുകയാണ് അന്വേഷണ സംഘം ചെയ്തതെങ്കിൽ ഇന്ന് നിർണായക ചോദ്യം ചെയ്യലാണ് നടക്കുന്നത്.
ഇതിൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും തുടർന്ന് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുമെന്നാണ് സൂചന. കന്യാസ്ത്രീയിൽ നിന്നും പരമാവധി തെളിവുകൾ സ്വീകരിച്ചിട്ടുണ്ട്. രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റ് അനിവാര്യമാകുമെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യൽ അവസാനിച്ചാൽ അറസ്റ്റു രേഖപ്പെടുത്തിയേക്കുമെന്ന സൂചന ലഭിച്ചതോടെ ബിഷപ്പിന്റെ അനുയായികൾ കോട്ടയത്ത് പലരുമായി ബന്ധപ്പെടുന്നത്. ഏറ്റുമാനൂരിലേക്ക് കൊണ്ടുപോകുന്ന ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയാൽ സബ് ജയിലിലേക്ക് തന്നെ മാറ്റാനും സാധ്യതയുണ്ട്.
ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ബിഷപ്പ് കുറ്റസമ്മതത്തിന് തയ്യാറാകാത്ത സാഹചര്യത്തിൽ കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ കൂടി പശ്ചാത്തലത്തിൽ അറസ്റ്റിലേക്ക് പോകാനും അന്വേഷണ സംഘത്തിന് കഴിയും. അറസ്റ്റിനുള്ള എല്ലാ ഒരുക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്. വൈദ്യപരിശോധനയ്ക്കുള്ള തയ്യാറെടുപ്പും സ്വീകരിച്ചതായാണ് റിപ്പോർട്ട്. ബിഷപ്പിനെ അറസ്റ്റു ചെയ്താൽ ഹാജരാക്കേണ്ടത് പാലാ മജിസ്ട്രേറ്റിനു മുന്നിലാണ്. കുറവിലങ്ങാട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ പാലാ മജിസ്ട്രേറ്റ് ഇന്ന് അവധിയായതിനാൽ തൊട്ടടുത്തുള്ള ഏറ്റുമാനൂർ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയേക്കും. റിമാൻഡിൽ വിട്ടാൽ പാലായിലേയോ കോട്ടയത്തേയോ സബ് ജയിലിലേക്കായിരിക്കും അയക്കാൻ സാധ്യത.
അതുകൊണ്ട് ബിഷപ്പിന് ഏതുവിധേയനെയും ജാമ്യം ലഭിക്കാൻ വേണ്ട ശ്രമങ്ങളാണ് അനുയായികൾ നടത്തുന്നത്. ഇന്നലെ കന്യാസ്ത്രീയുടെ രഹസ്യമൊഴി ന്യായീകരിക്കുന്ന നിരവധി തെളിവുകൾ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് കിട്ടിയെന്നും ഇവരുടെ പല ചോദ്യങ്ങൾക്കും ബിഷപ്പ് ഫ്രാങ്കോയ്ക്ക് മറുപടി ഇല്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ചോദ്യം ചെയ്യലിൽ പുതിയതായി ഒരു വാദവും മുമ്പോട്ട വെയ്ക്കാൻ ബിഷപ്പിന് കഴിഞ്ഞില്ല. രേഖപ്പെടുത്തിയ മൊഴിയും ഇന്നത്തെ ചോദ്യംചെയ്യലിൽ ലഭിക്കുന്ന മൊഴിയുമായി െവെരുധ്യമുണ്ടെങ്കിലേ അറസ്റ്റിലേക്കു നീങ്ങാൻ സാധ്യതയുള്ളൂ. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണു ചോദ്യംചെയ്യൽ. െവെക്കം ഡിവൈ.എസ്പി: കെ. സുഭാഷിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. ഓഫീസിൽ ഏഴുമണിക്കൂർ ചോദ്യംചെയ്തെങ്കിലും ബിഷപ് നിലപാടിൽ ഉറച്ചുനിന്നു. കന്യാസ്ത്രീക്കു തന്നോടുള്ള െവെരാഗ്യമാണു പരാതിക്കു കാരണമെന്നു ബിഷപ് മൊഴിനൽകി. പരാതിയിലെ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. 60 പേജുള്ള മൊഴിയാണു പൊലീസ് രേഖപ്പെടുത്തിയത്. ഇതു വിശദമായി പരിശോധിച്ചശേഷം ഇന്നു വീണ്ടും ചോദ്യംചെയ്യും.
കന്യാസ്ത്രീയെ മദർ സുപ്പീരിയർ പദവിയിൽനിന്നു നീക്കിയതും ബിഹാറിലേക്കു സ്ഥലംമാറ്റിയതുമാണു തന്നോടുള്ള വിരോധത്തിനു കാരണമെന്നു ബിഷപ് മൊഴിനൽകി. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാതെ, മറ്റു ചില കന്യാസ്ത്രീകൾക്കൊപ്പം കുറവിലങ്ങാട് മഠത്തിലെത്തി തനിക്കെതിരേ ഗൂഢാലോചന നടത്തുകയായിരുന്നു. നിക്ഷിപ്തതാൽപര്യക്കാരെ കൂട്ടുപിടിച്ചാണ് ഇപ്പോഴത്തെ സമരം. 2014 മെയ് അഞ്ചിനു കുറവിലങ്ങാട് മഠത്തിൽ പോയെങ്കിലും അവിടെ താമസിച്ചില്ല. പീഡനം നടന്നതായി ആരോപിക്കുന്ന ദിവസങ്ങളിൽ മഠത്തിൽ പോയിട്ടേയില്ല. കന്യാസ്ത്രീയുടേതു വ്യാജമൊഴിയാണ്. ഹാജരാക്കിയ പല തെളിവുകളും സന്ദേശങ്ങളുടെ പകർപ്പും എഡിറ്റ് ചെയ്തതാണ്.
മഠത്തിലെ സന്ദർശക ഡയറി തിരുത്തിയാണു കന്യാസ്ത്രീകൾ വ്യാജതെളിവുണ്ടാക്കിയത്. അവിടുത്തെ ലോഗ്ബുക് െകെകാര്യം ചെയ്തിരുന്നത് ഇവരാണ്. പിന്നീടും കന്യാസ്ത്രീ ഭാവവ്യത്യാസമില്ലാതെ ഒരു ചടങ്ങിൽ തനിക്കൊപ്പം പങ്കെടുത്തു. പീഡനം നടന്നെന്നു പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം എങ്ങനെയാണ് അടുത്തിടപഴകിയതെന്നും ബിഷപ് ചോദിക്കുന്നു. ഒന്നിച്ചു പങ്കെടുത്ത ചടങ്ങുകളിലൊന്ന് മെയ് ആറിനു കന്യാസ്ത്രീയുടെ വീട്ടിൽ നടന്നതാണ്. അവിടെയും ഭാവഭേദമില്ലാതെ കന്യാസ്ത്രീ നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിഷപ് അന്വേഷണസംഘത്തിനു കെമാറി. രാവിലെ 11-ന് ആരംഭിച്ച ചോദ്യംചെയ്യൽ െവെകിട്ട് ആറരവരെ തുടർന്നു. കന്യാസ്ത്രീയുടെ വ്യക്തിവൈരാഗ്യമാണു പരാതിക്കു കാരണമെന്ന് ആവർത്തിച്ചതോടെ ചോദ്യാവലിപ്രകാരം മറുപടി നൽകിയാൽ മതിയെന്ന കർശനനിലപാട് പൊലീസ് സ്വീകരിച്ചു. ആദ്യ നാലുമണിക്കൂറിൽ 100 ചോദ്യങ്ങൾക്കുള്ള മറുപടിയാണു ബിഷപ് നൽകിയത്. അഞ്ഞൂറോളം ചോദ്യങ്ങളാണു പൊലീസ് തയാറാക്കിയിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്