കർണാടകയിൽ ബ്രാഹ്മണന്റെ എച്ചിലിലകളിൽ ഉരുളാൻ തയ്യാറാണ് എന്ന് പറഞ്ഞ് തെരുവിലിറങ്ങിയത് ആയിരങ്ങളാണ്; ആർത്തവ അശുദ്ധിയുടെ പേരിൽ പഠിക്കാൻ പോകാൻ പോലും നേപ്പാളിലെ പെൺകുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല; ശബരിമല സമരക്കാരെ നിരന്തരം ബോധവത്ക്കരിക്കുക; രജീഷ് പാലവിള എഴുതുന്നു
രജീഷ് പാലവിള
തോമസ് ആൽവാ എഡിസനോട് അഭിമുഖത്തിൽ ഒരു പത്രക്കാരൻ ചോദിച്ചു: ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിക്കാൻ എന്തായിരുന്നു അങ്ങയുടെ പ്രചോദനം? അതിന് അദ്ദേഹം നൽകിയ മറുപടി കുട്ടിക്കാലം മുതൽ താൻ ഏറ്റവും അധികം ഭയന്നിരുന്നത് ഇരുട്ടിനെ ആയിരുന്നു എന്നാണ്. ഇരുട്ടിനെ അതിജീവിക്കാൻ ഒരേയൊരു മാർഗ്ഗം വെളിച്ചം കൊണ്ടുവരിക എന്നത് മാത്രമായിരുന്നു. എഡിസൺ പറഞ്ഞ ഈ വാക്കുകൾ എല്ലാക്കാലത്തും പ്രസക്തമാണ്. അത് കേവലം വെളിച്ചത്തിന്റെ അഭാവമായ ഇരുട്ടിനെക്കുറിച്ച് മാത്രമല്ല. എല്ലാ അജ്ഞതയുടേയും മൂഢവിശ്വാസങ്ങളുടേയും ഇരുട്ടിനെക്കുറിച്ച് കൂടിയാണ്.
അറിവാകുന്ന വെളിച്ചത്താൽ മാത്രമേ അതിനെ അതിജീവിക്കുക സാധ്യമാകൂ. ആ വെളിച്ചം തിരിച്ചറിയുക എന്നത് ഒരു വിപ്ലവമാണ്. ശീലങ്ങളെ ഉപേക്ഷിക്കുവാൻ തയ്യാറാകാത്ത മനുഷ്യമസ്തിഷ്കങ്ങൾക്ക് അതാകട്ടെ ശ്രമകരമായ ഒരു കാര്യമാണ്. എഡിസൺ തന്റെ വിഖ്യാതമായ ഇലക്ട്രിക് ബൾബുകൾ കണ്ടുപിടിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടിയത് അത് സുരക്ഷിതമാണെന്നും ഉപയോഗപ്രദമാണെന്നും ആളുകളെ ബോധ്യപ്പെടുത്തുന്നതിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
മാനവികമായ ആശയങ്ങൾ നമുക്ക് കടൽ പോലെയുണ്ട്. അതിന്റെ ഉപ്പുരസം നുണയുവാനും കുളിരണിയുവാനും ആളുകളെ ബോധ്യപ്പെടുത്തുക എന്നത് അത്രമേൽ കഠിനമാണ്. ശബരിമലയിലെ പ്രായഭേദമന്യേയുള്ളൂ സ്ത്രീപ്രവേശനത്തിലും അതാണ് സംഭവിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തിയാണ് നവോത്ഥാനം വളർന്നത്.
മനുഷ്യന്റെ സാമൂഹികമായ പരിണാമങ്ങളിലെല്ലാം ഏതു കാലഘട്ടത്തിലും അന്ന് നിലവിലുണ്ടായിരുന്ന ആചാരവിശ്വാസങ്ങളെ ചോദ്യം ചെയ്തും മറികടന്നും തന്നെയാണ് നാം മുന്നോട്ടുപോയിട്ടുള്ളത്. അതായത് നവോത്ഥാനം എവിടെയൊക്കെ നടന്നിട്ടുണ്ടോ അവിടെയെല്ലാം മതവികാരങ്ങളെ ആഴത്തിൽ വൃണപ്പെടുത്തിത്തന്നെയാണ് നാം വിജയം നേടിയിട്ടുള്ളത്. കാലാനുസൃതമായ പരിഷ്കാരങ്ങൾ ആവശ്യമില്ലാത്ത ഒരു മതവും വിശ്വാസവും ലോകത്തിലില്ല. എന്നാൽ അനേകംപേരിലൂടെ തിരുവെഴുത്തുകളും തിട്ടൂരങ്ങളുമായി സംഘടിത മതങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മസ്തിഷ്കപ്രവർത്തനങ്ങളെ ഒരു സുപ്രഭാതത്തിൽ മാറ്റിയെടുക്കാനും തിരുത്താനും കഴിയില്ല. മതസമൂഹങ്ങളിൽ അതിന്റെ വികലമായ സ്വാധീനം അത്രമേലാണ്. എന്നാൽ അതിന്റെ കൊത്തളങ്ങൾ കാലം തട്ടിയുടയ്ക്കുന്ന ചരിത്രമാണ് ലോകമെങ്ങും നാം കാണുന്നത്. പക്ഷെ അപ്പോഴും പല രീതിയിൽ ചെറുത്ത് നിൽക്കാനും രൂപംമാറി പ്രതിരോധിക്കാനും സർവ്വസന്നാഹങ്ങളോടും ശക്തിയോടും മതങ്ങൾക്ക് കഴിയുന്നത് അത് മനുഷ്യന്റെ തലച്ചോറിനെ അത്രമേൽ ഭ്രാന്ത്പിടിപ്പിച്ചിരിക്കുന്നതുകൊണ്ടാണ്. ഏറെ ക്ഷമയോടെ സഹനത്തോടെ അതിനെ ചികിത്സിക്കുക എന്നതാണ് പുരോഗമനചിന്തയുള്ള ആരും ചെയ്യേണ്ടത്. എഡിസൺ തന്റെ ബൾബുകൾ കണ്ടുപിടിക്കാനും അവതരിപ്പിക്കാനും എത്രയേറെ ബുദ്ധിമുട്ടിയോ അതിനേക്കാൾ കഠിനമാണ് അന്ധവിശ്വാസങ്ങളാകുന്ന ഇരുട്ടിനുമേൽ ശാസ്ത്രത്തിന്റെയും നവോത്ഥാനത്തിന്റെയും വെളിച്ചം അവതരിപ്പിക്കുക എന്നത് .
ബ്രാഹ്മണന്റെ എച്ചിലിലകളിൽ ഉരുളാൻ ഞങ്ങൾ തയറാണ്!
കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ചില ക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി നടന്നുവന്ന ആചാരമായിരുന്നു മഡെസ്നാന. ബ്രാഹ്മണർ ഉണ്ടതിനുശേഷം ഉപേക്ഷിക്കുന്ന എച്ചിലിലകളിൽ മറ്റാളുകൾ തൊഴുകൈയോടെ വീണുരുണ്ട ശേഷം ക്ഷേത്രകുളത്തിലോ പുഴയിലോ പോയി കുളിക്കുന്ന 'മനോഹരമായ ആചാരം'! ഇതിനെതിരെ യുക്തിവാദികളും പുരോഗമനചിന്തകരും മുന്നോട്ടുവന്നപ്പോൾ ഉരുളാൻ ഞങ്ങൾ തയ്യാറാണ് നിങ്ങൾക്കെന്താണ് പ്രശ്നം എന്നാണ് വിശ്വാസികൾ ചോദിച്ചത്. ഇങ്ങനെ ഉരുളുന്നത്കൊണ്ട് അവർക്ക് കിട്ടിയ 'അനുഭവഗുണങ്ങളും ജീവിതനേട്ടങ്ങളും മോക്ഷവും' അവർ ആവേശത്തോടെയാണ് വിവരിച്ചുകൊണ്ടിരിക്കുന്നത്.
2017 ൽ കർണ്ണാടകയിലെ അന്ധവിശ്വാസനിരോധനബില്ലിന്റെ പരിധിയിൽ മഡെസ്നാന കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ തെരുവിലിറങ്ങിയവരുടെ എണ്ണവും ഞെട്ടിക്കുന്നതായിരുന്നു. മനുസ്മൃതിധർമ്മം അത്രമേൽ ബ്രാഹ്മണയുക്തികളിലും ആചാരങ്ങളിലുംകൂടി ആളുകളെ ബാധപോലെ പിടികൂടിയിരിക്കുന്നതിന്റെ ഭീകരമായ സൈക്കോസിസിന്റെ അവസ്ഥയാണിത്. 2017 സെപ്റ്റംബറിൽ മഡെസ്നാനപോലെയുള്ളവ തടയുന്നത് അന്ധവിശ്വാസനിരോധനബില്ലിൽ വന്നപ്പോഴും അതേവർഷം നവംബറിൽ ഏതാണ്ട് നൂറ്റിയമ്പതോളം പേർ ബ്രാഹ്മണരുടെ എച്ചിലിലകളിൽ ഉരുണ്ട് മോക്ഷംനേടി. ഈ ആചാരം തടഞ്ഞാൽ തങ്ങൾക്ക് നാഗശാപം വരെയുണ്ടാവും എന്ന് വിശ്വസിക്കുന്ന ദളിത് സമൂഹങ്ങൾ അവിടെയുണ്ട്. അവരുടെ ഇടയിൽ ബോധവൽക്കരണത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെ കുലദ്രോഹികളായിട്ടാണ് അവർ കാണുന്നത്.
ഹിന്ദുമതം നേപ്പാളിൽ തുറന്നു വിട്ടിരുന്ന ആർത്തവ പാപബോധം
ഹിന്ദുമത വിശ്വാസത്തിന്റെ ദുരന്തമായി നേപ്പാളി പെൺകുട്ടികളെയും സ്ത്രീകളെയും നാളുകളിത്രയും അകറ്റി നിർത്തിയ ഒന്നാണ് ആർത്തവത്തിന്റെ അശുദ്ധി. ചാവുപടി എന്നറിയപ്പെടുന്ന മതാചാരം അനുസരിച്ച് ആദ്യമായി ഋതുമതിയാകുന്ന പെൺകുട്ടി അക്കാലം ഏതാണ്ട് പത്തുദിവസവും പിന്നീട് ഓരോ മാസമുറകളിൽ ഏഴുദിവസം വരെയും വീടിനുവെളിയിൽ തയ്യാറാക്കിയ ചെറിയ കുടിലിൽ താമസിക്കണം. ആരെയും സ്പർശിക്കുവാനോ പുറത്തെങ്ങും പോകുവാനോ അവൾക്ക് സ്വാതന്ത്ര്യമുണ്ടാകില്ല. ആഹാരത്തിലും വസ്ത്രധാരണത്തിലും ആചാരനിഷ്ഠകളുണ്ട് പാലോ പാലുല്പന്നങ്ങളോ മാംസമോ ഭക്ഷിക്കാൻ പാടില്ല. ഉപ്പു ചേർത്ത കഞ്ഞിയോ ചോറോ ഉണങ്ങിയ പഴങ്ങളോ മാത്രം!
ഓരോ മാസത്തിലും ഏഴുദിവസം ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾ അനുഭവിക്കേണ്ട ഈ ദുരിതം അവിടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടരുന്നുണ്ട്. നേപ്പാൾ സുപ്രീംകോടതി 2005ൽ അത് നിരോധിച്ചിട്ടും ആളുകൾ ആചാരം ഒഴിവാക്കാൻ തയ്യാറായില്ല. രാത്രികാലത്തെ മഞ്ഞുകൊണ്ടും പാമ്പുകടിയേറ്റും അനവധി സ്ത്രീകൾ ഇങ്ങനെയുള്ള ഒറ്റപ്പെട്ട ജീവിതത്തിൽ മരണപ്പെട്ടു. സ്കൂളുകളിലും കോളേജുകളിലും പോകാൻ ഈ സമയത്ത് പെൺകുട്ടികൾക്ക് കഴിയില്ല. ഏതായാലും സാമൂഹിക പ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി നേപ്പാളി സർക്കാർ 2017ൽ ചാവുപടി നിരോധന ബില്ല് കൊണ്ടുവന്നു. പെൺകുട്ടികളെയും സ്ത്രീകളെയും ആർത്തവകാലത്ത് പുറത്ത് താമസിപ്പിക്കുന്നത് മൂന്നുമാസം തടവോ മൂവായിരം നേപ്പാൾ റുപ്പീസ് പിഴവോ കൊടുക്കണം.
ശക്തമായ ഈ നിയമം വന്നതിൽ പിന്നെയാണ് നൂറ്റാണ്ടുകളായി നേപ്പാളി സ്ത്രീകളെ പിന്തുടർന്നുവന്ന മതഭൂതം ഒഴിഞ്ഞുപോയത്. ശബരിമല സമരപോരാളികളായ സ്ത്രീകൾ വായിക്കണം ഹിന്ദുമതം നേപ്പാളിൽ തുറന്നു വിട്ടിരുന്ന ആർത്തവപാപബോധത്തെ !
അവരെ നിരന്തരം ബോധവത്ക്കരിക്കുക
സതിയും നരബലിയും ശൈശവവിവാഹവും പോലെയുള്ള ദുരാചാരങ്ങൾ നിരോധിച്ചതും ക്ഷേത്രപ്രവേശനം അയിത്തോച്ചാടനം തുടങ്ങിയവയൊക്കെ നാം നേടിയെടുത്തതതും കേവലം അതിന്റെ പ്രയോക്താക്കളോട് സമരം ചെയ്തിട്ട് മാത്രമല്ല. അതെല്ലാം ചെയ്യേണ്ടതും അനുസരിക്കേണ്ടതും തങ്ങളുടെ ജീവിതധർമ്മമാണ് എന്ന് ശാഠ്യത്തോടെ പൊരുതിയ ഒരു സമൂഹത്തെ നിരന്തരം ബോധവൽക്കരിച്ചും ചൊല്ലിക്കൊടുത്തും തന്നെയാണ്. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി നടത്തിയ വിധി ഉൾക്കൊള്ളാൻ മാത്രം ജനാധിപത്യ-സ്വാതന്ത്ര്യബോധങ്ങൾ നാം സ്വയം നേടിയിട്ടില്ല എന്നതിന്റെ തെളിവാണ് തെരുവിൽ തടിച്ചുകൂടുന്ന വിശ്വാസികൾ .ചരിത്രത്തിൽ നമുക്കുണ്ടായിരുന്ന ചങ്ങലക്കെട്ടുകളെ കുറിച്ച് ഓർമ്മിപ്പിച്ചും കണ്ണികൾ ഒന്നൊന്നായി അഴിച്ചുമാറ്റിയതിന്റെ പോരാട്ടകഥകൾ പറഞ്ഞും നമുക്കവരെ ഉണർത്താൻ കഴിയും. ചിലപ്പോൾ നിയമത്തിന്റെ ഷോക്ക് ട്രീറ്റ്മെന്റ് ആവശ്യമായും വരും.
ശബരിമലയിലേക്കെത്തുന്ന ഓരോ മനുഷ്യനും അവിടുത്തെ വനഭൂമിക്കും വന്യജീവികൾക്കും ഭീഷണിയാണ് എന്നതാണ് പരമമായ ഒരു സത്യം. പക്ഷെ അപ്പോഴും ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച വിഷയത്തിന്റെ സാമൂഹിക പ്രസക്തി സ്ത്രീകളുടെ സുപ്രധാനമായ ഒരു ജൈവപ്രക്രിയയുടെ പേരിൽ അശുദ്ധിയും അയിത്തവും കൽപ്പിക്കുന്ന ഒരു പ്രാകൃതബോധത്തെ ആചാരത്തിന്റെ മറവിൽ സംരക്ഷിക്കുവാനുള്ള ഒരു മതതിട്ടൂരത്തെ ചോദ്യം ചെയ്യുക എന്നുള്ളതാണ്. ഇത്തരം വിവേചനത്തിന് ഭരണഘടനാപരമായ അവകാശലംഘനമുണ്ടെന്ന് ഓർമ്മിപ്പിക്കുവാനാണ് ! ആ രീതിയിൽ ചരിത്രപ്രാധാന്യമുള്ളതാണ് സുപ്രീംകോടതിയുടെ വിധി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍