നവകേരളത്തിന്റെ പൊയ്മുഖങ്ങൾ
കോരസൺ വർഗീസ്
ഒരു സുഹൃത്തിനു വേണ്ട അത്യാവശ്യം മരുന്ന് വാങ്ങാനാണ് നാട്ടിൽ വന്നപ്പോൾ ഡോക്ടറിനെകാണാൻ പോയത്. സുഹൃത്തിനു അത്രക്ക് വിശ്വാസം ഉള്ള ഡോക്ടർ ആയതിനാൽ കുറെ ഏറെഅന്വേഷിച്ചാണ് സ്ഥലം കണ്ടു പിടിച്ചത്. എവിടേക്കോ പോകാനിറങ്ങിയ ഡോക്ടർ കാര്യങ്ങൾഅറിഞ്ഞു യാത്ര ഒഴിവാക്കി എന്നെ കാണാൻ തയ്യാറായി. പാരമ്പര്യമായി കിട്ടിയആയുർവേദവും പഠിച്ചെടുത്ത അലോപ്പൊതിയും സംയുക്തമായി പരീക്ഷിക്കുന്ന ഒരുഡോക്ടർ എന്ന് കേട്ടപ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ താല്പര്യപ്പെട്ടു.
മരുന്ന് അവിടെത്തന്നെ തയ്യാറാക്കാനുള്ള നിർദ്ദേശം കൊടുത്ത സമയത്തു ചികിത്സാരീതിയെക്കുറിച്ചും, പിന്നെ സ്വന്തമായുള്ള ആശുപത്രി നടത്തിപ്പിനെക്കുറിച്ചും വാചാലമായിസംസാരിച്ചു. ഡോക്ടർ ദമ്പതികൾക്ക് വേറെ രണ്ടു ഇടങ്ങളിലായി ക്ലിനിക്കുകൾ ഉണ്ട്. സംഭാഷണം പതുക്കെ കേരളത്തിന്റെ സമകാലിക പ്രശ്ങ്ങളിലേക്കു കടന്നു. വളരെഭംഗിയായി സംസാരിക്കാൻ കഴിയുന്ന ചാരുത ഉള്ള ഡോക്ടർ ആയതിനാലും വിവിധവിഷയങ്ങളെക്കുറിച്ചു കുറെ വ്യക്തിപരമായ നിരീക്ഷണങ്ങൾ ഉണ്ടായിരുന്നതിനാലുംഅങ്ങനെ മണിക്കൂർ കടന്നു പോയത് അറിഞ്ഞില്ല.
ഡോക്ടറിന്റെ നെറ്റിയിലെ വലിപ്പമുള്ള പൊട്ടും മുറിയിലെ കർപ്പൂരത്തിന്റെ ഗന്ധവും, നേരെവിഷയങ്ങൾ ആദ്ധ്യാത്മീക തലത്തിലേക്കായി. ബ്രാഹ്മണ ആചാരങ്ങളും അവയുടെആഴത്തിലുള്ള ചിന്തകളും വിശദീകരിക്കുമ്പോൾ, അമ്പലങ്ങളിൽ ഇവ വിശദീകരിക്കുവാൻക്ഷണിക്കാറുണ്ട് എന്നും പറഞ്ഞു. അങ്ങനെ ഒരു മേൽത്തരം സംഘപരിവാറുകാരിയായിമുദ്രകുത്തപ്പെടുകയും അതിന്റെ പേരിൽ വണ്ടിതടയുകയും കൂവിവിളിക്കയും ഒക്കെഇടക്കിടെ ഉണ്ടാവാറുണ്ട് എന്നും പറഞ്ഞു.
വല്ലപ്പോഴും അമ്പലത്തിൽ പോയി ശാന്തമായി പോയിരുന്ന ഹിന്ദുവിനെ ആരാണ് ഇങ്ങനെഉണർത്തിയത്?, എന്താണ് ഞങ്ങൾ ഇങ്ങനെ മാറുവാൻ കാരണം എന്ന് ഓരോ കാര്യങ്ങൾപറയുമ്പോൾ ഡോക്ടറിന്റെ കണ്ണുകൾ രൗദ്രമായി ഭാവപരിണാമം പ്രാപിക്കുന്നത്കാണാമായിരുന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തീക ക്രമീകരണങ്ങൾ മൂലം ബിസിനസ്ആകെ കുഴപ്പമായി, ചില സ്ഥലങ്ങൾ വിൽക്കാൻ ശ്രമിച്ചിട്ട് നടക്കുന്നതും ഇല്ല. എന്നാലുംരാജ്യത്തിന്റെ മൊത്തമായ നന്മയല്ലേ എന്ന് ചിന്തിച്ചു സഹിക്കുകയാണ്. എന്താ ഒരു പോംവഴി?,ആരാണ് ഉത്തരവാദി എന്ന് അറിയില്ല , പക്ഷെ ഈ കമ്മ്യൂണിസ്റ്റുകൾ ഉള്ളടത്തോളം കാലംകേരളം ഇങ്ങനെ നശിച്ചുപോകയേ ഉള്ളൂ എന്നും പറഞ്ഞു.
കേരളത്തിലെ മതവിശ്വാസികളുടെ ഇടയിൽ ഉടലെടുത്ത അസഹിണുതയുടെ പൊരുൾതേടിഅലയുകയായിരുന്നു. വടക്കേ മലബാറിൽ ഒരു പാക്കിസ്ഥാൻ രൂപപ്പെടുന്നു എന്നതാണോ, റബ്ബർ അച്ചായന്മാർ ബ്ലേഡുകൾ വഴി പണം അടിച്ചു മാറ്റുകയാണോ എന്തെന്നറിയില്ല, എന്തോ അസഹിണുതയുടെ ചൂര് കേരളസമൂഹത്തിൽ അടിക്കുന്നുണ്ട്. ബോധപൂർവ്വമായവകതിരുവാണോ അതോ ആരോ കുത്തിവച്ച മതഭ്രാന്താണോ,സാംസ്കാരിക കേരളം തകർച്ചയുടെ വക്കിലാണ് എന്ന് സമ്മതിച്ചേ പറ്റുള്ളൂ.
സവർണ്ണ ഹിന്ദുവികാരം ഭരണകൂട സ്വാധീനത്തിൽ പിടിമുറുക്കിയെന്ന ഉൾഭയത്തിൽരാഷ്ട്രീയ ഇസ്ലാം അതിന്റെ സ്വത്വ ബോധം രൂപപ്പെടുത്തിത്തുടങ്ങി. വേഷത്തിലും ഭാഷയിലുംചിന്തയിലും ഇവ പ്രകടമായി. സമൂഹത്തിലെ വിവിധ നിലകളിൽ വിദ്യാഭ്യാസത്തിൽ ഊന്നൽനൽകി പാശ്ചാത്യ വീക്ഷണങ്ങൾ സുവിശേഷഘോഷക ഘടകമാക്കിയ ക്രിസ്തീയ സഭകളുംപ്രതിരോധത്തിലായി. ഒരു കൂട്ടം ദേശീയ സഭകളെന്നു സ്വയം വിശേഷിപ്പിച്ചു സവർണ്ണഹിന്ദുക്കളോട് ചേർന്ന് നില്ക്കാൻ ശ്രമിച്ചപ്പോൾ, ബാക്കിയുള്ള സഭകൾ അവരുടെനിലനിൽപ്പിനായി പുതിയ പ്രതിരോധ തന്ത്രങ്ങൾ തേടേണ്ടി വരുന്നു.
അനിർവാര്യമായ മാറ്റങ്ങൾക്കു സമരങ്ങൾ വേണ്ടിവരും, ഒപ്പം വൻ ചെറുപ്പുനിർത്തലുകളുംഉണ്ടാവും അങ്ങനെയാണ് ചരിത്രം ഉണ്ടാവുന്നത്. കേരളത്തിലെ സവർണ്ണ ഹിന്ദുക്കളുടെസാമ്പത്തീകത്തകർച്ച പഠനവിഷയമാണ്. അവർ നേരിടുന്ന അരക്ഷിതത്വംഉൾക്കൊണ്ടുകൊണ്ട് ഒരു ഹിന്ദുസത്വരൂപീകരണം ഉണ്ടാവും. ഇതാണ് രാഷ്ട്രീയഹിന്ദുവായി രൂപപ്പെടുന്നത്. അവിടെ മതവിശ്വാസിയായ ഹിന്ദുവിന് സ്ഥാനമില്ല. ക്രിസ്ത്യാനികളും മുസ്ലിമുകളും പണക്കാരാകുന്നതിൽ അസഹിഷ്ണുതയുണ്ട്. ' പഴയനായർതറവാടുകൾ മുടിഞ്ഞ പറമ്പുകളിൽ പുതിയ മാപ്പിളക്കുടികൾ. ഇടിഞ്ഞക്ഷേത്രത്തറകളിൽ മുസ്ലിം പള്ളികൾ ' (കവിയുടെ കാൽപ്പാടുകൾ) കവി പി .കുഞ്ഞിരാമൻനായർ.
മതേതര സ്വഭാവം വച്ച് പുലർത്തുന്ന കേരളത്തിലെ ഇടതുപക്ഷ പാർട്ടികൾ അവർണ്ണഹിന്ദുക്കളെ തങ്ങളൂടെ മുതൽകൂട്ടാക്കി നിർത്തി.പാവപ്പെട്ടവന്റെ പാർട്ടിയായിരുന്നുകമ്മ്യൂണിസ്റ് പാർട്ടി ഇന്ന് ധനികന്റെ പാർട്ടിയായി, അധികാരത്തിനു പുറമേ പണവുംഅതിന്റെ വ്യവഹാരമാവുകയും ചെയ്തതിന്റെ ദുരന്തവും പ്രകടമാണ്. ദേശീയ തലത്തിൽശോഷിച്ചുപോയ കോൺഗ്രസ് പ്രസ്ഥാനം കേരളത്തിൽ തമ്മിൽത്തല്ലും പാരപണിയുമായിഅർത്ഥമില്ലാത്ത കൂട്ടത്തിന്റെ വേഷപ്പകർച്ചിയിലാണ്. ന്യൂനപക്ഷ പാർട്ടികൾഅധികാരത്തിൽ തങ്ങിനില്ക്കാൻ ഏതു തന്ത്രവും സ്വീകരിക്കാൻ ഒരുങ്ങിയമട്ടിലാണ്. ഇതാണ് ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയനില.
കുറെനാൾ കേരളത്തിനു പുറത്തു താമസിച്ചതിനു ശേഷം തിരികെ എത്തുന്നവർ ഒരു പുതിയകേരളമാണ് കാണുന്നത്. അവിടെ നന്മകൾ കുറവും തിന്മകൾ ഏറെയുമാണ് എന്നാണ്പ്രവാസികൾ മടക്കയാത്രയിൽ മനസ്സിൽ കുറിച്ചിടുന്നത്. എന്താണ് നമ്മുടെ ഈസ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിളയും കേരളത്തെക്കുറിച്ചു സാമൂഹ്യ ചിന്തകർഅന്വേഷിക്കണം.
എത്ര പെട്ടന്നാണ് കേരളം മാറി മറിഞ്ഞത് ! പ്രളയാനാന്തര കേരളം ലോകത്തിനു മുന്നിൽകാട്ടിക്കൊടുത്ത അതിരുകളില്ലാത്ത കരുതലിന്റെയും നന്മകളുടെയും ചിത്രം ഇപ്പോൾഅർത്ഥമില്ലാത്ത ശരണം വിളികളോടെ പരിഹാസപൂരിതമായി. കുറഞ്ഞ കാലത്തിനിടയിൽ നമ്മുടെ സമൂഹത്തിൽ വന്ന നന്മകൾ ഒക്കെ മലവെള്ളപ്പാച്ചിലിൽഒലിച്ചു പോയപോലെ. മതഭ്രാന്തും, അസഹിഷ്ണുതകളും, അരാഷ്ട്രീയതയും, കപടതയും , കച്ചവടസംസ്കാരത്തിൽ രൂഢമായ വ്യക്തിബന്ധങ്ങളും, മടുപ്പിക്കുന്ന വർഗ്ഗ വർണ്യ സ്വത്വബോധം, ശിഖിരങ്ങൾ ഇല്ലാത്ത കല്പക വൃക്ഷം പോലെ ആരോടും തൊടാതെ, സ്വന്തം പ്രകാശംതേടി ഉയരത്തിലേക്ക് നീണ്ടു പോകുന്ന സ്വാർത്ഥമായ ജീവിത ശൈലികൾ.
ആർക്കും ആരെയും വിശ്വാസമില്ലാത്ത മനുഷ്യക്കൂട്ടം, അതാണിന്ന് കേരളം. നന്മകൾ ചൂണ്ടികാണിച്ചവരെ ഒക്കെ ദൈവങ്ങളാക്കി അവരുടെ ആദർശങ്ങളെ കണ്ണാടിക്കൂട്ടിലിട്ടു ബന്ധിച്ചു. ഒരറ്റം മുതൽ അങ്ങേയറ്റം വരെ തീർത്ഥയാത്രകളും, മലകയറ്റങ്ങളും, നടതുറക്കലുകളും , കുരിശടികളും വമ്പൻ കത്രീഡലുകളും കൊണ്ട് സമൂഹത്തെ മാരക മാനസീക രോഗത്തിനുഅടിമകളാക്കി.
പുതിയ തൊഴിൽ മേഖലകൾ ഒന്നും ഉണ്ടാകാത്ത കേരളത്തിൽ അഭ്യസ്തവിദ്യരായ കൂട്ടംതൊഴിൽതേടി അലയുന്നു. പ്രളയ ദുരന്തന്തിനു പണം ശേഖരിക്കാൻ മന്ത്രിസഭ അടച്ചിട്ടുമന്ത്രിമാർ ആഗോള പിരിവിനായി ഇറങ്ങുന്നു. കൂടുതൽ സമ്മർദത്തിനായി കേന്ദ്രസർക്കാർപിരിക്കാനുള്ള കേരളത്തിന്റെ എല്ലാ പഴുതുകളും അടക്കുന്നു. ഉദാരമായി സംഭാവന നല്കാൻതയ്യാറായ വിദേശ മലയാളികൾ സംശയത്തോടെ പിരിവുകാരെ നോക്കുന്നു. ദേശീയപാർട്ടികളുടെ ഇരട്ടത്താപ്പ് നയം മൂലം, ദൈവത്തിന്റെ പേരിൽ ആരാധനാലയങ്ങളുടെശുദ്ധിക്കും അവകാശത്തിനുമായി എല്ലാം വിട്ടു തെരുവിൽ ഇറങ്ങുന്ന ജനം വിലക്കയറ്റം, ഇന്ധന വില വർധന, തൊഴിൽ, പാർപ്പിടം തുടങ്ങി അത്യാവശ്യ കാര്യങ്ങൾ ഒക്കെഅവഗണിച്ചു ദൈവത്തിനായി പടക്കിറങ്ങുന്നു. പൊതുമുതൽ തല്ലിത്തകർക്കുന്നു. കോടതിയെയും ഭരണകൂടത്തെയും, പൊലീസിനെയും തെറിവിളിച്ചുവെല്ലുവിളിക്കുന്നു. എന്താണിതൊക്കെ എന്ന് കണ്ടു മൂക്കിൽ കൈവച്ച് പകച്ചുനിൽക്കുകയാണ് സാധാരണ മലയാളി.
സമൂഹം എന്നത് കമ്പ്യൂട്ടറിന്റെ ഹാർഡ്വെയർ പോലെ പ്രകടമായി കാണാവുന്ന ഒരുഅടിസ്ഥാന ഘടകമാണെങ്കിൽ, സംസ്കാരം സോഫ്റ്റ്വെയർ പോലെ പ്രോഗ്രാമുകളോനിർദ്ദേശങ്ങളോ അടങ്ങുന്ന സംവിധാനം ആണ്. അത് നിരന്തരം നവീകരിച്ചുകൊണ്ടേഇരിക്കണം. ചില വിശ്വാസങ്ങളും കണക്കുകൂട്ടലുകളും പരിഷ്കരിച്ചുകൊണ്ടേയിരിക്കണം. അവ മാറ്റങ്ങൾ ഉൾകൊള്ളാൻ തയ്യാറായില്ലെങ്കിൽ നിലനിൽക്കാനാവില്ല. പലതിനെപ്പറ്റിയുംസമൂഹമനസ്സിൽ പല തെറ്റായ ധാരണകളും നിലനിൽക്കുന്നുണ്ട്. നമ്മുടെ മുത്തശ്ശന്മാരുടെധാരണകൾ എത്ര വികലമായിരുന്നു എന്ന് നാം ഇന്ന് തിരിച്ചറിയുന്നു. നാം വലിയസാംസ്കാരിക സമ്പന്നരാണ് എന്ന് വീമ്പ്ഇളക്കുമ്പോഴും ജാതിയിലെ വൈവിധ്യം, മതങ്ങൾഒക്കെ ഇന്നും തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണ്.
പൗരബോധമുള്ള ജനാധിപത്യ പ്രക്രിയയിൽ, അടിസ്ഥാന ഘടകമായ നിയമ സംവിധാനങ്ങളും, ഭരണനിർവ്വഹണ സംവിധാനങ്ങളും ചോദ്യം ചെയ്യപ്പെട്ടാൽ സമൂഹംതാറുമാറാകും. കോടതി പുല്ലാണ് , പൊലീസ് പുല്ലാണ്, രാജി വെക്കൂ പുറത്തു പോകൂ തുടങ്ങിയആരവം എല്ലാ പാർട്ടികളും മതങ്ങളും മാറി മാറി ഉയർത്താൻ തുടങ്ങിയാൽ എന്താണ്സമൂഹത്തിന്റെ നിലനിൽപ്പ് ? അരാജകത്വം വിളിച്ചുവരുത്തുകയല്ലേ നമ്മൾ? രാഷ്ട്രീയമുഷ്ക്കിനും അഹന്തക്കും മുൻപിൽ മാധ്യമങ്ങൾ വെറും നേരമ്പോക്കു പ്രസ്ഥാനങ്ങൾ ആയിമാറി.
മനുഷ്യപുരോഗതിയിലും ആരോഗ്യ കാര്യങ്ങളിലും, വിദ്യഭ്യാസ നിലവാരത്തിലും, രാഷ്ട്രീയഅവബോധത്തിലും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും സമ്പന്നമായ കേരള മോഡൽലോകത്തിനു തന്നെ അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ നേട്ടങ്ങൾ ഒന്നുംസാംസ്കാരികപുരോഗമനങ്ങളായി മാറാതെ, തമ്മിൽ കലഹിച്ചു അരാഷ്രീയതയുടെ പുതിയമോഡൽ ആയി മാറ്റപ്പെടുന്നത് സാമൂഹിക പ്രതിസന്ധി തന്നെയാണ്. ഇവിടെ നമ്മുടെപൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുകയാണ്.
വ്യക്തിത്വം ചോദ്യം ചെയ്യപ്പെടുന്ന തീവ്രസമ്മർദത്തിലൂടെ കടന്നുപോകുന്ന മതത്തിന്റെ, വംശസങ്കുചിതത്വത്തെ മറികടക്കാൻ ഒഴിവാക്കലും കടന്നുപോക്കും ചെറുത്തുനിൽപ്പും അല്ല;ഇത്തരം സാമൂഹ്യശാസ്ത്രത്തെ പൂർണമായി ഉൾകൊള്ളുന്ന മതജീവിതത്തിന്റെ പുതിയമാനങ്ങൾ തേടാനാവണം. മധ്യവർഗ്ഗത്തിൽ നിലനിക്കുന്ന തൊഴിലില്ലായ്മയും വർഗ്ഗപരവുംജാതീയവുമായ സാമൂഹിക വിടവും, അസമത്വവും, പ്രതീക്ഷ ഇല്ലായ്മയും, പുറത്താക്കപ്പെടലുംകൊണ്ട് സമൂഹത്തിൽ അസ്വസ്ഥതയും അക്രമണപ്രവണതയും പെരുകുന്നു എന്ന്തിരിച്ചറിയണം. പുതിയ രൂപമാതൃകകൾ അനിർവാര്യമായിരിക്കുന്നു. പുതിയ പോംവഴികൾകണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
ജൈവമായ പുരോഗതിയല്ല കേരളത്തിനുള്ളത്; സ്ഥായിയായ പുരോഗമനപാതയിലല്ല നാംഇപ്പോൾ നിലനിൽക്കുന്നത് എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. പാലങ്ങളും റോഡുകളും നവകേരളത്തിന്റെ അവശ്യ ഘടകമാണ്; എന്നാൽ സാംസ്കാരിക പുരോഗതിയിലേക്കുള്ള നടപ്പാതകൾ വെട്ടാതെ ഉറപ്പുള്ള നവകേരളം സാധ്യമാവില്ല. അതിനു തുറന്ന മനസ്സോടെസമുദായങ്ങൾ തമ്മിൽകൂട്ടായ സഹകരണ പ്രക്രിയക്ക് സാംസ്കാരിക കേരളം തയ്യാറാവണം. അതാണ് ഇന്ന് കേരള നേതൃത്വത്തോട് കാലം ആവശ്യപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്