Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രമേശ് ചെന്നിത്തലയുടെയും കെ.സുധാകരന്റെയും വാക്കുകേട്ടാൽ ബിജെപിയുടെ ബി ടീമെന്ന പഴി ഇനിയും കേൾക്കേണ്ടി വരും; മുല്ലപ്പള്ളിയുടെ മിതവാദത്തിന് ശരിവച്ച് രാഹുൽ ഗാന്ധി; ശബരിമല വിഷയത്തിൽ കൊടി പിടിച്ചുള്ള സമരം വേണ്ടാ; തീവ്ര സമരത്തിലേക്ക് പോകുന്നത് കോൺഗ്രസ് നിലപാടിന് വിരുദ്ധം; ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണം; നേതാക്കൾ പ്രകോപനപരമായ സമരങ്ങളിലേക്ക് നീങ്ങരുതെന്നും ഹൈക്കമാൻഡ്

രമേശ് ചെന്നിത്തലയുടെയും കെ.സുധാകരന്റെയും വാക്കുകേട്ടാൽ ബിജെപിയുടെ ബി ടീമെന്ന പഴി ഇനിയും കേൾക്കേണ്ടി വരും; മുല്ലപ്പള്ളിയുടെ മിതവാദത്തിന് ശരിവച്ച് രാഹുൽ ഗാന്ധി; ശബരിമല വിഷയത്തിൽ കൊടി പിടിച്ചുള്ള സമരം വേണ്ടാ; തീവ്ര സമരത്തിലേക്ക് പോകുന്നത് കോൺഗ്രസ് നിലപാടിന് വിരുദ്ധം; ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണം; നേതാക്കൾ പ്രകോപനപരമായ സമരങ്ങളിലേക്ക് നീങ്ങരുതെന്നും ഹൈക്കമാൻഡ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് പ്രത്യക്ഷ സമരത്തിന് ഹൈക്കമാൻഡിന്റെ വിലക്ക്. കൊടി പിടിച്ചുള്ള സമരം വേണ്ട. തീവ്ര സമരത്തിലേക്ക് പോകുന്നത് കോൺഗ്രസ് നിലപാടിന് വിരുദ്ധം. നേതാക്കൾ പ്രകോപനപരമായ സമരങ്ങളിലേക്ക് നീങ്ങരുതെന്ന് രാഹുൽ ഗാന്ധി കേരള നേതാക്കളോട് നിർദ്ദേശിച്ചു. ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരത്തെ മാനിക്കണമെന്നും രാഹുൽ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളോട് നിലപാട് വ്യക്തമാക്കി.

കെപിസിസി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ നിലയ്ക്കലിൽ ഇന്നലെ ഉപവാസ സമരം നടത്തിയപ്പോൾ സമരക്കാരെ നേരിട്ട പൊലീസുകാർക്കെതിരെ കയർത്തിരുന്നു. തന്ത്രി കുടുംബവും വിശ്വാസികളും നടത്തുന്ന സമരത്തിന് പിന്തുണ നൽകിയാണ് സുധാകരൻ ഏകദിന ഉപവാസ സമരം നടത്തിയത്. വിശ്വാസ സംരക്ഷണത്തിനായി ഏക ദിന ഉപവാസ സമരം നടത്താനാണ് സുധാകരന് കെപിസിസി. അനുമതി നൽകിയത്. നിലവിൽ സമരം നടത്തുന്ന സംഘപരിവാറിനെ പിറകിലാക്കി ഭക്തജനങ്ങളുടെ വിശ്വാസം ആർജിക്കാനായിരുന്നു സുധാകരന്റെയും ചെന്നിത്തലയുടെയുമൊക്കെ നീക്കം. പ്രത്യക്ഷ സമരത്തിന് അനുമതി തേടി കൂടിയാണ് ചെന്നിത്തല രാഹുലിനെ കാണാൻ ഡൽഹിയിൽ എത്തിയത്. എന്നാൽ നിരാശയായി ഫലം.

അയ്യപ്പ ഭക്തന്മാരെ വെല്ലു വിളിച്ച് ആരും സന്നിധാനത്തിലെത്തിച്ചേരില്ലെന്ന് കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞിരുന്നു. മാത്രമല്ല അവിശ്വാസികൾക്കും ആചാര ലംഘനം നടത്തുന്നവർക്കും പതിനെട്ടാം പടിവരെ എത്തിച്ചേരാൻ സാധിക്കുമോ എന്ന് കണ്ടറിയാം എന്ന് സുധാകരൻ വെല്ലു വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സുധാകരൻ നടത്തിയ ഉപവാസ സമരം സോഷ്യൽ മീഡിയയിൽ വലിയചർച്ചയായി. ബിജെപി അനുഭാവികൾ സുധാകരന്റെ നിലപാടിനെ സ്വാഗതം ചെയ്ത് പോസ്റ്റുകളിട്ടു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത് ഇങ്ങനെ: ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്ന നിലപാട് കോൺഗ്രസ്സിനില്ല. യുവതികൾ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോൺഗ്രസ്സിന്റെ അഭിപ്രായം. കോൺ്ഗ്രസ് ബിജെപിയുടെ ബി ടീമാണെന്നും ആർഎസ്എസ് മനസ് ആ പാർട്ടിയിൽ രൂഢമൂലമാണെന്നും കഴിഞ്ഞ ദിവസം പിണറായി വിജയൻ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യക്ഷ സമരത്തിന് ഹൈക്കമാൻഡിന്റെ വിലക്ക് വരുന്നത്.

പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു പറയുന്നു. ശബരിമല കാര്യത്തിൽ സുപ്രീം കോടതി വിധിയിൽ സർക്കാർ റിവ്യൂ ഹർജി നൽകാത്തത് നിഗൂഢമായ അജണ്ട ഉണ്ടായതിനാലാണ്. ശബരിമലയെ കലാപഭൂമിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. കേരളത്തെ അയോദ്ധ്യയാക്കാനുള്ള ബിജെപി.യുടെ ശ്രമം ഇവിടെ വിലപ്പോവില്ല. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണൻ നൽകുന്ന റിവ്യൂ ഹർജിയെ കോൺഗ്രസ്സ് പിൻതുണക്കും. സമരം അതിരുവിടരുതെന്ന നിർദ്ദേശം എ.ഐ.സി.സി. പ്രസിഡണ്ട് രാഹുൽ ഗാന്ധിയിൽ നിന്നും കെപിസിസി ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസ് ഹൈക്കമാൻഡിന് ഈ വിഷയത്തിൽ കോൺഗ്രസ് നേരിട്ട് സമരത്തിൽ പങ്കെടുക്കുന്നതിനോട് വിയോജിപ്പായിരുന്നു. എന്നാൽ സംസ്ഥാനുടനീളം ഉയർന്ന നാമജപ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് പാർട്ടി വിശ്വാസികൾക്ക് ഒപ്പമാണെന്ന നിലപാട് സംസ്ഥാന നേതൃത്വത്തിന് സ്വീകരിക്കേണ്ടിയും വന്നു. രാഹുൽ ഗാന്ധിയെ കാണാൻ വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിക്ക് പോയത് സംഘടനാകാര്യങ്ങൾക്കൊപ്പം ശബരിമലയിലെ പ്രത്യക്ഷസമരത്തിന് അനുമതി തേടിക്കൂടിയാണ്. എന്നാൽ, അതിനുള്ള സാധ്യത രാഹുൽ തന്നെ ഇപ്പോൾ അടച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP