ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക; രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത്; ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ പെരുന്നയുടെ സ്വന്തം നായരെത്തുന്നു! ഉമ്മൻ ചാണ്ടിക്ക് പണികൊടുക്കാൻ ഐ ഗ്രൂപ്പിനൊപ്പം ചേർന്ന് പിജെ കുര്യന്റെ തന്ത്രപരമായ നീക്കം; കെപിസിസിയെ നയിക്കാനെത്തുന്ന മുല്ലപ്പള്ളിക്ക് കാര്യങ്ങൾ എളുപ്പമാകില്ല; അവഗണനയിൽ മനംനൊന്ത് ഗ്രൂപ്പ് പ്രവർത്തനം സജീവമാക്കാൻ ഐ ഗ്രൂപ്പ്
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: കെപിസിസി പുനഃസംഘടനയിൽ വലിയ നഷ്ടമുണ്ടായത് ഐ ഗ്രൂപ്പിനാണ്. പുതിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് ഐ ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ല. വർക്കിങ് പ്രസിഡന്റായ കെ സുധാകരനും എംഐ ഷാനവാസും ഐ ഗ്രൂപ്പുകാരാണെങ്കിലും നിലവില് സ്വന്തം വഴിക്കാണ് യാത്ര. കൊടിക്കുന്നിൽ സുരേഷും കെ മുരളീധരനും ബെന്നി ബെഹന്നാനും സ്ഥാനം കിട്ടിയിട്ടും ഐ ഗ്രൂപ്പിലെ പ്രമുഖർക്കാർക്കും ഒന്നും കിട്ടിയില്ല. ഏറെ മോഹവുമായി ഐ ഗ്രൂപ്പിൽ നിന്ന വിഡി സതീശനും നിരാശനായി. ഈ സാഹചര്യത്തിൽ ഗ്രൂപ്പിനെ ശക്തിപ്പെടുത്തിയില്ലെങ്കിൽ എല്ലാം ഉമ്മൻ ചാണ്ടിയും എകെ ആന്റണിയുമായി പങ്കുവച്ചെടുക്കുമെന്ന് വിലയിരുത്തുകയാണ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തിൽ കൂടുതൽ നേതാക്കളെ ഐ ഗ്രൂപ്പിലേക്ക് അടുപ്പിക്കാൻ ചെന്നിത്തല നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മുൻ രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ മുതിർന്ന നേതാവുമായിരുന്ന പി.ജെ. കുര്യൻ ഐ ഗ്രൂപ്പിന്റെ ഭാഗമാകും.
കെപിസിസി അധ്യക്ഷനായെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന് കടുത്ത വെല്ലുവിളിയാകും ഈ നീക്കങ്ങൾ നൽകുക. പത്തനംതിട്ട ഗസ്റ്റ്ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കുര്യൻ ഒന്നര മണിക്കൂറോളം ചർച്ച നടത്തിയത് ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കൂടിയാണ്. പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്താനാണ് ഇത്. അടുർ പ്രകാശ് എംഎൽഎ ഐ ഗ്രൂപ്പിൽ നിന്നും പൂർണ്ണമായും അകന്നിരുന്നു. അടൂർ പ്രകാശ് നിലവിൽ ഉമ്മൻ ചാണ്ടിക്കൊപ്പമാണ്. ഈ സാഹചര്യത്തിലാണ് കുര്യനെ ഐ ഗ്രൂപ്പിലെത്തിക്കാൻ ചെന്നിത്തല തന്നെ കരുക്കൾ നീക്കുന്നത്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുമായുണ്ടായ പ്രശ്നങ്ങളെത്തുടർന്നാണ് കുര്യൻ ഐ ഗ്രൂപ്പുമായി അടുത്തത്. തന്നെ ഒതുക്കാനായി കോൺഗ്രസിലെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന യുവനേതാക്കളെ ഉമ്മൻ ചാണ്ടി ഫലപ്രദമായി ഉപയോഗിച്ചെന്നു കുര്യനു പരാതിയുണ്ട്. വിവാദം ഉയർന്നതിനെ തുടർന്ന് കുര്യനെ രാജ്യസഭാ സീറ്റിൽ നിന്നൊഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിലെ രാഷ്ട്രീയത്തിലേക്ക് കുര്യൻ ചുരുങ്ങി.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പൊലീസ് അതിക്രമത്തിനെതിരേ ഡി.സി.സി സംഘടിപ്പിച്ച യോഗത്തിൽ വേദിയിലുണ്ടായിരുന്ന ചെന്നിത്തലയെ രണ്ടു വർഷത്തിന് ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണെന്നാണ് കുര്യൻ വിശേഷിപ്പിച്ചത്. ' ഇപ്പോൾ കോൺഗ്രസുകാരെ മർദിക്കുന്ന പൊലീസുകാർ അറിയുക, രണ്ടു വർഷത്തിനു ശേഷം മുഖ്യമന്ത്രിയാകാൻ പോകുന്നയാളാണ് ഈ ഇരിക്കുന്നത്' എന്നായിരുന്നു കുര്യന്റെ പരാമർശം. എ ഗ്രൂപ്പിനെ പ്രകോപിപ്പിക്കാനായിരുന്നു കുര്യന്റെ ശ്രമം. താൻ ചെന്നിത്തലയ്ക്കൊപ്പമാണെന്ന് കുര്യൻ വ്യക്തമാക്കുകയായിരുന്നു. നേരത്തെ ഡി.സി.സി സംഘടിപ്പിച്ച ആർ. ഇന്ദുചൂഢൻ അനുസ്മരണ ചടങ്ങിൽ ഉമ്മൻ ചാണ്ടിക്കെതിരേ കുര്യൻ പരോക്ഷ വിമർശനം നടത്തിയിരുന്നു. ചിലർ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ് ഗ്രൂപ്പ് വളർത്തുവെന്നാണ് കുര്യൻ പറഞ്ഞത്.
ഇതിനു പിന്നാലെ ഇന്നലെ നടന്ന യു.ഡി.എഫ് പാർലമെന്റ് മണ്ഡലം കൺവൻഷനിൽ കുര്യന്റെ പ്രസംഗം കോൺഗ്രസുകാർ തന്നെ തടസപ്പെടുത്തി. അഞ്ചു മിനിറ്റിനകം പ്രസംഗം നിർത്തേണ്ടിയും വന്നു. തുടർന്നാണ് ഗസ്റ്റ് ഹൗസിൽ ചെന്നിത്തലയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടന്നത്. കുര്യന്റെ എല്ലാ പരിപാടികൾക്കും ഐ ഗ്രൂപ്പിന്റെ പൂർണ്ണ പിന്തുണുണ്ട്. എൻഎസ് എസ് നേതൃത്വവും ചെന്നിത്തലയുമായി അടുക്കാൻ കുര്യനോട് നിർദ്ദേശിച്ചതായാണ് സൂചന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചെന്നിത്തലയെ ഉയർത്താക്കാട്ടാനാണ് ഇത്. രാജ്യസഭാ സീറ്റ് കുര്യന് നിഷേധിക്കാനായി ഉമ്മൻ ചാണ്ടി കരുനീക്കിയെന്നാണ് ആരോപണം. കേരളാ കോൺഗ്രസിന് സീറ്റ് നൽകി കുര്യനെ വെട്ടി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ചില ഇടപെടലുകളാണ് കുര്യനെ ഉമ്മൻ ചാണ്ടിയുടെ ശത്രുസ്ഥാനത്ത് നിർത്തുന്നത്.
എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ അതിവിശ്വസ്തനായ സുഹൃത്താണ് പിജെ കുര്യൻ. ഈ അടുപ്പമാണ് കുര്യനെ കഴിഞ്ഞ തവണ രാജ്യസഭാ എംപിയാക്കിയത്. കുര്യനെ എംപിയാക്കാതിരിക്കാൻ അന്നും ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. എന്നാൽ സുകുമാരൻ നായർ കുര്യനായി രംഗത്ത് വന്നു. നായർ നേതാവിനെ എംപിയാക്കണമെന്ന വാദമുയർത്തിയാണ് അന്ന് ഉമ്മൻ ചാണ്ടി കുര്യനെ തടയാൻ ശ്രമിച്ചത്. എന്നാൽ കുര്യനെ നായന്മാരുടെ സുഹൃത്തായി സുകുമാരൻ നായർ അവതരിപ്പിച്ചതോടെ കണക്ക് കൂട്ടൽ തെറ്റി. ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ പല നീക്കങ്ങളേയും ചെറുത്തത് കുര്യനായിരുന്നു. വി എം സുധീരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിലും കുര്യൻ നിർണ്ണായക ഇടപെടൽ നടത്തിയും ഈ നേതാവായിരുന്നു. ഇതെല്ലാമാണ് തന്നോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന് കാരണമെന്നാണ് കുര്യൻ അടുത്ത അനുയായികളോട് പറയുന്നത്.
71 സീറ്റുമായി ഉമ്മൻ ചാണ്ടി അധികാരത്തിലെത്തുമ്പോഴും കടിഞ്ഞാൺ മുഖ്യമന്ത്രിയുടെ കൈയിലായിരുന്നു. ഇതിനിടെയാണ് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാൻ നീക്കമെത്തുന്നത്. താക്കോൽ സ്ഥാനത്ത് നായരില്ലെന്ന സുകുമാരൻ നായരുടെ പരാമർശം കുര്യന്റെ അറിവോടെയായിരുന്നുവെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്. അതി വിദഗ്ധമായി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഉമ്മൻ ചാണ്ടി ആഭ്യന്തരമന്ത്രിയാക്കി. അപ്പോഴും സുകുമാരൻ നായർ തൃപ്തനായില്ല. ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയാലോ പ്രശ്ന പരിഹാരമുണ്ടാകൂവെന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ ധരിപ്പിച്ചത് കുര്യനായിരുന്നു. ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾക്ക് ഡൽഹിയിൽ ചരടു വലിച്ചത് കുര്യനായിരുന്നു. ഇത് ഉമ്മൻ ചാണ്ടിക്ക് ഏറെ നഷ്ടമുണ്ടാക്കി. സോളാറും അന്വേഷണവുമെല്ലാം അതിന്റെ തുടക്കമായിരുന്നു. ഇത് ഉമ്മൻ ചാണ്ടിയും കുരന്യും തമ്മിലുള്ള ശത്രുത കൂട്ടി.
ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം. അതിനെ വി എം സുധീരനെ ഇറക്കി വെട്ടിയതും കുര്യനായിരുന്നു. സുധീരനെ രാഹുൽ ഗാന്ധിയുമായി അടുപ്പിച്ചതും കുര്യനായിരുന്നു. സുധീരന് രാഹുലുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതും കുര്യന്റെ ഇടപെടലുകളായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലെ സ്വീകാര്യത കഴിഞ്ഞ അഞ്ചു കൊല്ലവും ഉമ്മൻ ചാണ്ടിയെ വെട്ടിയൊതുക്കാൻ കുര്യൻ ഉപയോഗിച്ചു. പത്തനംതിട്ടിയൽ ചാണ്ടി ഉമ്മനെ ലോക്സഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും കുര്യൻ ഒരു ഘട്ടത്തിലും അനുകൂലിച്ചില്ല. സോളാറിൽ ചാണ്ടി ഉമ്മൻ കുടുങ്ങിയപ്പോൾ കുര്യന്റെ നീക്കങ്ങൾ പൂർണ്ണതയിലുമെത്തി.
പത്ത് വർഷമായി ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിക്കെതിരെ പ്രവർത്തിക്കുകയായിരുന്നു കുര്യൻ എന്നാണ് എ ഗ്രൂപ്പ് വിലയിരുത്തിയിരുന്നത്. ഇത് മൂലം രാഹുലുമായി പോലും ഉമ്മൻ ചാണ്ടി തെറ്റി. ഒടുവിൽ ഉമ്മൻ ചാണ്ടി ഡൽഹിക്ക് പോകുന്നു. താൻ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഡൽഹിയിലെത്തുമ്പോൾ അവിടെ കുര്യൻ ഉണ്ടാകരുത്. ഇതാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ. കുര്യൻ ഡൽഹിയിലെ കിടപ്പാടവും നഷ്ടമായി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് കെ.എം. മാണിക്കു മധ്യസ്ഥർ നൽകിയ ഉറപ്പാണു രാജ്യസഭാ സീറ്റിന്റെ രൂപത്തിൽ നൽകുന്നത്. അന്നു പാലായിൽ ചർച്ചയ്ക്കെത്തിയ യു.ഡി.എഫ്. നേതാക്കൾക്കു മുന്നിൽ മാണി ഉന്നയിച്ച പ്രധാന ഉപാധികളിലൊന്ന് രാജ്യസഭാ സീറ്റായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു കൈയോടെ സമയം നിശ്ചയിക്കുകയും ചെയ്തു. കേരളാ കോൺഗ്രസി(എം)നു രാജ്യസഭയിലേക്കു വഴിതെളിക്കാനാണു പി.ജെ. കുര്യനെതിരേ യുവ എംഎൽഎമാരെക്കൊണ്ടു ചുടുചോറു വാരിച്ചത്. ഇതിന് പിന്നിലും ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയായിരുന്നു. വിഷ്ണുനാഥിന് സീറ്റ് വാങ്ങി നൽകുമെന്ന പ്രതീതിയും സൃഷ്ടിച്ചു. എന്നാൽ ചെങ്ങന്നൂർ പാക്കേജി'ന്റെ ഉപജ്ഞാതാവെന്ന നിലയിലാണു രാജ്യസഭാ സീറ്റിനു മാണിക്ക് അവകാശമുണ്ടെന്ന വാദമുയർത്തി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ഇത് രമേശ് ചെന്നിത്തലയ്ക്ക് അംഗീകരിക്കേണ്ടിയും വന്നു.
കോൺഗ്രസിൽ മധ്യകേരളത്തിലെ പ്രധാന നേതാവാണ് ഉമ്മൻ ചാണ്ടി. സഭകളും സമുദായങ്ങളുമായി അത്മബന്ധമുള്ള നേതാവ്. എന്നാൽ പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടിയുടെ മേൽകോയ്മ കുര്യൻ അംഗീകരിച്ചിരുന്നില്ല. തിരുവല്ലയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസഫ് എം പുതുശ്ശേരിയെ നിശ്ചയിച്ചതിനെ കുര്യൻ തുറന്നെതിർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽവിക്കായി പുതുശ്ശേരി ശ്രമിച്ചുവെന്ന വാദമാണ് കുര്യൻ സജീവമാക്കിയത്. ഒടുവിൽ കുര്യന് മുമ്പിൽ മാപ്പു പറഞ്ഞാണ് മത്സരിക്കാൻ പുതുശ്ശേരി എത്തിയത്. എന്നിട്ടും പുതുശ്ശേരി ജയിച്ചില്ല. ഇതോടെ കേരളാ കോൺഗ്രസും കുര്യനും തമ്മിലും ഭിന്നത രൂക്ഷമായി. ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് പത്തനംതിട്ടയിൽ പാർട്ടിയെ നിയന്ത്രിച്ച കുര്യൻ ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടുമായി. ഈ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ഐ ഗ്രൂപ്പിനൊപ്പം ചേരുകയാണ് കുര്യൻ.
കെ മുരളീധരനെ പോലുള്ളവർ ഐ ഗ്രൂപ്പിൽ നിന്ന് പൂർണ്ണമായും അകന്നിരുന്നു. ഈ സാഹചര്യത്തിൽ കുര്യന്റെ വരവ് ഗ്രൂപ്പിനെ ശക്തിപ്പെടുത്തുമെന്നാണ് ചെന്നിത്തലയുടെ കണക്ക് കൂട്ടൽ. പത്തനംതിട്ടയിലും കോട്ടയത്തും ഗ്രൂപ്പ് പ്രവർത്തനങ്ങളെ കുര്യൻ ഏകോപിപ്പിക്കുമെന്നാണ് സൂചന. ഇതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും സ്വാധീനം ചെലുത്താനാകുന്ന ശക്തിയായി മാറുകയാണ് ചെന്നിത്തലയും ഐ ഗ്രൂപ്പും ലക്ഷ്യമിടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്