വ്ളാഡിമർ പുട്ടിന്റെ ജനപ്രീതി വർധിപ്പിക്കാൻ കായികതാരങ്ങളെ കൊണ്ട് റഷ്യ ഉത്തേജക മരുന്നടിപ്പിച്ചു; എല്ലാറ്റിനും നേതൃത്വം നൽകിയിത് സാക്ഷാൽ പുട്ടിൻ തന്നെ; റഷ്യക്ക് പിന്നാലെ ചൈനയുടെ കായിക നേട്ടങ്ങളും സംശയത്തിന്റെ നിഴലിൽ; ലോകത്തെ പടിച്ചു കുലുക്കിയ ഇക്കാറസ് ഡോക്യുമെന്റിയുടെ വിശേഷങ്ങൾ ഇങ്ങനെയാണ്; സി ബി അനൂപ് എഴുതുന്നു
സി ബി അനൂപ്
ഗ്രീക്ക് ഐതിഹ്യങ്ങളിൽ വിവരിക്കപ്പെടുന്ന അദ്വിതീയനായിരുന്ന കലാകാരനാണ് ഡെഡാലസ് (Daedalus). മിനോസ് രാജാവിന്റെ അപ്രീതിക്കു പാത്രമായി തടവിലാക്കപ്പെട്ട ഡെഡാലസ് കൃത്രിമമായ ചിറകുകൾക്ക് രൂപം നൽകി തന്റെ മകനായ ഇകാറസുമൊത്ത് (Icarus) ആ ചിറകുകൾ വെച്ച് കെട്ടി സമുദ്രത്തിന് മുകളിലൂടെ പറന്ന് രക്ഷപ്പെടുന്നു. എന്നാൽ കൂടുതൽ ഉയർന്നോ, കൂടുതൽ താഴ്ന്നോ പറക്കരുതെന്ന തന്റെ പിതാവിന്റെ ഉപദേശം അവഗണിച്ച ഇകാറസ് പറന്ന് ഉയരങ്ങളിലേക്കുയർന്നു. അതോടെ സൂര്യതാപമേറ്റ് ചിറകിലെ മെഴുക് ഉരുകി ഇകാറസ് സമുദ്രത്തിലേക്ക് പതിച്ചു മരണപ്പെട്ടു.
കൃത്രിമ ചിറകുമായി ഉയർന്ന് പറക്കാൻ ശ്രമിച്ച് നിലം പതിച്ച ഇകാറസിന്റെ നാമധേയത്തിൽ അമേരിക്കൻ സംവിധായകനും, തിരക്കഥാകൃത്തുമായ ബ്രയാൻ ഫോഗെൽ (Bryan Fogel) പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് (Netflix) ഡോക്യൂമെന്ററി ആഗോളശ്രദ്ധ നേടിയിരുന്നു. ലോക കായികചരിത്രത്തിലെ എക്കാലത്തെയും വലിയ വിവാദം സൃഷ്ടിച്ച സംഭവമായ റഷ്യൻ കായികതാരങ്ങളുടെ ഉത്തേജകൗഷധ ഉപയോഗമാണ് 2018ൽ ഏറ്റവും മികച്ച ഡോക്യൂമെന്ററി ഫീച്ചറിനുള്ള അക്കാദമി അവാർഡ് നേടിയ ഇകാറസിന്റെ ഇതിവൃത്തം. ആഗോള കായികരംഗം രാഷ്ട്രീയപ്രേരിതമായ ഇടപെടലുകൾക്കും, ശതകോടികളുടെ ബിസിനസ്സ് താത്പര്യത്തിനും കീഴ്പെട്ട്, അഴിമതിയുടെ കൂത്തരങ്ങാകുന്നതും, വികസിതരാജ്യങ്ങൾ ഒളിമ്പിക്സ് പോലുള്ള മത്സരവേദികളിൽ വരേണ്യ വർഗ്ഗമാകുന്നതും എങ്ങനെയാണെന്ന് 'ഇകാറസ്' സവിസ്തരം പ്രതിപാദിക്കുന്നു.
ഉത്തേജക മരുന്ന് മാഫിയയുടെ വിള നിലങ്ങളിലൂടെ
മുൻ അമേരിക്കൻ സൈക്ലിങ് ഇതിഹാസമായ ലാൻസ് എഡ്വാർഡ് ആംസ്ട്രോങ്ങിന്റെ ഉത്തേജക മരുന്നുപയോഗത്തെപ്പറ്റിയുള്ള ബ്രയാൻ ഫോഗെലിന്റെ അന്വേഷണങ്ങൾ അദ്ദേഹത്തെ റഷ്യയുടെ മുൻ ദേശീയ ഉത്തേജക വിരുദ്ധ ലാബ്രോട്ടറി തലവനായ ഗ്രിഗറി റോട്ചെൻകോവിലേക്ക് എത്തിക്കുന്നിടത്താണ് 'ഇകാറസ്' ആരംഭിക്കുന്നത്. സുദീർഘമായ തന്റെ കരിയറിൽ ഒരിക്കൽ പോലും ഉത്തേജക മരുന്ന് പരിശോധനകളിൽ പിടിക്കപ്പെടാതിരിക്കാൻ ലാൻസ് ആംസ്ട്രോങ്ങിനെ സഹായിച്ച ഘടകങ്ങളെക്കുറിച്ചായിരുന്നു ബ്രയാൻ ഫോഗെലിന്റെ അന്വേഷണം. (കരിയറിനൊടുവിൽ നടന്ന അന്വേഷണങ്ങളിൽ സഹതാരങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആംസ്ട്രോങ്ങിന്റെ മരുന്നുപയോഗം തെളിയുകയും അദ്ദേഹത്തിന് ആജീവനാന്തവിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.) ഒരു അമച്വർ സൈക്ലിങ് മത്സരത്തിൽ ഉത്തേജക മരുന്ന് ഉപയോഗിച്ച് പങ്കെടുത്ത്, കായികരംഗത്ത് ഉത്തേജക മരുന്നുപയോഗത്തിലൂടെ എത്രമാത്രം മുന്നേറാം എന്ന് തെളിയിക്കുകയായിരുന്നു ബ്രയാൻ ഫോഗെലിന്റെ ലക്ഷ്യം. അതിനായി സ്കൈപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് ഗ്രിഗറി റോട്ചെൻകോവിന്റെ ഉപദേശമുസരിച്ച് ഫോഗെൽ സ്വന്തം ശരീരത്തിൽ ഉത്തേജക മരുന്ന് കുത്തി വെച്ച് തുടങ്ങുന്നു. എന്നാൽ പിന്നീടുണ്ടാകുന്നത് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളാണ്.
വീഡിയോ ചാറ്റിൽ ഷർട്ട് ധരിക്കാതെ പ്രത്യക്ഷപ്പെട്ട്, തന്റെ വളർത്തു നായയുമായി കളിച്ച് ഉല്ലാസവാനായി പെരുമാറുന്ന ഗ്രിഗറി റോട്ചെൻകോവ് ബ്രയാൻ ഫോഗലുമായി സൗഹൃദത്തിലാകുന്നു. സാവധാനത്തിൽ റഷ്യൻ കായികനേട്ടങ്ങളെക്കുറിച്ച് ഒരു വലിയ രഹസ്യം തന്നെ റോട്ചെൻകോവ് വെളിപ്പെടുത്തുന്നു. ഒളിമ്പിക്സിലടക്കമുള്ള റഷ്യയുടെ കായിക നേട്ടങ്ങൾ മികവിന്റെ മാത്രം ഫലമല്ല, അത് സുസംഘടിതവും, ആസൂത്രിതവുമായ ഉത്തേജക മരുന്ന് ഉപയോഗം കൊണ്ട് കൂടിയാണ് ഒരിക്കലും പിടിക്കപ്പെടാത്ത രീതിയിൽ റഷ്യൻ കായികതാരങ്ങളെ ഉത്തേജകൗഷധങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കിയ പുടിൻ ഭരണകൂടത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് റഷ്യയുടെ മുൻ ദേശീയ ഉത്തേജക വിരുദ്ധ ലാബ്രോട്ടറി തലവനായ ഗ്രിഗറി റോട്ചെൻകോവ് നടത്തുന്ന വെളിപ്പെടുത്തലുകൾ ഏതൊരു കായിക പ്രേമിയെയും ഞെട്ടിക്കുന്നതാണ്. 2011 മുതൽ 2015 വരെ ലോകമത്സര വേദികളിൽ മുപ്പതോളം വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്ത ആയിരത്തിലധികം റഷ്യൻ കായികതാരങ്ങൾ ഉത്തേജക ഔഷധം ഉപയോഗിച്ചതിന്റെ തെളിവുകൾ തന്റെ കയ്യിലുള്ള കാര്യവും റോട്ചെൻകോവ് തുറന്ന് പറയുന്നു. ഒരു വിസിൽ ബ്ലോവറായി (Whistle blower) റഷ്യൻ കായിക രംഗത്തെ ഗ്രസിച്ച അഴിമതി വിളിച്ചു പറയാനുള്ള തന്റെ സന്നദ്ധത ഗ്രിഗറി റോട്ചെൻകോവ് ബ്രയാൻ ഫോഗെലിനെ അറിയിക്കുന്നു.
ജർമ്മൻ ടിവി നെറ്റ് വർക്ക് ആയ എംഡിആർ (MDR) 2014ൽ റഷ്യൻ കായികതാരങ്ങളുടെ ഉത്തേജക മരുന്നുപയോഗത്തെപ്പറ്റി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലോക ഉത്തേജക വിരുദ്ധ ഏജൻസി (World Anti-Doping Agency - WADA) അന്വേഷണം നടത്തി വരുന്ന സമയത്താണ് ഫോഗെലും, റോട്ചെൻകോവും ചാറ്റിൽ കണ്ടുമുട്ടി സൗഹൃദം ആരംഭിക്കുന്നത്. വാഡ (WADA) നടത്തിയിരുന്ന അന്വേഷണത്തെത്തുടർന്ന് റഷ്യൻ ലാബ് ഡയറക്ടറെ പുറത്താക്കാൻ അവർ ഇതിനിടെ നിർദ്ദേശം പുറപ്പെടുവിച്ചതോടെ ഗ്രിഗറി റോട്ചെൻകോവിന്റെ കാര്യം പരുങ്ങലിലായി. ബ്രയാൻ ഫോഗെലിന്റെ സഹായത്തോടെ ഒരു റൗണ്ട് ട്രിപ്പ് (Round trip) വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് ഗ്രിഗറി റോട്ചെൻകോവ് തന്റെ ഭാര്യയേയും, മക്കളെയും വിട്ട്, കയ്യിലുള്ള തെളിവുകളുമായി റഷ്യയിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യുന്നു. തുടർന്ന് ഇരുവരും ന്യൂയോർക്ക് ടൈംസിനെ സമീപിക്കുന്നു. പിന്നീടുണ്ടായ സംഭവങ്ങൾ ചരിത്രമാണ്. 2014ൽ റഷ്യയിലെ സോച്ചിയിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ മെഡൽ ജേതാക്കളായ 15 താരങ്ങൾ ഉൾപ്പടെ ഡസൻ കണക്കിന് റഷ്യൻ താരങ്ങൾ കായികമന്ത്രി വിറ്റാലി മുട്ട്കോ അടക്കമുള്ള ഉന്നതരുടെ അറിവോടെ മൂത്രസാംപിളുകൾ മാറ്റി ഉത്തേജക പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ തെളിവ് സഹിതമുള്ള റിപ്പോർട്ട് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകൃതമായതോടെ കായികലോകം പ്രക്ഷുബ്ധമായി. ചോദ്യശരങ്ങളുടെ മുന റഷ്യൻ ഭരണകൂടത്തിന് നേർക്ക് നീണ്ടതോടെ അവർ ഉത്തരം പറയാനാകാതെ കുഴങ്ങി.
തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയത് സാക്ഷാൽ പുട്ടിൻ!
സോച്ചിയിൽ 2014ൽ നടന്ന ഉത്തേജകമരുന്ന് ഗൂഢാലോചന കായികരംഗത്തെ നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ട് റഷ്യ നടത്തിയതായിരുന്നില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുട്ടിന്റെ നാൾക്ക് നാൾ ഇടിഞ്ഞു തുടങ്ങിയ ജനപിന്തുണ തിരിച്ചു പിടിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു. ചിരവൈരികളായ അമേരിക്കയെ ഒളിമ്പിക്സ് മെഡൽ നേട്ടങ്ങളിൽ റഷ്യ മറി കടന്നാൽ അത് പുട്ടിൻ ഭരണകൂടത്തിന് ഏറെ കാലത്തേക്ക് പൊളിറ്റിക്കൽ മൈലേജ് നേടാൻ സഹായിക്കുമെന്ന് ഭരണകൂടത്തിലെ ഉന്നതർ തിരിച്ചറിഞ്ഞു. അവർ അതിനായി പദ്ധതി തയ്യാറാക്കി. എല്ലാറ്റിനും നേതൃത്വം നൽകിയത് പ്രസിഡന്റ് പുട്ടിൻ ആയിരുന്നു. ഒളിമ്പിക്സ് മത്സര സമയത്ത് കായികതാരങ്ങളുടെ മൂത്രസാംപിളുകൾ ഓരോ മത്സരത്തിനും മുൻപ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റഷ്യയിലുള്ള ദേശീയ ഉത്തേജക വിരുദ്ധ ലബോറട്ടറിയിൽ ഡയറക്ടർ ഗ്രിഗറി റോട്ചെൻകോവിന്റെയും, ലോക ഉത്തേജക വിരുദ്ധ ഏജൻസി പ്രതിനിധികളുടെയും, നേതൃത്വത്തിലായിരുന്നു ഈ പരിശോധനകൾ. എല്ലാ റഷ്യൻ കായികതാരങ്ങളുടെയും ഉത്തേജക മരുന്ന് കലരാത്ത മൂത്രസാംപിളുകൾ നേരത്തെ ശേഖരിച്ചു വെച്ചിരുന്നു. ഓരോ മത്സരത്തിനും മുൻപ് പരിശോധനക്ക് എടുക്കുന്ന സാംപിളുകൾ ആരുമറിയാതെ മാറ്റി നേരത്തെ ശേഖരിച്ച മരുന്ന് കലരാത്ത മൂത്രസാംപിളുകൾ പകരം വച്ചാണ് റഷ്യ അതിവിദഗ്ദ്ധമായി തങ്ങളുടെ രഹസ്യ പദ്ധതി നടപ്പാക്കിയത്. എല്ലാ കാര്യങ്ങളിലും കായിക മന്ത്രി വിറ്റാലി മുട്ട്കോ സഹമന്ത്രി യൂറി നാഗോർണ്യക് വഴി ഗ്രിഗറി റോട്ചെൻകോവിന് നിർദ്ദേശം നൽകിയിരുന്നു. ഒടുവിൽ റഷ്യ മെഡൽ നിലയിൽ അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തിയതോടെ പുട്ടിൻ ഭരണകൂടത്തിന്റെ കുതന്ത്രം വിജയിച്ചു, കായികലോകം തോറ്റു.
ഗ്രിഗറി റോട്ചെൻകോവിന്റെ വെളിപ്പെടുത്തലുകൾ ഉണ്ടാക്കിയ വിവാദത്തിനിടെ റഷ്യൻ ഉത്തേജക വിരുദ്ധ സമിതിയിലെ രണ്ട് പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത് കൂടുതൽ സംശയമുളവാക്കുന്ന സംഭവമായി മാറി. പുട്ടിൻ ഭരണകൂടം കായിക സഹമന്ത്രി യൂറി നാഗോർണ്യകിനെ ഉത്തേജക വിവാദത്തിൽ ബലിയാടാക്കി രാജി വെയ്ക്കാൻ നിർബന്ധിതനാക്കി. വിവാദം രാഷ്ട്രീയപ്രേരിതമായി റഷ്യക്ക് എതിരെ നടക്കുന്ന നീക്കമാണെന്ന് ആരോപിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പുട്ടിൻ ഭരണകൂടം കൈ കഴുകി.അന്താരാഷ്ട്ര കായിക കോടതി ഇടപെട്ട് റഷ്യയുടെ 13 ഒളിമ്പിക് മെഡലുകൾ തിരിച്ചെടുത്തതോടെ മെഡൽ നിലയിൽ ഉണ്ടായിരുന്ന ഒന്നാം സ്ഥാനം റഷ്യക്ക് നഷ്ട്ടപ്പെട്ടു. വിവാദ വെളിപ്പെടുത്തൽ നടത്തി റഷ്യയെ കുരുക്കിലാക്കിയ റോട്ചെൻകോവിനെതിരെ പുട്ടിൻ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. റോട്ചെൻകോവിന്റെയും, മക്കളുടെയും വീടുകൾ പൊലീസ് അരിച്ചു പെറുക്കി. ഭാര്യയെയും, മക്കളെയും ചോദ്യം ചെയ്ത് പാസ്പോർട്ടുകൾ കണ്ടുകെട്ടി. പുട്ടിൻ ഭരണകൂടത്തിന്റെ ഇത്തരം പ്രതികാരനടപടികൾ പ്രതീക്ഷിച്ചിരുന്ന റോട്ചെൻകോവ് ബ്രയാൻ ഫോഗെലിന്റെ സഹായത്തോടെ അമേരിക്കൻ നീതിന്യായ വകുപ്പിനെ സമീപിച്ച് ണശിേല ൈുൃീലേരശേീി പദ്ധതിയുടെ തണലിൽ തന്റെ ശിഷ്ടകാല ജീവിതം അമേരിക്കയിലെ അജ്ഞാതമായ ഒരു സ്ഥലത്ത് തുടരാൻ തീരുമാനിച്ചു.
റഷ്യക്കുപിന്നാലെ ചൈനയും
മാസങ്ങൾ പിന്നീടവെ, റഷ്യയുടെ ഉത്തേജകൗഷധ ഗൂഢാലോചന വിസ്മൃതിയിലേക്ക് മറഞ്ഞു തുടങ്ങി. വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ മെഡലുകൾ തിരിച്ചെടുത്ത 9 റഷ്യൻ കായികതാരങ്ങളെ അന്താരാഷ്ട്ര കായിക കോടതി കുറ്റവിമുക്തരാക്കിയ വിധിയെത്തി. 2016ലെ റിയോ സമ്മർ ഒളിമ്പിക്സിൽ റഷ്യൻ ഫെഡറേഷനെ വിലക്കണമെന്ന വാഡ (WADA)യുടെ അഭ്യർത്ഥന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി നിരാകരിച്ചു. എന്നാൽ റോട്ചെൻകോവിന്റെ വെളിപ്പെടുത്തൽ ലോകത്തിന് നൽകുന്ന തിരിച്ചറിവ് ചെറുതല്ല. റഷ്യ മാത്രമല്ല ചൈനയും ലോക കായിക മത്സരവേദികളിൽ ഉത്തേജക മരുന്നുപയോഗം നടത്തുന്നുണ്ടെന്ന ഗ്രിഗറി റോട്ചെൻകോവിന്റെ വാക്കുകൾ ഇന്ത്യയെ പോലെ വർധിതമായ ജനസമ്പത്തുള്ള രാജ്യങ്ങൾ പോലും ഒളിമ്പിക്സ് പോലെയുള്ള കായിക മത്സര വേദികളിൽ പിന്തള്ളപ്പെടുന്നത് പ്രതിഭാദാരിദ്ര്യം, മുന്നൊരുക്കങ്ങളുടെ അഭാവം എന്നീ കാരണങ്ങൾ കൊണ്ട് മാത്രമല്ല എന്ന് വ്യക്തമാക്കുന്നു. മികവിനുമപ്പുറം രസതന്ത്ര ഫോർമുലകൾ വിജയികളെ നിർണ്ണയിക്കുന്ന ഈ ഉത്തരാധുനിക മത്സരരംഗം ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ നൈതിക നയങ്ങൾക്ക് തീണ്ടാപ്പാട് അകലെയാണ് എന്ന തിരിച്ചറിവ് ഈ ഡോക്യൂമെന്ററി നമുക്ക് സമ്മാനിക്കുന്നു. അമേരിക്കയിലെ അജ്ഞാതമായ ഏതോ ബീച്ചിലെ മണൽപ്പരപ്പിൽ തന്റെ നായയുമൊത്ത് കളിക്കുന്ന ഗ്രിഗറി റോട്ചെൻകോവിന്റെ ദൃശ്യത്തോടെ 'ഇകാറസ്' അവസാനിക്കുന്നു. 2018 മാർച്ച് 4 ന് മികച്ച ഡോക്യൂമെന്ററിക്കുള്ള ഓസ്കാർ അവാർഡ് ഇകാറസിനെ തേടിയെത്തിയപ്പോൾ ആദരിക്കപ്പെട്ടത് സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് ലോകത്തോട് സത്യം വിളിച്ചു പറയാൻ ഗ്രിഗറി റോട്ചെൻകോവ് കാണിച്ച ത്യാഗസന്നദ്ധമായ നിലപാട് കൂടിയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്