81 രൂപ വിലയുള്ള മരുന്നിന് 8195 രൂപ ഈടാക്കിയത് ബില്ലിങ് മിസ്റ്റേക്കെന്ന ഹോളി ഫാമിലി ആശുപത്രിയുടെ വാദം പച്ചക്കള്ളം; അമിത ചാർജ് ഈടാക്കിയത് ചൂണ്ടിക്കാട്ടിയപ്പോൾ ആശുപത്രി അഡ്മിനിസ്ട്രേറ്റർ 'ദരിദ്രവാസികൾ' എന്ന് വിളിച്ചു അധിക്ഷേപിച്ചു; പണം തിരികെ നൽകിയെന്ന വാദവും നുണ; സ്റ്റീൽ റാഡും മറ്റും വാങ്ങിയത് പുറത്തു നിന്നും; ചികിത്സാനിഷേധം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങി രോഗിയുടെ കുടുംബം
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: രോഗികളെ പിഴിഞ്ഞ് പണം ഈടാക്കിയ തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രി നിഷേധക്കുറുപ്പുമായി രംഗത്തിറങ്ങിയെങ്കിലും ചികിത്സാ നിഷേധം അടക്കം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് രോഗിയുടെ കുടുംബം. കാലിന് പരിക്കേറ്റ് ചികിത്സ തേടി കുഞ്ചിത്തണ്ണി സ്വദേശിയായ മേരി ജോണിക്ക് ചികിത്സാ ചെലവാി 76549 രൂപ ഈടാക്കിയ ആശുപത്രി നടപടിക്കെതിരെയാണ് രോഗിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ വാസ്തവമുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ആശുപത്രിയുടെ സൽപ്പേര് രക്ഷിക്കാൻ ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി രംഗത്തുവന്നത്.
വാർത്താസമ്മേളനം വിളിച്ചു കൊണ്ടാണ് ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചത്. 81 രൂപ 95 പൈസ വിലയുള്ള മരുന്നിന്റെ തുക എന്റർ ചെയ്തപ്പോൾ പോയിന്റ് വീഴാത്തതിനെ തുടർന്ന് 8195 രൂപ എന്ന് വന്നിരുന്നു. തെറ്റ് മനസ്സിലാക്കാതെ കാഷ്യർ തുക വാങ്ങുകയും ചെയ്തു. അടുത്ത ദിവസം രോഗിയുടെ ബന്ധുക്കൾ പരാതി പറഞ്ഞതിനെ തുടർന്ന് പരിശോധന നടത്തി തകരാർ കണ്ടെത്തുകയും പണം തിരികെ നൽകുകയും ചെയ്തതാണ് എന്നാണ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. ജാൻസി മരിയ പറഞ്ഞത്.
സംഭഴത്തിൽ ക്ഷമാപണം നടത്തിയെങ്കിലും രോഗി പരാതി നൽകിയതിനെ തുടർന്ന് പൊലീസും അന്വേഷണം നടത്തുകയുണ്ടായി. രണ്ടു വർഷത്തെ ബില്ലുകൾ പൊലീസ് പരിശോധിച്ചെങ്കിലും ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ പറഞ്ഞു. ചികിത്സാ ചെലവിൽ 25149 രൂപ ഇംപ്ലാന്റിന്റെ വിലയാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രോഗിയുടെ ബന്ധുക്കളുടെ നിർദ്ദേശാനുസരണം ഇറക്കുമതി ചെയ്ത ഇംപ്ലാന്റാണ് ഉപയോഗിച്ചത്. അതുപോലെ തന്നെ പത്തു സ്റ്റാപ്ലർ വാങ്ങിപ്പിച്ചുവെന്ന പ്രചരണവും അടിസ്ഥാന രഹിതമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
അതേസമയം ആശുപത്രി അധികൃതരുടെ വാദങ്ങൾ മുഖം രക്ഷിക്കാനാണെന്ന് മറുനടൻ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഓക്സിജൻ മാക്സ് ഉപയോഗിച്ചിട്ടുണ്ടങ്കിൽ ഉപയോഗം കഴിഞ്ഞ് രോഗിക്ക് കൊടുക്കാൻ ബാധ്യസ്ഥരാണ്. അത് ചെയ്തിട്ടില്ലെന്നും എന്നാൽ ഒപിയിൽ ഉപയോഗിച്ചു എന്നു പറഞ്ഞത് വിശ്വസനീയമല്ലെന്നും കുടുംബം പറയുന്നു. 8195 രൂപ പോയിന്റ് മാറി അടിച്ചതാണെന്ന ആശുപത്രിയുടെ വാദവും കുടുംബം തള്ളിക്കളയുന്നു. രോഗികളെ പറ്റിച്ച് പണം അപഹരിക്കണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന ചെയ്ത് സോഫ്റ്റ് വെയർ ടെക്നീഷ്യന്റെ സഹായത്തോടെ കമ്പ്യൂട്ടറിൽ എൻട്രി ചെയ്തതാണ്. അതിനായി Anawin എന്നതിന് പകരം Anavin എന്ന് പേരിൽ കൃത്രിമം കാട്ടുകയും അളവിലും തൂക്കത്തിലും കള്ളത്തരം ചെയ്യുകയും ചെയ്തുവെന്നും രോഗിയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഹോളി ഫാമിലിയുടെ ഇത്തരം പ്രവർത്തി ക്രിമിനൽ കുറ്റം ആണെന്നനും വ്യക്തമാണ്. തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ വ്യാജരേഖയുണ്ടാക്കി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. ഇതിനായാണ് ജീവനക്കാരി രോഗയുടെ ബന്ധുക്കളുടെ കാല് പിടിച്ചു കരഞ്ഞെന്ന കഥയുണ്ടാക്കിയത്. ഇത് സഹതാപ തരംഗം ഉണ്ടാക്കാൻ വേണ്ടിക്കൂടിയായിരുന്നു. അമിത ചാർജ് ഈടാക്കിയത് ചൂണ്ടിക്കാട്ടിയപ്പോൾ 'ദരിദ്രവാസികൾ' എന്ന് അധിക്ഷേപിക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്തത്.
പണം തിരികെ നൽകി എന്ന വാദം തെറ്റാണ്. അങ്ങനെ ഒരു അവകാശവാദമുന്നയിക്കുന്ന സ്ഥാപനം തെളിവ് പുറത്ത് വിട്ടാൽ നിരുപാധികം മാപ്പ് പറയാൻ തയ്യാറാണെന്നും ബന്ധുക്കൾ പറയുന്നു. ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേ ദിവസം അനാവിൻ വീണ്ടും വാങ്ങിയ ബിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ചികിത്സ നടന്നതായി കേസ്് ഷീറ്റിൽ രേഖപ്പെടുത്തിയട്ടില്ല. ആശുപത്രി അധികൃതർ ഉപയോഗിച്ച സ്റ്റീൽ റാഡും അനുബന്ധ സാമഗ്രികളും ആശുപത്രി സ്റ്റോക്കിൽ ഇല്ലാത്തവയാണ്. ഇവ പുറത്ത് നിന്നും വാങ്ങി ഉപയോഗിച്ചതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സ്റ്റോക്കിൽ ഉള്ളതായി കള്ള രേഖയുണ്ടാക്കി ഇടനിലക്കാരന്റെ ലാഭം കൊയ്യുകയാണ് ഈ സ്ഥാപനം ചെയ്തത്. ഇത് ട്രസ്റ്റ് ആക്ടിന് വിരുദ്ധമാണെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
പത്ത് സെന്റീമീറ്റർ മുറിവിന് എട്ട് സ്ലാപ്പറിന്റെ ആവശ്യമില്ലെന്നും ഇവർ വ്യക്തമാക്കി. ഡിസ്പോസിബിൾ എന്ന് മാത്രം നാമകരണം ചെയ്ത് തുക ഈടാക്കിയതിനെ സംബന്ധിച്ച് അധികൃതർ യാതൊരു വിശദീകരണവും നൽകാത്തതും സംശയാസ്പദമാണ്. പൊലീസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. ഈമാസം 13 ന് തുടർചികിത്സക്കായി ആശുപത്രിയിൽ എത്തിയ രോഗിയോട് തികച്ചും പരിഹാസപുർവവും അവജ്ഞയോടെയുമാണ് മാനേജ്മെന്റും ചില ജീവനക്കാരും പ്രതികാരം ചെയ്തത്.
ഡോക്ടർ അജയകുമാർ പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് നിരസിച്ചപ്പോൾ ഡോക്ടർ സ്വന്തം ഇഷ്ടപ്രകാരം ചികിത്സ നൽകുകയാണ് ചെയ്തത്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ കേസ് ഷീറ്റ് വിത്ത് അഡ്മിവിസ്ട്രേറ്റർ എന്ന് എഴുതിയിട്ടുണ്ട്. ഇതും അഡ്മിനിസ്ട്രേറ്ററുടെ ധാർഷ്ട്യമാണ് വെളിവാകുന്നതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ തുടർചികിത്സക്കായി കേസ് ഷീറ്റ് വാങ്ങി നൽകി തുടർ ചികിത്സ ഉറപ്പ് വരുത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും ബന്ധുക്കൾ പറയുന്നുണ്ട്.
മുൻ കാല ചികിത്സയുടെ തുടർചികിത്സ ലഭിക്കാതെ രോഗിയുടെ ആരോഗ്യത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ആശുപത്രി മാനേജ്മെന്റ് മാത്രമായിരിക്കുമെന്നും ചികിത്സ നൽകാതെ രോഗിയെ ബുദ്ധിമുട്ടിച്ചത രോാഗിക്ക് നേരെ നടന്ന മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നം ബന്ധുക്കൾ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍