റോയൽ കോടതി ഉത്തരവുമായി സ്വകാര്യ ജെറ്റിൽ 15 അംഗ കൊലയാളിസംഘം തുർക്കിയിലേക്ക് പറന്നു; എംബസ്സിയിലേക്ക് വിളിച്ചുവരുത്തി കൊന്ന് കഷ്ണങ്ങളാക്കി അവർ ഉടൻ മടങ്ങി; സൗദി വിമർശകരായ ജമാൽ ഖഷോഗിയെ കൊന്നത് സൗദി എംബസിയിൽ വെച്ചെന്ന തുർക്കിയുടെ നിഗമനം ശരിയെന്ന് അമേരിക്കയും; വ്യാജമെന്ന് ആരോപിച്ച് സൗദി; മുതിർന്ന മാധ്യമപ്രവർത്തകന്റെ മരണം സൗദിയുടെ ഉറക്കം കെടുത്തുന്നു
മറുനാടൻ ഡെസ്ക്
ഇസ്താംബൂൾ: മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്താൻ പ്രത്യേക കൊളയാളി സംഘത്തെ നിയോഗിച്ചിരുന്നുവെന്ന ആരോപണം ശക്തമായതോടെ, ഇക്കാര്യത്തിൽ സൗദി അറേബ്യയുടെ പങ്ക് കൂടുതലായി പുറത്തുവരുന്നു. ഇസ്താംബുളിലെ കോൺസുലേറ്റിൽനിന്ന് ജമാൽ ഖഷോഗി ജീവനോടെ പുറത്തുപോയെന്നതിന് യാതൊരു തെളിവുകളും വെളിപ്പെടുത്താൻ സൗദിക്ക് ആയിട്ടില്ല. ഇതോടെ, തുർക്കിയിലെ സൗദി എംബസ്സിയിൽ ഖഷോഗി കൊല്ലപ്പെടുവെന്ന ആരോപണം സ്ഥിരീകരിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
അതിനിടെ ജമാൽ ഖഷോഗിയെ കാണാതായതുമായി ബന്ധപ്പെട്ട് 15 സൗദി പൗരന്മാരെ തിരിച്ചറിഞ്ഞതായി തുർക്കി മാധ്യമം. സൗദിയിൽ നിന്നുള്ള 15 അംഗ ഇന്റലിജൻസ് സംഘമാണ് തിരോധാനത്തിനുപിന്നിലെന്നും ഇവരാരൊക്കെയാണെന്ന് തിരിച്ചറിഞ്ഞെന്നും തുർക്കിസർക്കാർ അനുകൂല പത്രമായ 'സബാ' റിപ്പോർട്ട് ചെയ്തു. ഇവരുടെ പേരുകളും ജനനവർഷവുമുൾപ്പെടെയുള്ള വിവരങ്ങളും സബ പുറത്തുവിട്ടു. കോൺസുലേറ്റിനുള്ളിൽവെച്ചോ പുറത്തുവെച്ചോ ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് തുർക്കി ആരോപിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണ് തുർക്കിയുടേതെന്നായിരുന്നു സൗദിയുടെ പ്രതികരണം.
ഖഷോഗ്ഗി സൗദികോൺസുലേറ്റിലെത്തിയ ദിവസം സൗദിയിൽനിന്നുള്ള 15 അംഗ സംഘം രണ്ടുവിമാനങ്ങളിലായി ഈസ്താംബൂളിലെത്തിയിരുന്നുവെന്നും തുർക്കി ആരോപിച്ചിരുന്നു. ഈസ്താംബൂൾ വിമാനത്താവളത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് ഇവരെ തിരിച്ചറിഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് ശേഖരിച്ച പാസ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് പത്രം പുറത്തുവിട്ടിട്ടുള്ളത്. സംഘാംഗങ്ങളിലൊരാൾ സൗദി ഫൊറൻസിക് വിദഗ്ധനാണെന്നും പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗ്ഗിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ തുർക്കി ടെലിവിഷൻ ചാനലുകൾ ബുധനാഴ്ച പുറത്തുവിട്ടിരുന്നു.
സൗദി പ്രത്യേക സേനയിലെ ഓഫീസർ, റോയൽ ഗാർഡിലെ അംഗങ്ങൾ, ഒരു മുതിർന്ന ഫൊറൻസിക് വിദഗ്ധൻ എന്നിവരുൾപ്പെട്ട 15 അംഗ കൊളയാളി സംഘമാണ് സ്വകാര്യ ജെറ്റ് വിമാനത്തിൽ തുർക്കിയിലേക്ക് ദൗത്യം നടത്താൻ പോയത്. ഒക്ടോബർ രണ്ടിന് പുലർച്ച രണ്ട് സ്വകാര്യ ജെറ്റ് വിമാനങ്ങളിലായി സംഘം അറ്റാത്തുർക്ക് വിമാനത്താവളത്തിലെത്തി. അന്നുച്ചയ്ക്കാണ് ഖഷോഗിയെ കോൺസുലേറ്റിലേക്ക് വിളിച്ചുവരുത്തിയത്. വൈകിട്ടോടെ സംഘം കൃത്യം നിർവഹിച്ച് സൗദിയിലേക്ക് മടങ്ങുകയും ചെയ്തു. സൗദി ആരോപണം നിഷേധിക്കുമ്പോഴും ഇതിനുശേഷം ഖഷോഗി അപ്രത്യക്ഷനായെന്ന കാര്യത്തിന് ഉത്തരം നൽകാനും സാധിച്ചിട്ടില്ല.
ഖഷോഗിയെ പിടികൂടുന്നത് സംബന്ധിച്ച് കൊലയാളി സംഘത്തിന്റെ സംഭാഷണങ്ങളും ആശയവിനിമയങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണവിഭാഗം പറയുന്നു. ഈ സംഘത്തിന്റെ നീക്കത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ തുർക്കിയും പരിശോധിക്കുന്നുണ്ട്. രഹസ്യസ്വഭാവമുള്ള ഉന്നതതല യോഗം നടക്കുന്നതിനാൽ അന്നേദിവസം ഉച്ചയ്ക്കുശേഷം എംബസിയിലെ ജീവനക്കാർക്ക് അവധി നൽകിയതും സംശയം വർധിപ്പിക്കുന്നു.
ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് വ്യക്തമായ ഉത്തരം ലഭിക്കുന്നതിന് സൗദിയിലെ ഉന്നതരുമായി സംസാരിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ശക്തമായ സമ്മർദം ഉയരുന്നുണ്ടെങ്കിലും സൗദി ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. സൗദിയിലേക്ക് തിരിച്ചെത്തിയാൽ, ദേശീയ ഉപദേഷ്ടാവിന്റെ പദവി നൽകാമെനന്് സൗദി ഖഷോഗിക്ക് വാഗ്ദാനം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ, മതപരവും തൊഴിൽപരവുമായ കാരണങ്ങളാൽ അദ്ദേഹം അത് നിരസിച്ചുവെന്നും റി്പോർട്ടിൽ പറയുന്നു.
തുർക്കിക്കാരിയായ കാമുകി ഹാത്തിസ് സെൻഗിസുമായുള്ള വിവാഹത്തിനൊരുങ്ങവെയാണ് ഒക്ടോബർ രണ്ടിന് ഖഷോഗി അപ്രത്യക്ഷനാകുന്നത്. ഇസ്താംബുളിലെ എംബസിയിലേക്് അദ്ദേഹം പ്രവേശിക്കുന്നതിന് തെളിവുകളുണ്ട്. പിന്നീടൊരു വിവരവുമില്ല. സൗദി റോയൽ കോടതിയുടെ ഉത്തരവ് നടപ്പാക്കാനെത്തിയ പ്രത്യേക കൊലയാളി സംഘം, ഖഷോഗിയെ ചോദ്യം ചെയ്യുകയും പീഡിപ്പിച്ച് കൊലപ്പെടുത്തുകയും പിന്നീട് കഷ്ണങ്ങളാക്കി മറവുചെയ്യുകയും ചെയ്തുവെന്നാണ് തുർക്കിയുടെ ആരോപണം.
കൊലയാളി സംഘത്തിൽപ്പെട്ട 15 പേരുടെയും പേരുവിവരങ്ങൾ തുർക്കി പത്രമായ സാബാ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഒക്ടോബർ രണ്ടിന് പുലർച്ചെ രണ്ട് സ്വകാര്യ ജെറ്റ് വിമാനങ്ങളിലായി എത്തിയ ഈ സംഘം രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലായാണ് താമസിച്ചത്. മൂവെൻപിക്ക്, വിൻഡാം എന്നീ ഹോട്ടലുകളിൽ താമസിച്ച സംഘം രാവിലെ കോൺസുലേറ്റിൽ എത്തിയത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഖഷോഗി കോൺസുലേറ്റിലേക്ക് എത്തുന്നതും അദ്ദേഹം വന്ന വാഹനം തിരിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. കൊലയാളി സംഘം അന്നുവൈകുന്നേരം തന്നെ സൗദിയിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കടുത്ത വിമർശകനായാണ് ഖഷോഗി അറിയപ്പെട്ടിരുന്നത്. അദ്ദേഹം കിരീടാവകാശിയായി മാറിയതോടെ, ഖഷോഗി അമേരിക്കയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തുർക്കി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും സൗദി അധികൃതർ സഹകരിക്കുന്നില്ലെന്ന് മുതിർന്ന അധികൃതരിലൊരാൾ പ്രതികരിച്ചു. ഒക്ടോബർ രണ്ടിനാണ് ഖഷോഗ്ഗി സൗദി കോൺസുലേറ്റിലെത്തിയത്. ആ ദിവസം ഉച്ചയ്ക്ക് 1.14-ന് അദ്ദേഹം കോൺസുലേറ്റ് കെട്ടിടത്തിൽ പ്രവേശിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ടുമണിക്കൂറിനുശേഷം കോൺസുലേറ്റിലേക്ക് വാഹനങ്ങൾ എത്തുന്നതിന്റെയും പിന്നീട് ആ വാഹനങ്ങൾ സമീപത്തെ കോൺസുൽ ജനറലിന്റെ വസതിയിലേക്ക് പോകുന്നതും ദൃശ്യങ്ങളിലുൾപ്പെടുന്നു. ഈ വാഹനത്തിലാണ് ഖഷോഗ്ഗിയെ ജീവനോടെയോ അല്ലാതെയോ കടത്തിക്കൊണ്ടുപോയതെന്നാണ് തുർക്കി അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നത്.
ഒക്ടോബർ രണ്ടിന് രണ്ടുവിമാനങ്ങളിലായി ഈസ്താംബൂളിൽ 15 അംഗ സൗദിസംഘം എത്തിയതിന്റെയും അവർ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യവിമാനത്തിൽ ഖഷോഗ്ഗിയെ വിദേശത്തേക്ക് കടത്താനുള്ള സാധ്യതയുണ്ടെന്നും സബാ ദിനപത്രം റിപ്പോർട്ട് ചെയ്തു. സൗദിയിൽനിന്നുള്ള ഒരു വിമാനം ഈസ്താംബൂളിൽനിന്ന് റിയാദിലേക്കാണ് പോയത്. മറ്റൊന്ന് ദുബായ് വഴി ഈജിപ്തിലേക്കും -സബയുടെ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി കോൺസുലേറ്റിൽ പരിശോധന നടത്താനുള്ള തുർക്കിയുടെ അഭ്യർത്ഥന സൗദി കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍