നെഹ്റുവിൽനിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ട്; ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം; അംബേദ്ക്കറെയും പട്ടേലിനെയുമൊക്കെ ഉയർത്തിക്കാട്ടുകയും നെഹ്റു ഉൾപ്പെടെയുള്ളവരെ തള്ളിക്കളയുന്നതുമാണ് ഇന്നത്തെ പൊളിറ്റിക്സ്; ഇന്ത്യയുടെ എല്ലാ കുഴപ്പത്തിനും കാരണം നെഹ്റുവാണെന്ന പരിവാർ പ്രചാരണത്തെ പൊളിച്ചടുക്കി സി.രവിചന്ദ്രൻ
സി. രവിചന്ദ്രൻ
തിരുവനന്തപുരം: സമീപകാലത്തായി പ്രത്യേകിച്ച് മോദി സർക്കാർ അധികാരത്തിൽ ഏറിയശേഷം ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്ന പേരുകളിൽ ഒന്നാണ് ആധുനിക ഇന്ത്യയുടെ സ്രഷ്ടാവുകൂടിയായ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെത്. എന്നാൽ നെഹ്റുവിന് പകരം സർദാർ വല്ലഭായി പട്ടേൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യയുടെ മുഖച്ഛായ മാറുമായിരുന്ന പ്രചാരണങ്ങളെ പൊളിച്ചടുക്കുകയാണ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ.
ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ കണ്ണൂർ നടത്തിയ ഏകദിന സെമിനാറിൽ സി രവിചന്ദ്രൻ നടത്തിയ 'ഒന്നാം പ്രതി നെഹറുവെന്ന' പ്രഭാഷണം നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.നെഹ്റുവിൽ നിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങളുടെ ദൂരമുണ്ടെന്ന് വിലയിരുത്തുന്ന സി രവിചന്ദ്രൻ, ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് പറഞ്ഞ, ഒരിക്കലും മതത്തെ രാഷ്ട്രീയത്തിൽ കലർത്താത്ത യുദ്ധവിരോധിയായ മനുഷ്യസ്നേഹിയായിരുന്നു നെഹ്റുവെന്ന് ചൂണ്ടിക്കാട്ടുന്നു.
സി.രവിചന്ദ്രന്റെ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:
ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളുടെയും കുഴപ്പങ്ങളുടെയുമെല്ലാം പ്രധാന കാരണം നെഹ്റുവാണെന്ന പ്രചാരണം ഇപ്പോൾ കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി അല്ലായിരുന്നെങ്കിൽ, നെഹ്റുവിന് പകരം പട്ടേൽ ആയിരുന്നു പ്രധാനമന്ത്രിയായിരുന്നെങ്കിൽ, എന്നൊക്കെ രീതിയിലുള്ള ചില ചർച്ചകൾ വ്യാപകമാണ്. അത് കൂടുതലും ഉയർത്തുന്നത് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയക്കാരാണ്.അവർ നെഹ്റുവിനെയും പട്ടേലലിനെയും ശത്രുക്കളായി വിലയിരുത്തിക്കൊണ്ട് അങ്ങനെയായിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നേനെയെന്ന് പറഞ്ഞുകൊണ്ടിരിക്കയാണ്.
നെഹ്റുവും നെഹ്റുവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും പൂർണമായി തുടച്ചുനീക്കുക എന്ന അജണ്ട തന്നെയാണ് ഇതിനുപിന്നിൽ. നെഹ്റു ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ, മതേതരത്വംപോലുള്ളവ തന്നെയാണ് യഥാർഥ പ്രശ്നം. ഇന്ത്യയുടെ പാളിച്ചകൾക്ക് ഒന്നാം പ്രതി
നെഹ്റുവാണോ എന്ന് പരിശോധിക്കയാണ് ഇവിടെ ചെയ്യുന്നത്.
ഉദാരീകരണം അടക്കമുള്ള പല നടപടികളും കൊണ്ടുവന്ന മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് ന്യൂഡൽഹിയിൽ അന്ത്യവിശ്രമം പോലും കിട്ടിയില്ല. ഹൈദരാബാദിൽ സംസ്കരിച്ച അദ്ദേഹത്തിന്റെ മൃതദേഹം പാതി കത്തിക്കരിഞ്ഞ് കിടക്കുന്നത് പ്രാദേശിക ചാനലുകളിൽ വാർത്തയായതിനു ശേഷമാണ് കോൺഗ്രസ് നേതാക്കൾ എത്തി അത് പൂർണ്ണമായും ദഹിപ്പിക്കുന്നത്. നെഹ്റുവിനെ പലരും നരസിംഹറാവു ആക്കാൻ ശ്രമമുണ്ട്. കുറ്റുപ്പെടുത്തലുകളുകൾക്കും കളിയാക്കലുകൾക്കും അതീതനായ നേതാവല്ല അദ്ദേഹം. ഒരു മാലാഖയല്ല നെഹ്റു. പക്ഷേ എത് മനുഷ്യനും പറ്റുന്ന തെറ്റുകൾ മാത്രമേ നെ്ഹ്റുവിനും പറ്റിയിട്ടുള്ളൂ. തെറ്റുകൾ പറ്റാത്ത ആളല്ല നെഹറു. പക്ഷേ ഇന്ത്യക്ക് ഒരിക്കലും തിരസ്ക്കരിക്കാനാവാത്ത സാന്നിധ്യവും വ്യക്തിത്വവും തന്നെയാണ് അദ്ദേഹം. രാഷ്ട്രീയ ചിന്തകൻ എന്ന നിലയിലും ഭരണകർത്താവ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും, ഒരു സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിലും നെഹ്റുവിനെ അങ്ങിനെ മായ്ച്ചു
കളയാൻ ആവില്ല. പക്ഷേ നെഹ്റു ഇന്ന് പഴഞ്ചനാണ് എന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് ശരിയല്ല.
എല്ലാ കോൺഗ്രസ് കമ്മിറ്റികളും എതിർത്തിട്ടും ഗാന്ധിജിയുടെ ഒറ്റ താൽപ്പര്യത്തിലാണ് നെഹ്റു പ്രധാനമന്ത്രിയാവുന്നത്. ഭൂരിപക്ഷം കോൺഗ്രസ് പിസിസികളും പറഞ്ഞ പേര് പട്ടേലിന്റെയായിരുന്നു. ഗാന്ധിയുമായി മാനസികമായും കൂടുതൽ അടുത്തത് പട്ടേൽ ആണ്. ഗാന്ധിജിയെപ്പോലെ മതവിശ്വാസിയും പാരമ്പര്യവാദിയുമായിരുന്നു പട്ടേൽ. എന്നാൽ നെഹ്റു അഞ്ജേയവാദിയോ നിരീശ്വരാവാദിയോ ആയിരുന്നു. ഇതാണ് വലിയ വൈരുധ്യം. ഗാന്ധി എന്തുപറഞ്ഞാലും കേൾക്കുന്നയാളാണ് പട്ടേൽ. എന്നാൽ നിശബദ്മായും അല്ലാതെയും ഗാന്ധിക്കെതിരെ കലഹിക്കാനുള്ള ധൈര്യം നെഹ്റുവിന് ഉണ്ടായിരുന്നു. പട്ടേലിന് അത് ഉണ്ടായിരുന്നില്ല. എന്നിട്ടും പട്ടേൽ രക്ഷപ്പെട്ടില്ല.
ചുമ്മാതെ കേറി പ്രധാനമന്ത്രിയായതല്ല നെഹ്റു. 9 വർഷം ജയിലിൽ കിടന്നിട്ടുണ്ട് അദ്ദേഹം. പഠനത്തോട് പുസ്തകങ്ങളോട് ശാസ്ത്രത്തോട് ആധുനികതയോടൊക്കെ താൽപ്പര്യമുള്ളയാൾ. ജയിലിൽ കിടന്നിട്ടും നെഹ്റു പുസ്തകങ്ങളും മകൾക്ക് കത്തുകളും എഴുതുകയായിരുന്നൂ. സൈന്റിഫിക്ക് ടെമ്പർ എന്ന വാക്കുതന്നെ അദ്ദേഹത്തിന്റെ സംഭാവനയാണ്. ഭരണഘടനയിലും അംബേദ്ക്കറെപ്പോലെ തുല്യപങ്ക് വഹിച്ചിരുന്നത് നെഹ്റുവായിരുന്നു. ഗോവധം മൗലികാവകാശങ്ങളിൽനിന്ന് നിർദ്ദേശക തത്വങ്ങളിൽ ഒതുക്കിയത് നെഹ്റുവിന്റെ ഇടപെടൽ മൂലമാണ്. എന്നാൽ അംബേദ്ക്കറെ വല്ലാതെ പ്രൊജക്റ്റ് ചെയ്യുകയും നെഹ്റു ഉൾപ്പെടെയുള്ളവരെ വലിയ തോതിൽ തള്ളിക്കളയുന്നതുമാണ് ഇന്നത്തെ പൊളിറ്റിക്ക്സ്. അംബേദ്ക്കർക്ക് മാത്രം ചെയ്യാൻ കഴിയുന്നതല്ല ഇന്ത്യൻ ഭരണഘടന. ആദ്യത്തെ എട്ടുമാസം കോൺസിറ്റിറ്റിയൂവെന്റ് അസംബ്ലിയിൽ അംബേദ്ക്കർ ഇല്ല. അന്ന് ഭരണഘടനയുടെ ഒബജക്റ്റീവുകളും പ്രീയാമ്പിളും ഫൈനലൈസ് ചയ്യുമ്പോൾ ആ ഡ്രാഫ്റ്റ് അവതരിപ്പിക്കുന്നത് നെഹ്റുവാണ്. ഇന്ത്യൻ ഭരണഘടന എന്തായിക്കണം എന്ന ബില്ല് അവതരിപ്പിക്കുന്നത് ഈ നെഹ്റുവാണ്. ഫ്രയിം വർക്കിലാണ് അംബേദ്ക്കർ പ്രവർത്തിച്ചത്.പലപ്പോഴും നാം അത് മറന്നുപോവുന്നു.
രാഷ്ട്രീയത്തിൽ മതം കലർത്തുന്ന പ്രവണത ഇന്ത്യയിൽ ആദ്യം തുടങ്ങിയത് ഗാന്ധിജി തന്നെയാണ്. അത് ഇന്നും തുടരുന്നു. മതം, ജാതി, ഗോത്രീയത എന്നവയാണ് ഇന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനം.എന്നാൽ നെഹറു അങ്ങനെയായിരുന്നില്ല. ഡാമുകളും ഫാക്ടറികളും ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് എന്നാണ് നെഹ്റു പറഞ്ഞത്.ഇന്നത്തെ പ്രധാനമന്ത്രിയെ നോക്കൂ.നെഹ്റുവിൽ നിന്ന് മോദിയിലേക്ക് പ്രകാശ വർഷങ്ങൾ ദൂരമുണ്ട്.
ജനാധിപത്യം എന്നും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നെഹ്റു. എകാധിപത്യത്തെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചില്ല. യുദ്ധവിജയങ്ങളെ കുറച്ച് സംസാരിച്ചിട്ടില്ല. സൈന്യം വേണമെന്നുപോലും കരുതിയിട്ടില്ല. എപ്പോഴും ശാന്തിയും സമാധാനത്തിന്റെയും വക്താവായിരുന്നു അദ്ദേഹം. അതുതന്നെയായിരുന്നു ചൈനീസ് ആക്രമണത്തിനും ഇടയാക്കിയത്. ചൈന അങ്ങനെ ചെയ്യുമെന്ന് നെഹ്റുവും കരുതിയില്ല. ചൈനീസ് ആക്രമണം അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു. അവസാനത്തെ രണ്ടുവർഷം ഊന്നുവടികളിൽ നടക്കുന്ന നെഹ്റുവിനെയാണ് ലോകം കണ്ടത്.പക്ഷേ പരിമിതികൾ എന്തുണ്ടായാലും ആധുനിക ഇന്ത്യയെ സൃഷ്ടിച്ച വ്യക്തിയെന്ന നിലയിൽ തന്നെയാണ് നെഹ്റു സ്മരിക്കപ്പെടുകയെന്നും സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഈ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം നവംമ്പർ പത്തിന് ബാംഗ്ലൂരിൽ നടക്കുമെന്നും സി രവിചന്ദ്രൻ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍