പ്രളയദുരന്തത്തിൽ നിന്നും പാഠംപഠിക്കാതെ അധികൃതർ; പ്രളയം ദുരന്തം വിതച്ച ബാണാസുര സാഗറിന്റെ വൃഷ്ടി പ്രദേശത്ത് അടക്കം ആറോളം ക്വാറികൾക്ക് അനുമതി; പ്രവർത്തനാനുമതി നൽകിയ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയിൽ വിവാദ എംഎൽഎ പി വി അൻവറും; നീതി തേടി കോടതിയിലേക്കെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
മഹേഷ് ചീക്കല്ലൂർ
കൽപ്പറ്റ: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലുണ്ടായ പരിസ്ഥിതി ദുരന്തങ്ങളുടേയും നഷ്ടങ്ങളുടേയും തെളിവെടുപ്പിനായി എത്തിയ നിയമസഭാ പരിസ്ഥിതി സമിതി മുൻപാകെ ക്വാറികൾക്കെതിരെ ജനങ്ങളുടെ പരാതി പ്രവാഹം. മുല്ലക്കര രത്നാകരൻ ചെയർമാനായുള്ള സമിതി ഇന്നലെ രാവിലെ പതിനൊന്നു മണിക്കാണ് കലട്രേറ്റിൽ തെളിവെടുപ്പ് നടത്തിയത്.വിവാദ എം എൽ എ യായ പി വി അൻവർ സമിതിയിലുണ്ടായിരുന്നു. അതീവ പാരിസ്ഥിതിക മേഖലയിൽ തീം പാർക്കും റൈഡുകളും നിർമ്മിച്ച പി വി അൻവർ തെളിവെടുപ്പിനെത്തിയതോടെ ജനങ്ങൾ പ്രക്ഷുബ്ദരായി.
ഇതോടെ തെളിവെടുപ്പിന്റെ ആത്മാർഥതയും ഏതു ലക്ഷ്യത്തിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത് എന്നതിലും ജനങ്ങൾക്ക് സംശയം ജനിപ്പിക്കുന്നുണ്ട്. വെള്ളമുണ്ടയിൽ പ്രവർത്തനാനുമതി ലഭിച്ച ശിലാ ബ്രിക്സ് ക്വാറിക്കെതിരെ പ്രദേശവാസികൾ സമിതി മുൻപാകെ പരാതി ഉന്നയിച്ചു.ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവും വ്യാപകമായ പ്രദേശത്താണ് ക്വാറിസ്ഥിതി ചെയ്യുന്നത് മീനങ്ങാടി ജിയോളജി വകുപ്പിലെ വനിതാ ജിയോളജിസ്റ്റ് വൻതുക വാങ്ങിയിട്ടാണ് പ്രവർത്തനാനുമതി നൽകിയതെന്നാണ് പരാതി. സ്ഥലത്തുണ്ടായ ഉദ്യോഗസ്ഥരോ ജിയോളജിസ്റ്റോ ആരോപണത്തിനെതിരെ പ്രതികരിച്ചില്ലെന്നത് ആരോപണം ശരിവക്കുന്നതാണെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി പറഞ്ഞു.
സർക്കാർ വിദഗ്ധ സമിതിയെ വച്ച് വയനാട്ടിൽ എവിടെയെല്ലാം ക്വാറി ആകാമെന്നും എടുക്കാവുന്ന കല്ലിന്റെ അളവ് നിജപ്പെടുത്തി പൊതു ഉടമസ്ഥതയിൽ അയൽകൂട്ടം, ഗ്രാമസഭ എന്നിവയുടെ മേൽനോട്ടത്തിൽ ആദിവാസി, പാവപ്പെട്ട ജനവിഭാഗങ്ങൾ, വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങളുണ്ടായവർ ,റോഡ്, സ്കൂൾ, ആശുപത്രി തുടങ്ങിയവക്ക് മുൻഗണനാ ക്രമത്തിൽ കല്ലുകൾ ലഭ്യമാക്കുകയാണെങ്കിൽ വയനാട്ടിന്റെ തകർച്ചക്ക് ചെറിയ തോതിലെങ്കിലും പരിഹാരം കാണാൻ സാധിക്കുമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് എൻ.ബാദുഷ മറുനാടൻ മലയാളിയോട് പറഞ്ഞു.
ജില്ലയിലെ അനിയന്ത്രിത പാറ ഖനനമാണ് പ്രളയ ദുരന്തത്തിന് ആക്കം കൂട്ടിയതെന്ന് തെളിവെടുപ്പിൽ പങ്കെടുത്ത പൊതു ജനങ്ങൾ പരാതിപ്പെട്ടു.ജില്ലയിൽ രഹസ്യമായി ആറ് ക്വാറി കൾക്കാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ ക്വാറി മേഖലകളിൽ യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളും ഇല്ലാ എന്ന പ്ലീനറി റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് അനുമതി ലഭ്യമാക്കിയത് എന്ന ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ തന്നെ നിരാകരിച്ചിട്ടുണ്ട്. എന്നാൽ ക്വാറികൾ പരിസ്ഥിതി പ്രത്യാഘാതമുണ്ടാക്കുമെന്നും പരിസ്ഥിതി ദുർബല മേഖലയായ വയനാട്ടിൽ കാലവർഷ ദുരന്തത്തിന്റെ ആഘാതം കൂട്ടിയത് ക്വാറികളുടെ പ്രവർത്തനമാണെന്നും ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ കാര്യാലയം വിശദീകരിച്ച വിവരം യോഗത്തിലെത്തിയവർ ഉന്നയിച്ചു.ആവശ്യമെങ്കിൽ ക്വാറികൾ ജില്ലയിലുണ്ടാക്കുന്ന പാരിസ്ഥിതി പ്രത്യാഘാതങ്ങളെ കുറിച്ച് സമഗ്ര പഠനങ്ങൾക്ക് തയ്യാറാണെന്നും ജി.എസ്ഐ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിനു ജില്ലാ കലക്ടർ ഔദ്യോതികമായി ആവശ്യപ്പെടണം. വയനാട്ടിൽ പടിഞ്ഞാറത്തറ, അമ്പലവയൽ, വെങ്ങപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പാരിസ്ഥിതിക പീനം നടത്തണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കപ്പെട്ടിട്ടും കലക്ടർ അനുകൂല നിലപാട് സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് പരാതിക്കാർ പ്രസ്തുത ആവശ്യവുമായി ജി.എസ്ഐ യെ സമീപിച്ചത്. ഇത് യോഗത്തിൽ ചൂണ്ടിക്കാണിച്ചപ്പോൾ ജി.എസ്ഐ പ്രാധമിക സർവ്വെ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് കലക്ടർ അറിയിച്ചത്. വിശദമായ പഠനം ഇനിയും നടത്തേണ്ടതുണ്ടെന്നു യോഗത്തിൽ പറഞ്ഞു. അനുമതിലഭിച്ച ക്വാറികളുടെ വിവരങ്ങൾ സർക്കാർ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഖനന മാഫിയക്ക് കൂട്ടുനിൽക്കുന്ന നടപടിയാണ് എടുക്കുന്നത് എന്ന് ജനങ്ങൾക്ക് പൊതു അഭിപ്രായമുണ്ട്. എന്നാൽ ഖനനം വികസനത്തിന് അത്യാവശ്യമാണെന്ന വാദമുയർത്തി കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രനും, മാനന്തവാടി എം എൽ എ ഒ കെ കേളുവും രംഗത്തെത്തി.നിലവിലെ ഖനനത്തിന് നിയന്ത്രണമേർപ്പെടുത്തുവാൻ സാധിക്കില്ല എന്ന നിലപാടാണ് ഇരുവരും എടുത്തത്.യോഗത്തിൽ പങ്കെടുക്കാനെത്തിയ സമിതിയംഗം പി.വി അൻവറിനെതിരെ ജനരോക്ഷമുണ്ടായപ്പോൾ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഇടത് എംഎൽഎമാർ ശക്തമായി പ്രതിരോധിച്ചു.വയനാട്ടിൽ മുപ്പത് ശതമാനം സ്ഥലത്ത് മാത്രമേ സ്വാഭാവികമായും വിടുവക്കാൻ സാധിക്കുകയുള്ളു മറ്റിടങ്ങളിൽ ഭവന നിർമ്മാണത്തിന് രൂപരേഖയുണ്ടാക്കുന്നതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചാ വിഷയമായി.
Stories you may Like
- കണ്ണൂരിലെ ക്വാറി സമരം പിൻവലിച്ചു; വർധനവ് നാലു രൂപ മാത്രം
- കരിങ്കൽ വിലവർദ്ധനവിന് എതിരെ ടിപ്പർ ലോറി ഉടമകൾ
- ഇടപെടൽ അന്വേഷിക്കുമെന്ന് സിപിഎം; പരാതിയില്ലാതെ കരിങ്കൽ ക്വാറിക്ക് 2 കോടി!
- സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തിലേക്ക്
- ജിയോളജിസ്റ്റ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍