സന്നിധാനത്ത് യുവതികൾ എത്തുന്നുവെന്ന് സർക്കാർ ഉറപ്പാക്കും; സുരക്ഷയുടെ പേരിൽ വനിതാ പൊലീസുകാരേയും മലകയറ്റും; സന്നിധാനത്ത് അവലോകന യോഗം നടത്തുന്നതും അമ്പത് തികയാത്ത ഉദ്യോഗസ്ഥകളെ അയ്യപ്പദർശനത്തിന് എത്തിക്കാൻ തന്നെ; കൂടുതൽ വനിതാ പൊലീസിനേയും പമ്പയിലെത്തിക്കുമെന്ന് സൂചന; പമ്പയിലെ പ്രതിഷേധ സംഗമത്തേയും കരുതലോടെ നേരിടും; കൂടുതൽ പ്രതിഷേധക്കാരും പമ്പയിൽ എത്തുമെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
പമ്പ: ശബരിമല സംഘർഷഭരിതമാകുമെന്ന് സൂചനകൾക്കിടെ യുവതീ പ്രവേശനം നടന്നുവെന്ന് ഉറപ്പിക്കാൻ സർക്കാർ ഇടപെടൽ. ശബരിമല അവലോകനയോഗം ഇത്തവണ സന്നിധാനത്താണ് വിളിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ അമ്പത് വയസ്സിൽ താഴെയുള്ള ഉദ്യോഗസ്ഥകൾ പമ്പയിൽ എത്തിയിട്ടുണ്ട്. ഇവരെ ജോലിക്കെന്ന രീതിയിൽ മലകയറ്റാനാണ് തീരുമാനം. ഇതോടെ സ്ത്രീകൾ ശബരിമല ചവിട്ടുമെന്ന് സർക്കാർ തന്നെ ഉറപ്പിക്കും. സാധാരണ തുലാമാസ പൂജകൾക്കിടെ അവലോകന യോഗങ്ങൾ നടക്കാറില്ല. ഇത്തരത്തിൽ നടന്നാലും അത് പമ്പയിൽ നടത്തുകയാണ് പതിവ്. ഇത് തെറ്റിച്ചാണ് സന്നിധാനത്ത് അവലോകന യോഗം നടക്കുന്നത്. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും മലകയറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ പമ്പയിൽ 45ഓളം വനിതാ പൊലീസുകാരും എത്തിയിട്ടുണ്ട്. കൂടുതൽ പേരെ പമ്പയിൽ എത്തിക്കാനും നീക്കമുണ്ട്. ഇവരിൽ പലരേയും മലകയറ്റാനും സാധ്യതയുണ്ട്. ഏതായാലും പമ്പയിലെ നാമജപയജ്ഞം നിർണ്ണായകമാകും. 50 വയസ്സിന് താഴെയുള്ള സ്ത്രീകളെ ആരേയും സന്നിധാനത്തേക്ക് കടത്തി വിടില്ലെന്നാണ് അയ്യപ്പ സംരക്ഷണ സേനയുടെ നിലപാട്. കൂടുതൽ പ്രവർത്തകർ രാവിലെ മുതൽ പമ്പയിൽ എത്തുമെന്നാണ് അവർ നൽകുന്ന സൂചന. പന്തളം രാജപ്രതിനിധിയുടെ പമ്പയിലെ കേന്ദ്രത്തിന് അടുത്താകും പ്രതിഷേധം. രാവിലെ 9 മണിമുതലാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുക. ഈ സമയത്തിന് മുമ്പ് തന്നെ അയ്യപ്പ സംരക്ഷണ സേന ഇവിടെ നിലയുറപ്പിക്കുമെന്നാണ് സൂചന. രാഹുൽ ഈശ്വറും സംഘവും പമ്പയിൽ എത്തിയിട്ടുണ്ട്.
പമ്പയിലേക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് നിലയ്ക്കലിൽ സംഘർഷാവസ്ഥയുണ്ടായത്. ഇതോടെ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടു. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചു. ഇനി വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം തടഞ്ഞ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. ഇതിനൊപ്പമാണ് പമ്പയിലും സുരക്ഷ കർശനമാക്കുന്നത്. സ്ത്രീ പൊലീസുകാരെ കൂടുതലായി അവിടെ എത്തിക്കാൻ ശ്രമിക്കുന്നതും സംഘർഷമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ്.
ലാമാസ പൂജയ്ക്കായി ബുധനാഴ്ച നടതുറക്കാനിരിക്കേ, ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശ വിഷയത്തിൽ സമവായത്തിനായി തിരുവിതാംകൂർ ദേവസ്വംബോർഡ് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന സുപ്രീകോടതിയുടെ വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നതിൽ ഉടൻ തീരുമാനം വേണമെന്ന ആവശ്യത്തിൽത്തട്ടിയാണ് ബോർഡിന്റെ സമവായശ്രമം പാളിയത്. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരണമെന്നായിരുന്നു പന്തളം കൊട്ടാരത്തിന്റെയും തന്ത്രികുടുംബത്തിലെയും പ്രതിനിധികളുടെ ആവശ്യം. എന്നാൽ, 19-ന് നടക്കുന്ന യോഗത്തിൽ പുനഃപരിശോധനാ ഹർജിക്കാര്യവും മറ്റു നിയമനടപടികളും ആലോചിക്കാമെന്നായിരുന്നു ബോർഡിന്റെ നിലപാട്.
യുവതീപ്രവേശത്തിനെതിരേ നിലയ്ക്കലിൽ വിശ്വാസികളുടെ കൂട്ടായ്മ നടത്തുന്ന ശരണമന്ത്ര പ്രതിരോധ സമരത്തിൽ ബുധനാഴ്ച ആയിരങ്ങൾ അണിനിരക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. കൂട്ടായ്മയിലെ വനിതകൾ വാഹനങ്ങൾ തടഞ്ഞ് രാത്രി വൈകിയും പരിശോധന തുടരുകയാണ്. ജേണലിസം വിദ്യാർത്ഥിനികളെയും ദേശീയ ചാനലുകളുടെ വനിതാ മാധ്യമപ്രവർത്തകരെയും ഇവർ വാഹനങ്ങളിൽനിന്ന് ഇറക്കി. ഇവർ പമ്പയിലേക്ക് പോകുന്നത് തടഞ്ഞത് തർക്കത്തിനും ബഹളത്തിനും ഇടയാക്കി. യുവതീപ്രവേശത്തിനെതിരേ ദേവസ്വം ബോർഡ് നിലപാടെടുക്കുന്നില്ലെന്നാരോപിച്ച് തൊഴിലാളിയായ രത്നമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസും വിശ്വാസികളും ചേർന്ന് ഇവരെ പിന്തിരിപ്പിച്ചു.
അതിഗൗരവമുള്ള വിഷയമായിട്ടും പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല ബോർഡ് നൽകിയതെന്നാണ് പന്തളം കൊട്ടാരം ആരോപിക്കുന്നത്. ഇത് അങ്ങേയറ്റം ദുഃഖകരമാണ്. ശബരിമലയിൽ വരുന്ന സ്ത്രീകളെ തടയുന്നതിനോട് യോജിപ്പില്ല. എന്നാൽ, ഭക്തർ തടഞ്ഞാൽ ഞങ്ങൾക്കൊന്നും പറയാനില്ല. ആചാരസംരക്ഷണം പ്രധാനമാണ്. സുപ്രീംകോടതി വിധി വന്നെങ്കിലും സ്ത്രീപ്രവേശം സംബന്ധിച്ച് 1991-ലെ വിധി അസാധുവാക്കിയിട്ടില്ല. പുനഃപരിശോധനാ ഹർജിയെന്ന പ്രധാന ആവശ്യത്തിൽ വ്യക്തമായ തീരുമാനമുണ്ടാകാതെ ചർച്ചയ്ക്ക് ബാക്കിസമയം കളഞ്ഞിട്ടെന്തു കാര്യമെന്നാണ് പന്തളംകൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര വർമ ചോദിക്കുന്നത്.
പ്രതിഷേധത്തിന് ബിജെപിയും
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബിജെപിയും രംഗത്തിറക്കി. പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ഉപവാസമിരിക്കും. ഇതിന് പുറമെ ബിജെപിയുടെ നാല് ജനറൽ സെക്രട്ടറിമാരും പമ്പയിൽ സമരം നയിക്കും. ശബരിമല നടതുറക്കും മുൻപേ വിഷയത്തിൽ സമവായമുണ്ടാക്കാൻ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത യോഗം പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടരാൻ ബിജെപി തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ദേവസ്വം ബോർഡിന്റെ നിലപാട് ഖേദകരമാണ്. വിശ്വാസികളുടെ സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിക്കുവെന്നും നാളെ പത്തനംതിട്ടയിൽ ഉപവാസമിരിക്കുമെന്നും പറഞ്ഞു.
എരുമേലിയിലും പമ്പയിലും ബിജെപിയിലെ വനിതാ പ്രവർത്തകർ സമരം നയിക്കും. പമ്പയിൽ നാല് ജനറൽ സെക്രട്ടറിമാരുടെ സാന്നിധ്യത്തിലാകും സമരം. വിഷയം ചർച്ചചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്നും ബിജെപി ആവാശ്യപ്പെട്ടു. ഹൈന്ദവസന്യാസിമാർ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നാണ് അഭിപ്രായം. സമരം മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. വിഷയത്തിൽ രാഷ്ട്രീയമുതലെടുപ്പിനില്ലായെന്നും വിശ്വാസികൾക്കൊപ്പമാണ് ബിജെപി നിലയുറപ്പിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
യോഗം വിളിച്ച് വെള്ളാപ്പള്ളിയും
ശബരിമല യുവതീപ്രവേശം സംബന്ധിച്ചു നിലപാടെടുക്കാൻ എസ്എൻഡിപി യോഗം നേതൃയോഗം ഇന്നു 11നു ചേർത്തല അശ്വിനി റസിഡൻസിയിൽ ചേരും. ഈ വിഷയം മാത്രമാണു ചർച്ച ചെയ്യുന്നതെന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ്മാർ, വൈസ് പ്രസിഡന്റ്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ ഉൾപ്പെടെ അറുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. പ്രസിഡന്റ് ഡോ. എം.എൻ.സോമൻ അധ്യക്ഷത വഹിക്കും.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്നും എന്നാൽ പ്രത്യക്ഷ പ്രക്ഷോഭങ്ങൾക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ നേരത്തേ പറഞ്ഞിരുന്നു. ഈ നിലപാട് ഇന്നത്തെ യോഗം അംഗീകരിക്കാനാണു സാധ്യത. യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് എൻഡിഎ നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണ്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍