വിമാനത്താവളം തുറക്കുന്നതോടെ കേരളത്തിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി കണ്ണൂർ മാറുമോ? വിമാനത്താവളം വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക ഇടപാടുകൾ മുന്നിൽക്കണ്ട് ക്രിമിനൽ സംഘങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു; ജില്ലയിലെ രാഷ്ട്രീയ കുറ്റവാളികൾ മുതൽ ഹവാലാ ഇടപാടുകാർ വരെ കണ്ണൂർ വിമാനത്താവളത്തിനായി കാത്തിരിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പുതിയ വിമാനത്താവളത്തിനായുള്ള കാത്തിരിപ്പിലാണ് കേരളം. രാജ്യത്തെ ഏറ്റവും മുന്തിയ സൗകര്യങ്ങളോടെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. എന്നാൽ രാഷ്ട്രീയ സംഘർഷങ്ങളുടെ ചോരക്കളമായ കണ്ണൂരിൽ വിമാനത്താവളം തുറക്കുന്നതും കാത്ത് ജില്ലയിൽ ഒരു വൻ ക്രിമിനൽ സംഘം തന്നെ കാത്തിരിപ്പുണ്ടെന്നാണ് സൂചന. കണ്ണൂരിനെ കേരളത്തിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറ്റാനാണ് ഈ സംഘങ്ങളുടെ നീക്കം. രാഷ്ട്രീയ കുറ്റവാളികൾ മുതൽ ഹവാലാ ഇടപാടുകാർ വരെ കണ്ണൂർ വിമാനത്താവളത്തെ തങ്ങളുടെ വിഹാര കേന്ദ്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.
കണ്ണൂർ വിമാനത്താവളം വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക ഇടപാടുകൾ മുന്നിൽക്കണ്ട് ഇത്തരം സംഘങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞുവെന്നാണു പൊലീസിനു ലഭിക്കുന്ന സൂചനകൾ. കണ്ണൂരിലെ സ്ഥിരം രാഷ്ട്രീയ കുറ്റവാളികൾക്കൊപ്പം കാസർകോട്ടെ സ്വർണക്കടത്ത് സംഘങ്ങൾ, കോഴിക്കോട്ടെ ഹവാല, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ലഹരിമരുന്നു സംഘങ്ങൾ കൂടി ചേരുന്നതോടെ കേരളത്തിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഹബ് എന്ന പദവി കൊച്ചിയിൽ നിന്നു ക്രമേണ കണ്ണൂരിലേക്കു മാറുമെന്നാണ് ആശങ്ക. വിമാനത്താവളം ജില്ലയുടെ വികസനവഴിയിൽ അനുകൂല ചലനങ്ങളുണ്ടാക്കുമ്പോൾ ക്രമസമാധാനരംഗത്തു വലിയ തലവേദനയുണ്ടാക്കും.
ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കായി പാർട്ടി നേതാക്കൾ തങ്ങളുടെ കളിപ്പാവകളായി ഉപയോഗിച്ചിരുന്ന ക്രിമിനലുകൾ ഇപ്പോൾ പാർട്ടി നേതാക്കളുടെ കൈപ്പടിയിൽ ഒതുങ്ങാത്ത അവസ്ഥലിയാണ്. ഇവർ കൂടുതൽ വരുമാനം കണ്ടെത്താൻ കണ്ണൂർ വിമാനത്താവളത്തെ ഒരു ഉപാധിയാക്കി മാറ്റുമെന്നാണ് അന്വേഷണങ്ങൾ വ്യക്തമാക്കുന്നത്. അങ്ങനെ ആണെങ്കിൽ സാമ്പത്തിക ക്രമക്കേടുകളുടേയും ആക്രമണങ്ങളുടേയും പിടിച്ചു പറയിടേയും കേന്ദ്രമാക്കി ഇവർ കണ്ണൂർ വിമാനത്താവളത്തെ മാറ്റിയേക്കും.
കൂടുതൽ വരുമാനം കണ്ടെത്താൻ ഭീഷണിപ്പെടുത്തിയുള്ള സാമ്പത്തിക ഇടപാടുകൾ, കവർച്ച, പിടിച്ചുപറി, ക്വട്ടേഷൻ അടക്കമുള്ള മേഖലയിലേക്കു ജില്ലയിലെ സ്ഥിരം രാഷ്ട്രീയ കുറ്റവാളിസംഘങ്ങൾ പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. കേസ് അന്വേഷണമുണ്ടാകുന്ന സമയത്ത് എളുപ്പത്തിൽ രക്ഷപ്പെടാനുള്ള മറയായി പാർട്ടിബന്ധവുമുണ്ടെന്നതും ഇവർക്ക് പിൻബലമാകുന്നു.
തലശ്ശേരി മുതൽ വളപട്ടണം വരെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജില്ലയിലെ ലഹരിമരുന്ന് റാക്കറ്റുകളും പ്രവർത്തിക്കുന്നുണ്ട്. വിദേശരാജ്യങ്ങൾക്കു പുറമെ ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ലഹരിവസ്തുക്കളും ജില്ലയിലെത്തുന്നുണ്ട്. ഈ ലഹരിമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണികളെല്ലാം തന്നെ മുൻപു രാഷ്ട്രീയ സംഘർഷക്കേസുകളിൽ വിവിധ പാർട്ടികൾക്കു വേണ്ടി പ്രതികളായവരാണ്. ചാലാട്ട് ആർഎസ്എസുകാരെ ആക്രമിച്ച കേസിലെ പ്രതി ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് വിൽക്കുന്നതു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
ഹവാലക്കടത്തുകാരെ കൊള്ളയടിച്ചു 2 വർഷത്തിനിടെ കോടികളാണു ജില്ലയിലെ ഗുണ്ടാസംഘം തട്ടിയത്. 'ഹുണ്ടി പൊട്ടിക്കൽ' എന്നാണ് ഹവാലക്കൊള്ളയ്ക്കു പറയുന്ന പേര്. മുൻപു ഹവാല റാക്കറ്റിൽ പ്രവർത്തിച്ചിരുന്നവർ വഴി ഹവാലക്കടത്ത് സംഘങ്ങളുടെ കൃത്യമായ നീക്കങ്ങളറിയും. പണവുമായി വരുന്നസമയത്തു വണ്ടി തടഞ്ഞു നിർത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. ഹവാല സംഘങ്ങൾ പൊലീസിൽ പരാതിപ്പെടാൻ തയാറല്ലാത്തതിനാൽ കേസുണ്ടാകാറില്ല. ഒരൊറ്റ കവർച്ചയിൽ ലക്ഷങ്ങളാണു കിട്ടുന്നത്. സാധാരണ കുടുംബത്തിൽ വളർന്ന പലരും ചുരുങ്ങിയ സമയം കൊണ്ടു ലക്ഷപ്രഭുക്കളായി മാറി. തില്ലങ്കേരിയിലെ ഉളിക്കലാണ് ഇത്തരം ആക്രമണങ്ങൾക്കായി സ്ഥിരം തിരഞ്ഞെടുക്കുന്ന പ്രദേശം.
കർണാടക, വടകര എന്നിവിടങ്ങളിൽ നിന്നെത്തുന്ന പണം തലശ്ശേരി, മട്ടന്നൂർ, ഇരിട്ടി, കണ്ണൂർ എന്നിവിടങ്ങളിലേക്കു വഴി തിരിച്ചുവിടുന്നത് ഉളിക്കലിൽ നിന്നാണ്.മറ്റേതു സ്ഥലത്തേക്കാളും ഓപ്പറേഷൻ വിജയിക്കാൻ സാധ്യത കൂടുതലുള്ള സ്ഥലം എന്ന നിലയിലാണ് സംഘങ്ങൾ ഉളിക്കൽ തിരഞ്ഞെടുക്കുന്നത്. ചക്കരക്കൽ, കൂത്തുപറമ്പ്, വളപട്ടണം, മാട്ടൂൽ, കൂത്തുപറമ്പ്, ഇരിക്കൂർ എന്നിവിടങ്ങളിലായി ഇതിനായി സ്ഥിരം സംഘങ്ങളുണ്ടെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കോഴിക്കടത്ത്, പൂഴിക്കടത്ത് എന്നീ മേഖലകളിൽ മാഹി, പന്തക്കൽ മേഖല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഗുണ്ടാസംഘങ്ങളും സജീവമാണ്. ഇതിനു പുറമെ കുന്നിടിക്കൽ, വയൽനികത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള എസ്കോർട്ട് ടീമായി പ്രവർത്തിക്കുന്നുമുണ്ട്. അനധികൃതമായി കുന്നിടിക്കുന്ന മേഖലകളിൽ നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശല്യമുണ്ടാകാതിരിക്കാനാണ് എസ്കോർട്ട് പ്രവർത്തനം.
ഒരിക്കൽ ജയിലിൽ കഴിഞ്ഞ രാഷ്ട്രീയ കുറ്റവാളികൾക്കു പിന്നീടു നാട്ടിലേക്കു തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയുണ്ട്. എതിർപാർട്ടിയുടെ വധഭീഷണി തന്നെ പ്രധാന കാരണം. ഇത്തരക്കാർക്കുള്ള അഭയകേന്ദ്രമാണു ഗുണ്ടാസംഘങ്ങൾ. കവർച്ച, പിടിച്ചുപറി മുതൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾ വരെ ഇത്തരം സംഘങ്ങൾ ഏറ്റെടുക്കുന്നുണ്ട്.
അയൽജില്ലകളിലെ വൻകിട ബിസിനസുകാർ തമ്മിലുള്ള പണമിടപാട് പ്രശ്നങ്ങൾ പറഞ്ഞു തീർക്കലാണു സംഘത്തിന്റെ പ്രധാന വരുമാനം. പ്രവാസികൾക്കു വിദേശത്തു വച്ചുണ്ടാകുന്ന ബിസിനസ് നഷ്ടങ്ങൾ എതിർകക്ഷിയെ ഭീഷണിപ്പെടുത്തിയും മർദിച്ചും തീർത്തുകൊടുക്കാനും സംഘങ്ങളുണ്ട്. വൻകിട ബിസിനസുകാരുടെ സുരക്ഷാസേനയായും ചിലർ പ്രവർത്തിക്കുന്നു.
വിമാനത്താവളം പൂർണസജ്ജമാകുന്നതു കൂടി കണ്ടുകൊണ്ടാണ് ആഭ്യന്തര വകുപ്പ് ജില്ലയിലെ പൊലീസ് ആസ്ഥാനത്തെ സിറ്റി, റൂറൽ എന്നിങ്ങനെ അടിയന്തരമായി വിഭജിച്ച് ഉത്തരവിറക്കിയത്. നിലവിൽ ജില്ലാ പൊലീസ് ആസ്ഥാനം അടക്കമുള്ള പ്രധാന പൊലീസ് ഓഫിസുകളെല്ലാം കണ്ണൂർ നഗരത്തിലാണ്. ജില്ലയുടെ വലുപ്പം വളരെ കൂടുതലായതിനാൽ പാനൂർ, ചൊക്ലി മേഖലയിലും ഇരിട്ടി മലയോര മേഖലകളിലും പൊലീസ് റെയ്ഡോ സുരക്ഷാ പരിശോധനയോ കാര്യക്ഷമമാകാറില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍