2016ൽ ലെസ്ബിയൻ ഡേറ്റിങ് സൈറ്റിൽ തുടങ്ങിയ പരിചയം; ഒരുമിച്ച് ജീവിക്കാനുള്ള ശ്രമത്തെ എതിർത്തപ്പോൾ അത് ഹേബിയസ് കോർപസ് ഹർജിയായി; 40 വയസ്സുള്ള ശ്രീജയും 24 വയസ്സുള്ള അരുണയും ഒരുമിച്ചത് നവ്തേജ് സിങ് ജൊഹാർ കേസ് വിധിയുടെ കരുത്തിൽ; ലെസ്ബിയൻ ബന്ധം അംഗീകരിച്ചുകൊണ്ടുള്ള ഹേബിയസ് ഉത്തരവ് ഉയർത്തിക്കാട്ടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആവശ്യകത; വിധിയുടെ വിശദാംശങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജീവിതം പങ്കിടാൻ സ്ത്രീകളെ അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സുപ്രധാന ഹേബിയസ് കോർപസ് ഉത്തരവിനു പിന്നിലെ വിശദാംശങ്ങളും പുറത്ത്. ലെസ്ബിയൻ ബന്ധം അംഗീകരിച്ചുകൊണ്ടുള്ള ഹേബിയസ് ഉത്തരവ് രാജ്യത്തു തന്നെ ആദ്യമാണ്. സ്വവർഗ ബന്ധം നിയമപരമാണെന്ന സുപ്രീംകോടതി വിധിയാണ് കേരള ഹൈക്കോടിയുടെ ഉത്തരവിന് ആധാരം.
പ്രായപൂർത്തിയായ സമാന ലിംഗക്കാർ ജീവിതം പങ്കിടുന്നതു നിയമവിധേയമാണെന്ന 'നവ്തേജ് സിങ് ജൊഹാർ കേസ്' വിധിയാണ് ഇതിൽ ഏറ്റവും പ്രധാനമായി മാറിയത്. പ്രായപൂർത്തിയായ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കാനാവില്ലെന്നും സ്വയം തീരുമാനമെടുക്കാൻ അർഹതയുണ്ടെന്നുമുള്ള 'സോണി ജെറി കേസ്' വിധിയും ഹൈക്കോടതി ഉദ്ദരിക്കുന്നു പ്രായപൂർത്തിയായവർക്കു വിവാഹം കഴിക്കാതെയും പങ്കാളികളായി ഒന്നിച്ചു ജീവിക്കാൻ അവകാശമുണ്ടെന്ന 'നന്ദകുമാർ കേസ്' വിധിയും വ്യക്തികളുടെ സ്വതന്ത്ര തീരുമാനം ആരാഞ്ഞ് അന്യായ തടങ്കലിൽ നിന്നു മോചിപ്പിക്കുകയാണു ഹേബിയസ് ഹർജികളിൽ കോടതികൾ ചെയ്യേണ്ടതെന്ന ഷഫിൻ ജഹാൻ കേസ് വിധിയുമെല്ലാം നിർണ്ണായകമായി. ഇതോടെ ശ്രീജയ്ക്ക് അരണയെ തിരിച്ചു കിട്ടി.
തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം സ്വദേശി അരുണയെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊല്ലം വെസ്റ്റ് കല്ലട സ്വദേശി എസ്. ശ്രീജയാണു ഹർജി നൽകിയത്. അരുണയുടെ താൽപര്യം ചോദിച്ചറിഞ്ഞ കോടതി ശ്രീജക്കൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു, ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യം സാമൂഹിക, ധാർമിക മൂല്യങ്ങൾക്കു മീതെയാണെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സ്വവർഗ ബന്ധത്തിന്റെ നിയമസാധുത പരിശോധിക്കേണ്ടതില്ല. സമ്മതത്തോടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗികതയും കുറ്റകരമല്ല. കക്ഷികൾക്കു പ്രായപൂർത്തിയായതിനാൽ താൽപര്യത്തിനു വിരുദ്ധമായി തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ സ്വതന്ത്രമാക്കുക എന്നതായിരുന്നു കോടതി വിധി.
അരുണയ്ക്കൊപ്പം ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീജ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ആണ് ഹർജിക്കാരിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവിട്ടത്. ഒരുമിച്ച് ജീവിക്കാനുള്ള അരുണയുടെയും ശ്രീജയുടെയും തീരുമാനത്തെ അരുണയുടെ വീട്ടുകാർ എതിർക്കുകയും അരുണയെ ബലമായി കൂട്ടികൊണ്ട് പോവുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ശ്രീജ ഹൈക്കോടതിയിൽ നിന്ന് ഇരുവർക്കും അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു. അങ്ങനെ ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം അരുണയും ശ്രീജയും വീണ്ടും ഒരുമിച്ചു. കഴിഞ്ഞ മാസം 12നാണ് ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരെയും വേർപ്പെടുത്തി അരുണയുടെ വീട്ടുകാർ ബലമായി അരുണയെ പിടിച്ചു കൊണ്ട് പോയത്.
''എന്റെ പങ്കാളിയെ തിരികെ വീട്ടിലേക്ക് കൊണ്ട് വരാനായതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. അമ്മ ജീവനോട് ഉണ്ടായിരുന്നെങ്കിൽ അവരായിരിക്കും ഇതിൽ ഏറ്റവും കൂടതൽ സന്തോഷിക്കുക'' ശ്രീജ പറഞ്ഞു. 40 വയസ്സുള്ള ശ്രീജയും 24 വയസ്സുള്ള അരുണയും 2016ൽ ലെസ്ബിയൻ ഡേറ്റിങ് സൈറ്റ് വഴിയാണ് പരിചയപ്പെടുന്നത്. സൗഹൃദങ്ങൾക്കപ്പുറം ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതോടെ ജൂലൈയോട് കൂടി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 12ന് തിരുവനന്തപുരത്തെ സ്വന്തം വീടുവട്ടിറങ്ങിയ അരുണ കൊല്ലത്തെ ശ്രീജയുടെ വീട്ടിലേക്ക് പോരുകയായിരുന്നു. തുടർന്ന് അരുണയുടെ വീട്ടുകാർ അരുണയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ഓഗസ്റ്റ് 13ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ അരുണയെ ശ്രീജയുടെ കൂടെ പോകാൻ കോടതി അനുവദിക്കുകയായിരുന്നു. എന്നാൽ കോടതിക്ക് പുറത്ത് അരുണയെ ബലം പ്രയോഗിച്ച് വീട്ടുകാർ കൂട്ടികൊണ്ട് പോവുകയായിരുന്നു. തുടർന്ന് വീട്ടുകാർ അരുണയ്ക്ക് മാനസികരോഗമാണെന്ന് കാണിച്ച് തിരുവനന്തപുരത്തുള്ള മാനസിക രോഗാശുപത്രിയിൽ ആക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് അരുണയെ കണ്ട ശ്രീജ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ഇരുവർക്കും അനുകൂലമായ വിധി നേടി എടുക്കുകയും ചെയ്തു.
വിദേശത്ത് ഒരു ബിസിനസ്സ് കമ്പനിയിൽ ജോലി നോക്കുകയാണ് ശ്രീജ. ചെറുപ്പത്തിലേ അച്ഛൻ മരിച്ച ശ്രീജയുടെ 'അമ്മ ക്യാൻസർ ബാധിച്ച് 2012ൽ മരണപ്പെടുകയായിരുന്നു. ''അമ്മയോട് താൻ ലെസ്ബിയൻ ആണെന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കത് നല്ല വിഷമം ഉണ്ടാക്കി. ഞാൻ എങ്ങനെ ജീവിക്കുമെന്നുള്ള കാര്യമോർത്തായിരുന്നു അമ്മയ്ക്ക് ടെൻഷൻ ഉണ്ടായിരുന്നത്. എന്നാൽ ഒരിക്കൽ പോലും അമ്മ എന്റെ ലൈംഗികത സംബന്ധിച്ച തീരുമാനത്തെ അപമാനിച്ചിട്ടില്ല. എന്റെ പഠനം ഞാൻ പൂർത്തിയാക്കാൻ നിൽക്കാതെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്കെത്താൻ അങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോയത്.''-ശ്രീജ തന്റെ ജീവിതത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
സുപ്രീം കടോത്തി വിധി വന്നെങ്കിലും ഇപ്പോഴും സ്വവർഗ്ഗാനുരാഗം മാനസിക രോഗമാണെന്ന് നിലയിലാണ് സമൂഹം കാണുന്നതെന്നും ഈ ചിന്താഗതിക്ക് മാറ്റം വരണമെന്നും ശ്രീജയും അരുണയും അഭിപ്രായപ്പെട്ടു. ''രണ്ട് സ്ത്രീകൾ പരസ്പരം ഇഷ്ട്ടപെടുന്നതിലോ, ഒരുമിച്ച് താമസിക്കുന്നതിലോ അസ്വാഭാവികമായി യാതൊന്നും തന്നെ ഇല്ല. ലെസ്ബിയൻസിനും സമൂഹത്തിൽ സ്വാഭാവിക ജീവിതം നയിക്കാൻ കഴിയും. ഞങ്ങൾ ഈ സമൂഹത്തിന് അത് കാണിച്ച് കൊടുക്കും.'' ശ്രീജ കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍