മലബാർ ഗോൾഡിന് വേണ്ടി തങ്ങളെ മാഫിയാ വക്താക്കളായി ചിത്രീകരിച്ചത് കൈക്കൂലി വാങ്ങിയ മാദ്ധ്യമപ്രവർത്തകർ; ജുവല്ലറി ഗ്രൂപ്പിന് വേണ്ടി ചരടുവലിക്കുന്നത് കുഞ്ഞാലിക്കുട്ടിയും ആര്യാടനും: സ്വർണ്ണാഭരണ നിർമ്മാണ ശാലയ്ക്കെതിരായി സമരം ചെയ്യുന്നവർ മറുനാടനോട് പറഞ്ഞത്
എം പി റാഫി
മലപ്പുറം: സമരക്കാർക്കെതിരിൽ പത്ര മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് സമര സമിതി പ്രതിഷേധവുമായി രംഗത്ത്. മലബാർ ഗോൾഡിനെതിരിൽ അനിശ്ചിത കാല സമരം നടത്തി വരുന്ന സമരക്കാരെ സ്വർണക്കടത്ത് മാഫിയയായും അനധികൃത സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളുടെ ബിനാമികളായും ചിത്രീകരിച്ച് കുറച്ചുദിവസം മുമ്പ് പ്രമുഖ പത്രമാദ്ധ്യമങ്ങളിലെല്ലാം ഒരേ ഉള്ളടക്കത്തിലുള്ള വാർത്ത പ്രസിദ്ധീകരിച്ചതാണ് സമരക്കാരെ ചൊടിപ്പിച്ചത്. പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡിനെതിരായി ഒരു മാസത്തിലധികമായി അനിശ്ചിതകാല സമരം നടത്തി വരികയാണ് മലപ്പുറം കാക്കഞ്ചേരി നിവാസികൾ. മലബാർ ഗോൾഡിന് വേണ്ടി ജനപ്രതിനിധികളും മന്ത്രിമാരും ഉൾപ്പടെയുള്ളവർ ഒത്താശ നിൽകുന്നതായി സമരത്തിന്റെ തുടക്കത്തിൽ തന്നെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ആ വാർത്തകൾ ശരി വെയ്ക്കുന്നതായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ ഇവിടെ അരങ്ങേറിയത്. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് കാക്കഞ്ചേരി കിൻഫ്രാ ഫുഡ് ഇൻഡസ്ട്രിയൽ പാർക്കിലെ മലബാർ ഗോൾഡിന്റെ സ്വർണ്ണാഭരണ നിർമ്മാണ കമ്പനിക്ക് മുന്നിൽ അധികൃതർ നിയമങ്ങൾ നഗ്നമായി ലംഘിക്കുന്ന കാഴ്ചയായിരുന്നു.
തെറ്റായ വാർത്തകൾ പത്രമാദ്ധ്യമങ്ങൾ നൽകിയതിന് പിന്നിൽ ഗൂഢാലോചനയാണെന്നും നിലവിൽ ഹൈക്കോടതിയുടെ സ്റ്റേ ലഭിച്ച ഫാക്ടറിക്കുവേണ്ടി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസും ഗ്രീൻ കാറ്റഗറി സർട്ടിഫിക്കറ്റും ലഭിച്ചതിന് പിന്നിൽ ചില മന്ത്രിമാരും ഉദ്യോഗസ്ഥരുമാണെന്നും സമര സമിതി ഉറച്ച് വിശ്വസിക്കുന്നു. ബാർകോഴ വിവാദവുമായി ബന്ധപ്പെട്ട് ആർ ബാലകൃഷ്ണപിള്ള പറഞ്ഞ മലബാർ ഗോൾഡ് 19 കോടി മാണിക്ക് നൽകി എന്ന വെളിപ്പെടുത്തലാണിപ്പോൾ സമരക്കാർക്കെതിരായി ആസൂത്രിതമായി തിരിയാനുള്ള കാരണമെന്നും സമരസമിതി ചെയർമാൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
ശരീരത്തിനും എല്ലിനും മാരകമായി ബാധിക്കുന്ന വിഷവാതകങ്ങൾ പുറന്തള്ളുന്നതാണ് നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മലബാർ ഗോൾഡിന്റെ സ്വർണ്ണാഭരണ നിർമ്മാണശാല. ഫാക്ടറിയുടെ നൂറ് മീറ്റർ പരിതിയിൽ തന്നെ വ്യവസായ സ്ഥാപനങ്ങൾ, വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയടങ്ങിയ ജനവാസകേന്ദ്രമാണ്. എന്നാൽ ഈ ജീവനുകൾക്കൊന്നും യാതൊരു വിലയും കൽപ്പിക്കാതെയാണ് പണക്കൊഴുപ്പിൽ നിയമം അധികൃതർ മറന്നുകളഞ്ഞത്. സമാനമായി സംസ്ഥാത്ത് പ്രവർത്തിച്ചിരുന്ന പല സ്ഥാപനങ്ങളും വരുത്തി വച്ച അപകങ്ങൾ ചൂണ്ടിക്കാട്ടിയും ഇവിടങ്ങളിലെല്ലാം ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടിയും വന്ന സംഭവങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു നാട്ടുകാർ കൊടികൾ വ്യത്യാസമില്ലാതെ ഒന്നിച്ചത്. എന്നാൽ തികച്ചും ന്യായമായ ആവശ്യങ്ങൾക്കു വേണ്ടി സമരം ചെയ്തു കൊണ്ടിരിക്കുന്ന ഒരു നാടിനെ മാഫിയകളും, കള്ളക്കടത്തുകാരുമാക്കി മാറ്റിയ ലേഖനങ്ങൾക്കു പിന്നിലെ ദുരൂഹതകളും ആശങ്കകളും സമര സമിതി ചെയർമാൻ കൂർക്കൻ പറമ്പ്, വൈശാഖ വീട്ടിൽ എ.ബാലകൃഷ്ണൻ മറുനാടൻ മലയാളിയുമായി പങ്കുവെക്കുന്നതിങ്ങനെ:
ഞങ്ങളെ മാഫിയകളാക്കിയും മലബാർ ഗോൾഡിനെ ന്യായീകരിച്ചും കഴിഞ്ഞ ദിവസങ്ങളിൽ പത്രമാദ്ധ്യമങ്ങൾ എഴുതിയതിന് പിന്നിൽ ഇപ്പോൾ പുറത്ത് വരുന്ന കൈക്കൂലി കഥകളാണ്. മലബാർ ഗോൾഡിന്റെ ഓഫീസിൽ നിന്നും അഞ്ച് പേജ് അടങ്ങുന്ന ഒരു ലേഖനം എല്ലാ പത്ര ഓഫീസുകളിലും അവർ തന്നെ എത്തിക്കുകയായിരുന്നു. ഇത് കിട്ടിയതോടെ ഓരോ പത്രക്കാരും അവരുടെ ലീലാവിലാസത്തിനനുസരിച്ച് എഴുതുകയാണുണ്ടായത്. തേജസ്, സിറാജ് തുടങ്ങിയ ഏതാനും ചില പത്രങ്ങളൊഴിച്ചാൽ മറ്റു പത്രങ്ങളിലെല്ലാം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ വാർത്ത നൽകിയത്. കേരളാകൗമുദിയാണ് ഏറ്റവും അപകടകരമായി ഈ വാർത്ത എഴുതിയത്.
കേരളാ കൗമുദിയിൽ എഴുതിയ ലേഖകൻ യാത്രക്കിടെ എന്നെ കാണാൻ വന്നിരുന്നു അപ്പോൾ ഞങ്ങൾ മുന്നോട്ട് വെക്കുന്ന ന്യായമായ കാര്യങ്ങൾ അയാളോട് പറഞ്ഞിരുന്നു. പക്ഷെ ഇയാൾ എഴുതിയതാകട്ടെ കേരളത്തിലുള്ള എല്ലാ ആഭരണ നിർമ്മാണ കേന്ദ്രങ്ങളും ഗ്രീൻ കാറ്റഗറിയിൽ ആണെന്നാണ്. ഇവിടെ നിർമ്മിക്കുന്നതിന്റെ ഒരു ശതമാനം മാത്രം നിർമ്മിച്ചിരുന്ന പല സ്ഥാപനങ്ങളും പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് പൂട്ടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതൊന്നും കാണാതെയാണ് ലേഖകൻ മലബാർ ഗോൾഡിന് വേണ്ടി ലേഖനം എഴുതിയത്. മലബാർ ഗോൾഡ് അധികൃതർ അവരുടെ എല്ലാ സ്വാധീനവും ഉപയോഗപ്പെടുത്തി റെഡ് കാറ്റഗറി എന്നത് ഗ്രീൻ കാറ്റഗറി സർട്ടിഫിക്കറ്റ് അന്യായമായി കൈക്കലാക്കുകയാണ് ചെയ്തത്. ഈ മാസം ഏഴിനാണ് അവർക്ക് ബന്ധപ്പെട്ട വകുപ്പ് ഗ്രീൻ കാറ്റഗറി സർട്ടിഫിക്കറ്റ് നൽകുന്നത്. നേരത്തേ ഉണ്ടായിരുന്ന പ്ലാനുകളിൽ വ്യത്യാസം വരുത്തിയാണ് ഇപ്പോഴത്തെ ഗ്രീൻ കാറ്റഗറി അവർ നേടിയത്. ഏറ്റവും വലിയ അത്ഭുതം എന്ന് പറയുന്നത് സമരക്കാരെയെല്ലാം കള്ളക്കടത്ത് മാഫിയകളാക്കിയെന്നതാണ്, ഇതിന് മുഖ്യധാരാ പത്രങ്ങളും കൂട്ടു പിടിച്ചത് തികച്ചും ഖേദകരമാണ്.
കഴിഞ്ഞ ദിവസം പത്രങ്ങൾ എഴുതിയത് 550 സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങൾ കോഴിക്കോടും 280മലപ്പുറത്തും ഉണ്ടെന്നാണ്. എന്നാൽ ഞങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ കോഴിക്കോട് ഒന്ന് മാത്രമേ ഉള്ളൂ എന്നാണ്. അപ്പോൾ ഈ പത്രങ്ങളുടെ ഉദ്ദേശവും പരസ്യവും പണവും ലഭിക്കുന്നതിലുള്ള കൂറും വ്യക്തമാണ്. ഇതൊരു പെയ്ഡ് ന്യൂസ് ആയിരുന്നെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ തെറ്റായ വാർത്ത നൽകിയതിൽ പ്രതിഷേധിച്ച് ഞങ്ങൾ റോഡ് ഉപരോധിച്ചിരുന്നു. ഇന്നലെ എല്ലാ പത്ര ഓഫീസുകളിലും ഇതിന്റെ ശരിയായ വശം വിശദീകരിക്കുന്ന റീലീസ് നൽകിയിരുന്നു. എന്നിട്ടും കേരളാ കൗമുദിയിലെ അതേ ലേഖനം ഇന്നലത്തെ വൈകിട്ടുള്ള ഫ്ളാഷിൽ ആ ലേഖകന്റെ പേരിൽ തന്നെ നൽകുകയാണുണ്ടായത്. മാത്രമല്ല കേരളാ കൗമുദി, ഫ്ളാഷ്, സുപ്രഭാതം ഈ പത്രങ്ങളെല്ലാം എന്തിനു വേണ്ടിയായിരുന്നു സമരപന്തലിലും സമീപ വാസികൾക്കും സൗജന്യമായി വിതരണം ചെയ്തത്? ആരായിരുന്നു അതിന്റെയെല്ലാം പിന്നിൽ? ഇതിന്റെ പേരിൽ ഈ പത്രങ്ങൾ എത്ര പണമാണ് വാങ്ങിയത്?
സമര സമിതി ചെയർമാൻ എന്ന നിലയിൽ എന്നെ പറ്റിയോ സമരക്കാരെ പറ്റിയോ കള്ളക്കടത്തുകാരെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോകുന്നില്ല. ആർക്കും ഞങ്ങളുംടെ സമരപന്തലിൽ വന്ന് നോക്കാവുന്നതാണ് ഇവിടെ എല്ലാ കൊടികളും കാണാം ചില പാർട്ടികൾ അവരുടെ ഉന്നത നേതാക്കളുടെ എതിർപ്പുകൾ മറികടന്നാണ് ഇവിടെ സമരം ചെയ്യുന്നത്. സമരക്കാരെ കുറിച്ചോ എന്നെ പറ്റിയോ കള്ളക്കടത്തെന്നും കരിഞ്ചന്തയെന്നും പത്രക്കാരും മലബാർഗോൾഡും ഒന്നടങ്കം പറഞ്ഞാലും ഈ നാട്ടുകാർ അത് വിശ്വസിക്കാൻ പോകുന്നില്ല. എന്നെ പ്രസിഡന്റാക്കിയത് നാട്ടുകാർക്ക് എന്നിലുള്ള വിശ്വാസമാണ്. ഹൈക്കോടതിയിൽ ഈ ഫാക്ടറിയുടെ നടത്തിപ്പിന് സ്റ്റേ ഉണ്ടായിരിക്കെയാണ് ഏപ്രിൽ ഉദ്ഘാടനം നടത്തുമെന്ന് പത്രങ്ങളിൽ എഴുതിയത്. ഇതിൻ നിന്നെല്ലാം വ്യക്തമാണ് മലബാർ ഗ്രൂപ്പിന് വലിയ ഭരണ പിന്തുണ ലഭിക്കുന്നുണ്ടെന്ന്. മന്ത്രിമാരും വകുപ്പ് മേധാവികളും അവഗണിച്ചിട്ടു പോലും എല്ലാപാർട്ടിയും ഒന്നായി സമരം നടത്തുകയാണിവിടെ. കാരണം ഇവിടെ അനുഭവിക്കേണ്ടി വരിക കുഞ്ഞാലിക്കുട്ടിയല്ലല്ലോ..? ഞങ്ങളും കുടുംബങ്ങളുമാണ്.
ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നത് മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും ആര്യാടൻ മുഹമ്മദും ഇതിൽ പങ്കാളികളാണെന്നാണ്. വ്യവസായ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡുമാണ് ഇതിൽ പെടുന്ന പ്രധാന രണ്ട് വകുപ്പുകൾ. പൊലൂഷൻ കൺട്രോൾ വകുപ്പ് മന്ത്രി എന്ന നിലയിൽ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ നാല് തവണ കണ്ടിരുന്നു. അപ്പോഴെല്ലാം ഗ്രീൻ കാറ്റഗറി നൽകില്ലെന്നാണ് ഉറപ്പ് നൽകിയിരുന്നത്. ഇപ്പോൾ മലിനീകരണമില്ലാതെ അവർ ഫാക്ടറി നടത്തിക്കോട്ടെ എന്നാണ് ആര്യാടന്റെ മറുപടി. ഈ വകുപ്പുകൾക്കെല്ലാം കിട്ടേണ്ടത് മലബാർ ഗോൾഡിൽ നിന്നും കിട്ടിയിട്ടുണ്ടാകും അതാണ് ചട്ടങ്ങൾ ബാധകമാക്കാതെ ഇവർക്ക് അനുകൂലമാക്കിയത്. പൊലീസും ഇവർക്ക് വേണ്ടി സമരക്കാരെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. കെ.എം മാണിക്ക് മലബാർ ഗോൾഡിൽ നിന്നും 19കോടി ലഭിച്ചിട്ടുണ്ടെങ്കിൽ മറ്റു വകുപ്പുകൾക്ക് എത്ര കിട്ടിയിട്ടുണ്ടെന്ന് സാധാരണക്കാർക്ക് ചിന്തിക്കാവുന്നതാണ്. ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ഈ സമരങ്ങൾ നടക്കുന്നത് മലബാർ ഗോൾഡിനെതിരെയല്ലെങ്കിൽ എപ്പോഴേ പൂട്ടി പോകുമായിരുന്നു.
മലിനീകരണ നിയന്ത്രണ ബോർഡും വ്യവസായ വകുപ്പും പൂർണ പിന്തുണ ഇവർക്ക് നൽകിയതുകൊണ്ടാണല്ലോ നിയമത്തിന് യാതൊരു വിലയും കൽപ്പിക്കാത്തത്. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായി തുടരുന്ന എ സജീവൻ എന്ന ഉദ്യോഗസ്ഥനെ കാലാവധി കഴിഞ്ഞിട്ടും ഈ ചുമതല സർക്കാർ നൽകിയിരിക്കുന്നത് മലബാർ ഗോൾഡിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഇതിന്റെ പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും മാദ്ധ്യമങ്ങൾ മനസിലാക്കണമെന്നും നീതിക്കായുള്ള സമരത്തെ അനുകൂലിച്ചില്ലെങ്കിലും എതിർക്കരുതെന്ന അപേക്ഷയാണുള്ളത്. വായും വെള്ളവും മലിനമാക്കുന്ന മലബാർ ഗോൾഡിന്റെ സ്വർണ്ണാഭരണ കമ്പനി പൂട്ടും വരെയും ഞങ്ങൾ ഒരു ചുവട് പിന്നോട്ട് പോകാതെ സമരം ചെയ്യുക തന്നെ ചെയ്യും.
(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നു: ആര്യാടൻ ഷൗക്കത്ത്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്