തോമസ് മാഷ് തുടങ്ങി വച്ച പ്രൊഫഷണലിസം കൂടുതൽ മികവോടെ പകർത്തി മിന്നിത്തിളങ്ങി; സ്കൂൾ മീറ്റിൽ കപ്പടിച്ചതോടെ കോതമംഗലം സെന്റ് ജോർജിന് സമ്മാനിച്ചത് പത്താംവട്ടവും ചാമ്പ്യന്മാരെന്ന അപൂർവനേട്ടം; ചിട്ടയും ആത്മാർഥതയും കൈമുതലാക്കി കണ്ടെടുത്തത് ബീനാ മോൾ അടക്കം ചാമ്പ്യന്മാരുടെ കൂട്ടത്തെ; തൊട്ടതെല്ലാം പൊന്നാക്കി രാജുപോൾ പടിയിറങ്ങുമ്പോൾ മനസിൽ നിറഞ്ഞ സംതൃപ്തി മാത്രം
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: രാജുപോൾ പടിയിറങ്ങുന്നു. നേട്ടങ്ങളുടെ നിറവുമായി. കർമ്മമണ്ഡലത്തിൽ 34 വർഷം പൂർത്തിയാക്കി, തൊട്ടതെല്ലാം പൊന്നാക്കിയാണ് രാജുപോൾ കളിക്കളത്തിലെ ഔദ്യോഗിക ജീവിതത്തോട് വിടചൊല്ലുന്നത്. കായികരംഗത്ത് കോതമംഗലത്തിന്റെ കീർത്തി വാനോളം ഉയർത്തിയതിൽ രാജുപോളിന്റെ ഇടപെടൽ നിർണ്ണായകമായിരുന്നെന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല. കായിക മത്സരങ്ങളിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന കോതതമംഗലം സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂളിനെ 8 തവണ ദേശീയ തലത്തിലും 10 തവണ സംസ്ഥാന തലത്തിലും ചാമ്പ്യൻസ് കീരീടം അണിയിച്ചാണ് രാജുപോൾ കളം വിടുന്നത്.
ഒളിമ്പ്യന്മാരായ സിനി ജോസ് ,അനിൽഡ തോമസ്, കെ.എം.ബീനാമോൾ എന്നിവരുടെയും കഴിഞ്ഞ ഏഷ്യൻഗെയിംസിൽ സ്വർണ്ണമണിഞ്ഞ വിസ്്മയയുടെയും ഗുരുസ്ഥാനത്ത് നിറഞ്ഞു നിൽക്കുന്നതും രാജുപോൾ തന്നെ. ഇന്ന് മത്സര രംഗത്ത് തിളങ്ങി നിൽക്കുന്ന നിരവധി ദേശീയ -അന്തർദേശീയ താരങ്ങളെ ട്രാക്കിലെത്തിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. കോഴിക്കോട് ഫിസിക്കൽ എജ്യൂക്കേഷൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി ഇങ്ങുമ്പോൾ 21 വയസ്സായിരുന്നു പ്രായം. താമസിയാതെ പഴയ കോതമംഗലം രൂപതയിലെ പാറത്തോട് സ്കൂളിൽ ജോലി ലഭിച്ചു.ഇവിടെ നിന്നാണ് ഒളിമ്പ്യൻ ബീനാമോളിലെ കായിക മികവ് രാജുപോൾ തിരിച്ചറിഞ്ഞത്. തോക്കുപാറ,കോതമംഗലം വെളിയേൽച്ചാൽ,ഊന്നുകൽ എന്നിവിടങ്ങളിലെ സ്കൂളുകളിലും കായികാധ്യാപകനായി സേവനം അനുഷ്ഠിച്ചു. വെളിയേൽച്ചാൽ സ്കൂളിനെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചതോടെയാണ് രാജുപോൾ കോതമംഗലത്തെ കായിക പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചത്.
2002-ൽ കോതമംഗലം സെന്റ് ജോർജ്ജിൽ കായികാധ്യപകനായി ചുമതലയേറ്റത് മുതൽ വിജയങ്ങൾ ഒന്നൊന്നായി അരകികിലെത്തി. ഇവിടുത്തെ 16 വർഷത്തെ സേവന കാലയളവിലാണ് ഇദ്ദേഹത്തിന്റെ പ്രവർത്തന മികവ് പരക്കെ അംഗീകരിക്കപ്പെട്ടത്. 2004-ൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ മീറ്റ് മുതൽ തുടർച്ചയായി 5 വർഷം സെന്റ് ജോർജ്ജ് സ്കൂൾ ചാമ്പ്യൻന്മാരായി. ഇടയ്ക്ക് കാലിടറിയെങ്കിലും 2011, 2012, 2014 വർഷങ്ങളിലും സെന്റ് ജോർജ്ജ് ചാമ്പ്യൻസ് പട്ടത്തിൽ മുത്തമിട്ടു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സമാപിച്ച സ്കൂൾ മീറ്റിൽ കപ്പടിച്ചതോടെ 10 തവണ ഈ നേട്ടം സ്വന്തമാക്കുക എന്ന അപൂർവ്വ നേട്ടവും സെന്റ്ജോർജ്ജിന് സ്വന്തമായി.
ഇതിനിടയിൽ എട്ടുവർഷം ദേശീയ തലത്തിലും സെന്റ് ജോർജ്ജ് സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.സ്കൂൾ ഒളിമ്പിക്സിലും രാജുപോളിന്റെ ശിഷ്യർ തിളങ്ങി. വരും കാലത്ത് സ്കൂളിന്റെ കായിക രംഗത്തെ പ്രവർത്തനങ്ങളിൽ തന്റെ കാര്യമായ ഇടപെടൽ ഉണ്ടാവില്ലെന്ന് രാജുപോൾ വ്യക്തമാക്കിക്കഴിഞ്ഞു. പൂർവ്വകാല വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും ഉൾപ്പെടുന്നതും സ്കൂളിലെ കായികതാരങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിച്ചുവരുന്നതുമായ കമ്മറ്റിയിൽ ഒരംഗമായി മാത്രം താനുണ്ടാവുമെന്നാണ് രാജുപോളിന്റെ പ്രഖ്യാപനം. സംസ്ഥാന അദ്ധ്യാപക അവാർഡ് അടക്കം ചെറുതും വലുതുമായ നിരവധി ബഹുമതികൾ രാജു പോളിന് ലഭിച്ചിട്ടുണ്ട്.
കോതമംഗലം കോഴിപ്പിള്ളി ഇഞ്ചൂർ പുതയത്തുമോളേൽ പി വി പൗലോസ് -ബ്രിജിത്ത് ദമ്പതികളുടെ മൂന്നാമത്തെ മകനാണ് രാജുപോൾ. ഭാര്യ ഷിജിയുടെയും മക്കളുടെയും ഭാഗത്തുനിന്നുണ്ടായ പിന്തുണ കൊണ്ടാണ് കാര്യമായ സമ്മർദ്ദമില്ലാതെ തനിക്ക് ജോലിചെയ്യാനായതെന്നും ഇതുവരെയുള്ള നേട്ടങ്ങൾക്കുപിന്നിലെ പ്രധാന പ്രേരക ശക്തി ഇവരായിരുന്നുമാണ് രാജുപോളിന്റെ പക്ഷം. പത്താം കിരീടം സ്വന്തമാക്കി കോതമംഗലത്തെത്തിയ സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂളിലെ കായികതാരങ്ങൾക്കും പരിശീലകൻ രാജു പോളിനും നഗരത്തിൽ ഉജ്വല വരവേൽപ്പാണ് ലഭിച്ചത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂൾ കവാടത്തിൽ മാനേജ്മെന്റ് ഭാരവാഹികളും ഓൾഡ് സ്റ്റുഡൻസ് അസ്സോസിയേഷൻ ഭാരവാഹികളും കായിക പ്രേമികളും ചേർന്ന് രാജു പോളിനെയും കായികതാരങ്ങളെയും ഹാരമണിയിച്ച് സ്വീകരിച്ചു. ആർപ്പ് വിളിച്ചും വിജയഭേരി മുഴക്കിയും രാജുപോളിനെ തോളിലേറ്റിയും സ്കൂൾ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും നഗത്തിലൂടെ ആഹ്ളാദ പ്രകടനം നടത്തി. സ്കൂളിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി മുൻസിപ്പൽ ഓഫീസിന് മുന്നിലാണ് സമാപിച്ചത്.
തുടർന്ന് നടന്ന അനുമോദന യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു രാജു പോളിനെ ഷാളണിയിച്ചു. അനുമോദന സമ്മേളനത്തിന്റെ ഉദ്ഘാടനവും ചെയർപേഴ്സൺ നിർവ്വഹിച്ചു. ചടങ്ങിൽ ഒട്ടുമിക്ക കൗൺസിലർമാരും പങ്കെടുത്തു. സ്കൂളിനോട് വിട ചൊല്ലുന്നതിനുള്ള വിഷമം വ്യക്തമാക്കിയായിരുന്നു രാജു പോളിന്റെ മറുപടിപ്രസംഗം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സെന്റ് ജോർജ്ജിനെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കഴിഞ്ഞത് ഒരു പാട് പേരുടെ സഹായം കൊണ്ടാണെന്നും ഇവരോട് ഉള്ള കടപ്പാട് വാക്കുകളിൽ ഒതുക്കാവുന്നതല്ലന്നും എല്ലാ വിജയവും ജഗദീശ്വരന് സമർപ്പിക്കുന്നു എന്നും വ്യക്തമാക്കിയാണ് രാജു പോൾ വാക്കുകൾ ചുരുക്കിയത്.രാജുപോളിന്റെ പടിയിറക്കത്തോടെ സ്കൂളിലെ കായികതാരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാവുമോ എന്ന ആശങ്ക വ്യാപകമായി കഴിഞ്ഞു.
സ്്കൂളിൽ ഹോസ്റ്റൽ സൗകര്യം നൽകി കായികതാരങ്ങൾക്ക് പരിശീലനം നൽകേണ്ടതില്ല എന്ന് സ്കൂൾ മാനേജ്മെന്റ് ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെയും മറ്റ് സ്കൂളുകളിൽ നിന്നും ഇവിടേയ്ക്ക് കൊണ്ടുവന്ന നിർദ്ധന കുടുംബാംഗങ്ങളിൽ നിന്നുള്ള കായിക പ്രതിഭകളേയും സ്കൂളിന്റെ ഈ നിലപാട് കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍