വാക്കിലെ ജീവിതം
ഷാജി ജേക്കബ്
മലയാളത്തിന്റെ ലാവണ്യം ബാധപോലെ ആവേശിച്ച ഇംഗ്ലീഷധ്യാപകനാണ് ഇ.പി. രാജഗോപാലൻ. ഇംഗ്ലീഷിൽ അദ്ധ്യാപനം നടത്തുന്നുവെങ്കിലും അദ്ദേഹത്തിന്റെ എഴുത്തും വായനയും മുഖ്യമായും മലയാളത്തിലാണ്. മലയാളസാഹിത്യത്തിൽ സർഗാത്മകവും വിമർശനാത്മകവുമായി ഇടപെട്ട ഇംഗ്ലീഷധ്യാപകരുടെ ചരിത്രം നോക്കിയാൽ മലയാളഭാഷയുടെ സൗന്ദര്യഭംഗികളെ നർമബോധത്തോടെ നോക്കിക്കണ്ടവരും ആവിഷ്‌ക്കരിച്ചവരും നന്നേ കുറവാണെന്നു കാണാം. അയ്യപ്പപ്പണിക്കരായിരുന്നു ഇക്കാര്യത്തിൽ വലിയൊരപവാദം. ഭാഷണവൈചിത്ര്യം കൊണ്ട് ഭാഷയിൽ സൃഷ്ടിക്കാവുന്ന നർമങ്ങളുടെ വലിയൊരു ശേഖരമുണ്ട് അയ്യപ്പപ്പണിക്കരുടേതായി. ചിന്തയുടെ മൂർച്ചയും ചിരിയുടെ കലയും കലർന്ന ഉളിപ്പേച്ചുകൾ. ഒരുദാഹരണം മാത്രം പറയാം. കേരളത്തിലെ ഒരു സർവകലാശാലയിൽ എത്തിയ അദ്ദേഹം 'വേദാന്തവിഭാഗ'ത്തിന്റെ ബോർഡ് ഇംഗ്ലീഷിലെഴുതി വച്ചിരുന്നത് വായിച്ചതിങ്ങനെയായിരുന്നു: 'വേണ്ടാത്ത ഡിപ്പാർട്ട്‌മെന്റ്'.
അക്ഷരങ്ങൾ മാറ്റിമറിക്കുമ്പോഴും സന്ദർഭാനുസൃതം കൂട്ടിക്കുറയ്ക്കുമ്പോഴും ഇംഗ്ലീഷ് വാക്കുകൾക്ക് മലയാളത്തിലുണ്ടാകാവുന്ന അപാരമായ അർഥോല്പാദന സാധ്യതകൾ ഭാവനാത്മകമായി വ്യാഖ്യാനിച്ചും നിഘണ്ടുവിനു പുറത്ത് (മലയാള) സമൂഹത്തിൽ (ഇംഗ്ലീഷ്) വാക്കുകൾ ജീവിക്കുന്നതിന്റെ കലാത്മകരീതികൾ വിശദീകരിച്ചും അവിടെ വാക്കുകൾക്കുള്ള അധികാർഥമാനങ്ങൾ ചൂണ്ടിക്കാണിച്ചും സന്നിഹിതവും അസന്നിഹിതവുമായ സന്ദർഭങ്ങളിലേക്ക് വാക്കുകൾക്കുണ്ടാകുന്ന പരകായപ്രവേശങ്ങൾ വിശകലനം ചെയ്തും കൗതുകകരങ്ങളായ വികല്പങ്ങൾ വാക്കുകൾക്കു നിർമ്മിച്ചുനൽകിയും അക്കാദമിക ബോധത്തിൽനിന്നു പുറത്തുകടന്ന് മലയാളിയുടെ സാമാന്യബോധത്തിലേക്ക് ഇംഗ്ലീഷ് വാക്കുകൾ സാകൂതം പരാവർത്തനം ചെയ്തും രണ്ടു ഭാഷകളിലൂടെ രാജഗോപാലൻ നടത്തുന്ന ഒരു 'ഭാഷണയാത്ര'യാണ് 'കുഞ്ഞമ്പുമാഷും ഇംഗ്ലീഷ് വാക്കും' എന്ന ഈ പുസ്തകം.
ഒട്ടൊക്കെ ആത്മകഥാപരമായ അധ്യയനാനുഭവങ്ങളുടെയും ഇംഗ്ലീഷ് വാക്കുകൾക്ക് വിദ്യാർത്ഥികൾക്കിടയിൽ സൃഷ്ടിക്കാൻ കഴിയുന്ന സൗന്ദര്യാത്മകമാനങ്ങളുടെയും കൂടിച്ചേരലാണ് ഇതിലുള്ളത്. കൂടന്വേഷിക്കുന്ന വാക്കുകളുടെ റാകിപ്പറക്കലുകൾ. വാക്കുകൾ ജീവിക്കുന്നത് നിഘണ്ടുവിലോ ഗ്രന്ഥങ്ങളിലോ അല്ല എന്ന തിരിച്ചറിവിന്റെ വെളിപാടുകൾ. വാക്കുകൾ അവയുടെ സാംസ്‌കാരിക ജീവിതം കൊണ്ടു നിർമ്മിക്കുന്ന അർഥത്തിന്റെ പാഠമാതൃകകൾ.
സിനിമാറ്റിക്, ടെലി-വിഷ്വൽ ഇമേജറികളുടെയും നവ-സാമൂഹ്യ മാധ്യമങ്ങളിലെ ട്രോളുകളുടെയും കാലത്ത് ആധുനിക കടലാസ് കാലത്തിന്റെ നർമഭാവനകളിലേക്കും ഭാഷായുക്തികളിലേക്കും ഭാഷണലീലകളിലേക്കുമുള്ള പിന്മടക്കമായി കാണാം കുഞ്ഞമ്പുമാഷിന്റെ ഇംഗ്ലീഷ് വാക്കുകളുടെ ഈ രീതിഭേദങ്ങളെയും പദവിന്യാസങ്ങളെയും ചടുലനടനങ്ങളെയും ലാസ്യതാളങ്ങളെയുമൊക്കെ.
അതേസമയം, നർമമല്ല, അഥവാ നർമം മാത്രമല്ല അവയുടെ പ്രാഥമിക താൽപര്യമായി രൂപപ്പെട്ടുവരുന്നത്. അടിസ്ഥാനപരമായി വാക്കുകളുടെ ജീവിതം സമൂഹത്തിലാണെന്നും അവ ജീവിതത്തിൽനിന്നു രൂപം കൊളേളണ്ടവയാണെന്നും ജീവിതത്തോടു ചേർന്നുനിൽക്കുമ്പോഴല്ലാതെ വാക്കുകൾക്കും ഭാഷയ്ക്കും സ്വജീവിതം കൈവരികയില്ലെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഒരു അനൗപചാരികവിദ്യാഭ്യാസപദ്ധതിയുടെ ഉൾക്കാഴ്ചകളാണ് എന്നുമാണ് ഈ പുസ്തകം വെളിപ്പെടുത്തുന്നത്. അറിവിന്റെ ഹൈക്കുകൾ. ഓരോ വാക്കിനും കൈവരുന്ന അധികാർഥം അധികജീവിതംപോലെയവതരിപ്പിക്കുന്നു രാജഗോപാലൻ. ഒരു വാക്ക്. രണ്ടോ മൂന്നോ കഥാപാത്രങ്ങൾ. ഒരു ഭാഷണസന്ദർഭം. അത്രയേയുള്ളു ഓരോ രചനയും. ഫലിതബിന്ദുക്കൾ പോലെ. ഫലിതമുള്ളവയും ഇല്ലാത്തവയും. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലോകം. സ്ഥലം ക്ലാസ്മുറിയാകാം, സ്‌കൂളാകാം, സ്റ്റാഫ്‌റൂമാകാം, അദ്ധ്യാപനപരിശീലനക്കളരിയാകാം, പുറംലോകമാകാം, യാത്രയാകാം, ദൂരദേശമാകാം, പൊതുസ്ഥലമാകാം. അജ്ഞത, അറിവില്ലായ്മ, തെറ്റ്, വിവരക്കേട്, മണ്ടത്തരം എന്നിങ്ങനെ ഒരവസ്ഥയിലും എത്തിപ്പെടാത്ത കുട്ടികൾ. അത്തരം പാതകങ്ങൾക്കു പഴുതില്ലാത്ത അറിവിടങ്ങൾ.
ടോട്ടോചാൻ മുതൽ ഹാരിപോർട്ടർ വരെയും ബർട്രൻഡ് റസ്സൽ മുതൽ പൗലോഫ്രെയർ വരെയും എവിടെയൊക്കെയോ ഓർമയിലെത്തുന്ന അനൗപചാരിക വിദ്യാഭ്യാസത്തിന്റെയും പ്രായോഗിക ജീവിതത്തിന്റെയും പരീക്ഷണാത്മകതയുടെയും സർഗാത്മകതയുടെയും 'വെള്ളിമീൻചാട്ട'ങ്ങൾ. വഴക്കുപറയാത്ത വാധ്യാന്മാരുള്ള പ്രാഥമിക വിദ്യാലയങ്ങൾ നമുക്കിന്നും ഒരു സ്വപ്നം മാത്രമാണ്. കുഞ്ഞമ്പുമാഷ് കുട്ടികളെ വഴക്കുപറയുന്നില്ലെന്നു മാത്രമല്ല, വഴക്കുപറയുന്ന വാധ്യാന്മാരുടെ കാലം കഴിഞ്ഞുവെന്നു തെളിയിക്കുകയും ചെയ്യുന്നു. 'ഖസാക്കിലെ രവി'യും കുട്ടികളും എവിടെയൊക്കെയോ ഈ പുസ്തകത്തിന്റെ അബോധമായി നിലനിൽക്കുന്നുണ്ട്; ഒന്നും ഒന്നും കൂട്ടിയിൽ ഉമ്മിണി ബല്യ ഒന്നാകുമെന്നു കണ്ടെത്തിയ 'ബാല്യകാലസഖി'യിലെ മജീദിനെപ്പോലുള്ളവരും. പ്രായോഗികജീവിതത്തിന്റെ ആയോധനകലയായി മാറുന്ന ഭാഷയുടെ സൗന്ദര്യാർഥങ്ങളാണ് കുഞ്ഞമ്പുമാഷ് ഇംഗ്ലീഷ് വാക്കുകളിൽനിന്ന് തന്റെ മലയാളി വിദ്യാർത്ഥികൾക്കു നിർമ്മിച്ചുകൊടുക്കുന്നത്. അത് വെറുമൊരു വിദ്യാഭ്യാസപ്രവർത്തനമല്ല, വിജ്ഞാനോല്പാദനത്തിന്റെ നരവംശശാസ്ത്രപരമായ ബാലപാഠങ്ങളാണ്. കേരളീയവിദ്യാഭ്യാസപദ്ധതി രാജഗോപാലന്റെ ഈ 'കുട്ടി'പ്പുസ്തകം പാഠപുസ്തകമാക്കേണ്ടതാണ്. രണ്ടാണ് കാരണം. ഒന്ന്, പള്ളിക്കൂടങ്ങൾ ഭയത്തിന്റെയും ശിക്ഷയുടെയും ആലയങ്ങളാകരുത്, ഭാവനയുടെയും സ്വാതന്ത്ര്യത്തിന്റെയും കളിയിടങ്ങളാകണം എന്ന ഈ പുസ്തകത്തിന്റെ നിലപാട്. രണ്ട്, പലരും പ്രചരിപ്പിക്കുന്നതുപോലെ ഇംഗ്ലീഷ് ഒരു അധിനിവേശയന്ത്രവും തന്ത്രവും മന്ത്രവും മാത്രമല്ല അറിവിന്റെയും സൗന്ദര്യത്തിന്റെയും ലോകാവബോധത്തിന്റെയും വാങ്മയം കൂടിയാണെന്ന തിരിച്ചറിവ്.
ഇംഗ്ലീഷ്പഠനം മലയാളത്തെ ഒഴിവാക്കി നടത്തിക്കൂടാ എന്നതുപോലെതന്നെ പ്രധാനമാണ് മലയാളപഠനം ഇംഗ്ലീഷിനെ ഒഴിവാക്കിയും നടത്തിക്കൂടാ എന്നുള്ള കാഴ്ചപ്പാട്. കാരണം അത്രമേൽ ആ ഭാഷയും അതിന്റെ ഭാവലോകങ്ങളും മലയാളിയുടെ കാലത്തെ ആവേശിച്ചുകഴിഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് പഠിച്ചതുകൊണ്ട് മലയാളിയുടെ ലോകം ഇടിഞ്ഞുവീഴുകയില്ലെന്നു മാത്രമല്ല, പടർന്നുപന്തലിക്കുകയും ചെയ്യും. കുഞ്ഞമ്പുവെന്ന ഇംഗ്ലീഷധ്യാപകൻ സൂക്ഷിക്കുന്ന മലയാളത്തിന്റെ സൗന്ദര്യശീലങ്ങളും ചിന്താരീതികളും ജീവിതമൂല്യങ്ങളും തന്നെയാണ് ഇതിനുള്ള തെളിവ്. അഥവാ മലയാളി ഇംഗ്ലീഷ് പഠിക്കേണ്ടതെന്തുകൊണ്ട്, എങ്ങനെ, എന്തിന് എന്നതിനുള്ള ഒരു സുന്ദരാഖ്യാനമാകുന്നു ഈ പുസ്തകം. ആഗോളമലയാളിയുടെ ജീവിതം പൂവിട്ടുനിൽക്കുന്ന നമ്മുടെ കാലത്തുനിന്നു ചീന്തിയെടുത്ത ഒരേടാണ് 'കുഞ്ഞമ്പുമാഷും ഇംഗ്ലീഷ് വാക്കും'. ഓരോ താളിലും വെളിപ്പെടുന്ന ഭാഷണജീവിതത്തിന്റെ വക്കിൽ വാക്കുകൾ ചിറകടിച്ചുനിൽക്കുന്നു. മലയാളഭാഷാ മൗലികവാദികൾ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാൻ. കാരണം അവർ മനസ്സിലാക്കി (അതോ മനസ്സിലാക്കാതെയോ?) വച്ചിരിക്കുന്നതിനെക്കാൾ എത്രയോ വലുതും വിശാലവും ജനായത്തപരവും ലാവണ്യാത്മകവുമായ അറിവനഭൂതികളുടെ ഒരു ആർഥികലോകമാണ് ഇംഗ്ലീഷ് അതിന്റെ അക്ഷരകലയിലും വാങ്മയത്തിലും ചരിത്രജീവിതത്തിലും ഒളിപ്പിച്ചുവച്ചിരിക്കുന്നത്!
മലയാളിക്ക് മലയാളമെന്നപോലെതന്നെ ജീവിതത്തിലേക്കുൾച്ചേർക്കാൻ കഴിയുന്ന ഭാഷയാണ് ഇംഗ്ലീഷെന്നും ജീവിതത്തിന്റെ ഭാഗമാകാതെ ഒരു ഭാഷയും നിലനിൽക്കുകയില്ലെന്നും ഭാഷയിലൂടെത്തന്നെയാണ് ജീവിതവും രൂപപ്പെടുന്നതെന്നും ജീവിതത്തോട് ചേർന്നുനിൽക്കാൻ കഴിയുന്ന ഒരു ഭാഷയും നമുക്കന്യമാകേണ്ടതില്ല എന്നും ഭാഷ മനുഷ്യനുവേണ്ടിയാണ്, മറിച്ചല്ല എന്നും അടിവരയിട്ടു തെളിയിക്കുന്നുണ്ട് ഈ പുസ്തകം.
ചുരുക്കിപ്പറഞ്ഞാൽ വാക്കുകൾക്ക് ജീവിതത്തോടും ജീവിതത്തിന് വാക്കുകളോടുമുള്ള ബന്ധത്തിന്റെ അസാധാരണമായ ഉൾക്കാഴ്ചകളാണ് ഈ പുസ്തകത്തിന്റെ കേന്ദ്രവും തത്വവും വിശ്വാസപ്രമാണവും. തന്റെതന്നെ ജീവിതത്തിൽ ഒരു വാക്ക് സൃഷ്ടിച്ച അങ്കലാപ്പും അത്ഭുതവും സമീകരിച്ചുകൊണ്ട് രാജഗോപാലൻ എഴുതുന്ന അനുഭവക്കുറിപ്പ് ഈ പുസ്തകത്തിലുണ്ട്. വായിക്കുക: 'കണ്ണൂരിലായിരുന്നു പരീക്ഷ. അവസാനത്തെ ചോദ്യം Write a short note on Relief in Kerala എന്നതായിരുന്നു. 7 മാർക്ക്. Relief in Kerala ഒരു എത്തുംപിടിയും കിട്ടുന്നില്ല. തൊട്ടപ്പുറത്തെയാളിന്റെ കടലാസിലേക്ക് എത്തിനോക്കി. ഫലമില്ല. ചെറുതായി വിയർക്കാൻ തുടങ്ങി. ഒരു അവ്യാഖ്യേയനിമിഷത്തിൽ ഓർമ്മയുടെ ഏതോ തള്ളൽ കൊണ്ട് Relief വേറൊരു അർത്ഥമായി തെളിഞ്ഞു. ആർട്ടിസ്റ്റ് നമ്പൂതിരി കൊല്ലത്തോ മറ്റോ ഒരു ഹോട്ടലിൽ ചെമ്പുതകിടിൽ റിലീഫ് ശില്പം ഉണ്ടാക്കിയതിനെപ്പറ്റി (ഭാഷാപോഷിണിയിലാവണം) ഒരു ലേഖനം വന്നിരുന്നു. പ്രതലത്തിൽ ഉയർച്ചയുണ്ടാക്കുന്ന കലാരീതിയാണത്. ഓർമ്മവന്നു. കേരളഭൂമിയിലെ ഉയർച്ചതാഴ്ചയായിരിക്കണം Relief in Kerala. ചിത്രം തെളിയുന്നു. 44 നദികൾ. 41 എണ്ണം സഹ്യപർവ്വതത്തിൽ നിന്ന് താഴോട്ട്. മഴവെള്ളം പെട്ടെന്ന് വാർന്നുപോകുന്നു. മണ്ണൊലിപ്പ്. കോൺടൂർ കൃഷിരീതി. കയ്യാലകൾ. കുളങ്ങൾ. ചെറുകുറിപ്പായി എഴുതിവെച്ചു. പരീക്ഷ കഴിഞ്ഞു.
എഴുതിയത് ശരിയാണോ? കണ്ണൂർ കടപ്പുറത്തെ ഗേൾസ് സ്‌കൂളിലായിരുന്നു പരീക്ഷ. അതിനടുത്താണ് ദിനേശ് ബീഡി സഹകരണസംഘത്തിന്റെ പ്രധാന കാര്യാലയം. കരിവെള്ളൂരിൽ ഭൂമിശാസ്ത്രം പഠിപ്പിച്ചിരുന്ന പ്രേമേട്ടൻ (എ. പ്രേമചന്ദ്രൻ) അവിടെ ഉദ്യോഗസ്ഥനാണ്. പ്രേമേട്ടൻ ഉത്തരം ശരി എന്നു പറയുന്നതോടെ ഒരു നാടകം തീർന്നു. (ചിത്രകലയിലെ) റിലീഫ് എന്ന വാക്ക് എനിക്കൊരു തൊഴിൽ തന്നു. അതുകൊണ്ട് ഇത്രയും കാലം ജീവിച്ചുപോന്നു'.
2018-ലെ പ്രകൃതിദുരന്തത്തിനുശേഷം ഈ പുസ്തകവും കുറിപ്പും വായിക്കുമ്പോൾ ഒരു നടുക്കത്തോടെ ഈ വാക്ക് നിങ്ങളെ പിടികൂടാതിരിക്കില്ല. 'ഞലഹശലള'. അതുകൊണ്ടുതന്നെ നമ്മുടെ പള്ളിക്കൂടങ്ങളെപ്പറ്റിയും പഠിക്കൽ-പഠിപ്പിക്കൽ സംസ്‌കാരങ്ങളെപ്പറ്റിയുമുള്ള രാജഗോപാലന്മാഷിന്റെ കനത്ത ഉൽക്കണ്ഠകളിൽ നിന്നൊരു ഭാഗം കൂടി ഈ പുസ്തകത്തിന്റെ ആമുഖമായി വായിക്കാതെ വയ്യ. അദ്ദേഹമെഴുതുന്നു: 'ശ്രദ്ധ, ജിജ്ഞാസ: ഇവയില്ലാത്ത സ്‌കൂൾ സ്‌കൂളല്ല. ഇവ കുറയുന്നയളവിൽ സ്‌കൂളിന്റെ വെളിച്ചം കുറയുന്നുണ്ട്. കെട്ടിടങ്ങൾ ഒന്നും പണിയുകയില്ല. വാസ്തവത്തിൽ ഇന്ന് ഒന്നാമത്തെ സ്‌കൂൾ ടെലിമീഡിയയാണ് - മൾട്ടി - മീഡിയാ ഫോണുകളാണ്. ഇവ വഴിയുണ്ടായ മനോഭാവമാറ്റം, ശരീരബോധം, വ്യക്തിത്വസങ്കല്പമാറ്റം എന്നിവ ശരിയായി പഠിക്കപ്പെട്ടിട്ടില്ല. അറിവിന്റെ അധികാരം അദ്ധ്യാപകരിൽനിന്ന് നീക്കം ചെയ്യപ്പെട്ടതിന്റെ അങ്കലാപ്പ് വേറെ. ശരീരസുഖം പ്രത്യയശാസ്ത്രമായി മാറിയതിന്റെ വേവലാതികൾ കടുത്തതാണ്. സ്‌കൂളിലെ പരിഷ്‌ക്കാരങ്ങൾ പ്രയോഗതലത്തിൽ പിഴയ്ക്കുന്നു. അറിവിനെ ഇൻഫൊമേഷനാക്കി മാറ്റുമ്പോൾ മൂല്യബോധത്തിന് പരിക്കേൽക്കുന്നു. ശാസ്ത്രജ്ഞാനം ശാസ്ത്രബോധമാവുന്നില്ല. ചരിത്ര-ഭാഷാപഠനങ്ങൾ സാമൂഹ്യബോധമായി ജീവൻവെക്കുന്നില്ല. അദ്ധ്യാപകർ തന്നെയും വലിയൊരളവിൽ ഇൻഫൊമേഷന്റെ പ്രചാരകരായി സ്വയമറിയാതെ മാറുന്നതായി തോന്നുന്നു. രക്ഷിതാക്കൾ തങ്ങൾക്ക് കുട്ടികളെ സന്തോഷിപ്പിക്കുന്ന ചുമതലയാണ് ഉള്ളത് എന്ന് തീരുമാനിച്ചതായി വിചാരിക്കേണ്ടിവരുന്നു. ആളുകളെ ചേർത്തുനിർത്തുന്നത് വിപണിയുടെ വിദ്യാഭ്യാസമാണ്. സംവാദശീലത്തിന് പകരം അസഹിഷ്ണുതയാണ് പടരുന്നത്. ഇത് സ്‌കൂളിനെ വേറെയെന്തോ ആക്കുന്നുണ്ട്. തിട്ടമായി പറയാനാവുന്നില്ല. ആ സങ്കടം കൂടിക്കൂടി വരുന്നു.
1990ൽ 'സ്ഥിരനിയമനം' (എന്തൊരു വാക്ക്) കിട്ടിയ കാലത്ത് ഞങ്ങളെ ചെറിയ ക്ലാസിൽ പഠിപ്പിച്ച ഒരു മാഷെ വഴിക്കുവെച്ച് കണ്ടപ്പോൾ കനിവോടെ അദ്ദേഹം പറഞ്ഞു: 'നിങ്ങള് പഠിപ്പിക്കുമ്പോ ക്ലാസിലെ കുട്ടികള്‌ടെ കണ്ണില് ഒരു തിളക്കം വരണം. അതാണ് നിങ്ങൾടെ ശരിയായ ശമ്പളം. മറ്റേ ശമ്പളം അരീം മീനും പച്ചക്കറീം മരുന്നും വാങ്ങാനുള്ള പൈസ. അതിനെ ശമ്പളംന്ന് വിളിക്കാന്ന് മാത്രം'. മാഷ് പറഞ്ഞത് സ്വന്തം ആശയമാവണമെന്നില്ല. എങ്കിലും അതൊരു വിശ്വാസമാണ് - ദർശനമാണ്. എനിക്കെപ്പോഴെങ്കിലും വേണ്ടത്ര ശമ്പളം കിട്ടിയിരുന്നോ? അറിയില്ല'.
ഇംഗ്ലീഷ് ഭാഷയിലെ വാക്കുകൾക്ക്, ആ ഭാഷ കോളനിയാക്കിയ ഒരു ജനതയുടെ ചിന്താമണ്ഡലത്തിലും ഭാഷണശീലത്തിലും ലാവണ്യബോധത്തിലും ചരിത്രാനുഭവങ്ങളിലും കൈവരുന്ന തുടർജീവിതത്തിന്റെ കൗതുകകരങ്ങളായ ചില വഴി(മാറി)നടപ്പുകളെന്ന നിലയിൽ കാണാം കുഞ്ഞമ്പുമാഷിന്റെ ഇംഗ്ലീഷ് വാക്കുകളെ. ഒരുതരത്തിൽ പറഞ്ഞാൽ സാംസ്‌കാരികമായ ഒരു അപകോളനീകരണപ്രക്രിയ കൂടിയാണിത്. അയുക്തികവും ചരിത്രവിരുദ്ധവുമായ നിരാകരണമല്ല, സയുക്തികവും വിമർശനാത്മകവുമായ അഭിമുഖീകരണമാണിത്.
ഈ പുസ്തകത്തിനെഴുതിയ അവതാരികയിൽ പ്രവാസിമലയാളിയായ മുരളി വെട്ടത്ത് പറയുന്നതു നോക്കുക: 'എല്ലാ വാക്കുകൾക്കും ഒരേ ശബ്ദവും അർത്ഥവുമാണെന്നും ധ്രുവീകരണങ്ങളുടെ സമയങ്ങളിൽ അവ മറഞ്ഞുകുത്തി തിരിഞ്ഞ് വായനക്കാരന്റെ മനസ്സിൽ പലതായും ചിലപ്പോൾ ഒന്നായും ഭവിക്കുമെന്നും ഒരു വായനയുണ്ട്. നേരത്തെ പറഞ്ഞ, പദധ്യാനതല്പരനായ സുഹൃത്തിന്റെ കയ്യിൽ അതേക്കുറിച്ച് വിശദീകരിക്കുന്ന ഫ്രോയ്ഡിന്റെ ഒരു പുസ്തകവും ഉണ്ടായിരുന്നു. ഞാൻ അത് വായിച്ചിട്ടില്ല. പക്ഷെ കുഞ്ഞമ്പുമാഷു ചെയ്യുന്നത് അതല്ല. ഒരു ഇംഗ്ലീഷ് വാക്കിൽ നിന്നും ഒരക്ഷരം വെട്ടിക്കളയുന്നു. അല്ലെങ്കിൽ ഒരക്ഷരം കൂട്ടുന്നു. അതുകൊണ്ട് വാക്ക് അവിടെ മരിക്കുന്നില്ല. പകരം ഒരക്ഷരത്തിന്റെ കുറവിലൂടെ അല്ലെങ്കിൽ കൂട്ടലിലൂടെ ആ വാക്കിനു വേറെ നിരവധി അർത്ഥങ്ങൾ കൊടുക്കുകയാണ് ചെയ്യുന്നത്. ഒരുതരം ചൈനീസ് വെടിക്കെട്ട് പോലെ ഒന്ന് കത്തി മുകളിൽ പോകുന്നു. ആകാശത്ത് വെച്ച് അത് നൂറായിരം വർണ്ണങ്ങളായി പൊട്ടിവിരിയുന്നു.
രാജഗോപാലന്മാഷിന്റെ ആൾട്ടർ ഈഗോ ആയ കുഞ്ഞമ്പുമാഷ് ചെയ്യുന്നതും അതുതന്നെ. മാഷ് ഓരോ വാക്കിലും കരുതിവെക്കുന്നത് അത്തരത്തിലുള്ള ചൈനീസ് അമിട്ടുകളാണ്. ഓരോ വായനക്കാരന്റെയും ചിന്തയുടെ ആകാശത്തിൽ ബഹുവർണ്ണത്തിൽ വിരിയാൻ പോന്നവ. ഓരോ അമിട്ടും ചിന്തയുടെ ഒരു പുതിയ ദിശാവെളിച്ചം നമ്മിൽ കൊളുത്തുന്നു. അറിവും ചിന്തയും ഹാസ്യത്തിലൂടെ നമ്മിൽ നിറക്കുന്നു. ചിന്തയിൽ ഉറഞ്ഞുകൂടിയ ദുർമ്മേദസുകളെ നീക്കിക്കളയുന്നു. നമ്മെ കൂടുതൽ സ്വതന്ത്രരും നല്ലവരുമാക്കുന്നു. വാക്കുകളുടെ രസതന്ത്രമാണത്. എഴുതുന്ന ആൾക്ക് മാത്രമല്ല വായിക്കുന്ന നമ്മളെയും നമ്മൾ അറിയാതെ അത് മുന്നോട്ടു പായിപ്പിക്കുന്നു, പ്രബുദ്ധരാക്കുന്നു'.
കുഞ്ഞമ്പുമാഷിന്റെ ഇംഗ്ലീഷ് വാക്കുകളെക്കുറിച്ചുള്ള ഈ കുറിപ്പുകൾ വായിക്കൂ. അനന്തവൈവിധ്യമുള്ള വിഷയപശ്ചാത്തലങ്ങൾ. ശാസ്ത്രം. കവിത. നാടകം. കളി. മാധ്യമം. പ്രകൃതി. പക്ഷികൾ. മൃഗങ്ങൾ. യാത്രകൾ. സ്ഥലങ്ങൾ. ഭക്ഷണം. വാഹനങ്ങൾ. വ്യാകരണം. ഉച്ചാരണം. അക്ഷരം. ശൈലികൾ. വസ്തുക്കൾ. മനുഷ്യർ........ ചിലതിൽ അദ്ധ്യാപകർ മാത്രം. മിക്കതിലും വിദ്യാർത്ഥികളും. പാഠ്യപദ്ധതിയുടെ അർഥാന്തരന്യാസങ്ങൾ. ജീവിതാവേഗങ്ങൾ. പരമ്പരാഗതമായ ശുദ്ധിവാദങ്ങളും ഉച്ചാരണകല്പനകളും വ്യാകരണവ്യവസ്ഥകളും അക്ഷരക്രമങ്ങളും വാക്യഘടനയും പദവിന്യാസവും മറ്റും മറ്റും മറികടക്കുന്ന ഭാഷണകലയുടെ ജീവിതരാഷ്ട്രീയമാണ് ഈ പുസ്തകത്തിന്റെ മാർഗവും ലക്ഷ്യവും.
ചില വാക്കുകൾ തമാശപറയും, നിങ്ങളെ ചിരിപ്പിക്കും. ചിലതു സ്വയം ചിന്തിക്കും, നിങ്ങളെ ചിന്തിപ്പിക്കുകയും ചെയ്യും. ചിലതുനിങ്ങളെ കരയിക്കും. ചിലതു വിസ്മയിപ്പിക്കും. ചിലതു ജീവിതത്തെക്കുറിച്ചുള്ള ഒരു പാഠം പഠിപ്പിക്കും. ഒരു വാക്കും നിങ്ങളെ വെറുതെവിടുകയില്ല. അടിമുടി പിടികൂടാതെയുമിരിക്കുകയില്ല. സുബദ്ധധാരണകളെ തലകീഴ്മറിക്കും അവയിൽ പലതും. നിരവധി ചിത്രങ്ങളുമുണ്ട് ഈ പുസ്തകത്തിൽ. ബാരഭാസ്‌കരൻ മുതൽ കവിതാബാലകൃഷ്ണൻ വരെ ഒരു ഡസനോളം പേർ വരച്ചത്. വരയിട്ട നോട്ട് ബുക്ക് പോലെയാണ് പുസ്തകത്തിന്റെ ലേ-ഔട്ട്. മൊത്തത്തിൽ ഒരു ചിത്ര-കഥ-പ്പാഠപുസ്തകം. ചിരിയുടെയും ചിന്തയുടെയും സമ്മിശ്രപാഠാവലി. വാക്കുകളുടെ നരവംശഗാഥ.
ഈ പുസ്തകത്തിനെഴുതിയ പഠനത്തിൽ കവി കുഞ്ഞുണ്ണിയുടെ കാവ്യഭാഷണങ്ങളെ കുഞ്ഞമ്പുമാഷിന്റെ ഭാഷാഭാഷണങ്ങളുമായി താരതമ്യം ചെയ്ത് കെ.സി. മുരളീധരൻ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്.
'രീതിശാസ്ത്രത്തിന്റെ പദഭാരമില്ലാതെ വികസിക്കുന്ന, ജനകീയവും വിദ്യാർത്ഥി സൗഹൃദവുമായ ഭാഷാപഠനമാണ് കുഞ്ഞമ്പുമാഷിന്റെ ക്ലാസുകളുടെ പ്രത്യേകത. ഇതുപോലെ ശ്രദ്ധേയരായ പലരിൽ ഏറ്റവും ശ്രദ്ധേയനായ മറ്റൊരാൾ, കുഞ്ഞുണ്ണിമാഷ്, ഹ്രസ്വമായ, വാക്കുകൾ കൊണ്ടും അക്ഷരം കൊണ്ടും വാചകങ്ങൾ കൊണ്ടുമുള്ള കളികളിലൂടെ മലയാളികൾക്ക് ഗഹനമായ ഭാഷാ ഉൾക്കാഴ്ച നല്കി കടന്നുപോയ ഒരു ഭാഷാസഞ്ചാരിയാണ്. രണ്ടോ അതിലധികമോ ഭാഷാലോകങ്ങളിൽ ജീവിക്കുകയെന്നത് കൗതുകകരവും വേദനാജനകവും അതേസമയം സാഹസികവുമായ ഒരതിജീവനവുമാണെന്ന് തന്റെ ഭാഷാവ്യാപാരത്തിന്റെ നർമ്മബോധവും സാരള്യവും സൈദ്ധാന്തികമാനങ്ങളും കൊണ്ട് വെളിപ്പെടുത്തിയ കവി കൂടിയായിരുന്നു കുഞ്ഞുണ്ണി മാഷ്. പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നെഴുതി ശരീരത്തിന്റെയും മനസ്സിന്റെയും ആകാരസംഘട്ടനങ്ങളെയും അതിനെക്കുറിച്ചുള്ള പൊതുബോധത്തെയും കാഴ്ചയിൽ ലളിതവും ചിന്തയിൽ ദാർശനികമാനങ്ങളുമുള്ള ഒരു വിരുദ്ധാർത്ഥ നാടൻ മലയാളപ്രയോഗത്തിലൊതുക്കി അട്ടിമറിച്ച കവി കുഞ്ഞുണ്ണി മാഷിനെ ഓർമ്മിപ്പിക്കുന്ന ഭാഷാവ്യവഹാരങ്ങളാണ് ഇ.പി.യുടെ കുഞ്ഞമ്പുമാഷും നടത്തുന്നത്. കുഞ്ഞുണ്ണി എന്ന ഓമനപ്പേരിന്റെ വടക്കൻ ഭാഷ്യമെന്ന് കരുതാവുന്ന പേരാണ് കുഞ്ഞമ്പു. കുഞ്ഞമ്പു മാഷിനെ ഭാഷകളുടെ അബോധങ്ങളിലൂടെ ഒരായുസ്സ് മുഴുവൻ യാത്ര നടത്തിയ കുഞ്ഞുണ്ണിമാഷിന്റെ തുടർച്ചയായി വായിക്കാവുന്നതാണ്. കുഞ്ഞിക്കവിതകളിലൂടെയും കൊച്ചു നിരീക്ഷണങ്ങളിലൂടെയും മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രത്യേകതകളും അസ്‌ക്യതകളും കൗതുകങ്ങളും നർമ്മത്തിന്റെ വിവിധ രൂപങ്ങളായി കുഞ്ഞുണ്ണിമാഷ് ആവിഷ്‌ക്കരിച്ചു. ഭാഷകൊണ്ടുള്ള കാര്യമായൊരു കളി ഭാഷയുടെ ശക്തിയും ദൗർബ്ബല്യവും അസംബന്ധ സ്വഭാവവും അസാധാരണ അർത്ഥോൽപാദന ശേഷിയും അവയുപയോഗിച്ചുള്ള സാമൂഹ്യവിമർശനവും ചില പദവിഭജനങ്ങളിലൂടെയും സംയോജനങ്ങളിലൂടെയും സൃഷ്ടിക്കുന്ന ഭാഷയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും കുഞ്ഞുണ്ണിക്കവിതകളുടെ ജീവാംശമാണെന്ന് പറയാം'.
പുസ്തകത്തിൽ നിന്ന്:-
കുഞ്ഞമ്പുമാഷിന്റെ, ഇംഗ്ലീഷ് വാക്കുകളിൽ ചിലത്.
'ദാസൻ കാക്കകൾ വൈദ്യുതികമ്പിയിൽ നിരയായി ഇരിക്കുന്ന ചിത്രം വരക്കുന്നത് കണ്ടുകൊണ്ടാണ് കുഞ്ഞമ്പുമാഷ് ക്ലാസ്സിലേക്കു കയറിയത്. ചിത്രത്തിന് താഴെ മാഷ് എഴുതി: C'ROW'
- അഴീക്കോട്മാഷ് മരിച്ച ദിവസം കുഞ്ഞമ്പുമാഷ് സ്‌കൂൾ വായനശാലയിലെ യോഗത്തിൽ: 'സുകുമാർ അഴീക്കോട് എന്ന പേരിന്റെ അർഥം തന്നെ നല്ല നിരൂപകൻ എന്നാവാം. രീറല അഴിക്കുന്നയാൾ അഴീക്കോട്. കൃതി code നിരൂപണം decoding അത് സൗകുമാര്യത്തോടെ ചെയ്യുന്നയാൾ സുകുമാർ അഴീക്കോട്'. '
- 'കുഞ്ഞമ്പുമാഷ്: 'Nation ഇതിന്റെ അർത്ഥം നിനക്ക് അറീലന്നോ? ദാസാ, അത് അറിയാനൊന്നൂല്ല മോനേ'. അവസാനത്തെ മൂന്നക്ഷരം കയ്യോണ്ട് പൊത്ത്. എന്നിട്ട് ആദ്യത്തെ മൂന്നക്ഷരം വായിക്ക്. ആ, അതന്നെ അതിന്റെ അർത്ഥം. നാട്'.
- ആയിടയ്ക്ക് കുഞ്ഞമ്പുമാഷ് പൊന്നാനിയിൽ സ്‌നേഹിതൻ അലവിമാഷിന്റെ മകന്റെ കല്യാണത്തിന് പോയിരുന്നു. അടുത്ത ദിവസം മാഷ് ക്ലാസ്സിൽ: 'പൂതപ്പാട്ടിൽ നത്തുകൾ എന്ത്, എന്ത് എന്ന് അന്വേഷിച്ചു എന്നവരി ഇല്ലെ ദാസാ. നീ ഒന്നത് വായിക്ക്'.
ദാസൻ വായിച്ചുതീർന്നപ്പോൾ മാഷ് ഒരു പുസ്തകം എടുത്തുകാണിച്ചു. 'വായിക്ക്, ഈ പേജ് വായിക്ക്. നത്തിന്റെ ഒച്ച എന്തെന്ന്ന്നാന്നു ഇതില് കാണുന്നത്?'
ദാസൻ: 'വാട്ട്, വാട്ട്'
'പൊന്നാനിയിലെ നത്ത് ഇംഗ്ലീഷ് മീഡിയം പക്ഷിയാണ് ദാസാ'. - മാഷ് കാണിച്ചുകൊടുത്ത പുസ്തകം ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ'
- കുഞ്ഞമ്പുമാഷും ദിനോസർ എന്ന പാഠവും: മനുഷ്യനാണ് ഭൂമിയിൽ ഏറ്റവും അവസാനമായി ഉണ്ടായ ജന്തു എന്ന് മാഷ് പറഞ്ഞത് കുറേ കുട്ടികൾക്ക് ബോധിച്ചില്ല. മാഷ് അതറിഞ്ഞു. ഉടൻ ചോദ്യമായി:
'ഒരു മീനിന്റെ പേര് പറ'.
ആമിന പി.പി.: 'മത്തി'.
ആമിന മാളികയിൽ: 'ഐല'.
ഉണ്ണി: 'മുശു'.
ദാസൻ: 'പുതിയാപ്ല'.
പപ്പൻ: 'കറ്റ്‌ല'.
പവി: 'ഏട്ട'.
മാഷ്: 'എന്തേ നമ്മൾ മനുഷ്യമ്മാർ മീനിനെ ഏട്ടാന്ന് വിളിക്ക്ന്ന്ത്?'.
കുഞ്ഞമ്പുമാഷ്‌ക്ക് കുട്ടികൾ മാഷേ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. സാറെ പോലും സഹിക്കില്ല. സേർ..... പഥ്യം. ഇതറിയാത്ത ദാസൻ 'മാഷേ' എന്ന് വിളിക്കുന്നത് പലനാൾ കേട്ടശേഷം ഒരുനാൾ മാഷ് ഒരു ചണച്ചാക്കുമായി ക്ലാസ്സിൽ വന്നു. വൈക്കത്ത് നാണു ഏട്ടന്റെ പീടികയിൽ നിന്നെടുത്ത കാലിത്തീറ്റച്ചാക്കായിരുന്നു അത്. ചാക്ക് നിവർത്തി.
'MASH' എന്നെഴുതിയത് കാണിച്ചുകൊടുത്തു: 'ദാസാ, ഇത് ഏതിന്റെ ചാക്ക്?' - 'ദിനേശ് വീണ്ടും ബിരിയാണി ആവശ്യപ്പെട്ടപ്പോൾ അവന്റെ ഒരു മാഷ് മറ്റൊരു മാഷോട്: ഇവൻ 'ഉശില'വെ.
- Imperativ--e Sentence നെപ്പറ്റി സംശയം ചോദിക്കാൻ വീട്ടിലേക്ക് വന്ന ദാസൻ, മനു എന്നിവർക്ക് ഈത്തപ്പഴം നീട്ടിക്കൊണ്ട് കുഞ്ഞമ്പുമാഷ്: 'ഈറ്റ് എ പഴം'.
- കഴിഞ്ഞ കൊല്ലം മണ്ണെണ്ണയ്ക്ക് osil എന്ന് എഴുതിയപ്പോൾ 'സാരമില്ല ദാസാ, ഓയിൽ ഉണ്ടല്ലോ' എന്ന് പറഞ്ഞ കുഞ്ഞമ്പുമാഷ് മീൻപിടുത്തക്കാരനെ seaosn എന്നു വിളിച്ച ഫ്രാങ്ക്‌ളിനെ അഭിനന്ദിക്കുകപോലും ചെയ്തു.
- ഒരു ദിവസം വാൻഗോഗിന്റെ ജീവിതം കുഞ്ഞമ്പുമാഷ് പരിചയപ്പെടുത്തി. ആമിന പി.പി. പതുക്കെ എഴുന്നേറ്റ് ബോഡിനടുത്തേക്ക് നടന്നു. ആമിനയെഴുതി: 'painter'.
- 'നവമാധ്യമങ്ങൾ ജനമനസ്സിനെ സ്വാധീനിക്കുന്നത് എങ്ങനെ? അദ്ധ്യാപകവേദി ചർച്ചചെയ്തു. ഒരു ഇംഗ്ലീഷ് വാക്ക് മാത്രമേ കുഞ്ഞമ്പുമാഷ് പറഞ്ഞുള്ളൂ: 'microosft...ly'. പിന്നെ അതിന്റെ മലയാളവും: 'സൂക്ഷ്മമൃദുലമായി'
- 'തിരുവനന്തപുരം നഗരത്തിൽ അങ്ങാടിക്കുരുവികൾ കുറയുന്നത് പത്രത്തിൽ കണ്ടോ' എന്ന് സുരേന്ദ്രബാബു മാഷിന്റെ ചോദ്യം.
'consumer' എന്നതിന്റെ മലയാളമല്ലേ അങ്ങാടിക്കുരുവി? കൂടുകയല്ലേ എണ്ണം? എന്ന് കുഞ്ഞമ്പുമാഷിന്റെ മറുപടി. - ദാസൻ പ്ലേ എന്നത് paly എന്നെഴുതിപ്പോയി. കുഞ്ഞമ്പുമാഷ്: 'അതേ ദാസാ, പാളി'.
- എം.എൻ. വിജയന്റെ 'ഇന്ത്യൻ മനസ്സ്' എന്ന (പ്രഭാഷണ)ലേഖനം ഇംഗ്ലീഷിലാക്കിയപ്പോൾ കുഞ്ഞമ്പുമാഷ് കൊടുത്ത തലക്കെട്ട് : mind' ',
- 'അദ്ധ്യാപകരുടെ അവധിക്കാല പരിശീലനക്ലാസ്സിൽ കുഞ്ഞമ്പുമാഷ് വിശപ്പിനെപ്പറ്റിയുള്ള ഒരു ലഘുകഥ പറഞ്ഞുതീർത്തപ്പോൾ സിദ്ധാർത്ഥൻ മാഷ് താടിതടവിക്കൊണ്ട് പ്രതികരിച്ചു: 'കഥ നന്നായി. ഇത് ഒരു zen കഥയല്ലേ മാഷേ?'
കുഞ്ഞമ്പുമാഷ്: 'അല്ല. രശശ്വേലി കഥയാണ്. - ഒരിക്കൽ കുഞ്ഞമ്പുമാഷ് തന്റെ ഒരു പഴയ പരിചയക്കാരന്റെ കാര്യം ക്ലാസ്സിൽ ഓർത്തു. 'പൊതുവഴി' എന്നതിന് മുഴുവനായും ഇംഗ്ലീഷ് കിട്ടാതെ അയാൾ ഇങ്ങനെ പറഞ്ഞുവത്രേ: 'പൊതുംമ്യ' ഇതേത്തുടർന്ന് അദ്ദേഹം 'പൊതുവെ ചാത്ത്വേട്ടൻ' ആവുകയും ചെയ്തു.
ഒരിക്കൽക്കൂടി കുഞ്ഞമ്പുമാഷ് 'പൊതുവേ ചാത്ത്വേട്ട'നെ, ഓർത്തുപോയി..... - മേരി ക്യൂറിയെപ്പറ്റിയുള്ള ക്ലാസ്സിൽ.
1970-85 കാലത്ത് കോഴിക്കോട് ആകാശവാണിയിൽനിന്നുള്ള നാടകങ്ങളിൽ ശബ്ദം കൊടുക്കുമായിരുന്ന ടി.കെ. ചന്തേരയെപ്പറ്റി ചാത്ത്വേട്ടൻ പറഞ്ഞത് ഇപ്രകാരം: 'മുൻപൊക്കെ ടി.കെ. നല്ലോണം റേഡിയോ ആക്ടീവ് ആയിരുന്നു....'. - 'അധികാരശക്തികൾ സാഹിത്യരചനയുടെ പേരിൽ പീഡനത്തിനു വിധേയരാക്കിയ എഴുത്തുകാരെക്കുറിച്ചു പറയുമ്പോൾ കുഞ്ഞമ്പുമാഷ് ഉപയോഗിച്ച ഒരു വാക്ക് : 'pen'atly.
- അറേബ്യൻ ഗൾഫ്‌നാടുകളിൽ നിന്നെടുത്ത ഭാഗങ്ങളുള്ള ഒരു ചലച്ചിത്രം.
കുടുസ്സുമുറിയിൽ തട്ടുകളിൽ ഉറങ്ങേണ്ടിവരുന്ന ചെറിയ വരുമാനക്കാർ. അതിന്റെ സ്വാസ്ഥ്യമില്ലായ്മ. കാണികളിൽ ഒരാളായ കുഞ്ഞമ്പുമാഷ്: ഈ പ്രവാസിക്കെവിടെ ജൃശ്മര്യ? - കുറച്ചുകാലം മുൻപാണ്. ടിക്കറ്റ് ബുക്കുചെയ്യാൻ തീവണ്ടിയാപ്പീസിലേക്ക് പോകുന്ന ഹിന്ദി മാഷായ മേരിസുതൻ സാറിനോട് കുഞ്ഞമ്പുമാഷ്: 'മാഷെ 28ന് മാവേലിക്ക് ഒരു ടിക്കറ്റ് എനിക്കും എടുക്കുമോ? കൊല്ലത്തിന്. ഊപ്പർ ബർത്ത് കിട്ടിയാൽ നല്ലത്'.
മേരിസുതൻ മാഷ്: 'ഊപ്പർ ബർത്തോ?'
കുഞ്ഞമ്പുമാഷ്: എഴുതിക്കാണിക്കുന്നു. Upper berth - കുറച്ചുകൊല്ലം മുൻപ്.
Nokia കമ്പനി കേമറയുള്ള ഫോൺ പുറത്തിറക്കിയ വാർത്തയറിഞ്ഞ കുഞ്ഞമ്പുമാഷിന്റെ മൊഴി: ഇപ്പൊ കമ്പനിപ്പേര് ശരിയായി'. - 'ഗാന്ധി എന്ന് ഇടയ്ക്കിടെ പറയുകയും കൈക്കൂലിജീവിതം ജീവിക്കുകയും ചെയ്യുന്ന ഒരു നേതാവിനെക്കുറിച്ച്.
കുഞ്ഞമ്പുമാഷ് അലവി മാഷിനോട് : GAINdhi. - ക-മാന്നൊരക്ഷരം മിണ്ടീലാന്നു പറയാറില്ലേ.
ക-മാന്നൊക്കെ പറയുന്നത് തന്നെ. Iant. comment.എതിരുണ്ടോ? - (അലവിമാഷ് ഓർമിക്കുന്ന കുഞ്ഞമ്പുമാഷിന്റെ ഒരു പഴയ 'വാക്കേറ്റം'.)
- പേൾ എസ് ബക്കിന്റെ കഥ. കഥാസംഗ്രഹത്തിൽ ബാലു farmilyഎന്നെഴുതിപ്പോയി.
കുഞ്ഞമ്പുമാഷ്: FARMily ജോർ. കർഷകകുടുംബം എന്നതിന് ഒറ്റവാക്കായി ഇത് നിഘണ്ടുവിൽ വന്നാൽ നമ്മള് കേമന്മാരായി. - ഉമേശൻ, ശിവൻ, ബാലു, ഗൗരി, കൃഷ്ണൻകുട്ടൻ. ആമിനമാർ, അലവിമാഷ്... ചിന്താമണി ടീച്ചർ, സെലിൻ, യൂസഫ്..... മാടത്തുംമലകേറ്റം.
അട്ട ആദ്യം കടിച്ചത് ആരെയാണ്? ഓർക്കുന്നില്ല. അന്നേരം കുഞ്ഞമ്പുമാഷ് പറഞ്ഞ വാക്ക് ഓർക്കുന്നു: 'ATTA'ck
'bi എന്നാൽ രണ്ട്. ഇത് പറഞ്ഞശേഷം. കുഞ്ഞമ്പുമാഷ് സ്വാതന്ത്ര്യത്തോടെ പറഞ്ഞു - പഴയനിയമം, പുതിയനിയമം എന്നീ രണ്ടു പുസ്തകങ്ങൾ ഉള്ളതുകൊണ്ടുകൂടിയാണ് ബൈബിളിന് ബൈബിൾ എന്ന പേര് അസ്സലായി ചേരുന്നത്. - ഒരു പഴയ കാര്യം.
പിശാച്. demon എന്നതിന്റെ അർത്ഥം പഠിപ്പിച്ച ദിവസം ഉച്ച കഴിഞ്ഞപ്പോൾ ഡി.ഇ.ഓ. വന്നു. എന്തോ കാരണത്താൽ ദേഷ്യം വന്ന് കടുത്ത ഭാഷയിൽ ഡി.ഇ.ഓ. സംസാരിക്കുന്നത് കേട്ട് കുഞ്ഞമ്പുമാഷ് ഒരു പഴയ നോട്ടീസിന്റെ പിറകിൽ ഇങ്ങനെ എഴുതി അലവിമാഷ്‌ക്ക് കൈമാറി:demonts'ration. - സഫ്ദർ യൂസഫ് : മാഷേ, മനോരാജ്യം - ഇംഗ്ലീഷിൽ പറയാൻ പറ്റുമോ?
കുഞ്ഞമ്പുമാഷ് : imagiNATION പറ്റുമോ?
കുഞ്ഞമ്പുമാഷും ഇംഗ്ലീഷ് വാക്കും
ഇ പി രാജഗോപാലൻ
കൈരളി ബുക്‌സ്, കണ്ണൂർ
വില: 130
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍