Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹോങ്കോംഗിൽ സൂര്യനുദിക്കുന്നത് നാലമണിക്കൂർ നേരത്തെ; ആപ്പിളിനോടുള്ള പ്രണയവുമായി കോഴിക്കോട് നിന്നും ചെന്നൈയിലെത്തി ഹോങ്കോംഗിലേക്ക് പറന്നു; ക്യൂവിൽ ആദ്യ സ്ഥാനമുറപ്പിച്ച് ഫോണും കീശയിലാക്കി; ആപ്പിളിന്റെ ഐ ഫോൺ എക്‌സ് എസ് മാക്‌സ് തിരൂരുകാരനും സ്വന്തമാക്കി; ഐഫോണിന്റെ ഗ്ലോബൽ ലോംഞ്ചിംഗിന്റെ ഭാഗമായി മലയാളി രത്‌നവ്യാപാരി മുഹമ്മദ് ജുനൈദ് റഹ്മാൻ മാറുമ്പോൾ

ഹോങ്കോംഗിൽ സൂര്യനുദിക്കുന്നത് നാലമണിക്കൂർ നേരത്തെ; ആപ്പിളിനോടുള്ള പ്രണയവുമായി കോഴിക്കോട് നിന്നും ചെന്നൈയിലെത്തി ഹോങ്കോംഗിലേക്ക് പറന്നു; ക്യൂവിൽ ആദ്യ സ്ഥാനമുറപ്പിച്ച് ഫോണും കീശയിലാക്കി; ആപ്പിളിന്റെ ഐ ഫോൺ എക്‌സ് എസ് മാക്‌സ് തിരൂരുകാരനും സ്വന്തമാക്കി; ഐഫോണിന്റെ ഗ്ലോബൽ ലോംഞ്ചിംഗിന്റെ ഭാഗമായി മലയാളി രത്‌നവ്യാപാരി മുഹമ്മദ് ജുനൈദ് റഹ്മാൻ മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ടെക് ലോകം ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ഐ ഫോൺ എക്‌സ് എസ് മാക്‌സ് വിപണിയിലെത്തുമ്പോൾ അത് സാഹസികമായി സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ബെംഗളൂരുവിൽ വ്യവസായായ ഒരു മലയാളി യുവാവ്. ഡയാന ഡയമണ്ട് കോർപറേഷന്റെ ഉടമയും വ്യവസായിയുമായ മുഹമ്മദ് ജുനൈദ് റഹ്മാൻ ആണ് ഐ ഫോൺ എക്‌സ് എസ് മാക്‌സ് സ്വന്തമാക്കുന്നത്. ഇന്ന് ഹോങ്കോംഗിൽ വച്ച് നടന്ന ഗ്ലോബൽ ലൗഞ്ചിംഗിൽ ആണ് ജുനൈദ് റഹ്മാൻ ഏറ്റവും പുതിയ ഐ ഫോൺ മോഡൽ സ്വന്തമാക്കിയത്.

മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ഉള്ള സ്ഥലമായ കല്പകഞ്ചേരി സ്വദേശിയാണ് ജുനൈദ്. സ്ഥിരമായി അപ്പിൾ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്ന ജുനൈദ് ,ആപ്പിളിന്റെ ആദ്യത്തെ പത്ത് ഉപഭോക്താക്കളുടെ ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്. ഇപ്രാവശ്യം ജുനൈദ് വാങ്ങിയത് ആപ്പിളിന്റെ ഐ ഫോൺ എക്‌സ് എസ് മാക്‌സ് ന്റെ 256 ജി ബി ഗോൾഡ് മോഡൽ ആണ് വില 1780 ഡോളർ (ഏകദേശം 1.28 ലക്ഷം രൂപ),പ്രീമിയം വില ഉൾപ്പെടെ ആണ് ഇത്. മാർക്കെറ്റിലെ യഥാർത്ഥ വില 1249 ഡോളർ ആണ് (ഏകദേശം തൊണ്ണൂറായിരം രൂപ).

അന്താരാഷ്ട്ര ഡയമണ്ട് മാർക്കെറ്റിൽ പോളിഷ് ചെയ്തതും അല്ലാത്തതുമായ ഡയമണ്ട് കളുടെയും മറ്റു വിലകൂടിയ കല്ലുകളുടെയും മൊത്ത വ്യാപാരി(ഹോൾ സെയിൽ) ആണ് ജുനൈദ്, നഗരത്തിലെ യു ബി സിറ്റിയിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാപനമായ ഡയാന ഡയമണ്ട് കോർപറേഷന്റെ ആസ്ഥാനം. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ഐഫോണിന്റെ ലോഞ്ചിംഗിൽ അന്ന് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയെ പോലും പിന്നിലാക്കി ആദ്യ പീസുകളിലൊന്ന് സ്വന്തമാക്കിയവരിൽ ഒരു മലയാളിയുമുണ്ടായിരുന്നു. ജുനൈദിന്റെ ബിസിനസ് പാർട്ണറും മലപ്പുറം വാളാഞ്ചേരി സ്വദേശിയുമായ ഷഹനാസ് പാലക്കൽ. പാലക്കലിന്റെ മാതൃക പിന്തുടരുകയായിരുന്നു ഇത്തവണ ജുനൈദ്.

കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഐഫോൺ ഗ്ലോബൽ ലോഞ്ചിങ് അല്ല ഇത്തവണ ഒരുക്കിയത്. വികസിത രാജ്യങ്ങളിൽ മാത്രമായിരുന്നു ആദ്യ ലോഞ്ചിങ്. ഈമാസം 28ന് മാത്രമാണ് പുതിയ ഐഫോൺ ഇന്ത്യയിലെത്തുക. യു എസ്, യുകെ, യു എ ഇ, ഓസ്‌ട്രേലിയ, ഹോംഗ്‌കോംഗ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു് ആദ്യ വിതരണം. ഇതിനായി ഇന്ന് അതാത് രാജ്യങ്ങളിലെ രാവിലെ എട്ട് മണി മുതൽ ക്യൂ ആരംഭിച്ചിരുന്നു. പതിനൊന്ന് മണിയോടെ ഫോൺ വിതരണം ആരംഭിച്ചു. എന്നാൽ ഐഫോൺ ലോഞ്ച് ചെയ്യുന്ന രാജ്യങ്ങളിൽ ആദ്യം സൂര്യനുദിക്കുന്നത് ഹോങ്കോംഗിലായിരുന്നു. ഇത് മനസ്സിലാക്കിയാണ് മുഹമ്മദ് ജുനൈദ് റഹ്മാൻ ഇടപെടൽ നടത്തിയത്. ഇതിനായി വിമാനം കയറി ഹോംഗ്‌കോംഗിലെത്തി.

പ്രീ ബുക്കിങ് ആരംഭിച്ച സെപ്റ്റംബർ 14ന് തന്നെ ഹോംഗ്‌കോംഗിൽ നിന്നും വാങ്ങാനായി ഐഫോൺ ബുക്ക് ചെയ്ത ജുനൈദ് രാവിലെ 7.30 ആയപ്പോഴേക്കും ആദ്യ പീസ് സ്വന്തമാക്കുന്ന ഇന്ത്യക്കാരനായി. ആപ്പിൾ സ്റ്റോറിന് കൊടുക്കുന്ന സി ആൻഡ് എഫ് വഴി ജുനൈദ് ഇന്നലെയാണ് പണമടച്ചത്. യു എ ഇയിൽ നിന്നും മറ്റും വേറെയും ഇന്ത്യക്കാരുണ്ടാകുമെന്നതിനാലാണ് തങ്ങൾ ഹോങ്കോംഗ് തന്നെ തിരഞ്ഞെടുത്തത്. കൂടാതെ ദുബൈയിൽ ഹോങ്കോംഗിനേക്കാൾ നാല് മണിക്കൂറിന് ശേഷം മാത്രമേ വിതരണം ആരംഭിക്കുകയുള്ളൂ. ഐഫോൺ കൈപ്പറ്റാനായി ഇന്നലെ കോഴിക്കോട് നിന്നും ചെന്നൈയിലെത്തിയാണ് ജുനൈദ് ഹോങ്കോംഗിലേക്ക് പറന്നത്. ഇന്ന് രാത്രിയോടെ നാട്ടിൽ തിരികെയെത്തും. ഡയമണ്ടുകളുടെയും മറ്റ് വില കൂടിയ രത്‌നങ്ങളുടെയും വിതരണക്കാരാണ് ജുനൈദ് ചെയർമാനായ ഡയാന ഡയമണ്ട് കോർപ്പറേഷൻ.

''ഈ രീതിയിൽ ഒരു സ്വീകരണം ഐ ഫോണിന് ലഭിക്കുന്നത് ആദ്യമായിട്ടാണ്, എന്റെ വ്യാവസായിക ആവശ്യങ്ങൾക്ക് ഉതകുന്ന ഒരു മോഡൽ ആയാണ് ഞാനിതിനെ കാണുന്നത്, മാത്രമല്ല ഐ ഫോണിന്റെ ഡുവൽ സിം മോഡൽ ഞാൻ കാത്തിരിക്കുന്ന ഒന്നായിരുന്നു, അതുകൊണ്ടുതന്നെ യാണ് ഇത്രയും ദൂരം പോയി ഞാൻ ഈ മോഡൽ സ്വന്തമാക്കിയത്''-ജുനൈദ് പ്രതികരിച്ചത് ഇങ്ങനെയാണ്. കണ്ണുകൾക്ക് ആയാസം തീരെയില്ലാതെയാണ് ആപ്പിൾ പുതിയ ഐഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു സ്മാർട്ട് ഫോണിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഏറ്റവും ദൃഢമായ ഗ്ലാസുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരു വശങ്ങളിലെയും സ്‌ക്രീനുകളിലും സൂപ്പർ റെറ്റിനകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുഖം തിരിച്ചറിഞ്ഞ് ഫോൺ ലോക്ക് തുറക്കുന്നതിലും ഈ ഫോൺ മറ്റ് ഐഫോണുകളേക്കാൾ വേഗതയുള്ളതാണ്.

ഏറ്റവും സ്മാർട്ടും ക്ഷമതയുള്ളതുമാണ് ഇതിലെ ചിപ്പുകൾ. ബ്രേക്ക് ത്രൂ ഡ്യുവൽ ക്യാമറകളാണ് ഇതിലുള്ളത്. 512 ജിബി സ്റ്റോറേജുള്ള ഈ ഐഫോണിന് 6.5 ഇഞ്ച് ആണ് വലുപ്പം. ഒരു ഐഫോണിൽ ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന എല്ലാം ഇതിലുണ്ടെന്ന് അവകാശപ്പെടുന്ന ആപ്പിൾ ജനങ്ങൾ ഇത് സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP