ദേശീയ ഗെയിംസ്: വെളിവാകുന്നത് മാദ്ധ്യമ മാഫിയയുടെ ഭീകര രൂപം! മനോരമക്കും മോഹൻലാലിനുമൊക്കെ വെറുതെ കോടികൾ കൊടുത്തോളൂ; പക്ഷേ ഞങ്ങൾക്കും കിട്ടണം പണം, ഇല്ലെങ്കിൽ ഞങ്ങൾ എഴുതി നാറ്റിക്കും!
എം മാധവദാസ്
മലബാറിലൊക്കെ നന്നായി ഉപയോഗിക്കുന്ന 'എരപ്പത്തരം' എന്ന സമാനതകളില്ലാത്തതും ഒന്നാന്തരമൊരു വാക്കിന്റെ ഇംഗ്ലീഷ് തർജ്ജമയെന്താണെന്ന് ഒരു സി.ബി.എസ്.ഇ അദ്ധ്യാപകൻ ഈയിടെ ചോദിച്ചിരുന്നു. സി.ബി.എസ്.ഇ സ്കൂളുകൾ വ്യാപകമാവുകയും കുട്ടികൾക്ക് മലയാളത്തേക്കാൾ ആംഗലേയം സുപരിചിതമാവുകും ചെയ്യുന്ന ഇക്കാലത്ത്, നല്ല മലയാളവാക്കുകളുടെ ഇംഗ്ലീഷ് തർജ്ജമയെന്തന്നതാണ് അദ്ധ്യാപകരെ കുഴക്കുന്നത്. (ഒരു കുട്ടിയുടെ സംശയമാണത്ര. ഇംഗ്ലീഷ് തെറികൾ ആവശ്യത്തിന് അറിയാവുന്ന കുട്ടികൾ ഇതൊന്നും കേട്ടിട്ടില്ല) അന്ന് കൃത്യമായൊന്നും പറഞ്ഞ് കൊടുക്കാനായില്ല. പക്ഷേ ഇന്ന് എരപ്പത്തരം എന്താണെന്നും ആരെയാണ് എരപ്പാളികൾ എന്ന് വിളിക്കേണ്ടതെന്നും കൃത്യമായി ചൂണ്ടിക്കാണിച്ചുകൊടുക്കാമായിരുന്നു. നമ്മുടെ ദേശീയ ഗെയിംസിനോടുള്ള മാദ്ധ്യമങ്ങളുടെ രീതിതന്നെ! ഞങ്ങൾക്ക് പരസ്യം കിട്ടിയില്ലെങ്കിൽ എഴുതി ഞങ്ങൾ നാറ്റിക്കും. കിട്ടിയാൽ അഴിമതി മൂടിവെക്കും.
അഞ്ചുനയാപ്പൈസ മുടക്കാതെ നടത്താൻ കഴിയുമായിരുന്ന കൂട്ടയോട്ടത്തിന് മനോരമക്ക് പത്തുകോടി സർക്കാർ നൽകിയതോടെയാണ് മറ്റ് മാദ്ധ്യമങ്ങൾ ഇടഞ്ഞത്. നോക്കുക, ആ ദിനങ്ങളിലെ വാർത്തകളിലെ മലവെള്ളപ്പാച്ചിലിൽ ദേശീയഗെയിംസ് മാറ്റിവെക്കും എന്നുവരെ തോന്നിപ്പോയി. സകലതിലും അഴിമതിയും കെടുകാര്യസ്ഥതയും. ഇപ്പോഴിതാ എല്ലാവർക്കും പരസ്യം വാരിക്കോരി നൽകാൻ തീരുമാനിച്ച്, ഒരു സിനിമയിൽ നമ്മുടെ ജനാർദ്ദനൻചേട്ടൻ പറഞ്ഞപോലെ, എല്ലാം 'കോംപ്ളിമെൻസാക്കുകയാണ്'. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
അഴിമതിയുടെ പേരിലായിരിക്കില്ല, ഈ ദേശീയ ഗെയിംസ് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുക. കേരളത്തിന്റെ മലീമസമായിക്കൊണ്ടിരിക്കുന്ന മാദ്ധ്യമ മാഫിയയുടെ സ്മാരകമായിരിക്കും അത്. എരപ്പത്തരത്തിന്റെ ജീവിച്ചിരിക്കുന്ന രൂപം. പരസ്യം കിട്ടിത്തുടങ്ങുകയും മുഖ്യമന്ത്രിയും കായികമന്ത്രിയും നേരിട്ട് ആശ്വസിപ്പിക്കയും ചെയ്തതോടെ ദേശീയ ഗെയിംസിന്റെ പി.ആർ വർക്കും ചില മാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തീർച്ചയായും കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിനെ മാദ്ധ്യമങ്ങളും പോസറ്റീവായി തന്നെയാണ് കാണേണ്ടത്. പക്ഷേ എന്നുവച്ച് അഴിമതിയും, സ്വജനപക്ഷപാതിത്വവും, താന്തോന്നിത്തവും, കണ്ട് കൈയും കെട്ടി നിൽക്കണമെന്നാണോ. ഗെയിംസിന് മൂന്നുദിവസം മുമ്പുവരെയും സ്റ്റേഡിയങ്ങൾ സജ്ജമായിട്ടില്ല എന്ന വാർത്ത പ്രാധാന്യം കുറയുന്നത് ഏത് ജേർണലിസം നിയമം അനുസരിച്ചാണ്.
ഇപ്പോഴിതാ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ സംഗീത ബാൻഡിന് രണ്ടുകോടി രൂപയാണ് ഗെയിംസ് ഫണ്ടിൽനിന്ന് അനുവദിച്ചത്. ഒരു സ്റ്റേജിലും പരിപാടി അവതരിപ്പ് മുൻപരിചയമില്ലാത്ത ബാൻഡാണിതെന്ന് ഓർക്കണം. (ഇവരുടെ പുതിയ പാട്ടൊന്ന് കേട്ടുനോക്കണം. കഴുതരാഗത്തിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയിരക്കുന്നു. പെറ്റ തള്ള പൊറുക്കില്ല) തീർച്ചയായയും ലാലിനെപ്പോലൊരു നടന്റെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും. പക്ഷേ കൂട്ടയോട്ടത്തിനായി സച്ചിനെപ്പോലൊരാൾ യാതൊരു പ്രതിഫലം കൂടാതെ വന്നപ്പോഴാണ്, കേരളത്തിൽ നടക്കുന്ന ഗെയിംസിന് ലാൽ രണ്ടുകോടി വാങ്ങുന്നത് എന്ന് ഓർക്കണം. ഈ അനൗചിത്യം ഓൺലൈൻ മാദ്ധ്യമങ്ങളിലും ഫേസ്ബുക്കിലുമൊക്കെയാണ് ചർച്ചയായത്. പതിവുപോലെ നമ്മുടെ പത്രങ്ങളും ചാനലുകളും ഈ വാർത്ത മുക്കി. സംവിധായകൻ വിനയൻ ഇതിനെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസിറ്റിട്ടതും ആർക്കും വാർത്തയായില്ല. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാവലി.അഴിമതിയുടെ പേരിലായിരിക്കില്ല, ഈ ദേശീയ ഗെയിംസ് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുക. കേരളത്തിന്റെ മലീമസമായിക്കൊണ്ടിരിക്കുന്ന മാദ്ധ്യമ മാഫിയയുടെ സ്മാരകമായിരിക്കും അത്. എരപ്പത്തരത്തിന്റെ ജീവിച്ചിരിക്കുന്ന രൂപം. പരസ്യം കിട്ടിത്തുടങ്ങുകയും മുഖ്യമന്ത്രിയും കായികമന്ത്രിയും നേരിട്ട് ആശ്വസിപ്പിക്കയും ചെയ്തതോടെ ദേശീയ ഗെയിംസിന്റെ പി.ആർ വർക്കും ചില മാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കാശും കള്ളുമുണ്ടെങ്കിൽ ആർക്കും മീഡിയാ സൗഹൃദമുണ്ടാക്കാം!
ഇത് കേരളത്തിൽ മുതൽ മുടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ബിസിനസുകാരനും തട്ടിപ്പുകാരനുമൊക്കെ ഓർത്തുവെക്കേണ്ടത് ഇതാണ്. കേരളത്തിൽ എന്തു തരികിട കളിക്കയാണെങ്കിലും നിങ്ങൾ ആദ്യം പരസ്യങ്ങൾ വാരിക്കോരി കൊടുത്ത് മീഡിയാ ഫ്രൻഡ്ലിയാവണം. പിന്നെ നിങ്ങളെ ആരു തൊടില്ല. മാദ്ധ്യമ സാക്ഷരത അത്രയധികമുള്ള നാടാണിത്. സോളർ തട്ടിപ്പുകാർക്കൊക്കെ പറ്റിപ്പോയത് അവർ ആർക്കും പരസ്യം കൊടുത്തില്ല എന്നതാണ്.
ദേശീയഗെയിംസിൽ ഉമ്മൻ ചാണ്ടിക്കു പറ്റിയപോലെ ഒരു പത്രത്തിനോ ചാനലിനൊ മാത്രമായി പരസ്യം കൊടുക്കരുത്. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കടന്നൽക്കൂടുപോലെ മറ്റുള്ളവർ ഇളകും. അതിനാൽ തീപ്പന്തമെന്നും, തീക്കനലെന്നുമൊക്കെപേരുള്ള സകല ഉച്ചപത്രങ്ങൾക്കുപോലെ ആനുപാതികമായി പരസ്യം കൊടുത്തേക്കണം. ഇനി ബിസിനിസ് പത്രസമ്മേളനം എന്ന പേരിൽ ഒരു മദ്യപാന സദസ്സ് മാദ്ധ്യമപ്രവർത്തകർക്കായി ഒരുക്കിയാൽമതി, അവർ നിങ്ങളുടെ വിശ്വസ്ത സുഹൃത്തുക്കളായി മാറുന്നതും കാണാം. (ശമ്പളം മാസങ്ങളായി മുടങ്ങി ഭക്ഷണത്തിനുപോലും വകുപ്പില്ലാഞ്ഞിട്ടും ചില ചാനലുകളിലെ യുവ റിപ്പോർട്ടർമാരാണ് ഇത്തരം പാർട്ടികൾ ബഹിഷ്ക്കരിക്കാറ്. യുജിസി സ്കെയിലുപോലെ കനത്ത ശമ്പളം വാങ്ങി 'രാഷ്ട്രീയ നിരീക്ഷണവുമായി' നടക്കുന്ന മുതിർന്ന മാദ്ധ്യമ ശിങ്കങ്ങൾ തിമർത്ത് കുടിച്ചും ഛർദിച്ചും പെടുത്തും അലമ്പാക്കിയാണ് ഇത്തരം വാർത്താസമ്മേളനങ്ങളിൽനിന്ന് വിരമിക്കുക) ഭക്ഷണവും മദ്യസേവയും കഴിഞ്ഞ് ചില ഗിഫ്റ്റുകളും ശിങ്കങ്ങളുടെ പൊണ്ടാട്ടിമാർക്ക് സമ്മാനക്കൂപ്പണുകളും വിതരണംചെയ്തുകഴിഞ്ഞാൽ ഭേഷായി. ഒട്ടും അതിശയോക്തി കലർത്തിയിട്ടില്ല. ചിലർ ഈ രീതി കഴിഞ്ഞ കുറെക്കാലമായി കേരളത്തിൽ വ്യക്തമായി നടപ്പാക്കി വരികയാണ്.ഇത് കേരളത്തിൽ മുതൽ മുടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ബിസിനസുകാരനും തട്ടിപ്പുകാരനുമൊക്കെ ഓർത്തുവെക്കേണ്ടത് ഇതാണ്. കേരളത്തിൽ എന്തു തരികിട കളിക്കയാണെങ്കിലും നിങ്ങൾ ആദ്യം പരസ്യങ്ങൾ വാരിക്കോരി കൊടുത്ത് മീഡിയാ ഫ്രൻഡ്ലിയാവണം. പിന്നെ നിങ്ങളെ ആരു തൊടില്ല. മാദ്ധ്യമ സാക്ഷരത അത്രയധികമുള്ള നാടാണിത്. സോളർ തട്ടിപ്പുകാർക്കൊക്കെ പറ്റിപ്പോയത് അവർ ആർക്കും പരസ്യം കൊടുത്തില്ല എന്നതാണ്. മറക്കരുത്, ബോബിചെമ്മണ്ണൂരിന്റെ കൂട്ടയോട്ടം
കേരളത്തിൽ ഇപ്പോൾ കൂട്ടയോട്ടത്തിന്റെ സീസനാണല്ലോ (മാണിസാറിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടയോട്ടം ആവാമായിരുന്നു!) ഒരു കൂട്ടയോട്ടം വിജയിപ്പിക്കാൻ മനോരമക്ക് പത്തുകോടി കൊടുക്കേണ്ടതിന്റെ ആവശ്യമൊന്നുമില്ലെന്ന് നമ്മുടെ ബോബി ചെമ്മണ്ണൂർ എന്ന ലോകത്തിലെ ഏറ്റവും വലിയ സ്വയംപ്രഖ്യാപിത മനുഷ്യസ്നേഹി കഴിഞ്ഞവർഷം തെളിയിച്ചതാണ്. ബോബി വൻതോതിൽ പരസ്യം
നൽകിയതോടെ മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചു. സച്ചിൻപോയിട്ട് ശ്രീശാന്ത് പോലും ഇല്ലാഞ്ഞിട്ടും ചെമ്മണ്ണൂരിന്റെ ഓട്ടം ഹിറ്റായി. രക്തബാങ്ക് തുടങ്ങേണ്ടത് സ്വകാര്യമേഖലയിൽ അല്ലെന്നും ഇത്തരം പ്രാഞ്ചിയേട്ടൻ കളികൾ നിരോധിക്കണമെന്നും പറയാൻ ആർക്കും ധൈര്യമില്ലാതെപോയി. ചിക്കൻബിരിയാണിയും ക്വാർട്ടർ റമ്മും 500 രൂപയുമുണ്ടെങ്കിൽ അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കി സമ്മേളനങ്ങൾ വിജയിപ്പിച്ചു തരാൻ ടീമുള്ള നാടണ് കേരളം. എന്നാൽ നമ്മുടെ സ്കൂൾ കുട്ടികളും യുവാക്കളുമൊക്കെ ഈ രീതിയിൽ അധ:പ്പതിച്ചതായി ചെമ്മണ്ണൂരിന്റെ കൂട്ടയോട്ടകാലത്താണ് മനസ്സിലായത്. ഒരു ടീ ഷർട്ടിനും മൃഷ്ടാന്നഭോജനത്തിനും പോക്കറ്റ്മണിക്കുമായി അവരും ഓടി!
സത്യം പറഞ്ഞാൽ ചെമ്മണ്ണൂരിന്റെ ഓട്ടത്തിന്റെ അത്ര ഗെയിംസ് ഓട്ടത്തെ വിജയിപ്പിക്കാൻ മനോരമക്ക് ആയിട്ടില്ല. എല്ലാ പത്രങ്ങളിലും ഒന്നാംപേജിൽ വരേണ്ട പടം കൊതിക്കെറുവുമൂലം ചില പത്രങ്ങളൊക്കെ അകത്തേക്ക് മാറ്റി. ചാനലുകളുടെ സ്ഥിതിയും അതുതന്നെ. മനോരമയെ ഇതിൽ കൂട്ടിത്തൊടുവിച്ചില്ലായിരുന്നെങ്കിൽ സച്ചിൻ പങ്കെടുത്ത ഈ ഓട്ടത്തിന് എത്രയോ വലിയ കവറേജ് കിട്ടുമായിരുന്നു. മാദ്ധ്യമലോകത്തു നിന്ന് തങ്ങളുടെ മണ്ണൊഴുകിപ്പോവുന്നത് പത്ര മുത്തശ്ശി അറിയുന്നില്ല. ചെമ്മണ്ണൂരിലേക്ക് തിരകെയത്തൊം. എന്നിട്ട് കൊട്ടിഘോഷിച്ച ഓടിയ രക്തബാങ്ക് ഇപ്പോൾ എന്തായി. ഒരു മാദ്ധ്യമവും അത് അന്വേഷിക്കുന്നില്ല. അവർക്ക് പരസ്യം മതി.
ചർച്ചയാവാതെ, മലബാർഗോൾഡ് കൊടുത്ത 19 കോടി
മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിൽ മലബാർഗോൾഡ് ജൂവലറി ഗ്രൂപ്പിന്റെ ആഭരണ നിർമ്മാണ ശാലക്കെതിരെ നാട്ടുകാർ നടത്തുന്ന സമരം ഈ ടിഷ്യൂപേപ്പറുകളിൽ വാർത്തയകാത്തതിന്റെ കാരണവും മറ്റൊന്നുമല്ല. ഇപ്പോഴിതാ സമരക്കാർക്ക് സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും മറ്റും വാർത്തകൾ ചമച്ചുകൊണ്ട് കേരള കൗമുദിപോലൊരു പത്രം രംഗത്തിറങ്ങിയിരിക്കയാണ്. കാശ് കിട്ടേണ്ടപൊലെ ചെന്നാൽ ഏത് സ്വദേശാഭിമാനിയും പാപ്പരാസിയായിപ്പോവും. അതാണ് കാലം. ഈയിടെ സമര സമിതി നേതാക്കൾ ഒരുമറുചോദ്യം ചോദിച്ചു. ബിജുരമേശുമായുള്ള സംഭാഷണത്തിൽ ബാലകൃഷ്ണപ്പിള്ള പറയുന്നുണ്ടല്ലോ, ജൂവലറിക്കാർക്കുവേണ്ടി മലബാർഗോൾഡു വഴി 19 കോടി മാണിക്ക് കിട്ടിയെന്ന്. എന്തുകൊണ്ടാണ് അക്കാര്യം മാത്രം ചാനലുകളിൽ ചർച്ചയാവാത്തത്. പണത്തിനുമീതെ പരുന്തും പറക്കില്ലെന്നതിന് ഇനിയും തെളിവുകൾ വേണോ?മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിൽ മലബാർഗോൾഡ് ജൂവലറി ഗ്രൂപ്പിന്റെ ആഭരണ നിർമ്മാണ ശാലക്കെതിരെ നാട്ടുകാർ നടത്തുന്ന സമരം ഈ ടിഷ്യൂപേപ്പറുകളിൽ വാർത്തയകാത്തതിന്റെ കാരണവും മറ്റൊന്നുമല്ല. ഇപ്പോഴിതാ സമരക്കാർക്ക് സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും മറ്റും വാർത്തകൾ ചമച്ചുകൊണ്ട് കേരള കൗമുദിപോലൊരു പത്രം രംഗത്തിറങ്ങിയിരിക്കയാണ്. കാശ് കിട്ടേണ്ടപൊലെ ചെന്നാൽ ഏത് സ്വദേശാഭിമാനിയും പാപ്പരാസിയായിപ്പോവും. ബോബിയും മലബാറും മാത്രമല്ല, എം.എ യൂസഫലിയും ഗൾഫാർ മുഹമ്മദലിയും തൊട്ടുള്ള പരസ്യം തരാൻ കെൽപ്പുള്ള വൻതോക്കുകൾക്കെതിരെ നമ്മുടെ മാദ്ധ്യമങ്ങൾ ഒന്നും കൊടുക്കാറില്ലെന്ന് ആർക്കാണ് അറിയാത്തത്. ബീനാകണ്ണന്റെ സ്ഥലം കൊച്ചിമേട്രോക്ക് ഏറ്റെടുക്കുന്ന കാര്യത്തിൽ പോലും നമ്മുടെ മാദ്ധ്യമങ്ങൾ കാണിച്ച വിധേയത്വം ഓർക്കുക. സത്യത്തിൽ ദേശീയഗെയിംസിന്റെ ഔദ്യോഗിക പ്രായോജകരായി ഇവരെയൊക്കെ തിരഞ്ഞെടുക്കുകയായിരുന്നെങ്കിൽ ഒരൊറ്റ നെഗറ്റീവ് വാർത്തപോലും ഉണ്ടാവുമായിരുന്നില്ല. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരുമൊക്കെ ഇനി നടപ്പാക്കാൻ പോവുന്നതും ഇതേ തന്ത്രമായിരിക്കും.
വാൽക്കഷ്ണം: പത്രങ്ങളും ചാനലുകളും മുക്കുന്ന വാർത്തകൾ കൊടുന്നതുകൊണ്ടാവണം സോഷ്യൽമാദ്ധ്യമങ്ങളെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും നിയന്ത്രിക്കണമെന്ന കാര്യം വരുമ്പോഴെക്കും നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങൾ ചാടി വീഴുന്നതുകാണാം. പട്ടിയങ്ങോട്ട് പുല്ലുതിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കയുമില്ല. കലികാലം അല്ലാതെ എന്തുപറയാൻ.
Stories you may Like
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- 'പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം' പരസ്യത്തിന് പിന്നിൽ
- മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- പരസ്യം തങ്ങളുടെ മുഖത്തടിച്ചതു പോലെയെന്ന് സീരിയൽ താരം റഷാമി ദേശായി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്