Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ സ്ത്രീപ്രവേശന വിവാദം ഏശിയില്ല! 20 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ മുന്നേറ്റം; 13 വാർഡിൽ എൽഡിഎഫ് വിജയിച്ചു; നാലെണ്ണം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു; ആറിടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ ഒരു വാർഡ് കൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് സിപിഎം സൈബർ പോരാളികൾ

ശബരിമലയിലെ സ്ത്രീപ്രവേശന വിവാദം ഏശിയില്ല! 20 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ മുന്നേറ്റം; 13 വാർഡിൽ എൽഡിഎഫ് വിജയിച്ചു; നാലെണ്ണം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു; ആറിടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ ഒരു വാർഡ് കൊണ്ട് ബിജെപിക്ക് തൃപ്തിപ്പെടേണ്ടി വന്നു; എല്ലാം അയ്യപ്പ സ്വാമിയുടെ അനുഗ്രഹമെന്ന് സിപിഎം സൈബർ പോരാളികൾ

തിരുവനന്തപുരം; ശബരിമല വിഷയവും ബ്രൂവറി വിവാദവും സർക്കാരിനെ ഉലയ്ക്കുന്ന സമയത്തും സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുട്ടുവിറയ്ക്കാതെ എൽഡിഎഫ്. പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ മുന്നേറ്റം. 20ൽ 13 വാർഡിലും എൽഡിഎഫ് വിജയിച്ചു. ഇതിൽ നാലെണ്ണം യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാണ്. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പരമ്പരാഗത കോൺഗ്രസ് വാർഡിൽ സിപിഐ എം അംഗം അട്ടിമറി വിജയം നേടി. ആറിടത്താണ് യുഡിഎഫിന് വിജയം. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഒരു വാർഡ് ബിജെപിയും നേടി.

തിരുവനന്തപുരം നന്ദിയോട് മീന്മുട്ടി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആർ പുഷ്പൻ 106 വോട്ടിന് വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന അജിത് കുമാറിന്റെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് .കോൺഗ്രസിലെ ആർ ആർ രാജേഷ് രണ്ടാമതും ബിജെപി മൂന്നാമതും എത്തി .കാലങ്ങളായി കോൺഗ്രസ് ജയിക്കുന്ന വാർഡിൽ കഴിഞ്ഞ തവണയാണ് ആദ്യമായി സിപിഐ എം വിജയിക്കുന്നത്.

എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഗീത ശശികുമാർ (സിപിഐ) വിജയിച്ചു. 28 വോട്ടാണ് ഭൂരിപക്ഷം. ലിറ്റി ബാബു( കോൺഗ്രസ് )വിനെയാണ് പരാജയപ്പെടുത്തിയത്. നിലവിലെ സിപിഐ അംഗം ചിത്ര മോഹൻ ജോലി കിട്ടിയതിനെ തുടർന്ന് അംഗത്വം രാജിവെക്കുകയായിരുന്നു.

മഴുവന്നൂരിലെ ചീനിക്കുഴയിൽ കോൺഗ്രസ് വിജയിച്ചു.കോൺഗ്രസ് അംഗം എൻ ടി ജോർജ് അപകടത്തിൽ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരെഞ്ഞെടുപ്പ്.ജോർജിന്റെ മകൻ ബേസിൽ ജോർജാണ് വിജയി.സിപിഐ എമ്മിലെ എൻ ടി സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്.
ബത്തേരി നഗരസഭയിലെ മന്നം കൊല്ലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ ഷേർളി കൃഷ്ണൻ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ തവണ എൽഡിഎഫ് ഭൂരിപക്ഷം 44 വോട്ടായിരുന്നു. വോട്ട് നില: എൽ ഡി എഫ് -480 ' യു ഡി എഫ് -330 ബിജെപി -81.

പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഇളംങ്കാവ് വാർഡ് യുഡിഎഫിൽ നിന്ന് എൽ ഡി എഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ രാമകൃഷ്ണൻ 213 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.തിരുവേഗപ്പുറയിലെ ആമപ്പൊറ്റയിൽ യുഡിഎഫ് വിജയിച്ചു.

കൊല്ലം ജില്ലയിൽ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലാം വാർഡിലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ശശീന്ദ്രൻ പിള്ള വിജയിച്ചു.കോൺഗ്രസിൽ നിന്ന് വാർഡ് പിടിച്ചെടുക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ശിവപ്രസാദൻ പിള്ള, കോൺഗ്രസിന്റെ വർഗീയപ്രീണന നയങ്ങളിലും, അഴിമതിയിലും പ്രതിഷേധിച്ച് പാർട്ടി സ്ഥാനങ്ങളും പഞ്ചായത്ത് അംഗത്വവും രാജിവച്ച് സിപിഐ എമ്മിൽ ചേർന്നിരുന്നു. ഇതേത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോൺഗ്രസിലെ രവികുമാർ യുഡി എഫ് സ്ഥാനാർത്ഥിയായും, വിഷ്ണു എൻഡിഎ സ്ഥാനാർത്ഥിയായും മത്സരിച്ചു.പോത്താനിക്കാട് അഞ്ചാം വാർഡിൽ വിജയിച്ച ഗീത ശശികുമാർ, തലശേരി കാവുംഭാഗം വാർഡിൽ വിജയിച്ച കെ എൻ അനീഷ്, എടക്കാട് കൊളച്ചേരി ഡിവിഷനിൽ വിജയിച്ച കെ അനിൽകുമാർപോത്താനിക്കാട് അഞ്ചാം വാർഡിൽ വിജയിച്ച ഗീത ശശികുമാർ, തലശേരി കാവുംഭാഗം വാർഡിൽ വിജയിച്ച കെ എൻ അനീഷ്, എടക്കാട് കൊളച്ചേരി ഡിവിഷനിൽ വിജയിച്ച കെ അനിൽകുമാർ

ഭരണിക്കാവ് ടൗണിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു ഗോപാലകൃഷ്ണൻ വിജയിച്ചു. എൽഡിഎഫ് സിറ്റിങ് സീറ്റിൽ സി എസ് അനുജകുമാരിക്ക് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഉമ്മന്നൂർ കമ്പംകോട് പതിനൊന്നാം വാർഡ് യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് പഞ്ചായത്ത് അംഗം സ്‌കോളർഷിപ്പോടെ ഉപരിപഠനത്തിന് അർഹത നേടിയതിനെത്തുടർന്ന് രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിനിടയാക്കിയത്.

തൃശൂർ കൈപമംഗലം ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്.സ്ഥാനാർത്ഥി ജാൻസി 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് -322. എൽഡിഎഫ്.-257. ബി ജെ.പി.- 252. സ്വതന്ത്രൻ- 173. എന്നിങ്ങനെയാണ് വോട്ടുനില. കഴിഞ്ഞ തവണ വിജയിച്ച സിപിഐ എം സ്ഥാനാർത്ഥിയെ അഴിമതിയെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് വന്നത്. സിപിഐ എം പുറത്താക്കിയ അംഗം ഇപ്പോൾ കോൺഗ്രസിലാണ്.

കോഴിക്കോട് ആയഞ്ചേരിയിലെ പൊയിൽപാറ വാർഡിൽ സിപിഐ എമ്മിലെ സുനിത മലയിൽ വിജയിച്ചു.226 വോട്ടിന്റെ ഭൂരിപക്ഷം.യുഡിഎഫിലെ ഉഷ നാലുപുരയ്ക്കലിനെയാണ് തോൽപ്പിച്ചത്. എൽഡിഎഫ് അംഗം സർക്കാർ ജോലി കിട്ടി രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.

വണ്ടന്മേട് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. 20 വോട്ട് ഭൂരിപക്ഷം.കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.എൽഡിഎഫ് സ്വതന്ത്രൻ അജോ വർഗിസാണ് വിജയിച്ചത്. കോൺഗ്രസ് പഞ്ചായത്തംഗമായിരുന്ന ജോസ് മാത്യുവിന്റെ അകാല മരണത്തെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനു വേണ്ടി ജോസ് മാത്യുവിന്റെ കുടുംബാംഗങ്ങൾ സജീവമായി രംഗത്തിറങ്ങിയിരുന്നു. കോൺഗ്രസിലെ ജോസഫ് വേഴാമ്പലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.

വണ്ടിപ്പെരിയാർ പഞ്ചായത്ത് ഇഞ്ചിക്കാട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ പി സി സുഗന്ധി 154 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.നെടുങ്കണ്ടം പഞ്ചായത്ത് നെടുങ്കണ്ടം ഈസ്റ്റ് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു നെടുംപാറയ്ക്കൽ വിജയിച്ചു.

കണ്ണൂർ ജില്ലയിൽ ഉപതെരെഞ്ഞെടുപ്പ് നടന്ന നാലിടത്തും എൽഡി എഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തുകൊളച്ചേരി ഡിവിഷനിൽ എൽഡിഎഫിന് അട്ടിമറി ജയം. നിലവിൽ യുഡിഎഫിന്റെ കുത്തകയായിരുന്ന കൊളച്ചേരിസീറ്റ് എൽഡിഎഫ് 35 വോട്ടിനാണ് വിജയിച്ചത്. സിപിഐ എം മയ്യിൽ ഏരിയാകമ്മറ്റി അംഗം കെ.അനിൽ കുമാറാണ് വിജയിച്ചത്..

തലശേരി നഗരസഭ ആറാം വാർഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. സിപിഐ എം സ്ഥാനാർത്ഥി കെ എൻ അനീഷ് 475 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കെ എൻ അനീഷിന് 680 വോട്ട് ലഭിച്ചു. ബിജെപിയിലെ ടി എം നിശാന്തിന് 205 വോട്ടും കോൺഗ്രസിലെ കുഞ്ഞികൃഷ്ണന് 188 വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ 333 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത് ഇത്തവണ വോട്ടും ഭൂരിപക്ഷവും വർധിച്ചു. . ബിജെപിക്കും കോൺഗ്രസിനും വോട്ട് കുറഞ്ഞു. നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനായിരുന്ന എം വേണുഗോപാലിന്റ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈൽ വാർഡിൽ കാഞ്ഞൻ ബാലൻ (സിപിഐ എം ) വിജയിച്ചു.സിപിഐ എമ്മിലെ ഞാറ്റുതല രാജൻ മരിച്ചതിനെത്തുടന്ന് ഉപതെരഞ്ഞെടുപ്പ്. കെ പി പ്രകാശൻ (കോൺഗ്രസ്) രണ്ടാമതെത്തി.കണ്ണപുരം പഞ്ചായത്ത് കയറ്റീൽ വാർഡിൽ പി വി ദാമോദരൻ (സിപിഐ എം ) വിജയിച്ചു. സിപിഐ എമ്മിലെ എ രാമചന്ദ്രൻ രാജിവെച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. രഘുരാമൻ കീഴറ(കോൺ)., മണിയമ്പാറ ബാലകൃഷ്ണൻ (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈൽ വാർഡിൽ കോൺഗ്രസ് വാർഡിൽ ബിജെപി ജയിച്ചു. കഴിഞ്ഞതവണ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ലൈല നേതൃത്വത്തോട് കലഹിച്ച് രാജിവെച്ചതോടെയാണ് ഉപതെരെഞ്ഞെടുപ്പ് ഉണ്ടായത്. ബിജെപി 421, എൽഡിഎഫ് 387, യുഡിഎഫ് 319 എന്നിങ്ങനെയാണ് വോട്ടുനില..34 വോട്ട് ഭൂരിപക്ഷം.യുഡിഎഫ് കോട്ടയായിരുന്ന വാർഡാണിത്.ഇക്കുറി അവർ മൂന്നാം സ്ഥാനത്തായി.

താനൂർ ബ്ലോക്ക് മുസ്ലിം ലീഗ് സ്ഥാനാർത്ഥി പി വി അഷ്‌റഫ് വിജയിച്ചു. യുഡിഎഫ് പ്രതിനിധിയായിരുന്ന മുസ്ലിംലീഗിലെ ആയപ്പള്ളി ഇബ്രാഹിം മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.63 സ്ഥാനാർത്ഥികളാണ് 20 വാർഡുകളിലായി ജനവിധി തേടിയത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാർഡുകളിലും, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും വയനാട്, കണ്ണൂർ ജില്ലകളിലെ ഓരോ നഗരസഭാ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP