അയ്യപ്പനെ വിഴുങ്ങുന്ന രാഷ്ട്രീയത്തിൽ നേട്ടം ആർക്കൊക്കെ? ഹിന്ദുക്കളെ വീതം വയ്ക്കാൻ ഒരുങ്ങി സിപിഎമ്മും ബിജെപിയും രംഗത്ത് എത്തുമ്പോൾ പട്ടട ഒരുങ്ങുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിന്; 2021ലേക്ക് വിത്ത് വിതയ്ക്കുമ്പോൾ കൊയ്യാൻ എത്തുന്നത് സിപിഎം തന്നെ; ലോക്‌സഭയിലും നിയമസഭയിലും ഇടതു നേട്ടത്തിന് അയ്യപ്പൻ തന്നെ ശരണം
കെ ആർ ഷൈജുമോൻ
ശബരിമല യുവതി പ്രവേശനവുമായി തിളയ്ക്കുന്ന വിവാദങ്ങൾക്കു രാഷ്ട്രീയ ബന്ധമുണ്ടോ? കേരളം പിടിക്കാൻ മോദിയും അമിത് ഷായും ഒരുക്കിയ കെണിയെന്നു ഇതിനകം പ്രചാരം ശക്തി പ്രാപിച്ചപ്പോൾ തന്നെ അത് മനസിലാക്കാൻ ബോധമില്ലാത്തവരാണോ കേരളത്തിലെ സിപിഎം നേതാക്കൾ? പ്രത്യക്ഷത്തിൽ ശബരിമല വിവാദം വഴി ബിജെപി നേട്ടമെടുക്കും എന്ന് ശുദ്ധഗതിക്കാർ കരുതുമെങ്കിലും കുശാഗ്ര ബുദ്ധികളായ രാഷ്ട്രയക്കാർ ഒരു മുഴം മുന്നേ എറിയുന്ന കുരുക്കാണ് ശബരിമലയെന്നു തെളിയിക്കുക അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും രണ്ടു വർഷം കഴിഞ്ഞെത്തുന്ന നിയമ സഭ തിരഞ്ഞെടുപ്പും തന്നെ ആയിരിക്കും.
ഈ രണ്ടു തിരഞ്ഞെടുപ്പുകളിൽ ഇടതു കക്ഷികൾ നേടുന്ന സീറ്റുകളായിരിക്കും സമീപകാല രാഷ്ട്രീയത്തിന് ശബരിമല നൽകിയ സംഭാവന എത്രയെന്നു തെളിയിക്കുക. തീർച്ചയായും സിപിഎമ്മിന് പിന്നിലായി രണ്ടാം നിരയിലേക്ക് ബിജെപി കൂടി ഇതോടെ എത്തിയാൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പട്ടട കൂടി കേരള ജനത കാണേണ്ടി വരും. അതിനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തങ്ങളുടെ ലക്ഷ്യത്തിനായി ഇവർ മൂന്നു കൂട്ടരും അക്ഷീണം ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയും തന്നെയാണ് കളത്തിൽ.
അരനൂറ്റാണ്ട് മുൻപ്, 1950 ൽ ശബരിമല ക്ഷേത്രം അക്രമികൾ തീയിട്ടു നശിപ്പിച്ചത് മുതൽ കാലാകാലങ്ങളായി ഈ ക്ഷേത്രം ഊഴമിട്ടു വിവാദങ്ങളിൽ എത്താറുണ്ടെങ്കിലും വളരെ കൃത്യമായ ഗെയിം പ്ലാനോടെ രാഷ്ട്രീയ നേട്ടത്തിനായി ശബരിമല ഉപയോഗപ്പെടുത്തുന്നത് ആദ്യമാണ്. അതിനാൽ ഈ കളിയിൽ ആർക്കും തോൽക്കാനും കഴിയില്ല. തോറ്റില്ലെങ്കിലും സമനില എങ്കിലും നേടണമെങ്കിൽ നന്നായി കളിച്ചേ മതിയാകൂ. അതിനാണ് കളിക്കാരെ തക്ക സമയത്തു ഇറക്കിയും കയറ്റിയും ബിജെപി തന്ത്രങ്ങൾ മെനയുന്നത്.
നല്ല കളിക്കാർ ഇല്ലാത്ത കോൺഗ്രസ് ആകട്ടെ പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താകുകയും ചെയ്യും. കളിയിലെ കേമന്മാരായ സിപിഎമ്മിന് ലോക്‌സഭാ എന്ന സെമി ഫൈനലും നിയമ സഭയിലേക്കുള്ള ഫൈനലും നല്ല മാർജിനിൽ ജയിച്ചു കയറണമാണെകിൽ ഇനി സാക്ഷാൽ സ്വാമി അയ്യപ്പൻ തന്നെയാണ് രക്ഷയെന്നു തെളിയിച്ചത് കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പുകളാണ്. ഇതിന്റെ സംരംശം ബോധ്യപ്പെടണമെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പു ഫലം ഒന്നോടിച്ചു നോക്കിയാൽ മാത്രം മതിയാകും.
സിപിഎം കൃത്യമായ മുന്നേറ്റം നടത്തിയ ഓരോ മണ്ഡലത്തിലും ബിജെപി സൃഷ്ടിച്ച മുന്നേറ്റമാണ് ഇനി ഹിന്ദു വോട്ടുകൾ വീതം വയ്ക്കാൻ ഉള്ള തന്ത്രം ഉണ്ടായേ പറ്റൂ എന്ന ചിന്ത സിപിഎം നേതൃത്വത്തിൽ രൂപമെടുക്കുന്നത്. അതിനുള്ള വഴി തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഈശ്വര കടാക്ഷം പോലെ ശബരിമല വിധി എത്തുന്നത്. അഥവാ വിധി ഇത്തരത്തിൽ തന്നെ ആകണമെന്ന് സിപിഎം രചിച്ച തിരക്കഥയാണ് ഇപ്പോൾ രാഷ്ട്രീയ സാമൂഹിക ബോക്‌സ് ഓഫിസിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്നത്. മൂന്നു പേർ തുല്യ ശക്തിയോടെ കളിക്കുമ്പോൾ ജയം വീതം വച്ച് പോകാൻ ഉള്ള കണക്കിലെ സൂത്രവാക്യമായ മീൻ തിയറിയെ ആശ്രയിക്കാതെ നേരിട്ടുള്ള ഏറ്റുമുട്ടൽ ആണ് സിപിഎം ആഗ്രഹിക്കുന്നത്. അതിനു ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന് പറയുന്ന ചാവാലി കുതിരയായ കോൺഗ്രസിനെ അതിന്റെ വിധിക്കു വിടുകയാണ് കേരളത്തിലെ ഇടതു രാഷ്ട്രീയം.
നേരിട്ട് ഏറ്റുമുട്ടുമ്പോൾ ഒരു ബദൽ ഉയർന്നു വരേണ്ടത് അതിനാൽ തന്നെ സിപിഎമ്മിന്റെ നിലനിൽപിന് ആവശ്യവുമാണ്. എന്നാൽ ഇതൊക്കെ സംഭവിക്കുമോ എന്ന് ആശങ്കപ്പെടും മുൻപേ ഉറപ്പിക്കാം, ഇതൊക്കെയാണ് പച്ചയായ അധികാര രാഷ്ട്രീയം. അഥവാ അധികാര രാഷ്ട്രീയത്തിനായി എന്ത് നെറികേടും കാണിക്കാം, ഏതു അയ്യപ്പനെയും വഴിയിലേക്കു വലിച്ചിടാം, ഏതു വിശ്വാസിയെയും കൊലയ്ക്കു കൊടുക്കാം. കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരെഞ്ഞുപിൽ ഇരുപതോളം സീറ്റുകളിൽ ബിജെപി സഖ്യം രണ്ടാം സ്ഥാനത്തോ രണ്ടാം സ്ഥാനം പിടിക്കാൻ കഴിയും വിധം മൂന്നാമതോ നിലയുറപ്പിച്ചതാണ് കൈവിട്ട കളിക്ക് സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
ഈ നിലയ്ക്ക് മുന്നോട്ടു പോയാൽ സിപിഎമ്മിനെ സംബന്ധിച്ച് സുസ്ഥിര ഭാവി എന്നത് സുനിശ്ചിതം അല്ലെന്ന തിരിച്ചറിവും പാർട്ടി നേതൃത്വം തിരിച്ചറിയുകയാണ്. കോൺഗ്രസുമായുള്ള വച്ചുമാറ്റ അധികാരക്കളി അധികകാലം നിലനിൽക്കില്ലെന്നും രാഷ്ട്രീയ കളികളിൽ മാറ്റം വരുത്താൻ സമയമായി എന്ന തിരിച്ചറിവുമാണ് ഹിന്ദു വോട്ടുകൾ ചിതറിപ്പിക്കുക എന്ന ചിന്തയിലേക്ക് സിപിഎമ്മിനെ നയിച്ചത്. മറ്റു സമുദായങ്ങളുടെ വോട്ടു അധികമായി ബിജെപിക്ക് നേടാൻ കഴിയില്ല എന്നതും ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനും ചേരി തിരിക്കാനും കൂടുതൽ അസംഘടിതരാക്കാനും ശബരിമല ആയുധമാക്കി മാറ്റുവാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇതിൽ ഇടതു സംഘടനകൾ ഒറ്റക്കെട്ടാണ് എന്നതും ഇടതു സംഘടനകളുടെ നിലപാടുകൾ തെളിയിക്കുന്നു. ഇത് നിലനിൽപ്പിന്റെ കളിയാണ് എന്ന സന്ദേശം ഇടതുപാളയത്തിൽ വ്യക്തമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തികാട്ടിയ നേമം, മഞ്ചേശ്വരം, കാസർഗോഡ്, മലമ്പുഴ, പാലക്കാട്, തൊടുപുഴ, ചെങ്ങന്നൂർ, ചാത്തന്നൂർ, ആറ്റിങ്ങൽ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പുതുക്കാട്, കൈപ്പമംഗലം, കോഴിക്കോട് നോർത്ത്, വൈക്കം എന്നിവിടങ്ങൾ കൂടാതെ തൃശൂർ, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ഇതിലധികം സീറ്റുകളിൽ ബിജെപി നിർണ്ണായക ശക്തി ആയി മാറിയതും സിപിഎമ്മിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകമാണ്. ചുരുങ്ങിയത് ഇത്രയും സീറ്റുകളിൽ എങ്കിലും കോൺഗ്രസ് വെറും മൂന്നാം ശക്തി ആയി ഒതുങ്ങണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്.
ഈ കണക്കിൽ ഏകദേശം അൻപതോളം മണ്ഡലങ്ങൾ ആണുള്ളത്. ഇതോടെ ഏറെക്കുറെ 90 സീറ്റുകളിൽ വ്യക്തമായ മേധാവിത്വം പുലർത്താൻ സിപിഎമ്മിന് കഴിയും. ബിജെപി പരമാവധി പത്തു മണ്ഡലങ്ങൾ സ്വന്തമാക്കിയാൽ പോലും യുഡിഎഫ് സീറ്റുകൾ മുപ്പതിനും നാൽപ്പതിനും ഇടയിലാക്കി നിർത്തുക എന്നതാണ് സിപിഎം തന്ത്രം. ഭാവിയിൽ യുഡിഎഫ് കൂടുതൽ ദുർബലമാകാനും സിപിഎം കൂടുതൽ കരുത്തു കാട്ടാനും വഴി ഒരുക്കുന്ന ശക്തമായ സമവാക്യമായി ഇത് മാറും. അണികളെ ആവേശം കൊള്ളിക്കാനും ഇടയ്ക്കിടെ ചോര മണക്കുന്ന കളികൾ നടത്താനും ബിജെപി നേർക്ക് നേർ ഏറ്റുമുട്ടൽ ശക്തിയായി വളരുന്നതാണ് സിപിഎം മനസ്സിൽ ആഗ്രഹിക്കുന്നത്. ഈ കളിയിൽ കോൺഗ്രസുകാർക്കു കാഴ്ചക്കാരുടെ റോൾ പോലും ഇല്ലെന്നതാണ് സത്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിർഭാഗ്യത്തിന് സീറ്റ് കൈവിട്ട മഞ്ചേശ്വരം ബിജെപിക്ക് വേണ്ടി വന്നാൽ അടുത്ത വട്ടം ഉറപ്പുള്ള സീറ്റുകളിൽ ഒന്നാണ്. കാസർഗോഡ് ആകട്ടെ ഇടതു കക്ഷി ഐഎൻഎൽസിനെ 35000 വോട്ടുകൾക്ക് പിന്തള്ളിയാണ് ബിജെപി രണ്ടാം സ്ഥാനം ഉറപ്പിച്ചത്. യുഡിഎഫ് 64727 വോട്ടു പിടിച്ച ഇവിടെ ഇടതു സ്ഥാനാർത്ഥിക്കു കിട്ടിയത് വെറും 21000 വോട്ടുകൾ. എന്നാൽ ബിജെപി 56000 വോട്ടു നേടിയാണ് ജയിക്കാനുള്ള തീക്ഷണത കാട്ടിയത്. ഇടതു പാർട്ടികളെ ഞെട്ടിച്ച മുന്നേറ്റമാണ് വിപ്ലവ നായകൻ സാക്ഷാൽ വി എസ് മത്സരിച്ച മലമ്പുഴയിൽ ബിജെപി നടത്തിയ മുന്നേറ്റം. ഇവിടെ കോൺഗ്രസ്സും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേർത്തത് മാത്രമല്ല കോൺഗ്രസ് സ്ഥാനാർത്ഥി വി എസ് ജോയിയെ മൂന്നാമനാക്കി ബിജെപിയുടെ കൃഷ്ണകുമാർ രണ്ടാം സ്ഥാനം പിടിക്കുകയും ചെയ്തു. തൊട്ടടുത്ത പാലക്കാടും ഇതുതന്നെ സംഭവിച്ചു. സിപിഎമ്മിന് ആശ്വാസമായി പറയാനുള്ളത് ബിജെപിയുടെ സ്റ്റാർ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ആയിരുന്നു എന്നതാണ്. പക്ഷെ കോൺഗ്രസിലെ ഷാഫി ജയിച്ച ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് വലിച്ചെറിയപ്പെട്ടതു ഒരു സൂചനയായി പാർട്ടി കരുതുന്നു.
ബിജെപി വേരോട്ടത്തിനു ശക്തമായ സാന്നിധ്യം ഒന്നും പറയാനില്ലാത്ത തൊടുപുഴ പോലുള്ള മണ്ഡലങ്ങൾ ഇനി ശ്രദ്ധിച്ചില്ലെങ്കിൽ എന്ത് സംഭാവികം എന്ന നിലയിലേക്ക് മാറുകയാണ്. തന്റെ വ്യക്തി പ്രഭാവത്തിൽ പി ജെ ജോസഫ് 45000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും ബിജെപി സഖ്യ സ്ഥാനാർത്ഥിയും ഇടതു സ്ഥാനാർത്ഥിയും തമ്മിൽ ഇവിടെ ഉള്ള വ്യത്യസം വെറും രണ്ടായിരം വോട്ടുകളാണ്. ഇത്തവണ ശബരിമല വിവാദത്തിൽ ആരുടേയും ആഹ്വനം ഇല്ലാതെ ആദ്യം സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം കോടിയാണ് തൊടുപുഴ. ഇതിൽ നിന്നും രാഷ്ട്രീയ കേരളത്തിന്റെ ചിന്തകൾ ഏറെ മാറിക്കഴിഞ്ഞു എന്ന സൂചന കൂടിയാണ് ലഭിക്കുന്നത്. ബിജെപി ആരുടേയും സഹായം ഇല്ലാതെ വളരുന്ന മറ്റൊരു മണ്ഡലമാണ് തൃശ്ശൂരിലെ പുതുക്കാട്. രണ്ടു പതിറ്റാണ്ട് കോൺഗ്രസിലെ കെ പി വിശ്വനാഥൻ തറവാട്ട് സ്വത്തു പോലെ കൈകാര്യം ചെയ്ത മണ്ഡലം സാവകാശം സിപിഎം കൈപിടിൽ ഒതുക്കിയത് സൗമ്യനായ ഇപ്പോഴത്തെ വിദ്യാഭ്യസ മന്ത്രി രവീന്ദ്ര നാഥിലൂടെയാണ്. മാഷെ എന്ന നാട്ടുകാരുടെ വിളിയിൽ സിപിഎം 38000 വോട്ടു ഭൂരിപക്ഷം നേടിയെങ്കിലും ബിജെപിയും കോൺഗ്രസും തമ്മിൽ ഉള്ള വ്യത്യസം വെറും അയ്യായിരം ആയി ചുരുങ്ങി.
തൊട്ടടുത്ത കൈപമംഗലത്തും വ്യത്യസ്തമല്ല കാര്യങ്ങൾ. ഇടതു കക്ഷി സിപിഐ 33000 വോട്ടു ഭൂരിപക്ഷം നേടിയപ്പോൾ ബിജെപിയും യുഡിഎഫും തമ്മിൽ വ്യത്യാസം വെറും മൂവ്വായിരമായി. കോഴിക്കോട് നോർത്തിൽ വന്നാലും ഇതാണ് സ്ഥിതി. മികച്ച ഇടതു സംഘാടകൻ കൂടിയായ എ പ്രദീപ് കുമാർ 27000 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ ബിജെപിയും കോൺഗ്രസും തമ്മിലുള്ള അകലം ആറായിരമായി ഒതുങ്ങി. നല്ല ഇടതു പാരമ്പര്യമുള്ള വൈക്കത്തും വ്യത്യസ്തമല്ല സ്ഥിതി. സിപിഐയുടെ ആശാ 24000 വോട്ടു ഭൂരിപക്ഷം നേടിയപ്പോൾ ബിജെപി കോൺഗ്രസ് വ്യത്യസാം വെറും ഏഴായിരം വോട്ടാണ്. ഇതിനർത്ഥം ബിജെപി വളർന്നിടത്തെല്ലാം സിപിഎം നേടുന്ന മഹാഭൂരിപക്ഷം കൂടുതൽ മണ്ഡലങ്ങളിൽ സിപിഎം ആഗ്രഹിക്കുന്നു. കോൺഗ്രസ്സ് ക്ഷീണിക്കുന്നിടത്തു ബിജെപി നടത്തുന്ന മുന്നേറ്റമാണ് ഇപ്പോൾ സിപിഎമ്മിനെ ആവേശം കൊള്ളിക്കുന്നത്.
തെക്കൻ ജില്ലകളിൽ ഭാവിയിൽ ബിജെപി നിർണ്ണായകമായി മാറും എന്നും സിപിഎമ്മിനറിയാം. ചെങ്ങന്നൂരിൽ രാമചന്ദ്രൻ നായർ ജയിച്ചെങ്കിലും ഇപ്പോഴത്തെ ബിജെപി പ്രസിഡന്റ് ശ്രീധരൻപിള്ള പ്രചാരണ രംഗത്ത് ഇരു കക്ഷികളെയും വെള്ളം കുടിപ്പിച്ചിരുന്നു. വെറും രണ്ടായിരം വോട്ടിന്റെ വ്യത്യസ്തമാണ് 2016 ൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഉണ്ടായത്. ഇയ്യിടെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം ശക്തി കാട്ടിയതു 20000 വോട്ടു കൂടുതൽ നേടിയ പ്പോഴും ബിജെപി കരുത്തു കാട്ടിയ കാരണം കോൺഗ്രസിന് വെറും 2000 വോട്ടറാണ് അധികമായി ബാലറ്റിൽ എത്തിയത്. ബിജെപി കരുത്തു കാട്ടുന്നിടത്തു കോൺഗ്രസ് എത്ര ശ്രമിച്ചാലും മുന്നേറാൻ കഴിയുന്നില്ല എന്നതാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പാഠം.
കഴിഞ്ഞ നിയമസഭയിൽ സിപിഐ സ്ഥാനാർത്ഥി 34000 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ചാത്തനൂരിലും ബിജെപിയാണ് രണ്ടാമതായി ഫീൽഡ് ചെയ്തത്. കോൺഗ്രസ് സീറ്റ് കുത്തക അവകാശം പോലെ കരുതുന്ന ശൂരനാട് രാജശേഖരനെ പോലെ വാല് കൊഴിഞ്ഞ സിംഹങ്ങൾ ബിജെപി മുന്നേറ്റത്തിന് സഹായകമായി മാറിയിരിക്കാമെങ്കിലും അത്ര ശക്തനല്ലാത്ത സ്ഥാനാർത്ഥി ആയിട്ടും രണ്ടാമതെത്താൻ അവർക്കു കഴിഞ്ഞു എന്നതാണ് ശ്രദ്ധ നേടുന്നത്. ഇതേ കാഴ്ചയാണ് ആറ്റിങ്ങലിലും ലഭിക്കുന്നത്. സിപിഎമ്മിലെ ബി സത്യൻ 40000 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ ബിജെപിയും യുഡിഎഫും തമ്മിൽ ഉള്ള വത്യസം വെറും 4800 ൽ ഒതുങ്ങി.
കഴക്കൂട്ടത്ത് കടകംപള്ളി ജയിച്ചെങ്കിലും ബിജെപി സ്റ്റാർ ലീഡർ മുരളീധരൻ രണ്ടാം സ്ഥാനം പിടിച്ചത് കോൺഗ്രസിലെ ഏറെകാലം എംഎൽഎ ആയിരുന്ന വാഹിദിനെക്കാൾ ഏറെ വോട്ടുകൾ അധികം നേടിയാണ്. വട്ടിയൂർക്കാവിൽ കുമ്മനത്തെ നേരിട്ടപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പോയ വിപ്ലവ വീര്യം ടി എൻ സീമയ്ക്കു 3200 വോട്ടിന്റെ കുറവും കൂടെയുണ്ടായി. കെ മുരളീധരന്റെ വിജയം വെറും ഏഴായിരം വോട്ടിനായിരുന്നു എന്നതും കാണാതെ പോകരുത്. നേമത്തു ബിജെപിയിലെ ഒ രാജഗോപാൽ വിജയിച്ചപ്പോൾ യുഡിഎഫ് വോട്ടുകൾ ഏതു വഴി പോയി എന്നത് ഏറെ ചർച്ചകൾക്കും അന്ന് ഇടയാക്കിയിരുന്നു. എണ്ണായിരം വോട്ടിന്റെ കുറവോടെ സിപിഎമ്മിലെ ശിവൻകുട്ടി മാനം രക്ഷിച്ചു രണ്ടാം സ്ഥാനത്തു നിന്നെങ്കിലും മൂന്നാമതായിപ്പോയ യുഡിഎഫിലെ സുരേന്ദ്രൻപിള്ളക്കു രണ്ടും മൂന്നും സ്ഥാനങ്ങൾ തമ്മിലുള്ള അന്തരം 45000 വോട്ടുകൾ ആണെന്നു കണ്ടു തീർച്ചയായും ബോധം കെട്ടിരിക്കണം.
ഈ കണക്കുകളിൽ വരാത്ത രണ്ടു ഡസനിലേറെ മണ്ഡലങ്ങളാണ് അഞ്ചു ജില്ലകളിലായി ബിജെപിക്കു കൂടുതൽ പ്രതീക്ഷയും യുഡിഎഫിന് ഞെട്ടലും സമ്മാനിക്കുന്നത്. അടുത്ത നിയമ സഭയിൽ കൂടുതൽ ഊർജത്തോടെ ബിജെപി സഖ്യം രംഗത്ത് വരികയും കോൺഗ്രസ് വീണ്ടും ക്ഷീണിക്കുകയും ചെയ്തതാൽ തീർച്ചയായും ഗുണം സിപിഎമ്മിന് തന്നെയാണ്. ബിജെപിക്ക് ഇടതു വലതു കക്ഷികളോട് മത്സരിച്ചു ജയിച്ചു കയറാൻ സാധികാത്ത നിലയിൽ രണ്ടാം സ്ഥാനത്തിന് അവസരം നൽകി, മൃഗീയ ഭൂരിപക്ഷത്തോടെ ജയിച്ചു കയറുക എന്ന തന്ത്രമാണ് ഇനി സിപിഎം നടപ്പാക്കുക. അതിനു അയ്യപ്പൻ ഒരു കാരണമായി മാറിയതിൽ ഉള്ളാലെ ഉള്ള സന്തോഷമാണ് സിപിഎം ഇപ്പോൾ ബിജെപിയെ എതിർക്കുന്നു എന്ന നാട്യത്തിൽ പ്രകടിപ്പിക്കുന്നത്. ചുരുക്കത്തിൽ കോടതി വിധി മാനിക്കുന്നു എന്ന മട്ടിൽ പരമാവധി പ്രകോപനം സൃഷ്ടിച്ചു ബിജെപിക്ക് ഹിന്ദു മുന്നേറ്റത്തിനുള്ള വഴി ഒരുക്കലാണ് പിണറായി ടീമിന്റെ ഗെയിം പ്ലാൻ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍