സിനിമാ ആസ്വാദകർക്ക് പുത്തൻ അനുഭവം പകരാൻ പെൺഫിലിം ഫെസ്റ്റ് ; കൊച്ചിയിൽ പ്രദർശിപ്പിക്കുന്ന ഒൻപത് പെൺസിനിമകളുടെ പാക്കേജ് ഉദ്ഘാടനം ചെയ്യുന്നത് കെ.ആർ മീര; കേരളത്തിന്റെ സാഹചര്യത്തിൽ സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന ഒൻപത് ചിത്രങ്ങളുടെ ദൃശ്യ വിരുന്നൊരുക്കി സ്ത്രീ സംവിധായകർ
മറുനാടൻ ഡെസ്ക്
ആഗോളതലത്തിൽ സ്ത്രീകൾ വളരെ മുമ്പു തന്നെ സിനിമയെ തങ്ങളുടെയും കൂടി മാധ്യമമായി അവകാശപ്പെട്ടപ്പോൾ മലയാള സിനിമയിൽ സ്ത്രീകൾ സിനിമയെ സ്വന്തമാക്കുവാൻ ഏറെ വൈകിയതായി തോന്നാം. രണ്ടുദശകങ്ങളായി ലോകത്തിന്റെ പല രാജ്യങ്ങളിൽ നിന്നായി സ്ത്രീകൾ കൂട്ടത്തോടെ ചലച്ചിത്ര മേഖലയിലേക്കു ധീരമായ കാഴ്ചപ്പാടോടെ കടന്നുവരുന്ന പ്രവണത ശക്തമായിട്ടുണ്ട്.
മലയാള സിനിമയുടെ പുറത്തും അകത്തും തൊഴിൽപരമായി സ്ത്രീകൾക്ക് വേണ്ടത്ര നീതിയും സംരക്ഷണവും ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം പ്രമുഖനടികൾ ഉൾപ്പെട്ട സ്ത്രീ സംഘം മുഖ്യമന്ത്രിയെ നേരിൽകണ്ട് വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. നടിമാർ, സംവിധായികമാർ, തിരക്കഥാകൃത്ത്, ഗായകർ, മെയ്ക്ക്അപ്പ് ഇങ്ങനെ സ്ത്രീ ഇടപ്പെടുന്ന സിനിമയുടെ എല്ലാ മേഖലയിലുള്ളവരെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
സ്ത്രീയുടെ ശക്തമായ സാന്നിധ്യവും മലയാള സിനിമയിൽ നിലനിർത്താൻ എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച വിമൺ ഇൻ സിനിമ കളക്ടീവ് എന്ന സ്ത്രീ കൂട്ടായ്മ ലോക സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിരിക്കും.കഥാർസിസ് (ഇന്ദിര സെൻ , ഹോമേജ്), ഇന്ദു (അനഘ ആനന്ദ്) , അകം (ശ്രീദേവി), ഒരേ ഉടൽ ( ആശ ആച്ചി ജോസഫ് ), ഗി (കുഞ്ഞില) ഞാവൽ പഴങ്ങൾ (ജീവ.കെ.ജെ.) , ഐ ടെസ്റ്റ് (സുധ പത്മജ ഫ്രാൻസിസ്), ഋതം (ശിവരഞ്ജിനി), രുചിഭേദം (തീർത്ഥ മൈത്രി) എന്നീ ഒമ്പതു ചിത്രങ്ങൾ ക്രിയാത്മകമായും രാഷ്ട്രീയപരമായും ദൃശ്യമാധ്യമം എന്ന നിലയിൽ ഒരുപടി മുന്നോട്ട് നയിക്കുന്നുവെന്ന് ക്യൂറേറ്റർ അർച്ചന പത്മിനി പറയുന്നു.
വുമൺ ഇൻ സിനിമാ കളക്റ്റീവും മാമാങ്കം ഡാൻസും ചേർന്നാണ് മിനിമൽ സിനിമയുടെ സഹകരണത്തോടെ ഈ പെൺ ഫിലിംഫെസ്റ്റ് അവതരിപ്പിക്കുന്നത്. എഴുത്തുകാരി കെ.ആർ മീര അതിഥിയായി പങ്കെടുക്കുന്ന മേള രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുവരെ നീ്ണ്ടുനിൽക്കുന്ന ഒമ്പതുപെൺസിനിമകളുടെ പാക്കേജ് കൊച്ചി കലൂരിൽ ഒക്ടോബർ രണ്ടിന് പ്രദർശിപ്പിക്കും.
കേരളത്തിന്റെ സാഹചര്യത്തിൽ സ്ത്രീകളെ ഫോക്കസ് ചെയ്യുന്ന സിനിമകളാണ് ഈ ഒമ്പതെണ്ണമെന്ന് അർച്ചന പറയുന്നു. ഒമ്പതു തരം സിനിമകൾ, ഒമ്പതു കാഴ്ചകൾ, വല്ല്യ മുദ്രാവാക്യങ്ങളോ ബഹളങ്ങളോയില്ലാതെ ഇവർ സത്യസന്ധമായ കൈയൊതുക്കത്തോടെ തങ്ങളുടെ സൃഷ്ടികൾ ദൃശ്യവത്കരിച്ചിട്ടുണ്ട്. സ്ത്രീ പുരുഷന്റെ നിഴലായി, ഭാര്യയായി, കാമുകിയായി എന്നതിനപ്പുറം സ്ത്രീ ഒരു വ്യക്തിയാകുന്ന ഇടങ്ങളാണ് ഈ സിനിമകൾ കാണിക്കുന്നത്.
ഈ സംവിധായകർ സിനിമയെക്കുറിച്ച് പരിശീലിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കാണുന്ന സ്ത്രീകളും അദ്ധ്യാപകരുമൊക്കെയാണ്. ഈ സിനിമകൾ ജനങ്ങളിലേക്കു എത്തണം. സിനിമ എന്ന മാധ്യമത്തെ ഏറെ രസകരമായും സൂക്ഷമമായും പരീക്ഷണാത്മകമായും ഈ സംവിധായകർ കാണാൻ ശ്രമം നടത്തിയിട്ടുണ്ട്. തുടർന്നും സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഈ ഒമ്പതുപെൺ സംവിധായകർ എന്ന് അർച്ചന പറയുന്നു. 200 രൂപയാണ് ഡെലിഗേറ്റ് പാസ്. ഫോൺ: 8592857898
1 'കഥാർസിസ് ' ഇന്ദിര സെൻ ( ഹോമേജ്)
അന്തരിച്ച സംവിധായിക, ഇന്ദിരയെ ഓർത്തെടുത്തുകൊണ്ട് ഇന്ദിരയുടെ സിനിമ പ്രദർശിപ്പിക്കുന്നു. കൊടിയുടെ നിറത്തെ പ്രതിരാഷ്ട്രീയ കൊലപാതകങ്ങളെ അളക്കുന്ന തരം സാമൂഹികബോധത്തെ പ്രശ്നവത്കരിക്കുന്ന സിനിമ. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും വിബ്ജിയോർ ചലച്ചിത്രോത്സവത്തിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2018, ഐ.ഡി.എസ്.എഫ്.എഫ്.കെ യിൽ ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
2. 'ഇന്ദു' അനഘ ആനന്ദ്
കെആർ മീരയുടെ 'മരിച്ചവളുടെ കല്യാണം' എന്ന കഥയിൽനിന്നും പ്രചോദനമുൾക്കൊണ്ട് എടുത്ത ചിത്രമാണ് ഇന്ദു. കേരളത്തിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന പ്രണയം, അതിന്റെ ഒരേസമയം സ്വാഭാവികവും അസ്വാഭാവികവുമായ മരണം. പതിനൊന്നാമത് ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ ബംഗ്ലാദേശ്, അല്പവിരാമ 2018, ഐഎഡബ്ലൂ. ആർടി ഏഷ്യൻ വുമൺ'സ് ഫിലിം ഫെസ്റ്റിവൽ ന്യൂഡൽഹി, എന്നിങ്ങനെയുള്ള ചലച്ചിത്രോത്സവങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സിനിമ. എൻഐഡിയിലെ പഠനത്തിന്റെ ഭാഗമായാണ് സിനിമ സംഭവിച്ചത്.
3. 'അകം' ശ്രീദേവി
വാർദ്ധക്യത്തിലെത്തിയ ഒരു സ്ത്രീയുടെ ഓർമകളിലൂടെ, അവർ പെട്ടുകിടക്കുന്ന ഭൂതകാല ദൃശ്യങ്ങളിലൂടെ ഒരു സഞ്ചാരം. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിലെ പഠനത്തിന്റെ ഭാഗമായുണ്ടായ പ്രൊജക്റ്റ്.
4. 'ഒരേ ഉടൽ' ആശ ആച്ചി ജോസഫ്
ഒരു കന്യാസ്ത്രീക്ക് നേരിടേണ്ടിവരുന്ന ക്രൂരമായ അതിക്രമം പ്രതിപാദ്യവിഷയമാകുന്നു. ശരീരത്തെ, ശുദ്ധിയെ ഒക്കെ സംബന്ധിച്ച സൂക്ഷ്മമായ ഇടപെടലുകളുണ്ട് 'ഒരേ ഉടലി'ൽ.
സൺറൈസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാനഡ, റഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മോസ്കോ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, മാമി ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഇൻഡോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഹോളിവുഡ് സ്കൈ ഫിലിം ഫെസ്റ്റിവൽ ലോസ് ആഞ്ജലെസ്, ,എന്നിങ്ങനെ ഒട്ടനവധി മേളകളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം.
ഫിലിപ്പീൻസിലെ ഐ ചിൽ സ്പാനിഷ് കഫേ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം സജിതാ മഠത്തിലിന് നേടിക്കൊടുത്ത ചിത്രം.
5. 'ഗി' കുഞ്ഞില
കൽക്കത്തയിൽ ജീവിച്ചുപോകുന്ന അച്ഛനും മകളും. ജീവിക്കുന്ന രാഷ്ട്രീയസാമൂഹിക സാഹചര്യം സൂക്ഷ്മമായി കടന്നുവരുന്നു. യൗവ്വനവും വാർദ്ധക്യവും , അതിനിടയിലെ സമരസപ്പെടലും ജീവിതവും ചലച്ചിത്രകാരി കയ്യൊതുക്കത്തോടെ വരച്ചുവയ്ക്കുന്നു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള, സൈൻസ് ഫിലിം ഫെസ്റ്റിവൽ, ലൈറ്റ്സോഴ്സ് ഫിലിം ഫെസ്റ്റിവൽ, തുടങ്ങിയ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. സൈൻസ് ഫിലിം ഫെസ്റ്റിവലിൽ, ഫിലിം ഫെഡറേഷൻ നൽകുന്ന മികച്ച മലയാള ഹ്രസ്വചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2018, ഐ.ഡി.എസ്. എഫ്എഫ്കെ യിലെ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രവുമായിരുന്നു
6. 'ഞാവൽ പഴങ്ങൾ' ജീവ കെ ജെ
കുട്ടിക്കാലത്തിന്റെ ഓർമയിലൂടെ നിറം എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത്, നമുക്കിടയിൽ ഇടപെടുന്നത് എന്നന്വേഷിക്കുന്ന സിനിമ. കുഞ്ഞുങ്ങളിൽ വംശീയത രൂപം കൊള്ളുന്നതെങ്ങനെയെന്ന് വരച്ചുകാട്ടുന്നു. നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാംഗ്ലൂരിലെ ഫെസ്റ്റെലൻ ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കും സിനിമറ്റോഗ്രാഫിക്കും സംവിധാനത്തിനും പുരസ്കാരങ്ങൾ. 'മുഖങ്ങൾ' എന്ന ചെന്നൈയിൽ നിന്നുള്ള മാഗസിന്റെ മികച്ച തിരക്കഥക്കും ബാലതാരത്തിനുമുള്ള അവാർഡുകൾ നേടി.
7. ഐ ടെസ്റ്റ് ' സുധപത്മജ ഫ്രാൻസിസ്
പലകാലങ്ങളിലൂടെ , ഓർമകളിലൂടെ സഞ്ചരിക്കുന്ന സിനിമ. അമ്മയെ, കുട്ടിക്കാലത്തെ ഒക്കെ കുറിക്കുന്ന, അമ്മയേയും മകളേയും തമ്മിൽ കൂട്ടിയിണക്കുന്ന ആ കണ്ണിയിലെത്തിപ്പെടുന്ന, കവിതയാകാനോങ്ങുന്ന സിനിമ. നോൺ ഫീച്ചർ വിഭാഗത്തിലെ മികച്ച സിനിമറ്റോഗ്രാഫിക്കുള്ള അറുപത്തെട്ടാമത് ദേശീയ പുരസ്കാരം അപ്പു പ്രഭാകറിന് നേടിക്കൊടുത്ത ചിത്രം. കൊൽക്കത്തയിലെ സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഋത്വിക് ഘട്ടക്കിന്റെ പേരിലുള്ള പുരസ്കാരവും ബെസ്റ്റ് സിനിമാറ്റോഗ്രഫി അവാർഡും. വുഡ്പെക്കർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ന്യൂ ഡൽഹി, ബെർലിൻ ഫെമിനിസ്റ്റ് ഫിലിം വീക്ക്, കിനോഫിലിം മാഞ്ചസ്റ്റർ ഷോർട്ട് ഫിലിം ആൻഡ് ആനിമേഷൻ ഫെസ്റ്റിവൽ, ജഫ്ന ഇന്റർനാഷണൽ സിനിമ ഫെസ്റ്റിവൽ, ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങി അനവധി ചലച്ചിത്രമേളകളിലൂടെ സഞ്ചരിക്കുന്നു. റീഡിങ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന്റെ ഭാഗമായ സിനിമ.
8. 'ഋതം' ശിവരഞ്ജിനി.
ഒറ്റയ്ക്ക് മകളെ വളർത്തുന്ന അമ്മ. അമ്മയും മകളും, ബാല്യകൗമാര സംഘർഷങ്ങളും നിറയുന്ന കഥാതന്തു. 'ഋതം' ടോട്ടോ ഫിലിം അവാർഡ് ലിസ്റ്റിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എൻ. ഐ. ഡി യിലെ പഠനത്തിന്റെ ഭാഗമായുണ്ടായ സിനിമ.
9. 'രുചിഭേദം' തീർത്ഥ മൈത്രി
മാമ്പഴ പുളിശേരി തയ്യാറാക്കുന്ന രണ്ടു സഹോദരിമാർ, അവരുടെ അമ്മയുമായുള്ള സംഭാഷണം, അതിൽ ഉരുത്തിരിയുന്ന സിനിമ. ലളിതവും രസകരവുമായ ആഖ്യാനശൈലി. ഐഡിഎസ്എഫ്എഫ്കെ 2018, മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ബിഐഎസ്എഫ്എഫ് 2018 , സൈൻസ് ഫെസ്റ്റിവൽ തുടങ്ങിയ മേളകളിൽ ഭാഗമായ സിനിമ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്