Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിജയം ആവർത്തിക്കാൻ സണ്ടക്കോഴി-2 വരുന്നു; വിശാൽ-ലിങ്കുസാമി ടീം പതിമൂന്നു വർഷങ്ങൾക്കു ശേഷം ഒന്നിച്ചിരിക്കുന്ന രണ്ടാം ഭാഗം തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്ന് വിശാൽ: മീരാജാസ്മിന് പകരം കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിനായി ആരാധകരുടെ കൗണ്ട് ഡൗൺ തുടങ്ങി

വിജയം ആവർത്തിക്കാൻ സണ്ടക്കോഴി-2 വരുന്നു; വിശാൽ-ലിങ്കുസാമി ടീം പതിമൂന്നു വർഷങ്ങൾക്കു ശേഷം ഒന്നിച്ചിരിക്കുന്ന രണ്ടാം ഭാഗം തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്ന് വിശാൽ: മീരാജാസ്മിന് പകരം കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിനായി ആരാധകരുടെ കൗണ്ട് ഡൗൺ തുടങ്ങി

ടൻ വിശാലിന്റെ രണ്ടാമത്തെ സിനിമയായിരുന്നു സണ്ടക്കോഴി. ഈ സിനിമയുടെ വൻ വിജയം വിശാലിന് നേടി കൊടുത്തത് തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന അംഗീകാരമായിരുന്നു. 2005ൽ സണ്ടക്കോഴിയിലുടെ ചരിത്ര വിജയം നേടിയ വിശാൽ-ലിങ്കുസാമി ടീം പതിമൂന്നു വർഷങ്ങൾക്കു ശേഷം ഒന്നിച്ചിരിക്കുന്നു സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി. പതിറ്റാണ്ടുകൾക്ക് മുമ്പ് സണ്ടക്കോഴി ജന്മം കൊണ്ടതിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്.

ലിംഗുസാമിയും വിശാലും അന്ന് അടുത്ത സുഹൃത്തുക്കൾ. വിശാലാകട്ടെ നടനായിട്ടുമില്ല. വിശാലിന്റെ ആദ്യ ചിത്രമായ 'ചെല്ലമെ'യുടെ ഷൂട്ടിങ് പോലും പൂർത്തിയായിട്ടുണ്ടായിരുന്നില്ല. ലിംഗുസാമിയുടെ പക്കൽ നല്ലൊരു ആക്ഷൻ കഥയുണ്ടെന്നറിഞ്ഞ വിശാൽ ലിംഗുസാമിയെ സമീപിച്ച്, തന്നെ നായകനാക്കി ആ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല തന്റെ പിതാവ് ജി .കെ റെഡ്ഡിയെ കൊണ്ട് പ്രൊഡ്യൂസ് ചെയ്യിക്കാമെന്നും വാഗ്ദാനം നൽകി. എന്നാൽ ലിംഗുസാമിയാകട്ടെ ആ കഥ മറ്റൊരു സൂപ്പർ ഹീറോയ്ക്ക് വേണ്ടി തയ്യാറാക്കി വെച്ചിരിക്കയാണെന്നും അതുകൊണ്ട് സാധ്യമല്ലെന്നും അറിയിച്ചു. ഒടുവിൽ വിശാലിന്റെ നിരന്തര സമ്മർദ്ദത്തിന് ലിങ്കുസാമിക്ക് വഴങ്ങേണ്ടി വന്നു, സൗഹൃദ സ്‌നേഹത്തിന്റെ പേരിൽ. ആദ്യം കഥ പറഞ്ഞ നായകനോട് വിവരം ധരിപ്പിച്ച് ലിംഗുസാമി ആ സൂപ്പർ നടനോട് 'പിന്നീട് നമുക്ക് ഒന്നിക്കാം' എന്ന് പറഞ്ഞു. ആ നടൻ ആരെന്നോ? മറ്റാരുമല്ല സാക്ഷാൽ സൂര്യ !.സൂര്യയുടെ സ്ഥാനത്ത് വിശാൽ നായകനായി. സിനിമ സൂപ്പർ ഹിറ്റുമായി.

രണ്ടാം ഭാഗത്തിനും ഒരു പശ്ചാത്തലമുണ്ട്. വിശാലിനെ നായകനാക്കി വീണ്ടും ഒരു സിനിമ ചെയ്യണം എന്ന് ലിംഗുസാമി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, വിശാലിന് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളു. അത് സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ആയിരിക്കണമെന്നതായിരുന്നു. അതും ഒരു നിയോഗം പോലെ സംഭവിച്ചു. സണ്ടക്കോഴി 2വിന്റെ തുടക്കത്തിൽ വിശാലും ലിങ്കുസാമിയും പിണങ്ങിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ആ പിണക്കം സുഹൃത്തുക്കളായ തങ്ങളെ മനസ് കൊണ്ട് കൂടുതൽ അടുപ്പിച്ചുവെന്നും അത് ചിത്രത്തിന് ഗുണകരമായി എന്നും പറഞ്ഞ വിശാൽ തങ്ങൾ ഒരേ വേവ് ലെങ്ങ്ത്ത് ഉള്ള സുഹൃത്തുക്കളായതിനാൽ ചിത്രത്തിന്റെ മേന്മ കൂടാനും സഹായകമായി എന്നും പറഞ്ഞു.

സണ്ടക്കോഴിയെക്കാൾ 'സണ്ടക്കോഴി 2' ആക്ഷനും പ്രണയവും വൈകാരികതയും കോർത്തിണക്കി ഉത്സവ പ്രതീതി നൽകും വിധം ബ്രഹ്മാൺഡ സിനിമയായിട്ടാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിലെ കാതലായ മാറ്റം നായികാ സ്ഥാനത്ത് മീരാജാസ്മിനു പകരം കീർത്തി സുരേഷ് ആണെന്നതാണ്. തമിഴിലെയും തെലുങ്കിലെയും ഭാഗ്യ താരമാണ് കീർത്തി. തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും 'സണ്ടക്കോഴി 2' എന്ന് വിശാൽ ആത്മവിശ്വാസത്തോടെ പറയുന്നു.

രാജ് കിരൺ, നന്ദ പെരിയസാമി, ഹരിഷ് പേരടി, അപ്പാനി ശരത്, കഞ്ചാ കറുപ്പ്, മാരിമുത്ത്, രവി മരിയ, ജോ മല്ലൂരി, തെന്നവൻ, കബാലി വിശ്വനാഥ് എന്നിങ്ങനെ ഒട്ടനവധി അഭിനേതാക്കൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അവതരണ രീതിയാണ് രചയിതാവ് കൂടിയായ സംവിധായകൻ അവലംബിച്ചിട്ടുള്ളത്. ശക്തിവേലാണ് സണ്ടക്കോഴി 2 ക്യാമറയിൽ പകർത്തിയിട്ടുള്ളത്.

യുവൻ ശങ്കർ രാജ സംഗീത സംവിധായകൻ. ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് അനൽ അരസാണ്. രാജു സുന്ദരവും ബ്രിന്ദയുമാണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെ നിർമ്മിച്ച 'സണ്ടക്കോഴി 2' രമ്യാ മുവീസ് ഒക്ടോബർ18 ന് കേരളത്തിൽ പ്രദർശത്തിനെത്തിക്കുന്നു. ലോകമെമ്പാടുമായി രണ്ടായിരത്തിൽ പരം തിയറ്ററുകളിൽ അന്നേ ദിവസം ചിത്രം പ്രദർശിപ്പിക്കാനാണ് പദ്ധതി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP