യന്തിരൻ രണ്ടാം ഭാഗത്തിന് വേണ്ടി സൃഷ്ടിച്ചത് ആറോളം പക്ഷികളെ; മെർസലിൽ താരമായത് പൊക്കിൾ കൊടിയടക്കമുള്ള നവജാത ശിശുവിനെ സൃഷ്ടിച്ച്: ഹോളിവുഡിൽ മാത്രം കണ്ടു വരുന്ന അനിമട്രോണിക്സ് സ്പെഷൽ ഇഫക്ട്സ് വിഭാഗത്തിൽ കരവിരുത് നേടി ഒരു ഇന്ത്യക്കാരനും: ചലിക്കുന്ന കുഞ്ഞിനെയും പക്ഷിയേയും സൃഷ്ടിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച് ചേർത്തലക്കാരൻ സജയ് മാധവൻ
ധനലക്ഷ്മി
ഹോളിവുഡ് സിനിമകളിൽമാത്രം ഉപയോഗിച്ചു വരുന്ന ആർട്ടിന്റെ ഒരു പ്രധാന വിഭാഗമാണ് അനിമട്രോണിക്സ് സ്പെഷൽ ഇഫക്ട്സ്. ഇന്ത്യൻ സിനിമയിൽ യെന്തിരനിൽ മാത്രം ഉപയോഗിച്ചിട്ടുള്ള ആർട്ടിന്റെ ഈ വിഭാഗത്തിൽ ഇപ്പോൾ ഒരു ഇന്ത്യക്കാരനും കരവിരുത് നേടിയിരിക്കുന്നു. അതൊരു മലയാളിയുമാണ്. അതെ ആ അനിമട്രോണിക്സ് സ്പെഷൽ ഇഫക്ട്സ് വിദഗ്ധൻ ചേർത്തല പൂച്ചാക്കൽ ഉളവെയ്പ് സ്വദേശി സജയ് മാധവൻ ആണ്. യെന്തിരൻ രണ്ടാം ഭാഗത്തിൽ പക്ഷികളെ സൃഷ്ടിച്ചാണ് സജയ് അനിമട്രോണിക്സ് സ്പെഷൽ ഇഫക്ടസിൽ ഇന്ത്യയുടെ അഭിമാനമായിരിക്കുന്നത്.
രജനികാന്തിന്റെ യന്തിരൻ രണ്ടാം ഭാഗത്തിനു വേണ്ടിയും വിജയ്യുടെ മെർസലിനു വേണ്ടിയുമാണ് സജയ് മാധവൻ അനിമട്രോണിക്സ് വൈഭവം തെളിയിച്ചിരിക്കുന്നത്. യന്തിരൻ രണ്ടാം ഭാഗത്തിനു വേണ്ടി ആറോളം പക്ഷികളുടെ സൃഷ്ടിയിലും വിജയ്്്യുടെ മെർസലിൽ പ്രസവരംഗത്തുമാണ് സജയ്യുടെ വൈദഗ്ധ്യം സിനിമയുടെ പ്രക്രിയയ്ക്കു മുതൽക്കൂട്ടായിരിക്കുന്നത്. ഈ രംഗങ്ങളിൽ കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചിട്ടില്ലത്രേ. ഹോളിവുഡ് സിനിമകളിൽ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന ആർട്ടിന്റെ ഈ രീതി ഇന്ത്യൻ സിനിമയ്ക്ക് പുതിയവിശേഷമാണ്. ഇന്ത്യൻ സിനിമയിൽ അനിമട്രോണിക്സിന്റെ സാധ്യതയെക്കുറിച്ചും എന്താണ് അനിമട്രോണിക്സ് എന്നും സജയ് മാധവൻ മാറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
അനിമട്രോണിക്സ് എന്നാൽ എന്താണ്?
ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ചുവരുന്ന ആർട്ടിന്റെ മൂന്നു വിഭാഗങ്ങളാണ് പ്രൊസ്തെറ്റിക്സ്, അനിമട്രോണിക്സ്, എസ്.എഫ് എക്സ്. ഇതിൽ പ്രൊസ്തെറ്റിക്സ് മേക്കപ്പിന്റെ ഒരു ഭാഗമായി വരും. ഹോളിവുഡ് സിനിമകളിൽ വൂണ്ട് ഇഫക്റ്റ്, സിസേറിയൻ, മുറിവുകൾ ഇതൊക്കെയാണ് പ്രൊസ്തെറ്റിക്സ് രീതിയിലൂടെ സൃഷ്ടിക്കുന്നത്. അതിനുശേഷം ഷൂട്ട്ചെയ്യുന്നു. അത് കൂടുതൽ യാഥാർഥ്യമായി തോന്നുകയും ചെയ്യുന്നു. മാത്രമല്ല സംവിധായകൻ അത് സംതൃപ്തി നൽകുന്ന തരത്തിൽ ചിത്രീകരിക്കാനാകും. രണ്ടാമത്തെ വിഭാഗം എസ്എഫ്എക്സ് ആണ്. എസ്എഫ്എക്സ് രീതിവച്ച് ആവശ്യമായ ക്യാരക്റ്റേഴ്സിനെ സൃഷ്ടിച്ചെടുക്കുന്നു. ഇവ അങ്ങനെതന്നെ ലൈവായി ഷൂട്ട്ചെയ്യാനാകും. എത്രത്തോളം ലൈവായി ഷൂട്ട് ചെയ്യുന്നു അത്രത്തോളം റിയലിസ്റ്റിക്കാകുന്നു.
ചിലപ്പോൾ ചലനങ്ങൾ ആവശ്യംവരും. അതാണ് അനിമട്രോണിക്സ്. ഇത് റോബോട്ടിക് ആണ്. ചലനത്തോടുകൂടി ഒരു ക്യാരക്ടറ്റർ ഡിസൈൻ ചെയ്ത് മൂവ് ചെയ്യണമെങ്കിൽ ഷൂട്ട്ചെയ്യാൻ എളുപ്പമാണ്. ഫോളൻ കിങ്ഡത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് അനിമട്രോണിക്സ് റോബോട്ടുകളാണ്. ദിനോസറുകളെ കൃത്രിമമായി ഉണ്ടാക്കി ചലിപ്പിച്ചതാണ്. അതൊന്നും ഗ്രാഫിക്സ് അല്ല. സംവിധായകനെ സംബന്ധിച്ച് ഏറ്റവും എളുപ്പം ഷൂട്ട് ചെയ്യാൻ പറ്റുന്നതും സംതൃപ്തികിട്ടുന്നത് അനിമട്രോണിക് ആണ്. വിഎഫ്എക്സിൽ ചെയ്താൽ വീണ്ടും അത് മറ്റൊരു തലത്തിലേക്കു മാറ്റേണ്ടിവരും. സംവിധായകന് സംതൃപ്തി വരാത്ത ഒരു അവസ്ഥ നേരിടേണ്ടിവരും.
താങ്കൾ സൃഷ്ടിച്ച യെന്തിരൻ രണ്ടാംഭാഗത്തിലെ പക്ഷികൾ?
യന്തിരൻ രണ്ടാംഭാഗത്തിൽ മുഴുവനും ഹോളിവുഡിലുള്ളവരാണ് അനിമട്രോണിക്സ് ചെയ്തിരിക്കുന്നത്. ഒരു ചെറിയ ഭാഗമേ ഞാൻ ചെയ്തിട്ടുള്ളൂ. പിന്നെ ശങ്കർ സാറിന്റെ സിനിമയിൽ കിട്ടുക എന്നുള്ളത് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്. യന്തിരൻ ഒരു റോബോട്ടിക് സിനിമയേക്കാൾ ഒരു കാലിക പ്രസക്തിയും സന്ദേശവും നൽകുന്ന സിനിമയാണ്. അക്ഷയ്കുമാറിന്റെ പെറ്റ് ആയ ഒരു പക്ഷിയെയാണ് ഞാൻ സൃഷ്ടിച്ചത്. അങ്ങനെ ആറോളം പക്ഷികളെ സൃഷ്ടിച്ചു. അത് ലൈവ് ആയി പിന്നീട് ഷൂട്ട് ചെയ്യുകയായിരുന്നു. യെന്തിരനിൽ ഗ്രാഫിക് വർക്ക് ചെയ്തിട്ട് സംതൃപ്തികിട്ടാതെ പിന്നീട് റീ വർക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്. യന്തിരനിൽ അനിമട്രോണിക്സ് നന്നായി ഉപയോഗിച്ചിട്ടുണ്ട്.
കുറേ ക്യാരക്റ്റേഴ്സ് ചെയ്യണമെങ്കിൽ, അതുപോലെ അനിമൽസ്, ബേഡ്സ് ഒക്കെ ചെയ്യണമെങ്കിൽ അനിമട്രോണിക്സ് രീതി ഉപയോഗിക്കുന്നു. മൃഗങ്ങളെ കൊല്ലുന്നത് ശിക്ഷയായതുകൊണ്ട് ഒരുപാട് പ്രശ്നങ്ങളുണ്ട്. നിയമപ്രശ്നങ്ങൾ കുറേ നേരിടേണ്ടിവരും. അതുകൊണ്ടുതന്നെ ഇന്ത്യയിലും അനിമട്രോണിക്സിന്റെ സാധ്യത കൂടിയിരിക്കുകയാണ്. ഇന്ത്യയിൽ യന്തിരനിൽ മാത്രമാണ് അനിമെട്രാണിക്സ് ചെയ്തിട്ടുള്ളത്. ബാഹുബലിയിൽ വിഎഫ്എക്സും അനിമേഷനും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അനിമട്രോണിക്സ് ഉപയോഗിച്ചിട്ടില്ല. യന്തിരന്റെ പ്രൊഡക്ഷൻ ഡിസൈനറായ മുത്തുരാജ് സാർ മുഖേനയാണ് വർക്ക് ചെയ്യാനായത്. ഏതാണ്ട് രണ്ടുമാസം കൊണ്ടാണ് പക്ഷികളെ സൃഷ്ടിച്ചത്. എന്റെ വർക്ക് കണ്ടപ്പോൾ ശങ്കർ സാറിന് വളരെ ഇഷ്ടമായി. എന്നെ പ്രശംസിക്കുകയുംചെയ്തു.
മെർസലിലെ ഗർഭസ്ഥ ശിശുവിനെ സൃഷ്ടിച്ച അനുഭവം?
മെർസലിലെ പ്രസവരംഗമാണ് പ്രൊസ്തെറ്റിക്സ് രീതി ഉപയോഗിച്ച് ചെയ്തിരിക്കുന്നത്. അത് അനിമേഷൻ അല്ല. മെർസലിലേക്ക് എത്തിയത് സാബു സിറിൽ സാർ മുഖേനയാണ്. സംവിധായകൻ ആറ്റ്ലി എന്താണ് വേണ്ടത് എന്ന് പറഞ്ഞുതന്നു. അതനുസരിച്ച് നവജാതശിശുവിനെയും രക്തക്കുഴലുകളും പ്ലാസന്റെയും പൊക്കിൾക്കൊടിയും കൃത്രിമമായാണ് ഞാൻ സൃഷ്ടിച്ചത്. മെർസലിന്റെ ആർട്ട് ഡയറക്ടർ മുത്തുരാജ് സാറിന്റെ നേതൃത്വത്തിലാണ് മെർസലിന്റെ വർക്ക് ചെയ്തത്.
സ്റ്റാൻ വിൻസ്റ്റൻ ആണോ താങ്കളുടെ പ്രചോദനം?
സ്പെഷൽ ഇഫക്ട്സിൽ ലോകത്തെ തലത്തൊട്ടപ്പൻ സ്റ്റാൻ വിൻസ്റ്റൻ തന്നെയാണ്. സ്റ്റാൻ വിൻസ്റ്റനാണ് എനിക്ക് പ്രചോദനം നൽകിയ സ്പെഷൽ ഇഫക്റ്റ് ആർട്ടിസ്റ്റ്. ജുമാഞ്ചി, ജുറാസിക് പാർക്ക് ഇവയുടെയെല്ലാം പ്രൊഡക്ഷൻ ഡിസൈനർ സ്റ്റാൻ വിൻസൻ. സംവിധായകനെ പോലെ അല്ലെങ്കിൽ സംവിധായകനേക്കാൾ വളരെ അറിവുള്ള ആളാണ് പ്രൊഡക്ഷൻ ഡിസൈനർ. മലയാളത്തിൽ ഈ രീതിയില്ല. ജുറാസിക് പാർക്ക്, ഷാർക്ക്, ടെർമിനേറ്റർ തുടങ്ങിയ സിനിമകളിൽ സ്പിൽബർഗിന്റെ ഇമേജനറി പ്രായോഗികമായി കൊണ്ടുവന്നത് സ്റ്റാൻ വിൻസനാണ്.
ക്രിസ്്റ്റഫർ നോളൻ എന്ന സംവിധായകനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഡൺകിർക്ക് ആണ് ഒടുവിലറങ്ങിയ അദ്ദേഹത്തിന്റെ സിനിമ. നമുക്ക് ഇമേജിൻ ചെയ്യാൻ പറ്റാത്ത തലത്തിലുള്ള ഒരു സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓരോ സിനിമകളും ഒരോ തലങ്ങളിലായിരിക്കും. അടുത്തത് ഏത് സിനിമയാണെന്ന് നമുക്ക് ചിന്തക്കാൻപോലും പറ്റില്ല. ഇന്ത്യയിൽ സാബുസിറിൽ സാർ തന്നെയാണ് മികച്ച ആർട്ട് ഡയറക്ടർ. സാബുസാർ ഇല്ലെങ്കിൽ ബാഹുബലി എന്ന സിനിമ സങ്കല്പിക്കാൻ പോലും പറ്റില്ല. സംവിധായകൻ മനസിൽ കണ്ടത് അതുപോലെതന്നെ സാബുസാർ ചെയ്തുകൊടുത്തിട്ടുണ്ട്.
ഭാവിയിൽ സംവിധാനം താത്പര്യമുണ്ടോ?
സംവിധായകനാകുകയാണ് എന്റെ സ്വപ്നം. ഞാനൊരു ആർട്ടിസ്റ്റാണ്. സ്കൾപ്ച്ചർ ആണ്. കോളജിലെ അദ്ധ്യാപകനാണ്. ബാംഗ്ളൂരിൽ പഠിച്ച് പിന്നീട് കാരക്കുടിയിൽ ജോലികിട്ടി. ഇപ്പോൾ നീണ്ട അവധിയെടുത്ത് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിൽ ക്രോക്കഡൈിൽ ലവ് സ്റ്റോറിയിലെ മുതലയെ നിർമ്മിച്ചാണ് ഞാൻ സിനിമയിലെത്തുന്നത്.
പപ്പടം ഷാജി എന്ന മലയാള സിനിമയാണ് ഞാൻ സ്വതന്ത്രമായി ആർട്ട് ഡയറക്ടർ ആകുന്ന സിനിമ. പിന്നെ ചെങ്ങഴി നമ്പ്യാർ, അനൗൺസ് ചെയ്യാത്ത സിനിമകൾ വേറെയുണ്ട്. ഭരതനും പത്മരാജനും എനിക്ക് ഇഷ്ടപ്പെട്ട സംവിധായകരാണ്. അവർ വലിയ ആർട്ടിസ്റ്റുകളാണ്. ചെറുപ്പംമുതലേ സിനിമയോടുതന്നെയാണ് പാഷൻ. മൂന്നുസിനിമകളെങ്കിലും സംവിധാനംചെയ്യണം അതാണ് ആഗ്രഹം. ആദ്യസിനിമയുടെ പണിപ്പുരയിലാണ്. അതൊരു ഒരു യൂണിവേഴ്സൽ സിനിമ ആയിരിക്കും മാജിക്കൽ ഫാന്റസി സിനിമ ആയിരിക്കും. ഒരു ഹോളിവുഡ് നിലവാരത്തിൽ കാണാൻ പറ്റുന്ന സിനിമ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്