മസ്തിഷ്ക്കത്തിലൊരു ചാരവലയം; ശത്രുരാജ്യങ്ങളിലെ നേതാക്കളുടെ മാനസിക രീതികളിൽ വ്യതിയാനം വരുത്താൻ സിഐഎ ഉപയോഗിച്ച തന്ത്രങ്ങൾ: എം എസ് സനിൽകുമാർ എഴുതുന്നു
എം എസ് സനിൽകുമാർ
സി ഐ എ യുടെ ചാരവലയത്തിലെ കണ്ണിയായിരുന്ന എഡ്വെർഡ് സ്നോഡൻ പുറത്തുവിട്ട വിവരങ്ങൾ അമേരിക്കയെ വല്ലാതെ പിടിച്ചുലയ്ക്കുന്നത് ലോകം കണ്ടതാണ് . ആ വിവരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് , വ്യക്തികളുടെ സ്വകാര്യതയിലേക്ക് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസി ( എൻ . എസ് . എ ) നുഴഞ്ഞ് കയറി എന്നുള്ളതായിരുന്നു. പ്രധാന ലോകനേതാക്കൾ , വിദേശരാജ്യങ്ങളുടെ അമേരിക്കയിലെ നയതന്ത്ര പ്രമുഖർ , അമേരിക്കൻ പൗരന്മാർ , മറ്റ് രാജ്യക്കാർ ...ഇങ്ങനെ ദശലക്ഷക്കണക്കിന് ആളുകളുടെ ടെലിഫോൺ സംഭാഷണങ്ങൾ , ഇ മെയിലുകൾ , മറ്റു വിവരങ്ങൾ ഒക്കെ എൻ . എസ് . എ കാലങ്ങളായി ചോർത്തുകയായിരുന്നു എന്നാണ് സ്നോഡൻ തെളിവുസഹിതം ലോകത്തെ അറിയിച്ചത് . ദേശീയ സുരക്ഷയെന്ന ലേബലിൽ നടത്തിയ ഈ ചാരപ്പണി അമേരിക്കയിലും പുറം ലോകത്തും വലിയ പ്രതിഷേധം ഉയർത്തി. എന്നാൽ ചരിത്രത്തിന്റെ മസ് തിഷ്കത്തിലേക്ക് ഒന്ന് നടന്നു കയറിയാൽ ഇപ്പോഴത്തെ ഈ വിവരശേഖരണം എത്ര നിസ്സാരമാണെന്ന് ബോധ്യമാകം. ആണ്ടുകൾക്ക് മുൻപ് നൂറുകണക്കിന് ആളുകളുടെ (സ്വന്തം പൗരന്മാരുൾപ്പെടെ ) മസ് തിഷ് കം മരവിപ്പിച്ച് നടത്തിയ വലിയൊരു ദയാരഹിത ചാരപരീക്ഷണം വൈററ് ഹൗസിന്റെ ധവളിമയിൽ ഇപ്പോഴും കറുത്ത് കിടപ്പുണ്ട് ...എം.കെ അൾട്ര എന്ന പേരിൽ . മറവിയുടെ മാറാലപ്പുറത്ത് നിസ്സഹായരായ ഇരകളുടെ നിലവിളിയൊച്ച എം.കെ അൾട്രയുടെ ഇരുളിമയ്ക്ക് ഭീകരത നൽകുന്നു.
പശ്ചാത്തലം
ശീതയുദ്ധകാലം. 1953 ഏപ്രിൽ 13 നാണ് എം.കെ അൾട്രയുടെ തുടക്കം. അന്നത്തെ സിഐ.എ ഡയറക് ടർ അലൻ വെൽഷ് ഡള്ളസിന്റെ ഉത്തരവനുസരിച്ച് .... മനുഷ്യന്റെ പെരുമാറ്റ സവിശേഷതകളിൽ കടന്നുകയറി മനസ്സിനെ നിയന്ത്രിക്കാനാകുമോ എന്നതായിരുന്നു ( mind control ) പരീക്ഷണലക്ഷ്യം. അതിനായി വൻതോതിൽ മരുന്നുകളും രാസവസ് തുക്കളും ലഹരിമരുന്നുകളും ഉപയോഗിക്കാൻ അനുമതിയും നൽകി. കൊറിയൻ യുദ്ധകാലത്ത് തടവിലാക്കപ്പെട്ട അമേരിക്കൻ സൈനികരിൽ റഷ്യ മനോനിയന്ത്രണ മരുന്നുകൾ പ്രായോഗിച്ചതായി സിഐ.എ യ്ക്ക് സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്തരമൊരു പരീക്ഷണത്തിന് അവർ തയ്യാറെടുത്തത്. മാനസിക നിലയുടെ താളം തെറ്റിക്കൽ , മസ് തിഷ് കത്തിന്റെ രാസഘടനയിൽ മാറ്റം വരുത്തൽ , പെരുമാറ്റ രീതികളിൽ വൈചിത്ര്യമുണ്ടാക്കുക തുടങ്ങി പലതരം പീഡനങ്ങൾ ഇരകൾക്ക് സമ്മാനിക്കലായിരുന്നു ദൗത്യം. ഒപ്പം ശത്രുരാജ്യങ്ങളിലെ നേതാക്കളുടെ മാനസിക രീതികളിൽ വ്യതിയാനങ്ങൾ വരുത്തുന്ന ചില മരുന്നുകൾ വികസിപ്പിക്കുകയും വേണം.
ഇത് പ്രധാനമായി ഫിഡൽ കാസ്ടോയെ ഉന്നമിട്ടായിരുന്നു എന്ന് പിന്നീടുള്ള സിഐഎ നീക്കങ്ങൾ ബോധ്യപ്പെടുത്തി. അമേരിക്കൻ പൗരന്മാരിലും കനേഡിയൻ വംശജരിലുമാണ് ആദ്യ പരീക്ഷണങ്ങൾ തുടങ്ങിയത് . അമിതമായി മരുന്നുകൾ നൽകി അർദ്ധബോധാവസ്ഥയിലെത്തിച്ച് ഹിപ് നൊട്ടൈസ് ചെയ്യുക , ലഹരി മരുന്നായ എൽ .എസ് . ഡി നൽകി ബോധാവസ്ഥ താളം തെറ്റിക്കുക , സംവേദന ക്ഷമതയിൽ ക്ഷതമേൽപ്പിക്കൽ ( കാഴ്ച , കേൾവി തുടങ്ങിയവ ) , ലൈംഗിക പീഡനം തുടങ്ങി എല്ലാ ക്രൂരതകളും എം.കെ അൾട്രയുടെ ഭാഗമായി അരങ്ങേറി. സി ഐ എയുടെ ഉന്നതങ്ങളിലെ ചിലരൊഴികെ മറ്റാരും അറിയാതെയായിരുന്നു പരീക്ഷണം. 80 ഓളം സ്ഥാപനങ്ങളിൽ പരീക്ഷണം അരങ്ങേറി. ഇതിൽ 44 സർവകലാശാലകളും ഉൾപെടുന്നു, പിന്നെ നിരവധി ആശുപത്രികളും, ജയിലുകളും, മരുന്ന് നിർമ്മാണസ്ഥാപനങ്ങളും. ഇതിൽ മിക്കവയും സി. ഐ .എ പരീക്ഷണമാണെന്ന് അറിയാതെയാണ് പങ്കാളികളായത്, മറ്റു ചിലതിൽ സ്ഥാപനത്തിന്റെ തലപ്പത്തെ ഒന്നോ രണ്ടോ പേരറിഞ്ഞ് .149 ഉപപദ്ധതികൾ ഉൾപ്പെടുന്നതായിരുന്നു
എം. കെ .അൾട്ര. നേരത്തെ പറഞ്ഞ 80 സ്ഥാപനങ്ങൾ കൂടാതെ 185 ഓളം സ്വകാര്യ ഗവേഷകരും പദ്ധതിയിൽ പങ്കാളികളായി. സി. ഐ .എ നേരിട്ടായിരുന്നില്ല പദ്ധതിയ്കാവശ്യമായ പണം നൽകിയിരുന്നത്. അതുകൊണ്ട് എം.കെ അൾട്രയിൽ പങ്കെടുത്ത പലർക്കും അത് സി .ഐ .എ പരീക്ഷണമാണെന്ന് അറിയാൻ കഴിഞ്ഞതുമില്ല. മനുഷ്യന്റെ പെരുമാറ്റത്തെ ഗുരുതരമായി സ്വാധീനിക്കുന്ന ജൈവ, രാസവസ്തുക്കളും റേഡിയോളജിക്കൽ വസ് തുക്കളും കണ്ടെത്താനുള്ള അതിഹീന പരീക്ഷണമെന്ന് തുടക്കത്തിൽ ഈ പദ്ധതിയെ വിലയിരുത്താം.
ലക്ഷ്യങ്ങൾ
മനുഷ്യമനസ്സിനെ സ്വാധീനിക്കാനും കൈപ്പിടിയിലാക്കാനുമുള്ള ശ്രമങ്ങൾക്കായി സി .ഐ .എ ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. ചോദ്യം ചെയ്യൽ വേളകളിൽ ഇരയുടെ മനസ്സ് തുരക്കണം , വിവരങ്ങൾ ചോർത്തിയെടുക്കണം. അതിനുള്ള പരീക്ഷണങ്ങളും എം.കെ അൾട്രയുടെ പ്രധാന ലക്ഷ്യമായിരുന്നു. പിന്നീട് പുറത്തുവന്ന ചില വിവരങ്ങളനുസരിച്ച് വിവിധ തരംതിരിവുകളായി മാനസിക നിലയെ ബാധിക്കുന്ന പദാർത് ഥങ്ങൾ കണ്ടെത്താനായാണ് പരീക്ഷണങ്ങൾ പുരോഗമിച്ചത്. അവയിൽ ചിലത് ചുവടെ
1. അയഥാർത് ഥമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന പദാർത്ഥങ്ങൾ കണ്ടെത്തുക
2. മാനസിക പ്രവർത്തനങ്ങളേയും ഗ്രഹണശേഷിയെയും സ്വാധീനിക്കുന്നവ.
3. മാനസിക പക്വതയെ ബാധിക്കുന്നവ.
4. മദ്യപന്റെ മദ്യലഹരി കൂട്ടുന്നവ
5. വിവിധ രോഗങ്ങളുടെ അയഥാർത് ഥ ലക്ഷണങ്ങൾ സൃഷ് ടിക്കുന്നത് . രോഗമുണ്ടെന്ന തോന്നൽ ഇരയിൽ ഉണ്ടാക്കുന്നു.
6. താൽക്കാലികമോ സ്ഥിരമോ ആയ മസ് തിഷ് ക തകരാർ ഉണ്ടാക്കുന്നവ, ഒപ്പം ഓർമ നശിപ്പിക്കുന്നവയും.
7. കൊടിയ പീഡനങ്ങളിൽ പിടിച്ചുനിൽക്കാൻ കരുത്ത് നൽകുന്നവ
8 . കടുത്ത മാനസികാഘാതവും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ശാരീരികാവസ്ഥകളുടെ പുനസൃഷ്ടി
9. പക്ഷാഘാതം ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ
10. വ്യക്തിത്വ പ്രശ് നങ്ങൾ ഉണ്ടാക്കുന്നവ.
ഇങ്ങനെ ഒട്ടേറെ പരീക്ഷണങ്ങളാണ് എം കെ അൾട്രയുടെ ഭാഗമായി നിരപരാധികളും നിസ്സഹായരുമായ കുറേ മനുഷ്യരുടെ മേൽ അതിരഹസ്യമായി നടന്നത്. ചാരവൃത്തിക്ക് അനുയോജ്യമെന്ന് തോന്നിയ എല്ലാത്തരം പ്രവൃത്തികളും അവിടെ നടന്നു. ഇരകളായ ഒട്ടേറെപ്പേർ മരിച്ചു, ചിലർ വിഭ്രാന്തിയ്കടിപ്പെട്ട് ആത്മഹത്യ ചെയ്തു. മറ്റു ചിലർ മാനസികരോഗികളായി. ചിലർ ശരീരം തളർന്ന് കിടപ്പിലായി. ആയിരങ്ങളെ ഇരയാക്കിയ പരീക്ഷണം എന്നിട്ടും രഹസ്യമാക്കി വയ്ക്കാൻ നീണ്ട കാലത്തോളം സി ഐ എ യ്ക്ക് കഴിഞ്ഞു, 1973 പദ്ധതി നിർത്തുന്നത് വരെ. പദ്ധതി പൂർത്തിയാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട രഹസ്യ രേഖകളൊക്കെ സി ഐ എ നശിപ്പിച്ചു.
പുറംലോകം അറിയുന്നത്
1974 ലിൽ ന്യൂയോർക് ടൈംസ് ആണ് ഈ മനുഷ്യത്വരഹിത പരീക്ഷണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്തുവിട്ടത് . സംഭവം ഒച്ചപ്പാടായതോടെ യു എസ് കോൺഗ്രസ് അന്വേഷണ സമിതിയെ വെച്ചു. പരീക്ഷണങ്ങൾ നടന്നുവെന്ന് കണ്ടെത്തിയെങ്കിലും നിർണായക രേഖകൾ നശിപ്പിക്കപ്പെട്ടതിനാൽ ഇരകളെയോ ഉത്തരവാദികളെയൊ കൃത്യമായി കണ്ടെത്താൻ കമ്മീഷനായില്ല. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ ആവർത്തിക്കുന്നത് തടയാൻ നിർണായക മാർഗരേഖ കൊണ്ടുവരാൻ കമ്മീഷന്റെ ഇടപെടലിന് സാധിച്ചു.
ഫ്രാങ്ക് ഓൾസൺ എന്ന രക്തസാക്ഷി
സി ഐ എ രേഖകൾ നശിപ്പിച്ചതും ആയിരക്കണക്കിന് ഇരകളുടെ വിശദാംശങ്ങൾ ലഭിക്കാത്തതും പരീക്ഷണത്തിനായി നിയമപ്രകാരം അവരുടെ സമ്മതപത്രം വാങ്ങാതിരുന്നതും അനിയന്ത്രിതമായ പരീക്ഷണരീതിയും കൊണ്ട് എത്ര മരണങ്ങൾ എം കെ അൾട്രയിൽ സംഭവിച്ചു എന്നതിന് കണക്കുകളില്ല. നൂറു കണക്കിന് എന്നെ പറയാൻ സാധിക്കൂ. അതിലൊരാളാണ് ഡോക് ടർ ഫ്രാങ്ക് ഓൾസൺ . അമേരിക്കൻ സേനയിലെ ജൈവായുധ ഗവേഷകനായിരുന്നു അദ്ദേഹം. ഓൾസൺ അറിയാതെ അദ്ദേഹത്തെയും സി ഐ എ ,എംകെ അൾട്രയിൽ ഉൾപ്പെടുത്തി. മാരകമായ എൽ എസ് ഡി മദ്യത്തോടൊപ്പം അറിയാതെ ഒരു പാർട്ടിയിൽ വെച്ച് നൽകി. എന്നാൽ പരീക്ഷകരുടെ കണക്കു തെറ്റിച്ച് ഓൾസൺ ഗുരുതരമായ വിഷാദ രോഗത്തിന് അടിമയായി. ഒടുവിൽ ഒരു ഹോട്ടലിന്റെ പതിമൂന്നാം നിലയിൽ നിന്ന് ചാടിമരിച്ചു അദ്ദേഹം. എന്നാൽ എൽ എസ് ഡി പരീക്ഷണമാണ് ഓൾസന്റെ മരണത്തിൽ കലാശിച്ചതെന്നു തുറന്നു സമ്മതിക്കാൻ അമേരിക്കൻ ഭരണകൂടം വിസമ്മതിച്ചു.
ചാരസംഘടനകളും ജനതയും
അതീവരഹസ്യാത്മക ദൗത്യം പേറുന്നവരെന്ന വിശേഷണം ചാരസംഘടനകളെ സ്വന്തം ജനങ്ങളോട് പോലും ക്രൂരത കാട്ടുന്നവരാക്കുന്നു എന്നതിന്റെ നേരുദാഹരണമാണ് എം കെ അൾട്ര. രാജ്യതാൽപര്യമെന്ന പേരിൽ ആരുമറിയാതെ നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന ചാണക്യന്മാരെ തിരിച്ചറിയാൻ വിവേകബുദ്ധിയുടെ കൗടില്യസൂത്രം ഇനി ജനങ്ങൾ രചിക്കേണ്ടിവരും ...കാലം അതാവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്