അന്ന് ഹരിജനങ്ങൾക്ക് മുറ്റത്ത് കടക്കാൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല; ജനം ഭയപ്പെട്ടിരുന്നത് പൊലീസിനെയും പട്ടാളത്തേയുമല്ല ജന്മിയുടെ ഗുണ്ടകൾ; അവരോടെക്കെ ഏറ്റമുട്ടി പാവങ്ങൾക്ക് ഒപ്പം ഉറച്ചുനിന്നാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്; ഞാൻ കമ്യൂണിസ്റ്റായതിന്റെ പേരിൽ പെങ്ങളുടെ കല്യാണം പോലും മുടങ്ങി; രണ്ടുവട്ടം മന്ത്രിയായിട്ടും ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടും യാതൊരു സമ്പാദ്യവുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ്; രാഷ്ട്രീയ ശുദ്ധതയുടെ ആൾരൂപമായ പാലോളി മുഹമ്മദ് കുട്ടി മറുനാടനോട്
എം പി റാഫി
പാലോളി: ആ പേര് രാഷ്ട്രീയ ശുദ്ധതയുടെ വെള്ളി വെളിച്ചം കൂടിയാണ്.നിസ്വാർഥനും നിഷ്ക്കളങ്കനുമായ ഈ കമ്മ്യൂണിസ്റ്റ് നേതാവ് കേരള രാഷ്ട്രീയത്തിന് സമ്മാനിച്ചത് വേറിട്ടൊരു രാഷ്ട്രീയ സംസ്കാരവും ജീവിത ശൈലിയുമായിരുന്നു. മുന്മന്ത്രി, മുൻ എൽഡിഎഫ് കൺവീനർ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എന്നീ വിശേഷണങ്ങൾക്കും അപ്പുറത്താണ് അദ്ദേഹം. കറകളഞ്ഞ ഒരു രാഷ്ട്രീയക്കാരന്റെയും മനുഷ്യസ്നേഹിയുടെയും പേരാണ് സഖാവ് പാലോളി മുഹമ്മദ്കുട്ടി. അധികാര മോഹമില്ലാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റ്. പ്രതിസന്ധിയിലൂടെ പാർട്ടിയെ നയിച്ച നേതാവ്. ഉള്ളതെല്ലാം പാർട്ടിക്കും സമൂഹത്തിനുമായി മാറ്റിവെച്ച് സ്വന്തം വീടുപോലും വിറ്റുപോവേണ്ടി വന്നപ്പോളും അദ്ദേഹത്തിന് ഒരു പരാതിയുമില്ല. മക്കളോടൊപ്പം ജീവിതം നയിക്കുമ്പോഴും സഖാവ് സംതൃപ്തനാണിന്നും.
എംഎൽഎയായും മന്ത്രിയായും പാർട്ടി ഉത്തരവാദിത്വങ്ങൾ വഹിച്ചും കഴിഞ്ഞ എട്ട് പതിറ്റാണ്ടിലധികമായി ഈ മനുഷ്യൻ സാധാരണക്കാർക്കിടയിൽ ജീവിക്കുന്നു. ജീവിതം തന്നെയാണ് സന്ദേശമെന്ന് തെളിയിക്കുകയാണ് സഖാവ് പാലോളി. അദ്ദേഹത്തിന്റെ ജീവിതയാത്രകളിലൂടെ സഞ്ചരിക്കുകയാണ് മറുനാടൻ മലയാളി ലേഖകൻ എംപി റാഫി. രാഷട്രീയക്കാർ സംശുദ്ധരായിരിക്കണമെന്നും ഇന്ന് രാഷ്ട്രീയത്തിൽ സത്യസന്ധതയ്ക്ക് സ്ഥാനം പിറകിലാണെന്നും പറയുമ്പോഴും ഇതെല്ലാം പറയാൻ തനിക്ക് യോഗ്യതയുണ്ടോയെന്ന എളിമയുടെ മറുചോദ്യമാണ് തിരിച്ച്.
ജനനം മുതൽ നടന്ന നാൾവഴികൾ വരെയുള്ള ജീവിത പോരാട്ടങ്ങളെ വരച്ചിടുകയാണ് മറുനാടൻ മലയാളി ലേഖകൻ എംപി റാഫി സഖാവ് പാലോളിയുമായി നടത്തിയ ദീർഘ നേരത്തെ അഭിമുഖത്തിൽ. സ്വാർത്ഥതയില്ലാതെ മനുഷ്യർക്ക് വേണ്ടി ജീവിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ഓർമ്മകളും അനുഭവങ്ങളും നമുക്ക് മുന്നിൽ തുറന്നു വെയ്ക്കുകയാണിവിടെ.
ഫസ്റ്റ് ഫോമിൽ പഠിക്കുന്ന കാലം മുതൽ ആരംഭിച്ച രാഷ്ട്രീയ ജീവിതം
1931 നവംബർ 11ന് മലപ്പുറം കോഡൂരിലെ ഇടത്തരം കർഷക കുടുംബമായ പാലോളി തറവാട്ടിലാണ് സഖാവിന്റെ ജനനം. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച കമ്മ്യൂണിസ്റ്റ് നേരിടേണ്ടി വന്ന പ്രതിസന്ധികളും ആ കാലഘട്ടത്തിലെ ജാതി വ്യവസ്ഥക്കും ജന്മി വ്യവസ്ഥക്കുമെതിരെ മുട്ടുമടക്കാതെ പൊരുതിയ ജീവിത സാഹചര്യങ്ങളായിരുന്നു പിന്നീട്. സഖാവ് പാലോളിയുടെ വ്യക്തിജീവിതത്തോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ് അദ്ദേഹം പങ്കുവെച്ചത്.
1946ൽ ഫസ്റ്റ് ഫോമിൽ പഠിക്കുന്ന കാലം മുതൽ ആരംഭിച്ചതായിരുന്നു സഖാവിന്റെ രാഷ്ട്രീയ ജീവിതം. മർദനങ്ങളുടെയും പട്ടിണിയുടെയും കയ്പ്പേറിയ ജീവിതാനുഭവങ്ങൾ. കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ സഹോദരിയുടെ വിവാഹം മുടങ്ങിയ സംഭവം. പഠനകാലത്ത് സുഹൃത്തിനോടൊപ്പം നാടുവിടേണ്ടി വന്ന് ഹൈദ്രാബാദിൽ നൈസാമിന്റെ സൈന്യത്തിൽ ചേരേണ്ടി വന്ന കഥയും, നാടകകൃത്തും അഭിനേതാവുമായ സഖാവിന്റെ ജീവിതാനുഭവങ്ങളും അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
അടിയന്തിരാവസ്ഥാ കാലത്തെ ഓർമ്മകളും ഒളിവുജീവിതവും ചർച്ചയാവുന്നുണ്ട്. എ.കെ.ജിയും ഇ.എം.എസും നായനാരും അടക്കമുള്ള നേതാക്കളോടൊപ്പമുള്ള അനുഭവങ്ങളും പങ്കുവെക്കുന്നു. ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും പുലർത്തേണ്ട ഉത്തരവാദിത്വങ്ങളും സംശുദ്ധ രാഷ്ട്രീയത്തിന്റെ സൂക്ഷ്മതയും പുതുതലമുറയ്ക്കായി സഖാവ് ആവർത്തിച്ചോർമപ്പെടുത്തുന്നു.
1996ലെ ഇ.കെ നായനാർ മന്ത്രിസഭയിലും 2006ലെ വി എസ് മന്ത്രിസഭയിലും കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു പാലോളി മുഹമ്മദ് കുട്ടി. ചെറുപ്പം തൊട്ടേ കർഷക പ്രസ്ഥാനത്തിൽ സജീവമായിരുന്നു. 15 വർഷക്കാലം കർഷക സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ദേശാഭിമാനി പത്രം അച്ചടി -പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന പാലോളി മലബാർ സാഹിത്യ പ്രസ്ഥാനത്തിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1965ൽ മങ്കടയിൽ നിന്നും 1967ൽ പെരിന്തൽമണ്ണയിൽ നിന്നും 1996ൽ പൊന്നാനിയിൽ നിന്നും കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ.എം സംസ്ഥാന കമ്മിറ്റി അംഗമാണിപ്പോൾ.
മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തീരേ താൽപര്യമില്ലാത്ത അപൂർവം രാഷ്ട്രീയ നേതാവായിരുന്നു പാലോളി മുഹമ്മദ്കുട്ടി. അഭിമുഖങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. മറുനാടൻ മലയാളിക്കു അനുവദിച്ച അഭിമുഖം തുടങ്ങും മുമ്പേ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു:
'ജനങ്ങൾക്ക് മനസിലാക്കാനും പഠിക്കാനും അവരുടെ തുടർന്നുള്ള ജീവിതത്തിൽ ശരിയായ പാതയിലേക്ക് സഞ്ചരിക്കാനുമൊക്കെ വളരെ വലിയ സംഭാവനകളായിരുന്നു മുൻഗാമികളായ രാഷ്ട്രീയ നേതാക്കളുടെ ജീവിത ചരിത്രം. അതുമായി യാതൊരു വിധത്തിലും താരതമ്യപ്പെടുത്താവുന്നതല്ല ഞാനും എന്നെ പോലുള്ള ധാരാളം പ്രവർത്തകന്മാരും. ആ കാലഘട്ടത്തിൽ ഇവരുടെ പിന്നാലെ നടന്ന് ആവേശം കൊണ്ട് യാത്ര ചെയ്തു എന്നുള്ളതല്ലാതെ, അവരുടെ ത്യാഗത്തെ സംബന്ധിച്ചും സേവനത്തെ സംബന്ധിച്ചും കണക്കാക്കുമ്പോൾ നമ്മളൊന്നുമല്ല എന്നതാണ് വസ്തുത.'
ജനനം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവർത്തനം
എന്റെ രാഷ്ടീയ പ്രവർത്തനത്തെ സംബന്ധിച്ച് തുടങ്ങാം. ഞാൻ 1931 ജൂലൈ മാസം പതിനൊന്നിനാണ് ജനിക്കുന്നത്. ഇന്നത്തെ കോഡൂർ പഞ്ചായത്തിലാണ് ജനനം. രണ്ട് ദേശങ്ങൾ കൂടിച്ചേർന്നതാണ് കോഡൂർ. അതിൽ പഴമള്ളൂർ ദേശത്ത് ചെമ്മങ്കടവ് പ്രദേശത്താണ് ബാപ്പയുടെ തറവാട്.
എന്റെ ആദ്യ വിദ്യാഭ്യാസം ആരംഭിക്കുന്നത് ചെമ്മങ്കടവ് സ്കൂളിലാണ്. അഞ്ചാം തരം വരെ അവിടെ പഠിച്ച് ആറാം തരത്തിലേക്ക് അതേ കോഡൂർ പഞ്ചായത്തിൽ വെസ്റ്റ് കോഡൂർ എന്ന സ്ഥലത്ത് മാനേജ്മെന്റ് സ്കൂളിലേക്ക് പോയി. അവിടെ ഒരു കൊല്ലം കഴിഞ്ഞതിനു ശേഷം മലപ്പുറം ഗവ.ഹൈസ്കൂളിൽ പോയി. അന്ന് വളരെ പ്രസിദ്ധമായ സ്കൂളായിരുന്നു മലപ്പുറം ഗവ.സ്കൂൾ. അവിടെ ഫസ്റ്റ് ഫോമിൽ പഠനം തുടർന്നു. ഈ കാലഘട്ടത്തിലായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ്.
ഇടത്തരം കർഷക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. നെൽകൃഷി ഉണ്ടായിരുന്നില്ല. നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയ വിളകളായിരുന്നു കൃഷി ചെയ്തിരുന്നത്. സാമാന്യം അക്കാലത്തെ സ്ഥിതി വച്ചുകൊണ്ട് നല്ല രീതിയിൽ ജീവിക്കാനുള്ള സമ്പത്തുണ്ടായിരുന്നു. അങ്ങനെ ജീവിച്ചു പോന്ന് 1950ൽ ബാപ്പ മരണപ്പെട്ടു. കുടുംബത്തിൽ ഞങ്ങൾ ഏഴു മക്കളിൽ മൂത്തയാളാണ് ഞാൻ. അതിനാൽ കുടുംബ ബാധ്യത ഏറ്റെടുത്തു. സഹോദരിമാരുടെ വിവാഹ ബാധ്യതകളെല്ലാം ഏറ്റെടുത്ത് മുന്നോട്ടു പോകുന്ന സമയത്താണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. അന്നത്തെ പൊതു അവസ്ഥ വിശദീകരിക്കുമ്പോൾ ഇന്നത്തെ ആളുകൾക്ക് അത് മനസിലാക്കാൻ തന്നെ പ്രയാസകരമാണ്. നൂറ് വീടുകളെടുത്താൽ നാലോ അഞ്ചോ വീടുകൾ മാത്രമാണ് പട്ടിണി കൂടാതെ ജീവിച്ചിരുന്നത്.
വിശപ്പടക്കാൻ വല്ലപ്പോഴും എന്തെങ്കിലും കിട്ടുമെന്നല്ലാതെ അത്രയേറെ പ്രയാസത്തിൽ അവഗണക്കപ്പെട്ട് അവഹേളിക്കപ്പെട്ട് പാവപ്പെട്ട ആളുകൾ ജീവിക്കുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ഹരിജനങ്ങൾ എന്ന് പറയുന്ന വിഭാഗത്തിന് മുറ്റത്ത് കടക്കാൻ പോലുമുള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നില്ല. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതിയും സമാനമാണ്. അന്ന് ജനങ്ങൾ ഭയപ്പെട്ടിരുന്നത് പൊലീസിനെയും പട്ടാളത്തേയുമല്ല. ജന്മിയുടെ കാര്യസ്ഥന്മാരെയാണ്. ജന്മിയുടെ കാര്യസ്ഥന്മാർക്ക് ഏതു പ്രദേശത്തും ഒരു ഗുണ്ടാ സെറ്റുണ്ടാകും. ജന്മിയുടെ ഭൂമി ആരെങ്കിലും വാങ്ങി കൃഷി ഇറക്കിയാൽ, അധിക പാട്ടം ഓഫർ മറ്റൊരാൾ നൽകിയാൽ ഇവരെ ഒഴിപ്പിച്ച് ആ ഭൂമി കൊടുക്കും. അതിനെതിരായി വല്ല ശബ്ദവും പുറത്തു വന്നാൽ അവനെ ഗുണ്ടകളെ വിട്ട് മർദിക്കുന്ന കാലഘട്ടമാണ്. പൊലീസ് ജന്മികളെയും അവരുടെ കാര്യസ്ഥരേയും പൂർണമായും അനുസരിക്കുന്ന കാലഘട്ടമാണ് അന്ന്. നാട്ടിലുള്ള പ്രമാണിമാരുടെ തേർവാഴ്ചയാണ് അന്നുണ്ടായതെന്നു വേണമെങ്കിൽ പറയാം.
പരീക്ഷയെഴുതാത്ത പേടിയിൽ നാടുവിട്ട് നൈസാമിന്റെ സൈന്യത്തിലെത്തിയ കഥ
തേർഡ് ഫോമിൽ പഠിക്കുന്ന കാലത്ത് ഒരു സംഭവം ഓർക്കുകയാണ്. അന്ന് രാഷ്ട്രീയത്തിൽ വന്നിട്ടുള്ള ആവേശത്തിന്റെ അതിരുവിട്ട ഭ്രമം കൊണ്ട് പരീക്ഷ പോലും എഴുതാൻ വിട്ടു പോയിരുന്നു. രണ്ട് സബ്ജക്റ്റ് പരീക്ഷ എഴുതാതിരുന്നത് തോൽക്കുമെന്ന് കാലേകൂട്ടി മനസിലാക്കി പരീക്ഷയുടെ റിസൾട്ട് വരുന്നതിന് മുമ്പ് രാജ്യം വിട്ടുപോകാൻ തീരുമാനമെടുത്തു. അതെല്ലാം തെറ്റായ തീരുമാനങ്ങളാണ് എടുത്തതെങ്കിലും സംഭവം അങ്ങനെ നടന്നു. പരീക്ഷയിൽ തോൽക്കുകയും ചെയ്തു, ഞാൻ രാജ്യം വിടുകയും ചെയ്തു. ഇതോടെ പഠനം നിർത്തി. ഇതാണ് എന്റെ പഠനത്തിന്റെ സ്ഥിതി.
എന്റെ സഹപാഠിയും കൂട്ടുകാരനുമായ മുഹമ്മദിനോടൊപ്പമാണ് ഞാൻ ഹൈദ്രാബാദിലേക്ക് നാടു വിട്ടത്. പോകുന്ന സമയത്ത് വീട്ടിൽ നിന്ന് മോഷണം നടത്തിയാണ് രണ്ട് പേരും പോയത്. ഉമ്മയുടെ പെട്ടിയിൽ നിന്ന് മോഷണം നടത്തിയ 126 രൂപയാണ് എന്റെ കൈവശം ഉണ്ടായിരുന്നത്. ഇതുപോലുള്ളൊരു തുക അവന്റെ കൈയിലുമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ മൈസൂരിലെത്തി. അവിടെ തലശേരിക്കാരൻ അബൂബക്കർ ഹാജി എന്ന് പറയുന്ന ആളുടെ ഹോട്ടലിലാണ് തങ്ങിയത്. രണ്ട് ബെഡ്ഡുള്ള ഒരു മുറിക്ക് ഒരു രൂപയാണ്. അതെടുത്ത് ഒരാഴ്ച ഇവിടെ തങ്ങി. അടുത്തുള്ള പട്ടണങ്ങളെല്ലാം കണ്ടു ഞങ്ങൾ. കാക്ക ബീഡി കമ്പനി നടത്തിയിരുന്ന മലപ്പുറത്തുകാരനായ ഒരാളുണ്ടായിരുന്നു അവിടെ. അബൂബക്കർ ഹാജിയുടെ സുഹൃത്താണ് അദ്ദേഹം. പര്യടനം കഴിഞ്ഞ് ഞങ്ങൾ തിരിച്ചു വന്നപ്പോൾ ഇവരുടെ മുന്നിലൂടെയാണ് പോയത്. നീൽക്കീ കുട്ടികളേ.. എന്ന് വിളിച്ച് ഞങ്ങളോട് അയാൾ കാര്യങ്ങളൊക്കെ തിരക്കി. പേടിക്കേണ്ടന്നും മറ്റന്നാൽ ഞാൻ നാട്ടിൽ പോകുന്നുണ്ടെന്നും അപ്പോൾ ഒരുമിച്ചു പോകാമെന്നും പറഞ്ഞു.
വീട്ടുകാരോട് താൻ പറയാമെന്നും ഒന്നും ചെയ്യില്ലെന്നും പറഞ്ഞ് സമാധാനിപ്പിച്ചു. വീട്ടുപേരും വീട്ടുകാരുടെ പേരുമെല്ലാം ചോദിച്ചറിഞ്ഞപ്പോൾ എന്റെ വല്യുപ്പയെ അറിയുന്ന ആളായിരുന്നു അദ്ദേഹം. അതോടെ ഞങ്ങൾ ആകെ ഭയപ്പെട്ടു. അടുത്ത ദിവസം തന്നെ ഞങ്ങൾ ഇവിടെനിന്നും വിട്ട് റെയിൽവേ സ്റ്റേഷനിൽ പോയി. എവിടേക്കെന്നു പറയാൻ ഞങ്ങൾക്ക് സ്ഥലങ്ങളൊന്നും അറിയില്ലായിരുന്നു. അടുത്ത പ്രധാനപ്പെട്ട സ്ഥലം ചോദിച്ചപ്പോൾ ബാംഗ്ലൂരാണെന്ന് പറഞ്ഞു. ഇവിടേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ, അവിടെ ഹിന്ദു മുസ്ലിം ലഹള നടക്കുകയാണെന്നു പറഞ്ഞു. അടുത്തുള്ള സ്ഥലം ചോദിച്ചപ്പോൾ ഹൈദ്രാബാദ് ആണെന്നു പറഞ്ഞു. അങ്ങിനെ രണ്ടു പേരും അവിടേക്ക് ടിക്കറ്റെടുത്തു.ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ തുടങ്ങിയിട്ടില്ല ഇടക്ക് മലയാളവും വരുന്നുണ്ട്. അങ്ങിനെ ഹൈദ്രാബാദ് എത്തി അവിടെ എട്ട് പത്ത് ദിവസം ചുറ്റിക്കറങ്ങി സ്ഥലങ്ങളെല്ലാം കണ്ടു. ഈ സമയം ഞങ്ങളുടെ കൈയിലെ ബഡ്ജറ്റ് നോക്കിയപ്പോൾ 26 രൂപയാണ് ബാക്കിയുണ്ടായിരുന്നത്. എന്ത് ചെയ്യണമെന്ന് ആലോചിച്ച് ബേജാറിലായി. അപ്പോൾ ആരോ പറഞ്ഞു പൊലീസിലേക്ക് ആളെ എടുക്കുന്നുണ്ടെന്ന്.
അങ്ങനെ പൊലീസിൽ ചേരാൻ വേണ്ടി പോയി. ഞങ്ങളെ രണ്ടു പേരേയും നിർത്തി അവർ പറഞ്ഞു തിന്ന് തടിയൊക്കെയുണ്ടാക്കി രണ്ട് വർഷം കഴിഞ്ഞു വരൂയെന്ന്. അങ്ങിനെ നിരാശപ്പെട്ട് തിരിച്ചു വരുന്ന സമയത്ത് ഞങ്ങളുടെ മുമ്പിൽ യാത്ര ചെയ്തിരുന്ന ഒരു ഹൈദ്രാബാദി ഞങ്ങളോട് ഓരോ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഹൈദ്രാബാദിൽ നൈസാമിന്റെ മാപ്പിള ബെറ്റാലിയനിൽ കാമാന്റൻഡ് ആയിരുന്നു ഇയാൾ. നന്നായി മലയാളം അറിയാവുന്നതുകൊണ്ടു തന്നെ ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാളോടു പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന പ്രായമല്ലേ നാട്ടിൽ പോയി പഠിക്കുന്നതല്ലേ നല്ലതെന്ന് അയാൾ ചോദിച്ചു. ഞങ്ങൾ ഇവിടെ നിൽക്കുകയാണെന്നു പറഞ്ഞു. നിങ്ങൾക്ക് പട്ടാളത്തിൽ ചേരണോയെന്നു ചോദിച്ചു. പൊലീസിൽ ചേർക്കാത്ത ഞങ്ങളെ പട്ടാളത്തിൽ എടുക്കുമൊയെന്ന ചോദ്യം മനസിൽ ഉയർന്നെങ്കിലും ഞങ്ങൾ ചേരണമെന്നു പറഞ്ഞു.
ഈ സമയം പോക്കറ്റിൽ നിന്നും ഒരു കടലാസെടുത്ത് ഉറുദുവിൽ അദ്ദേഹം ഒരു കുറിപ്പെഴുത് ഗോൽഗൊണ്ടയിലെ പൊലീസ് സെലക്ഷൻ ക്യാമ്പിനു തൊട്ടടുത്ത പട്ടാള ക്യാമ്പിലേക്കു വിട്ടു. കുറിപ്പ് അവിടെ കൊടുത്തതും മറിച്ചൊന്നും പറയാതെ പരിശോധനയൊന്നുമില്ലാതെ ഓകെ പറഞ്ഞ് ഞങ്ങളെ പട്ടാളത്തിൽ എടുത്തു. അങ്ങനെ ഒരു വർഷം നൈസാമിന്റെ സൈന്യത്തിൽ അവിടെ നിന്നു. ഈ സമയത്താണ് ഹൈദ്രാബാദ് നൈസാമിനെ ഇന്ത്യൻ പട്ടാളം കീഴടക്കുന്നത്. അപ്പോൾ ഇഷ്ടമുള്ളവർക്കൊക്കെ നാട്ടിൽ പോകാമെന്ന കൽപ്പന വന്നതിന്റെ അടിസ്ഥാനത്തിലാണ് നാട്ടിൽ വരുന്നത്.
മനസിനെ വേദനിപ്പിച്ച പെങ്ങളുടെ വിവാഹം മുടക്ക്; പിന്മാറ്റം സഹോദരൻ കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ
ഞാൻ ഹൈദ്രാബാദിൽ നിന്ന് തിരിച്ചെത്തിയപ്പോൾ പിതാവ് ടിബി രോഗം പിടിച്ച് വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു. പിന്നീട് മൂന്ന് മാസമാണ് പിതാവ് ജീവിച്ചിരുന്നത്. അതു കഴിഞ്ഞു മരണപ്പെട്ടു. അങ്ങനെയിരിക്കുമ്പോൾ കുടുംബനാഥനായി എല്ലാ ഉത്തരവാദിത്വങ്ങളും എന്റെ ചുമലിലായി. നേരത്തേ ഞാൻ പറഞ്ഞത് ശരീരത്തിന്റെ വേദനയായിരുന്നെങ്കിൽ മനസിനെ വേദനിപ്പിച്ച സംഭവമായിരുന്നു പിന്നീടുണ്ടായിരുന്നത്. ഞങ്ങൾ നാല് ആണും മൂന്ന് പെണ്ണുമായിരുന്നു സഹോദരങ്ങൾ. അതിൽ പെൺമക്കളിൽ മൂത്തവൾക്ക് ഒരു വിവാഹാലോചന വന്നു.
അങ്ങനെ ഞങ്ങൾ അവിടെ പോകുകയും അവർ ഇങ്ങോട്ടു വരികയും ചെയ്തു. നിശ്ചയത്തിനുള്ള സാധനങ്ങളൊക്കെ ഒരുക്കി ആളുകളെയൊക്കെ ക്ഷണിച്ചിരുന്നു. മറ്റന്നാൾ ആണ് തീയതിയെങ്കിൽ അതിന്റെ തലേദിവസം സാധനങ്ങളുമായി ഞാൻ വീട്ടിലേക്കു വരുമ്പോൾ വീടാകെ മൂകത. ഒറ്റകുട്ടിയും സംസാരിക്കുന്നില്ല. എല്ലാവരും ദുഃഖത്തോടെ നിൽക്കുന്ന കാഴ്ചയാണ്. ഞാൻ കാര്യം തിരക്കിയപ്പോഴാണ് ഉമ്മ വളരെ സങ്കടത്തോടെ ക്ഷോഭത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് നീ ഉള്ളിടത്തോളം ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പറഞ്ഞത്. ഞാൻ കമ്മ്യൂണിസ്റ്റായതുകൊണ്ടാണ് അവർ വിവാഹത്തിൽ നിന്ന് പിന്മാറിയത്. പിന്നീട് സഹോദരിക്ക് മറ്റൊരു ആലോചന വന്നു കല്യാണം കഴിഞ്ഞു
(തുടരും)
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- കരുവന്നൂർ ബാങ്കിൽ അനധികൃത വായ്പയ്ക്ക് സമ്മർദം ചെലുത്തിയവരിൽ മന്ത്രി രാജീവുമെന്ന് ഇ.ഡി
- പിണറായിയെ കടന്നാക്രമിച്ച് സതീശൻ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്