നടിമാരിൽ നിന്ന് അഞ്ച് പൈസയുടെ ഗുണം എഎംഎംഎയ്ക്ക് ഇല്ല! അഞ്ചരക്കോടിയോളം രൂപ സംഘടനയിലേക്ക് എത്തിക്കുന്ന ആളോട് ഞങ്ങൾക്ക് വിധേയത്വം ഉണ്ട്; ദിലീപിനെ കൈവിടില്ലെന്ന് സൂചന നൽകി എഎംഎംഎ അംഗം മഹേഷ്; ഒരേ കാര്യം പതിനയ്യായിരം തവണ ആവർത്തിക്കാൻ പറ്റില്ലെന്ന് പാർവ്വതി; നടിമാരും താരസംഘടനയും തമ്മിലുള്ള പോര് ഉടനെയൊന്നും തീരില്ല; നവംബർ 24ലെ ജനറൽ ബോഡി നിർണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എ.എംഎംഎ എന്ന താരസംഘടനയും നടികളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും അത്ര നല്ല രസത്തിലല്ല. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന സ്ഥിരം പല്ലവി ആവർത്തിക്കപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി. സമവായ ചർച്ചകൾ പോലും പലപ്പോഴും പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോൾ പരിഹരിക്കാം എന്ന അന്തിമ വാക്കിലാണ് നടിമാർ വിശ്വാസം അർപ്പിച്ചത്. എന്നാൽ അതും ഉണ്ടാകാതെ വന്നപ്പോഴും പലപ്പോഴും നൽകിയ വാക്കുകൾ പാലിക്കപ്പെടാതെ വന്നപ്പോഴുമാണ് സഹികെട്ട നടിമാർ വാർത്ത സമ്മേളനത്തിൽ എല്ലാ ംവെട്ടിത്തുറന്ന് പ്രഖ്യാപി്കകാനെത്തിയത്. അതിനിടെയാണ് ഇന്ന് മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ എഎംഎംഎയ്ക്ക് നടിയെ അക്രമിച്ച കേസിലെ പ്രതിയായ ദിലീപിനോടുള്ള വിദേയത്വം നടൻ മഹേഷ് തുറന്ന് പരഞ്ഞത്.
നടി അക്രമിക്കപ്പെട്ട കാര്യത്തിൽ പ്രതികരിച്ചതിനും നടിക്ക് പിന്തുണ നൽകിയതിനും പ്രതികാര നടപടി വരെ ഉണ്ടായി എന്ന വെളിപ്പെടുത്തലുകൾ നടിമാരായ രമ്യ നമ്പീശൻ ഉൾപ്പടെയുള്ളവർ നേരത്തെ നടത്തിയിരുന്നു. ഇപ്പോൾ എഎംഎംഎയ്ക്ക് എതിരെ നിൽക്കുന്ന നടികൾ സംഘടനയിലെ ഒരു കാര്യങ്ങൾക്കും സഹരൃകരിക്കാത്തവരാണെന്ന് നടൻ മഹേഷ് തുറന്നടിക്കുന്നു. ഇതോടെ സംഘടനയ്ക്ക് ദിലീപിനോട് പ്രത്യേക താൽപര്യം ഉണ്ടെന്ന നയം കൂടിയാണ് പുറത്ത് വരുന്നത്. മുൻപ് പല തവണ നടിമാരും അക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളും എതിരായി നിന്നിട്ടും ദിലീപിനെതിരെ നടപടിയെടുക്കാനോ ഒന്നും തന്നെ സംഘടന തയ്യാറായിരുന്നില്ല.
നടിമാർ സംഘടയുടെ ഫണ്ട് റെയ്സിങ് പോലുള്ള പരിപാടികളിൽ പോലും പങ്കെടുക്കാതെ മാറി നിന്നിട്ട് കുറ്റം പറയാൻ മാത്രം ഒന്നിക്കുന്നവരാണെന്നും സംഘടനയുമായി ബന്ധമില്ലാത്തവരെപ്പോലെ പ്രവർത്തിക്കുന്നവരുമാണ്. എന്നാൽ മലയാള സിനിമ താരങ്ങളുടെ സംഘടനയിലേക്ക് കോടികളുടെ മുതൽകൂട്ടായ ഒരാളോട് വിധേയത്വം കാണിക്കുന്നതിൽ എന്ജതാണ് തെറ്റെന്നാണ് മഹേഷ ചോദിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദീലീപിനെതിരെ അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് നടപടിയെടുക്കാനാവില്ലെന്ന് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ കഴിഞ്ഞ ദിവസം അറിയിച്ചതോടെയാണ് ഡബ്ല്യുസിസി കടുത്ത നിലപാടുകളിലേക്ക് നീങ്ങിയത്. ജനറൽബോഡി യോഗം വരെ നടിമാർ കാത്തിരിക്കണമെന്നും മോഹൻലാൽ പറഞ്ഞു. എക്സിക്യുട്ടീവ് യോഗത്തിന് തീരുമാനം എടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖാമൂലം അറിയിക്കുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.
ഡബ്ല്യുസിസി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേർന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പത്മപ്രിയ, പാർവ്വതി എന്നിവർ കത്ത് നൽകിയിരുന്നു. ദിലീപിനെതിരെ ഡബ്ലുസിസി അംഗങ്ങൾ നൽകിയ പരാതിയിൽ പ്രളയകാലം വന്നതോടുകൂടി യാതൊരു ചർച്ചയും നടക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് അമ്മ സംഘടനയ്ക്ക് ഡബ്ല്യുസിസി വീണ്ടും കത്തയച്ചത്.
ദീലീപ് സംഘടനയ്ക്ക് പുറത്താണ് ഇപ്പോഴുള്ളതെന്ന് പോലും പറയരുതെന്ന പൊതുവികാരമാണ് എഎംഎംഎയുടെ എക്സികൂട്ടീവിൽ ഉണ്ടായത്. സസ്പെന്റ് ചെയ്തു നിർത്തുന്നതിനോട് മോഹൻലാലിന് താൽപ്പര്യമുണ്ടായിരുന്നു. വിവാദം തന്റെ പ്രതിച്ഛായയെയാണ് ബാധിക്കുന്നതെന്ന നിലപാട് മോഹൻലാലിനുണ്ട്. ഇക്കാര്യം യോഗത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ മറ്റൊരു അംഗവും മോഹൻലാലിനെ തുണച്ചില്ല. ദിലീപിനൊപ്പമാണ് തങ്ങളുടെ മനസ്സെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് കണ്ണിറുക്കി ചിരിച്ച് മാധ്യമങ്ങളെ കണ്ട് ദിലീപ് വിഷയത്തിൽ തീരുമാനം ജനറൽ ബോഡി എടുക്കുമെന്ന് പറഞ്ഞത്. ജനറൽ ബോഡി ചേരാനും ഇനി മാസങ്ങൾ വേണ്ടി വരും. അല്ലെങ്കിൽ സംഘടനയുടെ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഒപ്പ് വാങ്ങി നടിമാർ സംഘടനയ്ക്ക് നൽകേണ്ടി വരും.
താരസംഘടന നേതൃത്വത്തിനും എക്സിക്യൂട്ടിവ് അംഗങ്ങൾക്കെതിരെയുള്ള സിനിമയിലെ സ്ത്രീ കൂട്ടായ്മയുടെ കടുത്ത വിമർശനങ്ങളുടെകൂടി പശ്ചാത്തലത്തിൽ എഎംഎംഎയുടെ പ്രത്യേക ജനറൽ ബോഡി യോഗം നവംബർ 24ന് ചേരും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങൾ നൽകിയ കത്തും നദിലീപിന്റെ രാജിയും അന്ന് ചർച്ച ചെയ്യുമെന്നാണ് സൂചന. ദിലീപിന്റെ രാജിക്കാര്യം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.ഒരു ജനറൽബോഡിയെടുത്ത തീരുമാനം തിരുത്താൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഇടവേള ബാബു പറഞ്ഞു. അത് തിരുത്തണമെങ്കിൽ അടുത്ത ജനറൽബോഡിയിലാണ് സാധിക്കുക. എല്ലാവർക്കും പറയാനുള്ളത് പറയട്ടെ, സംഘടന ഇപ്പോൾ പരസ്യമായി പ്രതികരിക്കുന്നില്ലെന്ന് ശനിയാഴ്ചത്തെ ഡബ്ല്യൂസിസി വാർത്താസമ്മേളനത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ദിലീപിനെ പുറത്താക്കണമെന്ന കത്ത് ജനറൽ ബോഡിയിലാകും ചർച്ചയാകുക. എല്ലാവരെയും ഒരുമിപ്പിച്ച് പോകാനാണ് സംഘടനയുടെ ലക്ഷ്യമെന്നും ഇടവേള ബാബു വ്യക്തമാക്കി. വർഷത്തിലൊരിക്കൽ ചേരുന്ന ജനറൽ ബോഡിയാണ് ഡബ്ല്യുസിസിയുടെ കടുത്ത വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി ചേരുന്നത്. നടിയെ ആക്രമിച്ച് അപകീർത്തികരമായി ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായതിനെത്തുടർന്നാണ് 2017 ജൂലൈ 11ന് ദിലീപിനെ എഎംഎംഎയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും വാക്കാൽ പുറത്താക്കുന്നത്. നടൻ മമ്മുട്ടിയുടെ വീട്ടിൽ ചേർന്ന അവയിലബിൾ എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് സംഘടനാ ട്രഷറർ കൂടിയായ ദിലീപിനെതിരെ നടപടിയെടുത്തത്.
2018 ജൂൺ 24 ചേർന്ന എഎംഎംഎ ജനറൽ ബോഡിയിലാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം. നടി ഊർമിള ഉണ്ണിയായിരുന്നു ഇക്കാര്യം യോഗത്തിൽ അവതരിപ്പിച്ചത്. ദിലിപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ആരും യോഗത്തിൽ എതിർ അഭിപ്രായം പറഞ്ഞില്ലെന്നായിരുന്നു നേതൃത്വം വ്യക്തമാക്കിയത്. ഇതിനെതിരെയും വനിത കൂട്ടായ്മ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു. ആക്രമിക്കപ്പെട്ട നടി തിരശീലയ്ക്ക് പിന്നിലാവുകയും നടൻ സ്വതന്ത്രമായി നടക്കുന്നതായും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുൾപ്പെടെയുള്ളവർക്ക് വനിത കൂട്ടായ്മ പരാതി നൽകി. തുടർന്ന് ജൂലൈ 9ന് നടത്തിയ വാർത്താസമ്മേളനത്തിൽ ദിലീപിന് സംഘടനയിലെ സ്ഥാനം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ മോഹൻലാലിനായില്ല.
കഴിഞ്ഞ 10ന് താരസംഘടനയിൽ നിന്നും ദിലീപ് രാജിവച്ചതായാണ് സൂചന. എഎംഎംഎ പ്രസിഡന്റ് മോഹൻലാലിനോടാണ് രാജിക്കാര്യം അറിയിച്ചതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ഇടവേള ബാബു തയ്യാറായില്ല. രാജിക്കാര്യവും നടിമാരുടെ കത്തിന്റെ കാര്യവുമുൾപ്പെടെ എല്ലാ വിവരങ്ങളും ജനറൽബോഡിയിൽ ചർച്ചയ്ക്ക് വരുമെന്ന സൂചനയും നൽകി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍