ഒരേസമയം പല കമ്പനികൾ രജിസ്റ്റർ ചെയ്തു അണിയറയിൽ സാമ്പത്തിക തിരിമറികൾ; റിസർവ് ബാങ്ക് പിടികൂടിയപ്പോൾ ഉണ്ടായ പേരിലുള്ള കമ്പനി മറ്റൊരു കമ്പനിയിൽ ലയിപ്പിച്ചു തടിതപ്പാൻ ശ്രമം; ലയനം പ്രഖ്യാപിക്കും മുമ്പേ നടപടി തുടങ്ങിയെങ്കിലും റിസർവ് ബാങ്ക് നടപടിയുമായി മുൻപോട്ട് പോയപ്പോൾ പ്രതിസന്ധിയിലായി; ലക്ഷങ്ങൾ മുടക്കി സർവപത്രങ്ങളിലും പരസ്യം നൽകി പിടിച്ചു നിൽകാൻ ശ്രമവുമായി കൊശമറ്റം ഫിനാൻസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങളെ സംശയത്തിലാക്കുന്ന നടപടിയാണ് അടുത്തിടെ റിസർവ് ബാങ്കിൽ നിന്നും ഉണ്ടായത്. ഒരേസമയം മൂന്ന് കമ്പനികൾ രജിസ്റ്റർ ചെയ്ത് അണിയറയിൽ സാമ്പത്തിക തിരിമറികൾ നടത്തിയെന്ന സംശയം ഉയർന്നതോടെയാണ് കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചത്. ഇതിനായി ആർബിഐ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇക്കാര്യമാണ് മറുനാടൻ പുറത്തുവിട്ടത്. എന്നാൽ, കൊശമറ്റം മാത്യു കെ ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടി വീഴുമെന്ന ഘട്ടത്തിലാണ് ലയനീക്കങ്ങളുമായി അധികൃതർ നീങ്ങിയത്.
ആർബിഐ നടപടി സ്വീകരിച്ചതോടെ കൊശമറ്റം മാത്യു. കെ. ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിൽ ലയിപ്പിക്കുകയാണ് ഇവർ ചെയ്തത്. ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ റിസർബാങ്ക് നടപടി തുടങ്ങിയത്. ഇതിനിടെ കമ്പനി അധികൃതർ ലയനം പ്രഖ്യാപിക്കും മുമ്പേ നടപടി തുടങ്ങിയെങ്കിലും റിസർവ് ബാങ്ക് നടപടിയുമായി മുൻപോട്ട് പോയപ്പോൾ പ്രതിസന്ധിയിലാകുകയായിരുന്നു. ഗോൾഡ് ലോൺ നൽകാൻ എന്ന പേരിൽ സ്വരൂപിച്ച പണം മറ്റ് ലോൺ ഇടപാടിന് ഉപയോഗിച്ചതായി കണ്ടാണ് ആർബിഐ കൊശമറ്റം മാത്യു. കെ. ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനതെിരെ നടപടി സ്വീകരിച്ചത്.
അതേസമയം ആർബിഐ നടപടി സ്വീകരിച്ച കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് പണം നഷ്ടമാകാതിരിക്കാനും മറ്റും വേണ്ടിയാണ് കൊശമറ്റം മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ കൊശമറ്റം ഫിനാൻസ് ലിമിറ്റഡിൽ ലയിപ്പിച്ചത്. ഇതോടെ താൽക്കാലികമായി റിസർവ് ബാങ്ക് നടപടികളിൽ നിന്നും രക്ഷപെട്ടിരിക്കയാണ് കമ്പനി. എന്നാൽ, ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെല്ലാം മറച്ചുവെക്കുകയാണ് കൊശമറ്റം അധികൃതർ ചെയ്തത്. ആർബിഎ നടപടി സംബന്ധിച്ച മറുനാടൻ വാർത്ത നൽകിയതോടെയാണ് ഇതോടെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. ഇന്ന് ലക്ഷങ്ങൾ മുടക്കി പത്രപരസ്യങ്ങളുമായി രംഗത്തെത്തുകയായിരുന്നു. മാനേജിങ് ഡയറക്ടർ മാത്യു കെ ചെറിയാന്റെ വിശദീകരണമായി ഇന്ന് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ പറയുന്നത് ഇങ്ങനെയാണ്:
ബഹു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ B-16.00117-ാം നമ്പർ ലൈസൻസ് പ്രകാരം മാന്യ ഇടപാടുകാരുടെ അകമഴിഞ്ഞ പിന്തുണയുടെയും സ്തുത്യർഹമായ നിലയിൽ ദീർഘകാലമായി പ്രവർത്തിച്ചു വരുന്ന ഒരു നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയാണ് കൊശമറ്റം ഫിനാൻസ് ലിമിറ്റഡ്. ദൗർഭാഗ്യവശാൽ ചില സമൂഹ മധ്യമങ്ങളിലും മറ്റും വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രത്യക്ഷപ്പെട്ടതറിഞ്ഞ് സത്യാവസ്ഥ മാന്യ ഇടപാടുകാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ഞങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നു.
കൊശമറ്റം മാത്യു കെ ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനം നിയമവിധേയമായ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടും പ്രസ്തുത സ്ഥാപനത്തിന്റെ ആസ്തി ബാധ്യതകൾ പൂർണമായി ഏറ്റെടുത്തു കൊണ്ടും കൊശമറ്റം ഫിനാൻസ് ലിമിറ്റഡിൽ ലയിച്ചിട്ടുള്ളതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ കൊശമറ്റം മാത്യു കെ ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസ് തിരികേയേൽപ്പിച്ച് റദ്ദാക്കിയിട്ടുള്ളതാണ്. ഈ സത്യാവസ്ഥയെ പൂർണ്ണമായും മനസ്സിലാക്കാതെയോ തൽപ്പര കക്ഷികൾ ആരുടെയെങ്കിലും ദുഷ് പ്രേരണയ്ക്ക് വശംവദരായോ ഇങ്ങനെ ഒരു വാർത്ത ഉണ്ടായതായി ഞങ്ങൾ അനുമാനിക്കുന്നു.
ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെയും മാന്യ ഇടപാടുകാർ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെയും ഞങ്ങളുടെ അർപ്പണ ബുദ്ധിയോടെയുള്ള ആത്മാർത്ഥ സേവനത്തിന്റെയും ഫലം മാത്രമാണ് ഞങ്ങൾ ഇന്നത്തെ മെച്ചപ്പെട്ട ബിസിനസ് നിലവാരത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. മികച്ച സേവനങ്ങൾ മാന്യ ഇടപാടുകാർക്ക് ഉത്തരവാദിത്തതോടെ തുടർന്നും നൽകുന്നതിൽ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് പ്രതിജ്ഞാബദ്ധരാണ്. മറിച്ചുള്ള സത്യവിരുദ്ധമായ ഏതൊരു പ്രചരണത്തിലുംപെട്ട് മാന്യ ഇടപാടുകാർ വഞ്ചിതരാകരുതെന്ന് ഞങ്ങൾ അറിയിച്ചു കൊള്ളുന്നു.
പരസ്യത്തിൽ പറയുന്ന വസ്തുതകൾ ഇങ്ങനെയാണെങ്കിലും ഒരേസമയം മൂന്ന് കമ്പനികൾ രൂപീകരിച്ചും ഒരു കമ്പനി അക്കൗണ്ടിൽ നിന്നും മറ്റൊരു കമ്പനി അക്കൗണ്ടിലേക്ക് പണം കൈമാറിയതിലെ അവ്യക്തതകളാണ് കൊശമറ്റത്തെ വെട്ടിലാക്കിയത്. അതുകൊണ്ടാണ് കമ്പനിക്കെതിരെ ആർബിഐ നടപടിക്ക് തുനിഞ്ഞതും. നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തിരക്കിട്ട ലയനനീക്കം കൊശമറ്റം അധികൃതർ നടത്തിയത്. ഈ ലയനത്തിന് അംഗീകാരം ലഭിച്ചത് ജൂൺ മാസത്തിലായിരുന്നു. അതിനിടെ ആർബിഐ മാത്യു.കെ.ചെറിയാൻ ഫിനാൻസിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡീലിസ്റ്റ് ചെയ്തുകൊണ്ടുള്ള പ്രക്രിയ പൂർത്തിയാക്കിത് കഴിഞ്ഞ മാസത്തിലായിരുന്നു. അത് പ്രകാരമുള്ള ലിസ്റ്റാണ് മറുനാടൻ വാർത്തക്കൊപ്പം പുറത്തുവിട്ടത്.
ഇതിനിടെ ഒരു കമ്പനിക്കെതിരെ ആർബിഐ നടപടി സ്വീകരിച്ചപ്പോൾ കൊശമറ്റം നിധി ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടി രൂപീകരിച്ച് നിക്ഷേപകരെ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് ഈ ബാങ്കിങ് ഇതര സ്ഥാപനം ഇപ്പോൾ നടത്തുന്നത്. നിക്ഷേപകർ കൈവിട്ടു പോകാതിരിക്കാൻ വേണ്ടിയാണ് ആർബിഐ ഇടപെടൽ സംബന്ധിച്ച വസ്തുകകൾ മറച്ചുവെച്ചുള്ള പരസ്യവും നൽകിയത്. കേരളത്തിൽ പ്രളയവും മറ്റ് പ്രതിസന്ധികളും കാരണം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർക്ക് അടക്കം ആശങ്കപ്പെടാൻ വകയില്ലെന്നാണ് കൊശമറ്റം അവകാശപ്പെടുന്നത്.
കണക്കിൽ തിരിമറിയും, നിക്ഷേപ തട്ടിപ്പും അടക്കം നടത്തി തോന്നിയ പോലെ പ്രവർത്തിച്ച രാജ്യത്തെ 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ ആർബിഐ പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഇതിൽ കേരളത്തിലെ ചില പ്രമുഖരടക്കം 58 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ഈ സ്ഥാപനങ്ങളുടെ ലൈസൻസ് ആർബിഐ റദ്ദാക്കിയിരിക്കുകയാണ്. കേരളം പോലെയുള്ള സ്ഥലങ്ങളിൽ ബാങ്കുകൾ പോലെ തന്നെ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടിയാണ് റിസർവ് ബാങ്കിന്റെ നടപടി. സംസ്ഥാനത്ത് ലൈസൻസ് റദ്ദായവയിൽ കോട്ടയത്തെ കൊശമറ്റം മാത്യു. കെ. ചെറിയാൻ ഫിനാൻസിയേഴ്സ്, കൊച്ചി വൈറ്റില കുററൂക്കാരൻ ലീസിങ് ആൻഡ് ഇൻവസ്റ്റ്മെന്റ്സ്, മാമംഗലം പോപ്പുലർ ഓട്ടോ സ്പെയേഴ്സ്,തിരുവനന്തപുരത്ത് ആർബിഐ ആസ്ഥാനത്തിനടത്തുള്ള ബേക്കറി ജംഗ്ഷനിലെ ഗലീലി ഇൻവസ്റ്റ്മെന്റ്സ് ആൻഡ് ക്രഡിറ്റ് ലിമിറ്റഡ എന്നിങ്ങനെ 58 സ്ഥാപനങ്ങളുടെ ലൈസൻസാണ് റദ്ദായത്.
4230 ബാങ്കിംങ് ഇതര സ്ഥാപനങ്ങളോടും ബുക്ക് ക്ലിയറൻസിന് ആർബിഐ നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അതിന് കൃത്യമായ മറുപടി നൽകാൻ കഴിയാതെ വന്നതോടെയാണ് ലൈസൻസ് റദ്ദായത്. കൊശമറ്റത്തിന്റെ വിശദീകരണ പ്രകാരം നിക്ഷേപകർക്ക് കമ്പനി ലയനം നടന്നതിനാൽ തൽക്കാലം ആശങ്കപ്പെടേണ്ട കാര്യമില്ല. അതേസമയം നോൺ ബാങ്കിങ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങളാണ് ആർബിഐ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.\
Stories you may Like
- പേടിഎം പണി വാങ്ങിയത് ഇങ്ങനെ
- മണപ്പുറം ഫിനാൻസിന്റെ ആസ്തികൾ ഇഡി മരവിപ്പിച്ചത് അന്യായമായി എന്ന് കമ്പനി
- പേടിഎമ്മിന് എതിരെ ഇഡി അന്വേഷണത്തിലൂടെ ക്യത്യമായ സന്ദേശം
- പേടിഎം പേയ്മെന്റ്സ് ബാങ്കിനെ നേർവഴിക്ക് കൊണ്ടുവരാൻ വീണ്ടും അഴിച്ചുപണി;
- കേരളത്തിന് തിരിച്ചടിയായി ആർബിഐ നിലപാട്; ബാങ്ക് ലയനത്തിൽ നിയമ പോരാട്ടം തുടരുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്