കള്ളന്റെ മകനെന്ന കൂട്ടുകാരുടെ വിളി നെഞ്ചിൽ തറച്ചപ്പോൾ സ്കൂളിൽ പോക്ക് വേണ്ടെന്ന് വച്ച മകൻ; യഥാർത്ഥ കള്ളനെ കണ്ടെത്തി നൽകി മകന്റെ കണ്ണൂനീർ തുടച്ച് ഉപ്പയുടെ സാഹസിക ഇടപെടൽ; കള്ളനെന്ന് പറഞ്ഞ് ജയിലിടച്ചവർ തന്നെ സത്യം തിരിച്ചറിഞ്ഞ് മാപ്പ് ചോദിച്ചു; നിരപരാധിയായ താജുദ്ദീന്റെ മകൻ തലയെടുപ്പോടെ വീണ്ടും സ്കൂളിലേക്ക്
രഞ്ജിത്ത് ബാബു
കണ്ണൂർ: 'എന്റെ ഉപ്പ കള്ളനല്ല. ' രണ്ടാം ക്ലാസ് വിദ്യാർത്ഥി ആണയിട്ട് പറഞ്ഞെങ്കിലും സഹപാഠികൾ അത് വിശ്വസിച്ചില്ല. മകളുടെ വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം പെരളശ്ശേരി സ്വദേശിയായ ഒരു വീട്ടമ്മയുടെ മാല കവർന്ന കേസിൽ പ്രതിയാക്കപ്പെട്ടത് കതിരൂർ പുല്ലിയോട് സ്വദേശി താജുദ്ദീനെയായിരുന്നു. പ്രവാസിയായ താജുദ്ദീൻ മകളുടെ വിവാഹത്തിന് നാട്ടിലെത്തിയതായിരുന്നു. സി.സി. ടി. വി യിൽ പതിഞ്ഞ പ്രതിയൂടെ രൂപസാദൃശ്യമുള്ള താജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയത് ഭാര്യയുടേയും മക്കളുടേയും മുന്നിൽ വച്ച് വീട്ടിലേക്ക് പോകവേയായിരുന്നു.
തൊട്ടടുത്ത ദിവസം സ്ക്കൂളിലെത്തിയ എട്ട് വയസ്സുകാരനായ മകനെ മറ്റ് വിദ്യാർത്ഥികൾ കള്ളന്റെ മകനെന്ന് വിളിച്ച് പരിഹസിച്ചു. അതോടെ കുട്ടി സ്ക്കൂളിൽ പോകാതായി. ഉപ്പയായ താജുദ്ദീനെ പൊലീസ് ജയിലിലടക്കുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം പങ്കെടുത്ത് ആഘോഷമായി നടന്ന വിവാഹത്തിന്റെ സന്തോഷത്തിൽ കഴിയവേയാണ് ഇടിത്തീ പോലെ താജുദ്ദീനെ തേടി ചക്കരക്കൽ പൊലീസ് എത്തിയത്. താൻ മാല മോഷ്ടാവല്ലെന്നും നൂറ് വട്ടം ആവർത്തിച്ചെങ്കിലും എസ്ഐ. ഉൾപ്പെടെയുള്ള പൊലീസുകാർ കനിഞ്ഞില്ല. നിരപരാധിയായ താജുദ്ദീന്റെ മകൻ ഇന്ന് സ്ക്കൂളിലേക്ക് പോയി. കള്ളനെ പൊലീസിന് കാട്ടിക്കൊടുത്ത ഉപ്പയുടെ മകനായി.
ഗൾഫിൽ നല്ല രീതിയിൽ ബിസിനസ്സ് നടത്തുന്ന പ്രവാസിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് അത് ചെവിക്കൊണ്ടില്ല. ദൃശ്യം സിനിമയെ അനുകരിച്ച് ടവർ ലൊക്കേഷൻ മാറ്റി പൊലീസിനെ പറ്റിക്കുകയാണെന്നും എന്നാൽ തന്റെ പണി വിലപ്പോവില്ലെന്നും അവർ പരുഷമായി പറഞ്ഞു. താജുദ്ദീനോട് സാദൃശ്യമുള്ള ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ഒരാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ നോക്കിയാണ് പൊലീസ് പ്രതിയെ നിർണ്ണയിച്ചത്. ആവർത്തിച്ച് തനിക്കിതിൽ പങ്കില്ലെന്ന് പറഞ്ഞപ്പോൾ കേസ് രമ്യമായി തീർക്കാൻ അവസരം നൽകാമെന്ന് ഒരു വേള പൊലീസ് പറഞ്ഞു. എന്നാൽ കുറ്റം ചെയ്യാത്ത താജുദ്ദീൻ അതിന് തയ്യാറായില്ല. പൊലീസ് അറസ്റ്റ് ചെയ്ത് തലശ്ശേരി സി.ജെ.എം. കോടതിയിൽ ഹാജരാക്കുകയും കോടതി താജുദ്ദീനെ റിമാന്റ് ചെയ്യുകയും ചെയ്തു.
തുടർന്ന് 54 ദിവസത്തെ നീണ്ട ജയിൽവാസം. അതോടെ താജുദ്ദീൻ മനസ്സിലുറപ്പിച്ചു. പ്രതിയെ താൻ തന്നെ കണ്ടെത്തുമെന്ന് പ്രതിഞ്ജയെടുത്തു. സുഹൃത്തുക്കൾ വഴി വാട്സാപ്പിലൂടെ സന്ദേശങ്ങൾ ഒഴുകി. ജയിൽവാസത്തിന് ശേഷം ജാമ്യം തേടി പുറത്തിറങ്ങിയപ്പോൾ മുഖ്യമന്ത്രി, ഡി.ജി.പി., പ്രതിപക്ഷനേതാവ് എന്നിവർക്ക് തന്റെ നിരപരാധിത്വം തെളിയിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഡി.വൈ. എസ്. പി.യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതോടെ താജുദ്ദീൻ നിരപരാധിയാണെന്ന് തെളിഞ്ഞു. പ്രതിയെ കണ്ടെത്താനാഉള്ള താജുദ്ദീന്റെ ശ്രമവും ഫലവത്തായി. മുക്കം പൊലീസ് കവർച്ചാ കേസിൽ അറസ്റ്റ് ചെയ്ത ശരത് എന്നയാളാണ് യഥാർത്ഥ പ്രതിയെന്ന് തിരിച്ചറിഞ്ഞു.
കോഴിക്കോട് സബ്ജയിലിൽ കഴിയുന്ന പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ താജുദ്ദീൻ തന്നെ ശേഖരിച്ച് ഉദ്യോഗസ്ഥർക്ക് നൽകി. അതോടെ താൻ നിരപരാധിയാണെന്ന് പൊലീസ് പ്രഖ്യാപിച്ചു. എന്നാൽ കവർച്ചാ കേസിൽ പ്രതിയാക്കി ജയിലിലടച്ച പൊലീസിനെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് താജുദ്ദീൻ. ഗൾഫിൽ തന്റെ ബിസിനസ്സ് എല്ലാം താറുമാറായിരിക്കയാണ്. 80 ലക്ഷം ഇന്ത്യൻ രൂപയുടെ ഇടപാട് ഇക്കാലത്ത് നടക്കേണ്ടതുണ്ടായിരുന്നു. അതിൽ താൻ കൊടുക്കാനുള്ളതും ബാങ്കിലടക്കാനുള്ളതും ലഭിക്കാനുള്ളതുമായ ഇടപാടുകളുണ്ട്. അതെല്ലാം താറുമാറായിരിക്കയാണ്. അവിടെയെത്തുമ്പോൾ താൻ കടക്കാരനായി മാറുമോ എന്ന ഭയവും താജുദ്ദീനെ വേട്ടയാടുന്നു.
അവിടെ മറ്റൊരു ബിസിനസ്സിന് തുടക്കം കുറിച്ച് എഗ്രിമെന്റിന്റെ അവസാന ഘട്ടത്തിലാണ്. അത് വഴി 9 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി കഴിഞ്ഞു. തന്നെ കള്ളനായി ചിത്രീകരിക്കുകയും ജയിലിലടക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമത്തിന്റെ ഏതറ്റം വരേയും പോകാനൊരുങ്ങിയിരിക്കയാണ് താജുദ്ദീൻ. മകന്റെ പഠനം മുടങ്ങിയതിന്റെ പരാതിയിൽ ബാലാവകാശ കമ്മീഷന്റെ തെളിവെടുപ്പിനും മകനും കുടുംബത്തിനൊപ്പവും താജുദ്ദീൻ ഹാജരായിരുന്നു. താജുദ്ദീന്റെ പാസ്പ്പോർട്ടും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇത് തിരികെ ലഭിക്കാൻ തലശ്ശേരി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ചക്കരക്കൽ എസ്. ഐ. പി. ബിജുവിനെ സ്ഥലംമാറ്റാനുള്ള നടപടി പൊലീസ് അധികാരികൾ എടുത്തുവെന്നാണ് സൂചന.
Stories you may Like
- കടമെല്ലാം കൊടുത്തത് ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ താജുദ്ദീൻ
- 'ഞങ്ങൾ നാട്ടുകാർ ആഗ്രഹിച്ചത് പോലെ പ്രതിക്ക് വധശിക്ഷ കിട്ടി': പ്രധാന സാക്ഷി താജുദ്ദീൻ
- മൂന്നു മണിക്ക് മാർക്കറ്റ് കഴിഞ്ഞാൽ ഓപ്പൺ ബാർപോലെ
- വിയ്യൂരിലെ പൊലീസ് എഫ് ഐ ആറിൽ അട്ടിമറിയോ? ജയിലുകളിൽ ക്രിമിനലുകൾ വാഴുമ്പോൾ
- യുവതിയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍