അടിതെറ്റിക്കുന്ന തുരപ്പന്മാരുടെ കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല; വിമാനം കട്ടപ്പുറത്താക്കിയും ജോലിക്കാരെ വീട്ടിലിരുത്തിയും ശമ്പളം വൈകിച്ചും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കരകയറുന്ന മട്ടില്ല; സുന്ദരിമാർക്കൊപ്പം കറങ്ങി നടന്ന് ഒടുവിൽ കറക്കുകമ്പനിയായതോടെ കിങ് ഫിഷർ പൂട്ടി സ്ഥലം വിട്ട മല്യയുടെ ഗതി നരേഷ് ഗോയലിന് വരുമോ? 'ടാറ്റ' ഏറ്റെടുത്തില്ലെങ്കിൽ ജെറ്റ് എയർവേയ്സ് വൈകാതെ ടാറ്റ പറയും
മറുനാടൻ ഡെസ്ക്
മുംബൈ: സുന്ദരിമാർക്കൊപ്പം കറങ്ങിയും കലണ്ടർ ഗേൾസിനെ സമ്മാനിച്ചുമൊക്കെ കറങ്ങി നടന്നിരുന്ന കാലത്ത് കിങ് ഫിഷറിന്റെ പഴയ മുതലാളി വിജയ് മല്യ അടിതെറ്റിയിരിക്കുകയാണെന്ന് അധികം ആരുമറിഞ്ഞില്ല. ഒടുവിൽ ബാങ്കുകളെയും പറ്റിച്ച് മല്യ കടന്നുകളഞ്ഞതിന്റെ ക്ഷീണം മാറ്റാൻ ഇപ്പോൾ ലണ്ടനിൽ കേന്ദ്രസർക്കാർ കേസുനടത്തുകയാണ്. മല്യയുടെ കിങ് ഫിഷർ തകർന്നടിഞ്ഞതുപോലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ജെറ്റ് എയർവേയ്സ്.
ശമ്പളം പലവട്ടം മുടങ്ങിയതോടെ ഉന്നതതലത്തിലെ ഉദ്യോഗസ്ഥരോടുപോലും രാജി ചോദിച്ചുവാങ്ങുന്ന ദുരവസ്ഥ. ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ ഒരു ഭാഗം ഒക്ടോബറിലാണ് നൽകിയത്. സെപ്റ്റംബറിലേതും വൈകി. ശമ്പളം വൈകിയതിൽ ക്ഷമാപണം നടത്തിയ കമ്പനി ജീവനക്കാരുടെ ക്ഷമയെ പ്രകീർത്തിക്കുകയും ചെയ്തു. മാസ ശമ്പളം രണ്ടു തവണകളായാണ് നവംബർ മാസം വരെ വിതരണം ചെയ്യുകയെന്ന് നേരത്തെ കമ്പനി പൈലറ്റുമാരേയും എൻജിനീയർമാരേയും ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥരേയും അറിയിച്ചിരുന്നു. സെപ്റ്റംബറിലേ ശമ്പളം വൈകുമെന്നും അറിയിച്ചിരുന്നു.
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും
സാമ്പത്തിക പ്രതിസന്ധിയിലായതോടെ കടം കൊടുക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും മടിയായി. പലരെയും സമീപിച്ചെങ്കിലും അനുകൂല മറുപടി കിട്ടിയില്ല. എങ്ങനെയെങ്കിലും കരകയറാൻ പലവഴി നോക്കുകയാണ് ബജറ്റ് എയർലൈനായ ജെറ്റ്. ജോലിക്കാരെ കുറച്ചതുകൂടാതെ ഫ്ളൈറ്റുകൾ വെട്ടിക്കുറച്ചു. എഞ്ചിനീയറിങ്, സെക്യൂരിറ്റി, സെയിൽസ്, തുടങ്ങി വിവിധ വിഭാഗങ്ങളിലെ മാനേജർ, ജനറൽ മാനേജർ തസ്തികകളിലുള്ള 15 ഓളം പേരോട് ഈ മാസം ജോലി ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ പേരുടെ തല ഉരുളുമെന്ന് ഉറപ്പാണ്. പണി പോയവരിൽ ചിലരെല്ലാം യുവാക്കളുമാണ്.
ചെന്നൈ വിമാനത്താവളത്തിലെ ഒരുഎയർബസ് 330, ബോയിങ് 777, രണ്ടു ബോയിങ് 737, മൂന്ന് എടിആറുകൾ എന്നിവയ്ക്ക് തൽക്കാലം വിശ്രമം അനുവദിച്ചിരിക്കുകയാണ്. മുംബൈയിലെ ഒരു എയർബസ് എ330 ഉം തൽക്കാലം പറത്തുന്നില്ല. വിശ്രമം അനുവദിച്ച വിമാനങ്ങളുടെയെല്ലാം എഞ്ചിനുകൾ അഴിച്ചിമാറ്റിയിരിക്കുകയാണ്. അതിനർഥം ഈ വിമാനങ്ങൾ ആറുമാസമോ അതിലധികമോ ഇനി പറക്കാൻ ഇടയില്ല.
അടിതെറ്റിക്കുന്ന തുരപ്പന്മാർ ആര്?
ജീവനക്കാരെ കുറയ്ക്കുന്നതിനെ കുറിച്ച് ജെറ്റ് എയർലൈൻസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഫ്ളൈറ്റുകൾ വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ കാരണമായി ജെറ്റ് നിരത്തുന്ന കാരണങ്ങൾ ഇതൊക്കെയാണ്: ഉയരുന്ന എണ്ണവില, രൂപയുടെ മൂല്യശോഷണം, വിപണിയിലെ കടുത്ത മത്സരം തുടങ്ങിയവ. ഇതിന് പുറമേ, എട്ടുമുതൽ 10 വരെ വിമാനങ്ങൾ ഓരോ ദിവസവും അറ്റകുറ്റപ്പണിക്കായി കയറ്റും. അതായത് ഓരോ സമയത്തും 16 വിമാനങ്ങളെങ്കിലും കട്ടപ്പുറത്തായിരിക്കും. ഇത് 20 ലേക്ക് ഉയരുമെന്നും കേൾക്കുന്നു. പണി നിർത്തിയവയ്ക്ക് പകരം പുതിയ ബോയിങ് 737 മാക്സ് വിമാനങ്ങൾ കൊണ്ടുവരുന്നുണ്ട്. 225 എണ്ണം ഓഡർ ചെയ്തപ്പോൾ അഞ്ചെണ്ണം കിട്ടി. ഈ വർഷാവസാനത്തോടെ ആണ്ണെം കൂടി കിട്ടും. ഇന്ധക്ഷമതയുണ്ട് എന്നതാണ് 737 മാക്സിന്റെ സവിശേഷത. രൂപയുടെ മൂല്യശോഷണവും ഇന്ധനവിലവർദ്ധനയും മൂലം പ്രതിസന്ധി നേരിടുന്ന ജെറ്റിന് താൽകാലിക പിടിവള്ളിയാണ് മാക്സ്. സിംഗപ്പൂർ പോലെയുള്ള ഇന്റർനാഷണൽ ഫ്ളൈററുകൾക്കാണ് ഇവ പറപ്പിക്കുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, ശമ്പളച്ചെലവ് 53 ശതമാനമണ് ഉയർന്നത്. ഒരുവർഷം മുമ്പ് സിഇഒ വിനോദ് ദുബെ ജെറ്റിൽ ചേർന്നപ്പോൾ, 100 സീനിയർ മിഡിൽ ലെവൽ എക്സിക്യൂട്ടീവുകളുടെ, മാനേജർതലത്തിലും അതിന് മുകളിലും ഉള്ളവരുടെ പട്ടിക നൽകിയിരുന്നു. ഓഗസ്റ്റ് വരെ ഇവരിൽ 40 പേരെ കൈകൊടുത്തുപുറത്താക്കി. വിമാനശേഷി കുറയുന്നത് എതിരാളിയായ ഇൻഡിഗോയ്ക്ക് നേട്ടമാണ്. പോരാത്തതിന് ഇനി ആൾക്ഷാമവും വേട്ടയാടിത്തുടങ്ങും. ശമ്പളം വൈകുന്നത് മൂലമുള്ള അതൃപ്തി ജീവനക്കാരെ ബാധിക്കും. ഓഗസ്ററിൽ എയർലൈന്റെ സീനിയർ മാനേജ്മെന്റിന്റെ 25 ശതമാനം ശമ്പളം കുറച്ചു. പൈലറ്റുമാരോടും, സാങ്കേതിക വിദഗ്ധരോടും ഈ വെട്ടിക്കുറയ്ക്കൽ പാത പിന്തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഈ മാസമാദ്യം ക്രഡിറ്റ് റേറ്റിങ് ഏജൻസിയായ ഐസിആർഎ, ജെറ്റിന്റെ ദീർഘകാല കടമെടുപ്പ് പദ്ധതിയെ തരംതാഴ്ത്തി. അനധികൃത ഇടപാടുകളെ ചൊല്ലിയുള്ള പരാതികളുടെ പേരിൽ കോർപറേറേറ് കാര്യമന്ത്രാലയത്തിന്റെ അന്വേഷണവും നേരിടുന്നുണ്ട് ജെറ്റ് എയർവേയ്സ്. ഇതിന് പുറമേ ഈ വർഷം ജനുവരിയിൽ വായ്പാകുടിശികയുള്ളവരുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജെറ്റിനെ പെടുത്തി. എന്നാൽ, ജെറ്റ് ഇത് നിഷേധിക്കുകയായിരുന്നു.
നരേഷ് ഗോയൽ ടാറ്റയ്ക്ക് വഴങ്ങുമോ?
കടക്കെണിയിലായ ജെറ്റ് എയർവെയ്സിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങുകയാണ് ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ്, ജെറ്റ് എയർവെയ്സുമായി ചർച്ചകൾ നടത്തിയെന്നാണ് വിവരം. ജെറ്റ് എയർവെയ്സിന്റെ 26 ശതമാനം ഓഹരികൾ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റാ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. കൂടാതെ ഓപ്പൺ ഓഫർ ലെറ്റർ മുഖാന്തരം മറ്റൊരു 26 ശതമാനം ഓഹരികൾ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് താത്പര്യപ്പെടുന്നുണ്ട്. ഇന്ധനവില വർധന, രൂപയുടെ മൂല്യശോഷണം എന്നിവയെ തുടർന്ന് വൻപ്രതിസന്ധിയാണ് ജെറ്റ് എയർവേയ്സ് നേരിടുന്നത്. നിലവിൽ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് ജെറ്റ് എയർവേയ്സിന്റെ 51 ശതമാനം ഓഹരിയുള്ളത്. എത്തിഹാദ് എയർവേയ്സും മറ്റുള്ളവരുടെയും കൈവശമാണ് ബാക്കി ഓഹരി.
വാർത്തയെ കുറിച്ച് പ്രതികരിക്കാൻ ടാറ്റ വക്താവ് തയ്യാറായില്ല. ഊഹാപോഹങ്ങൾ നിറഞ്ഞതാണെന്നായിരുന്നു ജെറ്റ് എയർവേയ്സിന്റെ പ്രതികരണം. ഏതായാലും ടാറ്റയ്ക്ക് വഴങ്ങിയില്ലെങ്കിൽ കിങ് ഫിഷറിന്റെ ദുരവസ്ഥയായിരിക്കും ജെറ്റിനും നേരിടേണ്ടി വരിക. അതല്ലാതെ എന്തെങ്കിലും വഴികൾ നരേഷ് ഗോയലിന്റെ ബുദ്ധിയിൽ തെളിയുന്നുണ്ടോ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍