Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താം ക്ലാസുകാരനെ സഹപാഠികൾ കൊന്നത് 50 ലക്ഷം രൂപയ്ക്ക് വേണ്ടി ! സംഭവം മധ്യപ്രദേശിലെ ഗ്വാളിയാറിൽ; 'പ്രതികൾ' കുടുങ്ങിയത് പരസ്പര വിരുദ്ധമായ ഫോൺ സന്ദേശത്തിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്യലിൽ; കൊല നടത്തിയ ശേഷം മൃതദ്ദേഹം ഫാം ഹൗസിലെ കിണറ്റിൽ കുഴിച്ച് മൂടി

പത്താം ക്ലാസുകാരനെ സഹപാഠികൾ കൊന്നത് 50 ലക്ഷം രൂപയ്ക്ക് വേണ്ടി ! സംഭവം മധ്യപ്രദേശിലെ ഗ്വാളിയാറിൽ; 'പ്രതികൾ' കുടുങ്ങിയത് പരസ്പര വിരുദ്ധമായ ഫോൺ സന്ദേശത്തിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്യലിൽ; കൊല നടത്തിയ ശേഷം മൃതദ്ദേഹം ഫാം ഹൗസിലെ കിണറ്റിൽ കുഴിച്ച് മൂടി

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: സഹപാഠികൾ ചേർന്ന് പത്താം ക്ലാസുകാരനെ ക്രൂരമായി കൊന്നുവെന്ന നടുക്കുന്ന വാർത്തയാണ് ഇപ്പോൾ മധ്യപ്രദേശിലെ ഗ്വാളിയാറിൽ നിന്നും പുറത്ത് വരുന്നത്. 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാൻ വേണ്ടി രാജു ലോധി എന്ന വിദ്യാർത്ഥിയെ സഹപാഠികൾ തട്ടിക്കൊണ്ടു പോയി കൊല്ലുകയായിരുന്നു.ഈ മാസം 17 നാണ് രാജുവിനെ കാണാതായത്.

തുടർന്ന് രാജുവിന്റെ ഫോണിൽ നിന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാത ഫോൺ സന്ദേശം എത്തി. രാജുവിന്റെ സുഹൃത്തുക്കളിൽ ഒരാളിൽ നിന്ന് പരസ്പര വിരുദ്ധമായ ഒരു ഫോൺ സന്ദേശവും ലഭിച്ചു. ഇതേതുടർന്ന് രാജുവിന്റെ സഹപാഠികളിൽ ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചന പൊളിഞ്ഞത്. രാജുവിനെ സമീപത്തെ ഫാം ഹൗസിലേക്ക് തട്ടിക്കൊണ്ട് പോതെന്നും അവിടെവച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും ഈ കുട്ടി മൊഴി നൽകി.

സംഘത്തിൽ ഉൾപ്പെട്ട ഒരു വിദ്യാർത്ഥിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലേക്കാണ് രാജു ലോധിയെ തട്ടിക്കൊണ്ടു പോയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഫാം ഹൗസിലെ കിണറിന് സമീപം കുഴിച്ചു മൂടി. ശനിയാഴ്ച മൃതദേഹം പുറത്തെടുത്തു. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന നാല് വിദ്യാർത്ഥികളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP