പരിവാർ പ്രസ്ഥാനങ്ങൾ അകറ്റി നിർത്തി സമവായത്തിന് സർക്കാർ നീക്കം; സ്ത്രീ പ്രവേശന ഉത്തരവ് ഉടൻ നടപ്പാക്കാതിരിക്കാൻ കോടതിയെ സമീപിക്കാൻ സർക്കാരും തയ്യാർ; പുനപരിശോധനാ ഹർജിയിലെ തീരുമാനം വരെ കാത്തിരിക്കാൻ സാവകാശമുണ്ടെന്ന നിയമോപദേശം ഉയർത്തി പിണറായി സർക്കാർ സമവായത്തിന്; പന്തളം കൊട്ടാരവും തന്ത്രികുടുംബവുമായി ദേവസ്വം ബോർഡ് നടത്തുന്ന ചർച്ച നിർണ്ണായമാകും; തുലാമാസത്തിൽ സ്ത്രീകൾക്കായി പ്രത്യേക സംവിധാനവും ഒരുക്കില്ല; ശബരിമലയിൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ സർക്കാരും ദേവസ്വംബോർഡും നിലപാടിൽ അയവുവരുത്തുന്നു. സുപ്രീംകോടതി വിധിക്കും അത് നടപ്പാക്കാനിറങ്ങിയ സർക്കാരിനുമെതിരേ രോഷം ശക്തമായതോടെയാണ് പുതി നീക്കം. വിധി നടപ്പാക്കാൻ സാവകാശം തേടാമെന്ന നിയമോപദേശം സർക്കാരിനു മുന്നിലുണ്ട്. സാവകാശം തേടാനുള്ള ആലോചനയും ദേവസ്വംബോർഡിന്റെ അനുരഞ്ജന നീക്കങ്ങളും പന്തളം രാജകുടുംബത്തേയും ശബരിമല തന്ത്രികുടുംബത്തേയും സർക്കാർ അറിയിക്കും. അതിനിടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് അറിയിച്ചു.. പ്രശ്നത്തിൽ നേരത്തെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ല. എന്നാൽ, ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരിക്കാനാവില്ലെന്നും തന്ത്രി അറിയിച്ചു.
ഭക്തരുടെ പ്രക്ഷോഭം കാണുന്നില്ലേ? അവരെല്ലാം അയ്യപ്പനൊപ്പമാണ്. അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനാണ് നിലകൊള്ളുന്നത്. നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും കണ്ഠര് രാജീവര് പറഞ്ഞു. ഭക്തരുടെ പ്രതിഷേധം കനക്കുന്നതിനിടെയാണ് വീണ്ടും സമവായത്തിനൊരുങ്ങി സർക്കാരും ദേവസ്വംബോർഡും രംഗത്തെത്തിയിട്ടുള്ളത്. തന്ത്രികുടുംബം, അയ്യപ്പസേവാസംഘം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്താനാണ് ദേവസ്വം ബോർഡിന്റെ നീക്കം. സംഘപരിവാർ സംഘടനകളെ യോഗത്തിൽ നിന്ന് മാറ്റി നിർത്തും. സർവ്വകക്ഷി യോഗവും ഒഴിവാക്കും. ബിജെപിയെ ചർച്ചയ്ക്ക് ക്ഷണിക്കണമെന്നതിനാലാണ് ഇത്.
16 ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് യോഗം. തന്ത്രികുടുംബം അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് മറുപടി നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് യോഗത്തിൽ പങ്കെടുക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയത്. ദേവസ്വം ബോർഡ് ചർച്ചയ്ക്ക് വിളിച്ചാൽ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് തന്ത്രി കുടുംബാംഗം കണ്ഠര് മോഹനരും പ്രതികരിച്ചിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കുന്നതിനെ എൻ എസ് എസും അനുകൂലിക്കുമെന്നാണ് സൂചന. ദിവസങ്ങൾക്കുമുമ്പ് ശബരിമല തന്ത്രിമാരുമായി മുഖ്യമന്ത്രി മുൻകൈയെടുത്ത ചർച്ച നടക്കാതെപോയത് മുൻവിധിയോടെ സർക്കാർ സമീപിച്ചതിനാലാണെന്ന് കുറ്റപ്പെടുത്തലുണ്ടായിരുന്നു. ചൊവ്വാഴ്ചത്തെ ചർച്ച തുറന്ന മനസ്സോടെയാണെന്നും ശബരിമലയെ രാഷ്ട്രീയപ്രശ്നമായി കരുതുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞിട്ടുണ്ട്.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ ആചാരണങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്തിട്ടില്ല. ക്ഷേത്രത്തിന്റെ ആചാര അനുഷ്ടാനങ്ങളിൽ അന്തിമ തീരുമാനങ്ങളെടുക്കാനുള്ള അവകാശം തന്ത്രി കുടുംബത്തിനാണ്. വിഗ്രഹാരാധന ഹിന്ദുമതത്തിൽ അനിവാര്യമാണ്. വിഗ്രഹത്തിന് അവകാശമുണ്ട്. ഭരണഘടനയുടെ 25(1) അനുഛേദപ്രകാരം വിഗ്രഹത്തിനുള്ള അവകാശം സുപ്രീംകോടതി കണക്കിലെടുത്തില്ലെന്നും തന്ത്രി കുടുംബം പറയുന്നു. സുപ്രീംകോടതി വിധിക്കെതിരെ നേരത്തെ എൻഎസ്എസും പന്തളം കൊട്ടാരവും പുനഃപരിശോധന ഹർജി നൽകിയിരുന്നു. അതേ സമയം ഈ മാസം 28 ന് ശേഷം മാത്രമെ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുകയുള്ളൂ. അടിയന്തരമായി പരിഗമിക്കണമെന്ന ഇവരുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ മറ്റ് മാർഗ്ഗങ്ങൾ തേടുന്നത്.
സംഘപരിവാർ സംഘടനകളെ പൂർണമായി ഒഴിവാക്കി ക്ഷേത്രവുമായി ബന്ധപ്പെട്ടവരെമാത്രമാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. തന്ത്രിമാരുമായും പന്തളം കൊട്ടാരവുമായും സമരത്തിൽ കൈകോർത്തുനിൽക്കുന്ന എൻ.എസ്.എസിന്റെ മനസ്സ് മാറ്റാനും നീക്കങ്ങൾ നടത്തും.. അതേസമയം, വിധി നടപ്പാക്കുകയെന്ന ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിന് ഒഴിയാനാവില്ലെന്നും ബോധ്യപ്പെടുത്തും. ചർച്ചകൊണ്ട് പരിഹാരമാകില്ലെന്നാണ് ബിജെപി. അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചത്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ പന്തളത്തു നിന്നു തുടങ്ങിയ ശബരിമല സംരക്ഷണ യാത്ര ഇന്നു തലസ്ഥാനത്തു സമാപിക്കും. ഇന്നലെ മാർച്ച് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചു. ഇന്നു 10.30ന് പട്ടത്തു നിന്നു തുടങ്ങുന്ന യാത്രയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവും കർണാടകത്തിലെ 6 എംഎൽഎമാരും എൻഡിഎ സംസ്ഥാന നേതാക്കളും പങ്കെടുക്കും.
സെക്രട്ടേറിയറ്റിനു മുന്നിലാണ് സമാപനം. യാത്രയ്ക്കു തുടർച്ചയായി മറ്റന്നാൾ പത്തനംതിട്ടയിൽ ബിജെപിയുടെ നേതൃത്വത്തിൽ വിശ്വാസി സംഗമവും സംഘടിപ്പിക്കും.
പ്രതീക്ഷയോടെ പന്തളം കൊട്ടാരവും
ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ, അവസാനനിമിഷം സമവായത്തിനു മുൻകൈയെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. താഴമൺ തന്ത്രികുടുംബം, പന്തളംകൊട്ടാരം, അയ്യപ്പസേവാസംഘം, തന്ത്രിസമാജം, അയ്യപ്പസേവാസമാജം, യോഗക്ഷേമസഭ പ്രതിനിധികളെ ചർച്ചയ്ക്കു വിളിച്ചാണു ബോർഡിന്റെ സമവായനീക്കം. നേരത്തേ, മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽനിന്നു തന്ത്രികുടുംബം പിന്മാറിയിരുന്നു.
നാളെ രാവിലെ 10-നു നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്താണു ചർച്ച.
ചർച്ചയിൽ പങ്കെടുക്കുമോയെന്നു പന്തളം കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. തന്ത്രികുടുംബവുമായും കൊട്ടാരവുമായി സഹകരിക്കുന്ന സംഘടനകളുമായും കൂടിയാലോചിച്ചശേഷം ഇന്നു മറുപടി നൽകാനാണു കൊട്ടാരം ഭരണസമിതിയുടെ തീരുമാനം. വിശ്വാസം സംരക്ഷിക്കാൻ ഉതകുന്ന തീരുമാനമാണു ദേവസ്വം ബോർഡിൽനിന്നു പ്രതീക്ഷിക്കുന്നതെന്നു കൊട്ടാരം സെക്രട്ടറി പി.എൻ. നാരായണവർമ പറഞ്ഞു. ഭരണസമിതി പ്രസിഡന്റായി പി.ജി. ശശികുമാരവർമയും സെക്രട്ടറിയായി നാരായണവർമയും തുടരാനും കൊട്ടാരം ഭരണ സമിതിയിൽ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിനും നിയമനിർമ്മാണമാകാമെന്നു പന്തളം വലിയകോയിക്കൽ കൊട്ടാരത്തിലെ കേരളവർമ രാജ ന്യൂഡൽഹിയിൽ പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കും. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ വിശ്വാസികൾ തെരുവിലിറങ്ങിയ സാഹചര്യത്തിൽ നിയമനിർമ്മാണത്തിന് ഇരുസർക്കാരുകളും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്രുപ്രീം കോടതി വിധി വന്നതിനു തൊട്ടുപിന്നാലെ സംസ്ഥാനസർക്കാർ യോഗം വിളിച്ചിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നു. വിധി നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിക്കുകയും വിശ്വാസികളുടെ രോഷം ഉയർന്നപ്പോൾ ചർച്ചയ്ക്കു വിളിക്കുകയും ചെയ്തതിനോടാണു വിയോജിപ്പ്. ഇപ്പോൾ ദേവസ്വം ബോർഡ് ചർച്ചയ്ക്കു വിളിച്ചതും വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെന്നു കേരളവർമ പറഞ്ഞു.
തുലാമാസത്തിൽ സാധാരണ ഒരുക്കങ്ങൾ മാത്രം
ശബരിമലയിൽ തുലാമാസ പൂജകൾക്കായി സാധാരണ ഒരുക്കങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു. ശബരിമല അവലോകന യോഗത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ പങ്കെടുത്താണ് യോഗം നടന്നത്. മുഖ്യമന്ത്രിക്ക് പുറമെ ദേവസ്വം മന്ത്രിയും, വനം മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പുതുതായി സ്ത്രീകൾക്ക് ശുചിമുറികൾ നിർമ്മിക്കുന്ന പ്രവർത്തനം നടക്കും. നവംബർ 15 ന് മുൻപ് മണ്ഡല മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കും.
സന്നിധാനത്ത് കൂടുതലായി കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്ന പ്രവണതകൾ കുറയ്ക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. പമ്പയിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്നതിന് വനംവകുപ്പിന്റെ സ്ഥലം അനുവദിച്ച് നൽകാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്