നമ്മുടെ നാട്ടിൽ ജാതി ബോധം നിലനിൽക്കുന്നതുകൊണ്ടാണ് സിപിഎമ്മിന്റെ സർവേ ഫോറത്തിൽ ജാതി ചോദിച്ചിട്ടുള്ളത്; ജാതീയമായി പിന്നോക്കം നിൽക്കുന്നവരെ ആനുകൂല്യങ്ങൾക്കു വേണ്ടി സഹായിക്കാൻ മാത്രമാണ് ഈ നടപടി; എന്നെ ആക്രമിച്ച സംഘപരിവാർ നേതാക്കളെയടക്കം സിപിമ്മിൽ എടുത്തത് പാർട്ടി തീരുമാനമാണ്; സംഘപരിവാറിലെ ജനാധിപത്യ വിരുദ്ധതയുടെ ഭാഗമായാണ് അവിടെനിന്ന് സിപിഎമ്മിലേക്ക് പ്രവർത്തകർ എത്തുന്നത്; പി ജയരാജൻ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: സിപിഎമ്മിന്റെ സംഘടനാ ബലത്തിൽ രാജ്യത്തെ ഏറ്റവം കൂടുതൽ അംഗങ്ങളുള്ള ജില്ല എന്ന ബഹുമതി കണ്ണൂരിനാണ്. അതുകൊണ്ടു തന്നെ കണ്ണൂരിലെ പാർട്ടിക്ക് അതിന്റേതായ സവിശേഷതകളുമുണ്ട്. നിരവധി പോരാട്ടങ്ങളുടേയും സമരങ്ങളുടേയും ഫലമാണ് സംഘടന എന്ന സംഘടന കണ്ണൂരിൽ ഈ നിലയിൽ എത്തിച്ചേർന്നത്. ഉറച്ച മാർക്വിസ്റ്റ കോട്ടയെന്ന പേര് നഷ്പ്പെടാതെ കാത്തു സൂക്ഷിക്കുന്നത് ഇന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പ്രവർത്തന മികവ് ശ്രദ്ധേയമാണ്. ഇക്കാരണങ്ങളാൽ തന്നെ രാഷ്ട്രീയ എതിരാളികൾക്ക് ജയരാജൻ ഒരു തലവേദനയാണ്. പാർട്ടി ഗ്രാമങ്ങൾ ഇന്നും കുത്തകയാക്കിവെക്കുന്നതിലും ആർ.എസ്. എസ്. ബിജെപി. കക്ഷികളെ തടയിടുന്നതിലും പി.ജയരാജന്റെ കഴിവ് എതിരാളികളുടെ ശത്രുത ക്ഷണിച്ചു വരുത്തുന്നു.
പി.ജയരാജനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതം തന്നെ പാർട്ടിയാണ്. പ്രവർത്തകരും അനുഭാവികളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന നേതാവ് എന്ന ഖ്യാതി അദ്ദേഹത്തിന് കല്പിച്ചു നൽകിയിട്ടുണ്ട്. മുൻകാലങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കളെ അടിത്തട്ടിലെ പ്രവർത്തകർക്ക് ഓഫീസിൽ കയറി കാണുക എന്നത് സിപിഎമ്മിൽ ശീലമില്ലായിരുന്നു. എന്നാൽ പി.ജയരാജനെ സംബന്ധിച്ച് പാർട്ടിയിലെ എല്ലാവരും സഖാവാണ്. ഓഫീസിലും പുറത്തുമെല്ലാം ഏത് സമയത്തും പാർട്ടിക്കാർക്ക് ജയരാജനെ കാണാം. സിപിഎം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ എന്നും പ്രവർത്തകരുടെ തിരക്കാണ്. സംഘടനാ ആവശ്യങ്ങൾക്കും അതിന് പുറമേ സാന്ത്വന പ്രവർത്തനത്തിനും എല്ലാം ജയരാജനെ കാണാൻ എത്തുന്നവർ നിരവധി.
ജയരാജനുമായുള്ള ഒരഭിമുഖത്തിന് വേണ്ടി സമയവും സന്ദർഭവും ദിവസങ്ങളായി മാറ്റേണ്ടി വന്നു. അത്രയേറെ പ്രശ്നങ്ങളിൽ ഇടപെടുകയാണ് പാർട്ടിയുടെ ഈ ജില്ലാ സെക്രട്ടറി. മൂന്ന് തവണ ഓഫീസിലെത്തിയിട്ടും അതിലേറെ പ്രശ്നങ്ങളുമായി നിരവധി പേർ പാർട്ടി ഓഫീസിന്റെ രണ്ടാം നിലയിലെ ജയരാജന്റെ മുറിക്ക് പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. പാർട്ടിയുടെ ഓരോ പോഷക സംഘടനയുടെ നേതാക്കളും അവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എല്ലാറ്റിനും പരിഹാരം നിർദേശിക്കാൻ ഓഫീസിലെത്തിയാൽ ജയരാജൻ ബദ്ധശ്രദ്ധനാണ്. മരണം പോലുള്ള അത്യാഹിതം നടന്നാൽ മറ്റ് പരിപാടികൾ റദ്ദ് ചെയ്ത് ഉടൻ തന്നെ ജയരാജൻ കുതിച്ചോടും. അത്തരത്തിൽ മൂന്ന് തവണ മാറ്റി വെച്ചതാണ് 'മറുനാടൻ മലയാളിയുടെ ' അഭിമുഖം. നാലാം ദിവസം രാവിലെ തന്നെ എത്താനുള്ള നിർദ്ദേശം വന്നതിനാൽ അതിരാവിലെ ഞങ്ങൾ തയ്യാറായി. അപ്പോഴേക്കും സിപിഎം. ന്റെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സംഘടനയായ ഐ.ആർ.പി.സി.യുടെ നേതാക്കൾ ജില്ലാ സെക്രട്ടറിയെ കാണാനെത്തിയിരുന്നു. അടുത്ത ഊഴം ഞങ്ങൾക്ക് ലഭിച്ചു. ചോദ്യത്തിലേക്ക് കടന്നതോടെ ജയരാജൻ തനി കമ്യൂണിസ്റ്റുകാരനായി.
കണ്ണൂരിൽ സിപിഎം. നേയും ജില്ലാ സെക്രട്ടറി പി.ജയരാജനേയും ആർ.എസ്. എസിന്റെ ചിന്തൻ ബൈഠക്കിൽ പരാമർശിക്കുകയുണ്ടായി. അത് എന്തുകൊണ്ട്?
- കണ്ണൂരിലെ സിപിഎം. നെ തകർത്ത് ആധിപത്യം സ്ഥാപിക്കുകയാണ് ആർ.എസ്. എസിന്റെ ലക്ഷ്യം. ജനഹൃദയങ്ങളിൽ ആഴത്തിൽ വേരോടിയ സിപിഎം. ശക്തി പ്രാപിച്ചതിന്റെ അസഹിഷ്ണുതയാണ് അവർക്ക്. ആർ.എസ്. എസിന് വളരാൻ കണ്ണൂരിനെ തകർക്കുകയാണ് അവരുടെ അജണ്ട. കേരളത്തിൽ ഏറ്റവും ശക്തിയുള്ള സിപിഎം. ന്റെ തലയാണ് കണ്ണൂർ. തല തകർത്താൽ അവർക്ക് ആധിപത്യം സ്ഥാപിക്കാം. പി.ജയരാജൻ എന്ന വ്യക്തിയെയല്ല ഇപ്പോൾ ജില്ലാ സെക്രട്ടറി ആരാണോ അയാളെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. രാഷ്ട്രീയമായും സംഘടനാപരമായും നല്ല മുന്നേറ്റമാണ് സിപിഎം. ഇവിടെ നടത്തുന്നത്. ഈ മുന്നേറ്റം സംസ്ഥാനം മുഴുവൻ വ്യാപകമാകും. അതില്ലാതാക്കാനാണ് ആർ.എസ്. എസ്. ശ്രമിക്കുന്നത്. ജയരാജൻ പറഞ്ഞു.
താങ്കളെ അക്രമിച്ചവരുൾപ്പെട്ട ബിജെപി. ക്കാരെ പാർട്ടിയിലേക്ക് എടുത്തിട്ടുണ്ടല്ലോ അത് എങ്ങിനെയാണ് കഴിയുന്നത്?
- ഞാൻ ഒരു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായത് രാഷ്ട്രീയ ബോധത്തെ അടിസ്ഥാനമാക്കിയാണ്. ഇന്നലെ വരെ ബിജെപി.യോ കോൺഗ്രസ്സോ മുസ്ലിം ലീഗോ ആയവർക്ക് അവരുടെ രാഷ്ട്രീയ ബോധത്തിലുണ്ടാവുന്ന മാറ്റങ്ങൾ അംഗീകരിക്കണം. ഇത് സിപിഎം. ഉം അംഗീകരിക്കുന്നു. എന്നെ ആക്രമിച്ചവരെ ഞാൻ സ്വീകരിച്ചു കൊണ്ടു വരുന്നുവെന്നത് തികച്ചും വ്യക്തി നിഷ്ടമായ വിലയിരുത്തലാണ്. വ്യക്തിപരമായി പി.ജയരാജൻ എന്ന ജില്ലാ സെക്രട്ടറിയുടെ നിലപാടല്ല രാഷ്ടീയമായി സിപിഎം. എന്ന രാഷ്ട്രീയ പാർട്ടിയുടെ നിലപാടാണ് ഇവിടെ നടപ്പാക്കുന്നത്. മറ്റ് പാർട്ടികളിൽ നിന്നും സിപിഎം. ആകാനാഗ്രഹിക്കുന്നവർക്ക് സ്വാഭാവികമായും അംഗത്വം നൽകണമെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച നയമാണ്. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ബിജെപി.യിൽ നിന്നും സിപിഎം. ലേക്ക് വന്ന ഒ.കെ. വാസുവിനും അശോകനും അംഗത്വം നൽകിയത്. യഥാർത്ഥത്തിൽ ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് പാർട്ടി കേന്ദ്ര കമ്മിറ്റിയാണ്. അല്ലാതെ പി.ജയരാജൻ എന്ന ജില്ലാ സെക്രട്ടറിയുടെ നിലപാടല്ല.
സംഘപരിവാർ പ്രസ്ഥാനത്തു നിന്നും സിപിഎം. ലേക്ക് നേതാക്കൾ അടക്കമുള്ളവർ വരാനുള്ള സാഹചര്യമെന്താണ്?
- കേരളത്തിൽ നിന്ന് സംഘപരിവാർ പ്രവർത്തകർ ആദ്യം ഒഴുകിയെത്തിയത് കണ്ണൂരിലാണ്. കണ്ണൂരിൽ തുടക്കം കുറിച്ച ഈ പ്രവണത സംസ്ഥാനം മുഴുവനും തുടരുകയാണ്. ജനാധിപത്യത്തിന്റെ സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കാത്ത സംഘപരിവാറിനകത്ത് പൊട്ടിത്തെറിയുണ്ടാവുന്നുണ്ട്. അതിന്റെ ഫലമാണ് സിപിഎം. ലേക്കുള്ള അവരുടെ വരവ്. അതിനുള്ള ഫലപ്രദമായ ഇടപെടൽ കണ്ണൂരിലെ സിപിഎം. നടത്തുകയും ചെയ്തു. സംഘപരിവാറിനകത്ത് പ്രവർത്തകരുടേയും നേതാക്കളുടേയും നല്ല കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും തെറ്റായ കാര്യങ്ങൾ തിരുത്തപ്പെടുന്നില്ല. വിമർശനത്തിന്റേയും സ്വയം വിമർശനത്തിന്റേയും വേദി സംഘപരിവാറിലില്ല. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇതെല്ലാം അനുവദനീയമാണ്. മറ്റ് പാർട്ടികളിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയെ വേർതിരിക്കുന്നത് ഈ രീതിയാണ്. ജനാധിപത്യമില്ലാത്ത പാർട്ടിക്കകത്ത് സംഘർഷമുണ്ടാകുന്നത് സ്വാഭാവികമാണ്. രാജ്യത്ത് ജനാധിപത്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ജനാധിപത്യം ഇല്ലാത്ത പാർട്ടിക്കകത്ത് ഇനിയും സംഘർഷമുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ജയരാജൻ പറഞ്ഞു.
സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങൾ തോറും മതം/ജാതി ഉൾപ്പെട്ട സർവ്വേ ഫോറവുമായി സിപിഎം. ജനങ്ങളെ സമീപിക്കുന്നതിന്റെ ഔചിത്യമെന്ത്?
- സിപിഎം. നടത്തുന്ന സർവ്വേ ഫോറത്തിലെ ഏതെങ്കിലും ഒരു ചോദ്യത്തെ ആസ്പദമാക്കിയല്ല അതിനെ വിലയിരുത്തേണ്ടത്. ജനങ്ങളും സിപിഎം. ഉം തമ്മിലുള്ള നാഭിനാള ബന്ധം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ സർവ്വേ നടത്തുന്നത്. അതിൽ ജാതി ചോദിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നമ്മുടെ നാട്ടിൽ ജാതി ബോധം നിലനിൽക്കുന്നതുകൊണ്ടാണ്. ഭരണ ഘടനയിൽ തന്നെ ജാതീയമായി പിന്നോക്കം നിൽക്കുന്നവർക്ക് ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പോലെയുള്ള ജാതി ചിന്ത ഇവിടെയില്ല. ജാതീയമായി പിന്നോക്കം നിൽക്കുന്നവരെ ആനുകൂല്യങ്ങൾക്കു വേണ്ടി സഹായിക്കാൻ മാത്രമാണ് സർവ്വേ ഫോറത്തിൽ അത്തരമൊരു ചോദ്യം ഉന്നയിച്ചത്. മറ്റ് രീതിയിൽ അതിനെ വിലയിരുത്തുന്നത് ശരിയല്ല. സിപിഎം. പ്രവർത്തകർ ഇത്തരം ഒരു സർവ്വേ നടത്തുന്നത് കിടപ്പ് രോഗികൾ ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും ചികിത്സ ലഭിക്കാതെ പോകുന്നവരേയും സഹായിക്കാൻ വേണ്ടിയാണ്. വീടുകളിൽ നേരിട്ട് പോയി കുടുംബാംഗങ്ങളുമായി സംസാരിച്ച് സർവ്വേ നടത്താനാണ് പാർട്ടി നിർദേശിച്ചത്. അങ്ങിനെ ജനസേവകരായി പ്രവർത്തിക്കുകയാണ് പാർട്ടി പ്രവർത്തകർ. അതു വഴി ജനങ്ങളുമായുള്ള ബന്ധം ദൃഢതരമാക്കാനുള്ള നടപടിയും ഉണ്ടാകുന്നു.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ പ്രവർത്തനം?
- നിരന്തരമായി പ്രവർത്തിക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി. മുന്നണികളിലും അല്ലാതേയും പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർ പ്രക്ഷോഭ -സമരങ്ങളിൽ സജീവമായി നിലകൊള്ളുന്നുണ്ട്. ബിജെപി.യും കോൺഗ്രസ്സും ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്വാഭാവികമായും സിപിഎം. ഉം എൽ.ഡി.എഫും അതിന് തയ്യാറെടുക്കും. ജനങ്ങൾക്കൊപ്പം വിവിധ പരിപാടികളുമായി പാർട്ടി പ്രവർത്തകർ എപ്പോഴും സജീവമാണ്. സിപിഎം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സാന്ത്വന ചികിത്സ തന്നെ അതിനുദാഹരണമാണ്. ഐ.ആർ.പി. സി. എന്ന പേരിൽ കണ്ണൂരിൽ കിടപ്പ് രോഗികൾക്കും നിരാലംബർക്കും താങ്ങായി സാന്ത്വന പരിചരണം നടത്തുന്ന സംഘടന നിലവിലുണ്ട്. അതു പോലെ തന്നെ ജൈവ കൃഷി രംഗത്തും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനത്തിനും പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ജനങ്ങളോടൊപ്പം നിൽക്കുന്ന സംഘടന എന്ന നിലിയിൽ ജില്ലയിലെങ്ങും ശക്തമായ വേരോട്ടമുള്ള പ്രസ്ഥാനമാണ് സിപിഎം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്