മുസ്ലിം പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് യുഡിഎഫ് പ്രചാരണം; എതിരാളികളെ വർഗീയ വാദികളെന്ന് മുദ്രകുത്തി എസ്എഫ്ഐയും; മടപ്പള്ളി ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ യു.ഡി.എഫും എൽഡിഎഫും ഒരുപോലെ പയറ്റുന്നത് തനി വർഗീയത; തീക്കളി കൈവിട്ടുപോവുമെന്ന് ഭയന്ന് നാട്ടുകാരും
ടി.പി.ഹബീബ്
കോഴിക്കോട്: ഏത് വിഷയവും എളുപ്പത്തിൽ കത്തിക്കാനുള്ള നല്ല വഴി പ്രശ്നത്തിൽ വർഗീയത ചേർക്കുകയെന്നതാണ്.മടപ്പള്ളി ഗവ.കോളേജിലെ വിദ്യാർത്ഥി സംഘർഷത്തിൽ യു.ഡി.എഫും എൽഡിഎഫും ഒരുപോലെ പയറ്റുന്നത് തനി വർഗീയതാണ്.കേട്ടാൽ ആർക്കും എളുപ്പത്തിൽ ദഹനക്കേട് ഉണ്ടാക്കുന്ന വർഗീയത.ആ പ്രചരണത്തിന് ഊർജം പകരാൻ രണ്ട് വിഭാഗവും വടകരയിലും മടപ്പള്ളിയിലും പൊതുയോഗങ്ങൾ നടത്താനാണ് പദ്ധതി.
മുസ്ലിം പെൺകുട്ടികൾക്ക് മടപ്പള്ളി കോളേജിൽ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്ന പ്രചരണം നടത്താനാണ് യു.ഡി.എഫിന് എല്ലാ ഘട്ടത്തിലും താൽപര്യം.അതിന് അവർ നല്ല മാർക്കറ്റും ഉണ്ടാക്കുന്നുണ്ട്.മുസ്ലിം വേഷങ്ങൾ മതേതര സിപിഎമ്മിന് അലർജിയാണെന്നുമുള്ള പ്രചരണമാണ് യു.ഡി.എഫ്.നേതാക്കളും ലീഗും നടത്തുന്നത്.ഈയൊരു പ്രചരണത്തിലൂടെ സിപിഎമ്മിന്റെ മതേതര മനസ്സിന് ന്യുനപക്ഷ സമൂഹത്തിനിടയിൽ വിള്ളൽ വരുത്താൻ സാധിക്കും.ഈയൊരു ലളിത ലോജിക്കിലൂടെ പലതുണ്ട് നേട്ടങ്ങൾ. യു.ഡി.എഫ് നേതാക്കൾക്കും പ്രത്യേകിച്ച് ലീഗിന് ഇക്കാര്യം നല്ലത് പോലെ അറിയാം
വർഗീയ കാർഡിറക്കുന്നത് മൂലം പലതാണ് കാര്യം.ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു.മോദി വല്ലാത്ത പുലിവാലായി രാജ്യത്തുണ്ട്.എന്നാൽ കേരളത്തിൽ അത്രക്കൊന്നുമില്ല തന്നെ.മോദിയെ തളക്കാൻ ശക്തിയാർക്കാണുള്ളതെന്ന ലളിത സമവാക്യത്തിനായിരിക്കും കേരളത്തിൽ മാർക്കറ്റ്.അതിനിടയിൽ സിപിഎമ്മിന്റെ ന്യൂനപക്ഷ വേട്ടയും കോളേജ് വിദ്യാർത്ഥികളോടുള്ള അക്രമവുമൊക്കെ നല്ല ചൂടുള്ള വിൽപ്പന മന്ത്രങ്ങളാണ്.അതിലൂടെ കോഴിക്കോട് ജില്ലയിൽ ന്യൂനപക്ഷ വോട്ട് ഒന്ന് അരക്കിട്ടുറപ്പിക്കാം.അതിനാലാണ് ഒരു കോളേജിൽ നടക്കുന്ന സാധാരണ അടിപിടി ആഗോള പ്രശ്നമാക്കി മാറ്റാൻ യു.ഡി.എഫ്.ശ്രമിച്ചത്.അതിന് അവർ ഒരു പരിധി വരെ വിജയിച്ചുവെന്ന് വേണം കരുതാൻ.
തങ്ങളുടെ അക്രമത്തിനിരയായവരെ വർഗീയ വാദികളെന്ന് മുദ്രകുത്താനാണ് എസ്.എഫ്.ഐ.ക്ക് എന്നും താൽപര്യം.കോളേജ് മുഴുവൻ എസ്.എഫ്.ഐ.ക്ക് കട്ട സപ്പോർട്ടുമായി വിദ്യാർത്ഥികളുണ്ട്.അഭിമന്യു വധത്തിൽ കോളേജിലെ വികാരം ഇത്തരത്തിലായിരുന്നു.വർഗീയത തുലയട്ടെ എന്ന ബാനറിന് കീഴിൽ മടപ്പള്ളി കോളേജ് തന്നെയായിരുന്നു അണിനിരന്നത്. അതിൽ തട്ടമിട്ടവരും തട്ടമടാത്തവരുമുണ്ട്.അവരെ മുഴുവൻ പിണക്കുന്ന സമീപനത്തിലാണ് എസ്.എഫ്.ഐ.ഇപ്പോൾ മുന്നോട്ട് കൊണ്ട് പോകുന്നത്.എസ്.എഫ്.ഐ.യുടെ അക്രമ രീതിയെ എതിർക്കുന്ന നിരവധി പേർ അവരുടെ ഇടയിൽ തന്നെയുണ്ടെന്നതാണ് മടപ്പള്ളി കോളേജിൽ നിന്നുള്ള വർത്തമാനം.
അതേസമയം രാഷ്ട്രയവും സാമുദായികവുമായ നിരവധി സംഘർഷങ്ങൾക്ക് വേദിയായ വടകര-നാദാപുരം മേഖലയോട് ചേർന്നുകിടക്കുന്ന ഈ കോളജിൽ ഇത്തരം പ്രചാരണം ശരിക്കും തീക്കളിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ വിദ്യാർത്ഥി സംഘർഷങ്ങളാണ് കോളേജിന് പുറത്തേക്ക് വ്യാപിച്ചിരിക്കുന്നത്. മടപ്പള്ളി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന മൂന്ന് സീറ്റിലേക്കും എംഎസ്എഫ്-ഫ്രട്ടേണിറ്റി സംഖ്യത്തെ തോൽപിച്ച് എസ്എഫ്ഐ വിജയിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷങ്ങളാണ് ഇപ്പോൾ തെരവിലേക്ക് നീങ്ങിയിരിക്കുന്നത്.
ഇന്നലെ എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റി മടപ്പള്ളി കോളേജിലേക്ക് നടത്തിയ സമാധാന സന്ദേശ യാത്ര ഫലത്തിൽ ഒരു ഗ്രാമത്തിന്റെ സമാധാനം കെടുത്തികയാണ ഉണ്ടായത്. ഇവിടെ വ്യാപക അക്രമവും കല്ലേറുമാണ് ഉണ്ടായി. മാർച്ചിനെത്തിയവർ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. മാർച്ച് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകർ സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്്ടിച്ചു.ഒടുവിൽ, പൊലീസെത്തി ലാത്തിച്ചാർജ് നടത്തിയാണ് രംഗം ശാന്തമാക്കിയത്. മാർച്ചിൽ പങ്കെടുത്ത് വടകരയിലേക്ക് പോയി തിരിച്ചു വരികയായിരുന്ന പാറക്കൽ അബ്ദുല്ല എംഎൽഎ.യും പൊലീസും തമ്മിൽ സിനിമാ സ്റ്റൈലിൽ കൈനാട്ടി ജംഗ്ഷനിൽ ഏറെ സമയം സംഘർഷമുണ്ടായി.
എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികളെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് തിങ്കളാഴ്ച കോളേജിലേക്ക് മാർച്ച് നടത്തിയത്. മുന്‍മന്ത്രി എം.കെ.മുനീർ മാർച്ച് ഉദ്ഘാടനം ചെയ്തത്. പെൺകുട്ടികളെ അടക്കം കോളേജ് ബാത്ത് റൂമുകളിൽ കയറി അക്രമിച്ച എസ്എഫ്ഐ.യുടെ കാടത്ത സംസ്കാരത്തിനതിരെ പ്രതികരിക്കുക എന്നതായിരുന്നു മാർച്ചിലെ പ്രധാന ആവശ്യം. സമാധാനത്തിന്റെ വെള്ളരി പ്രാവുകളായ യുഡിഎഫിന്റെ വിദ്യാർത്ഥി കൂട്ടങ്ങളെ കണ്ട് പഠിക്കണമെന്ന് നേതാക്കൾ പ്രസംഗിച്ചതിന് പിന്നാലെയാണ് മാർച്ച് കഴിഞ്ഞ് തിരിച്ച് തിരിച്ച് പോകുന്ന ഒരു വിഭാഗം പ്രവർത്തകർ വ്യാപക അക്രമം നടത്തിയത്.
അക്രമത്തിനിരയായെന്ന് പറയപ്പെടുന്ന എംഎസ്എഫ് പ്രവർത്തകരായ പെൺകുട്ടികളെയും അണിനിരത്തിയായിരുന്നു മാർച്ച്. മാർച്ചിൽ പങ്കെടുക്കാനായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യൂത്ത് ലീഗ് പ്രവർത്തകർ വടകരയിലെത്തിയിരുന്നു. ഇതിനു പുറമെ മാഹിയിൽ നിന്നുള്ള പ്രവർത്തകരുമുണ്ടായിരുന്നു. രാവിലെ 10 മണിക്ക് മാർച്ച് തുടങ്ങിയതുമുതൽ വ്യാപകമായ അക്രമങ്ങളാണ് വടകര ടൗണിലും മാർച്ച് കടന്ന് പോയ മടപ്പള്ളി കോളേജിന്റെ കവാടം വരെയുള്ള വഴികളിലും യൂത്ത് ലീഗ് പ്രവർത്തകർ അഴിച്ചുവിട്ടത്. യുഡിഎഫ് മണ്ഡലം കമ്മറ്റിയാണ് മാർച്ച് നടത്തിയിരുന്നതെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ സാന്നിധ്യം വളരെ കുറവായിരുന്നു.
മാർച്ചിൽ പങ്കെടുത്ത് വടകരയിലേക്ക് പോയി തിരിച്ചു വരികയായിരുന്ന പാറക്കൽ അബ്ദുല്ല എംഎൽഎ.യും പൊലീസും തമ്മിൽ കൈനാട്ടി ജംഗ്ഷനിൽ ഏറെ സമയം സംഘർഷമുണ്ടായി. ചോര ഒലിപ്പിച്ച നിലയിൽ വിദ്യാർത്ഥികളെ കണ്ടതോടെ എംഎൽഎ.യും സംഘവും വണ്ടിയിൽ നിന്നിറങ്ങി പൊലീസ്വാഹനത്തിലേക്ക് ചീറിയടക്കുകയായിരുന്നു. പൊലീസുമായി ഏറെ സമയം തർക്കം തുടരുന്നതിനിടയിൽ കൂടെയുള്ള പൊലീസ് വാഹനം സ്ഥലത്ത് നിന്നും ഓടിച്ചു പോയി എംഎൽഎ.പൊലീസ് വാഹനം തടയുന്നതും പൊലീസുമായി കയർക്കുന്നതും ദ്യശ്യങ്ങളിൽ ദ്യശ്യങ്ങളിൽ വ്യക്തമാണ്. എംഎൽഎ.യും പൊലീസും തമ്മിലുള്ള സംഘർഷം സോഷ്യൽ മീഡിയയിൽ തരംഗമായരുന്നു.
വടകരയിൽ പുതുതായി ചാർജ്ജെടുത്ത ഡി.വൈ.എസ്പി.ചന്ദ്രൻ ഭരണ കക്ഷിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കുട്ടികളെ മടപ്പള്ളി കോളേജിൽ നിന്നും കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വെച്ച് തല്ലിചതച്ചതെന്നാണ് എംഎൽഎ. വിശദീകരിക്കുന്നത്. എന്നാൽ സിപിഎം.ഓഫീസ് അക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ
- തുടർച്ചയായ അഞ്ചാം ജയവു പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു; ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് വീഴ്ത്തി; മൂന്ന് വിക്കറ്റുമായി തിളങ്ങി യഷ് ദയാൽ
- വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ; സുമേഷിനെ പൊലീസ് സംഘം പിടികൂടിയത് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയിൽ നിന്നും; കരമനയിലെ ഗ്യാങ്സ്റ്റേഴ്സ് എല്ലാം പിടിയിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍