ലീഗ് തള്ളിപ്പറഞ്ഞപ്പോൾ ഒപ്പം നിന്ന് വളർത്തി വലുതാക്കിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ മന്ത്രി കെ ടി ജലീൽ തിരിഞ്ഞതിന്റെ 'രസതന്ത്രം' എന്തായിരിക്കും? മന്ത്രിസ്ഥാനം വെടിഞ്ഞ് പൊന്നാനി ലോക്സഭാ സീറ്റിൽ സ്ഥാനാർത്ഥിയാവുന്നത് ഒഴിവാക്കാനെന്ന് സൂചന; ജമാഅത്ത് നേതാക്കളെ കടന്നാക്രമിച്ച ജലീൽ ഒരു വെടിക്ക് വീഴ്ത്തിയത് മൂന്നും നാലും പക്ഷികളെ; മന്ത്രി ജലീലിന് കുറുക്കന്റെ ബുദ്ധിയെന്ന് സിപിഎമ്മിലെ ഒരു വിഭാഗം
ടി പി ഹബീബ്
കോഴിക്കോട്: ''നല്ല നിലയിൽ തുടരുന്ന വിവാഹ ബന്ധം, എങ്കിലും കുടുംബത്തിലെ ചിലരുമായി പറഞ്ഞു തീർക്കാവുന്ന ചില്ലറ അലോസരങ്ങൾ. അതിനിടയിൽ പൊടുന്നനെ പിതാവിനെയും കുടുംബത്തെയും ഒന്നിച്ച് കാടടച്ച് വിമർശിക്കുക.'-മന്ത്രി കെ.ടി.ജലീൽ ജമാഅത്ത്-മാധ്യമം-മീഡിയവൺ കേന്ദ്രങ്ങളെ കടുത്തവാക്കിൽ വിമർശിച്ചപ്പോൾ സിപിഎമ്മിലെ ഒരു മുതിർന്ന നേതാവിന്റെ രഹസ്യ പ്രതികരണം ഇപ്രകാരമായിരുന്നു. അതിന് പിന്നിലെ തന്ത്രങ്ങളുടെ നെല്ലും പതിരും തിരിച്ചറിയാനുന്ന ഗവേഷണത്തിലാണ് പാർട്ടിയിലെ ചില കേന്ദ്രങ്ങൾ.
കേരള രാഷ്ട്രീയത്തിലെ തന്ത്രശാലി പി.കെ.കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് നിന്നും കുറ്റിയടിച്ച് നിലം പരിശമാക്കിയതോടെയാണ് കെ ടി ജലീലിന്റെ മിടുക്ക് പുറം ലോകം അറിഞ്ഞത്. അന്ന് വാളാഞ്ചേരിയിൽ നാട്ടുകാർ നൽകിയ സ്വീകരണത്തിൽ 'എന്റെ ശിഷ്ടായുസ്സ് ഞാൻ നിങ്ങളുടെ കാൽക്കീഴിൽ കാണിക്ക സമർപ്പിക്കുമെന്ന് ' പറഞ്ഞാണ് നാട്ടുകാരെ ജലീൽ വീണ്ടും പ്രസംഗത്തിലൂടെ കൈയിലെടുത്തത്.
യു.ഡി.എഫ്.മന്ത്രി സഭയിൽ മൂന്ന് പേർ ചേർന്ന് ഭരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് തനിച്ച് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏൽപ്പിച്ചത് താൻ നേരത്തെ നടത്തിയ കേരള യാത്രയിലെ മുഖ്യ പ്രസംഗകൻ കെ.ടി.ജലീലിനെ ആയിരുന്നു.'ആയിരം കോഴിക്ക് അര കാട' എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ സഖാക്കൾ ഇതിലൂടെ ലീഗിനെ പരിഹസിക്കുന്നതും നാം കണ്ടു. എന്നാൽ പുതിയ വകുപ്പ് വിഭജനത്തിൽ എൽ.കെ.ജി.മന്ത്രിയായി രവീന്ദ്രനെയും യു.കെ.ജി.മന്ത്രിയായി കെ.ടി.ജലീലിനെയും മാറ്റി നിയമിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. കാര്യങ്ങൾ മാറിമറിയുന്നതും ഇതോടെയാണ്.
പുതിയ സാഹചര്യത്തിൽ പൊന്നാനി ലോക്സഭാ മണ്ഡലം പിടിക്കാൻ സിപിഎമ്മിന് നല്ലൊരു സ്ഥാനാർത്ഥി വേണം. അതിന് പാർട്ടി മനസ്സിൽ കാണുന്നത് കെ.ടി.ജലീലിനെയാണെന്ന് അണിയറ വർത്തമാനം. ജമാഅത്ത്, മുജാഹിദ്, സുന്നീ എന്നീ സംഘടകളുമായി നല്ല ബന്ധം തുടരുന്ന ജലീലിന്റെ ഇമേജ് ഇടത് പക്ഷത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് മുതിർന്ന പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. സമസ്ത ഇ.കെ.വിഭാഗത്തിലെ യുവനേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ള കാര്യവും നേതാക്കൾക്കറിയാം.
മന്ത്രി സ്ഥാനത്ത് ഇളക്കി പ്രതിഷ്ട നടന്നതോടെ അടുത്ത ഘട്ടം പൊന്നാനിക്ക് വണ്ടി കയറേണ്ടി വരുമെന്ന ചിന്ത ജലീൽ ക്യാമ്പിലുമുണ്ടായെന്നാണ് അടക്കിപ്പിടിച്ച വർത്തമാനം. അപ്പോൾ സ്ഥാനാർത്ഥിയായി മൽസരിക്കേണ്ടി വന്നാൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്ന് ആരെക്കാളം നന്നായി ജലീലനറിയാം. അല്ലെങ്കിൽ തന്നെ മന്ത്രി സ്ഥാനത്തിനായി സ്പീക്കർ പി.രാമക്യഷ്ണൻ, വി.കെ.സി.അമ്മദ്കോയ എന്നിവരുടെ പേരുകൾ നേരത്തെ തന്നെ അന്തരീക്ഷത്തിൽ സജീവമായി ഉയർന്നിരുന്നു. അവരെയൊക്കെ തഴഞ്ഞാണ് കെ.ടി.മന്ത്രിയായത്.
പൊന്നാനിയിൽ താനാകുമ്പോൾ ലീഗുകാർ കൂടുതൽ ഊർജ്ജസ്വലതയാേടെ പ്രവർത്തിക്കുമെന്ന് ആരെക്കാളും നന്നായി ജലീലിന് അറിയാം. ലീഗിലെ എല്ലാം ഗ്രൂപ്പുകളും ഒന്നിച്ച് തനിക്കെതിരെ വരും. തനിക്ക് മന്ത്രി സ്ഥാനം ലഭിച്ചതോടെ മലപ്പുറത്തെ വികസനവുമായി ബന്ധപ്പെട്ട് ഉയർന്ന ശത്രുക്കൾ ഒന്നിച്ച് തനിക്കെതിരെ വരുമെന്നും ജലീലിനറിയാം. പ്രളയ സമയത്ത് ഭാരതപ്പുഴ സന്ദർശിച്ചപ്പോൾ നാട്ടുകാർ പരിഹസിച്ചതിന്റെ കൈപ്പേറിയ അനുഭവവും ജലീലിന്റെ മുമ്പിലുണ്ട്. ഇതൊക്കെ മുൻകൂട്ടി കണ്ടാണ് ഒരു തിരഞ്ഞെടുപ്പ് പോർക്കളത്തിലേക്ക് എടുത്തു ചാടുന്നത് ഒഴിവാക്കാനും അത് മുളയിലേ തകർക്കാനുള്ള ശ്രമമായിരുന്നു ഇക്കഴിഞ്ഞ 17 ന് ഫെയസ് ബുക്കിലൂടെ ജലീൽ നടത്തിയതെന്ന ചിന്ത പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്.
താൻ ഏറെ സ്നേഹിച്ച മുതിർന്ന ജമാഅത്ത് നേതാക്കളെയും മാധ്യമം മീഡിയ വൺ ചാനലിനെതിരെയും രൂക്ഷമായി വിമർശിച്ചു കൊണ്ട് ഒരു നിലക്കും ജലിൽ രംഗത്ത് വരില്ലെന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന വിവരം. മുൻ സിമിക്കാരനായ ജലീലിനെ വളർത്തി വലുതാക്കിയതിൽ ജമാഅത്തെ ഇസ്ലാമിക്കുള്ള പങ്ക് ആർക്കും നിഷേിക്കാനാവില്ല. ജമാഅത്തുമായി നല്ല ബന്ധമുള്ളതാണ് ഇപ്പോഴും ജലീലിന്റെ കുടുംബം. പല സമയങ്ങളിലും ജമാഅത്തിന്റെ പള്ളികളിൽ നിത്യ സന്ദർശകനാണ് ഇവർ. ഇപ്പോൾ ഗൾഫിലുള്ള സഹോദരൻ നേരത്തെ ജമാഅത്തിന്റെ പള്ളിയിലെ ഇമാമായിരുന്നു.
വാട്സ് അപ്പ് ഹാർത്താലിന്റെ മറവിൽ മലപ്പുറത്ത് കെ.ആർ.ബേക്കറി അക്രമത്തിനിരയായപ്പോൾ മുസ്ലിം സമുദായത്തിന് വേണ്ടി ജലീൽ മാപ്പ് പറഞ്ഞത് ജമാഅത്തിനെ ചൊടിപ്പിച്ചിരുന്നു. കിഡിനി പോഷ്യന്റ് വെൽഫയർ സൊസൈറ്റിക്കെതിരെ നീങ്ങിയതും ജമാഅത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. സിപിഎം.ജില്ലാ സെക്രട്ടറിയും ജലീലും തമ്മിലുള്ള പോര് നേരത്തെ തന്നെ അങ്ങാടി പാട്ടാണ്. ഇതൊക്കെയാണെങ്കിലും ജമാഅത്തിനെ ഒറ്റയിച്ച് കാടടച്ച് വിമർശിക്കാൻ തയ്യാറായതിന് പിന്നിലെ രസതന്ത്രമാണ് ആർക്കും ജലീൽ പിടി കൊടുക്കാത്തത്.
ജമാഅത്ത് നേതാക്കളെ കടന്നാക്രമിച്ച ജലീൽ ഒരു വെടിക്ക് മൂന്നും നാലും പക്ഷികളെ വെടിവെച്ച് വീഴ്ത്താനാണ് ഉദേശിക്കുന്നത്. അതിലൊന്ന് പൊന്നാനിയിലെ മൽസരം ഒഴിവാക്കിയെടുക്കുക. രണ്ട് മന്ത്രി സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കുക. മൂന്ന് ജമാഅത്തിനെതിരെ മുന്നണി പോരാളിയായി താൻ മുമ്പിലുണ്ടെന്ന് പ്രചരിപ്പിക്കുക. അതിലൂടെ ജമാഅത്ത് അനുഭാവിയെന്ന പഴയ പേർ മാറ്റിയെടുക്കുക. നാല് ജമാഅത്തിനെ വിമർശിക്കുമ്പോൾ മറ്റ് മുസ്ലിം സംഘടനകളുടെ പിന്തുണ ആർജ്ജിച്ചെടുക്കുക. ജലീലിന്റെ കൂർമ്മ ബുദ്ധിയും പിണറായിയുടെ ആഞ്ജാശക്തിയും കോടിയേരിയുടെ നയതന്ത്രവും തമ്മിലുള്ള മൽസരമാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. ഇതിൽ ആര് ജയിക്കുമെന്ന് കാത്തിരുന്ന് കാണാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍