വിവാദങ്ങൾ മാറ്റിവയ്ക്കാം; കണ്ണുകളെല്ലാം ഇനി 35-ാം ദേശീയ ഗെയിംസിലേക്ക്; ദീപനാളം പകർന്ന് ക്രിക്കറ്റ് ദൈവവും; കേരളം കണ്ട ഏറ്റവും വലിയ കലാവിരുന്നിന്റെ മാസ്മരിക പ്രഭയിൽ തലസ്ഥാനം; സച്ചിനും മോഹൻലാലും ഒരേ വേദിയിൽ അണിനിരന്നപ്പോൾ താരസമ്പുഷ്ടമായി കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം
തിരുവനന്തപുരം: വിവാദങ്ങൾക്കെല്ലാം താൽക്കാലിക വിരാമമിട്ട് മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞു. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ കൈമാറിയ ദീപശിഖ ഒളിമ്പ്യന്മാരായ പി ടി ഉഷയും അഞ്ജു ബോബി ജോർജും ഗ്രീൻ ഫീൽഡിൽ തയ്യാറാക്കിയ കൂറ്റൻ ആട്ടവിളക്കിന്റെ തിരിയിൽ തെളിച്ചതോടെ ഗെയിംസിലേക്കു കേരളം മിഴിതുറന്നു.
ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാൻ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ പുരുഷാരമാണ് എത്തിയത്. ചടങ്ങുകൾ ആരംഭിക്കുന്നതിനു മണിക്കൂറുകൾ മുമ്പുതന്നെ കാര്യവട്ടം സ്റ്റേഡിയം നിറഞ്ഞിരുന്നു. ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി താരങ്ങളാണ് ദീപശിഖ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിൽ സച്ചിൻ ടെൻഡുൽക്കറിനു കൈമാറിയത്. ഇത് സച്ചിൻ പി ടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനും കൈമാറി. ഇവർ ചേർന്നാണ് ദീപം തെളിച്ചത്.
വൈകുന്നേരം 5.30ന് സ്റ്റേഡിയത്തിൽ വ്യോമസേന പുഷ്പവൃഷ്ടി നടത്തി. ഇതെത്തുടർന്ന് ആർമിയുടെ ബാൻഡ് ഡിസ്പ്ലേ നടന്നു. ഇതിനു പിന്നാലെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. നാല്പത് പേർ അണിനിരന്ന ശംഖനാദം, കരുണാമൂർത്തിയുടെ നേതൃത്വത്തിൽ 80 പേർ അണിനിരന്ന തകിൽവാദ്യം, മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 പേർ അണിനിരന്ന ചെണ്ടമേളം എന്നിവയും ആസ്വാദകർക്കു മറക്കാനാകാത്ത അനുഭവമായി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റും ഇതിനു പിന്നാലെ നടന്നു. കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരന്നത്. തുടർന്ന് കഴിഞ്ഞ ചാമ്പ്യന്മാരായ സർവീസസ് അണിനിരന്നു. പിന്നാലെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിലെ കായികതാരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. ഏറ്റവുമൊടുവിലാണ് ആതിഥേയരായ കേരളം എത്തിയത്. ഒളിമ്പ്യൻ പ്രീജ ശ്രീധരനാണ് കേരളത്തെ നയിച്ചത്. എല്ലാ സംസ്ഥാനത്തെയും കായികതാരങ്ങൾക്കു കൈവീശി അഭിവാദ്യമർപ്പിച്ച കാണികൾ കേരളം എത്തിയതോടെ നിലയ്ക്കാത്ത കരഘോഷമാണ് ഉയർത്തിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിച്ചത്.
സ്റ്റേഡിയത്തിൽ സ്ഥാപിച്ച കൂറ്റൻ സ്ക്രീനിൽ ഇടയ്ക്കിടെ സച്ചിൻ ടെൻഡുൽക്കറുടെ മുഖം തെളിഞ്ഞപ്പോൾ ആവേശത്തിന്റെ തിരമാലകൾ എങ്ങും അലയടിച്ചു.
മാർച്ച പാസ്റ്റിനെ തുടർന്ന് ഭാഗ്യചിഹ്നമായ അമ്മുവിനെ വേദിയിലേക്ക് ആനയിച്ചു. തീം സോംഗ് അവതരണത്തിനുപിന്നാലെയാണ് ഉദ്ഘാടന യോഗം നടന്നത്. ഇവിടെ വച്ചാണ് മേളയുടെ ഗുഡ്വിൽ അംബാസഡറായ സച്ചിൻ ടെൻഡുൽക്കർ ദീപശിഖ കായികതാരങ്ങളായ പി ടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർക്ക് കൈമാറിയത്. ഇവർ ചേർന്ന് ഗെയിംസിന് ആരംഭം കുറിച്ചുകൊണ്ട് വിളക്കുതെളിച്ചു.
കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യനായിഡുവാണ് കായികമേള ഉദ്ഘാടനം ചെയ്തത്. കേരളീയർക്ക് ആവോളം പ്രശംസ ചൊരിഞ്ഞാണ് വെങ്കയ്യ നായിഡു ഉദ്ഘാടന പ്രസംഗം നടത്തിയത്. കേരളത്തിന്റെ അച്ചടക്കത്തെയും ആത്മസമർപ്പണത്തെയും പുകഴ്ത്തിയാണ് നായിഡു സംസാരിച്ചത്. കേരളത്തിന്റെ അഭിമാനമായി മാറാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് കഴിയുമെന്നും നായിഡു പറഞ്ഞു. മോദി സർക്കാർ ജനങ്ങളെ വികസനത്തിലേക്ക് നയിക്കുമെന്നും കേരളമുൾപ്പെടെയുള്ളവർ ടീം ഇന്ത്യയായി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വാഗതം പറഞ്ഞു. മേളയെ കായിക കേരളത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണം എന്നാണ് സർക്കാർ കരുതുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പരിപാടിക്ക് എല്ലാവരുടെ ഭാഗത്തുനിന്നും വലിയ പിന്തുണ നൽകി. തുടർന്നുള്ള പ്രവർത്തനങ്ങൾക്കും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ദേശീയ ഗെയിംസിന്റെ ഗുഡ്വിൽ അംബാസിഡർ സച്ചിന് കായിക കേരളത്തിന്റെ നന്ദിയും അദ്ദേഹം അറിയിച്ചു.
മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എസ് രാമചന്ദ്രൻ അദ്ധ്യക്ഷനായി. കേന്ദ്ര കായികമന്ത്രി സർബാനന്ദ സോനോവാളും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിനു തൊട്ടുപിന്നാലെ ആകാശത്തു വർണങ്ങൾ വാരിവിതറി വെടിക്കെട്ടുമുണ്ടായി.
ഉദ്ഘാടനച്ചടങ്ങുകൾക്കും ദീപശിഖ തെളിച്ചതിനുംശേഷമാണ് മോഹൻലാലിന്റെ നേതൃത്വത്തിൽ കലാവിരുന്ന് ലാലിസം അരങ്ങേറിയത്. കേരളത്തിലെ പിന്നിട്ട യുദ്ധങ്ങളെ അനുസ്മരിക്കുന്ന വാർ ക്രൈ എന്ന ഷോയിൽ മോഹൻലാൽ കുഞ്ഞാലിമരയ്ക്കാറായി അവതരിച്ചു.
ലാലിസം ഇന്ത്യ സിംഗിഗ് എന്നു പേരിട്ടിരിക്കുന്ന മോഹൻലാൽ ഷോയിൽ 1931 മുതൽ 1980 വരെയുള്ള സിനിമാഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സംഗീത വിരുന്നാണ് ഉള്ളത്. പ്രശസ്ത പിന്നണിഗായകരായ ഹരിഹരൻ, അൽക്ക യാഗ്നിക്, കാർത്തിക്, എം ജി ശ്രീകുമാർ, സുജാത എന്നിവരുടെ പാട്ടുകളും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലെ പാട്ടുകൾ കോർത്തിണക്കിയാണ് ഷോ.
കലാപരിപാടികളുടെ റിഹേഴ്സൽ കഴിഞ്ഞ ദിവസം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്നു. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരും പൊലീസ് ഉദ്യോഗസ്ഥരും ഇന്ത്യൻ ആർമിയും ഉൾപ്പെടെയുള്ളവർ റിഹേഴ്സലിൽ പങ്കെടുത്തിരുന്നു. സംവിധായകൻ ടി കെ രാജീവ്കുമാറിന്റെ നേതൃത്വത്തിൽ ആറായിരത്തോളം കലാകാന്മാരാണ് ഉദ്ഘാടനത്തിനു ദൃശ്യവിസ്മയമൊരുക്കുന്നത്. കേരളത്തിന്റെ തനതു കലാരൂപങ്ങളും വാദ്യമേളങ്ങളും വേദിയിലെത്തും. ഒപ്പം ആർമി ബാൻഡ് ഉൾപ്പെടെയുള്ളവരും.
മത്സരങ്ങൾക്കു ഞായറാഴ്ച തുടക്കമാകും. ഏഴ് ജില്ലകളിലായി 29 വേദികളാണ് കായികമാമാങ്കത്തിന് ഒരുങ്ങിയിട്ടുള്ളത്. പതിനായിരത്തോളം താരങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 3500ഓളം ഓഫീഷ്യൽസും എത്തുന്നുണ്ട്. ഗെയിംസ് നിയന്ത്രിക്കാൻ നാലായിരത്തോളം വളന്റിയർമാരുമുണ്ടാകും. 14 ദിവസംകൊണ്ട് 32 മത്സരയിനങ്ങളാണ് അരങ്ങേറുന്നത്.
നീന്തൽ, അത്ലറ്റിക്സ്, ബീച്ച് ഹാൻഡ്ബോൾ, സൈക്ക്ലൂങ്, ജിംനാസ്റ്റിക്സ്, ഹാൻഡ്ബോൾ, കബഡി, ഖോഖോ, നെറ്റ്ബോൾ, ഷൂട്ടിങ്, സ്ക്വാഷ്, തായ്ക്കൊണ്ടോ, വുഷു, ട്രയാത്തലൺ, ടെന്നീസ് ഇനങ്ങൾ തിരുവനന്തപുരം ജില്ലയിലാണ് നടക്കുക. ഗെയിംസ് വില്ലേജും തലസ്ഥാനത്താണ്. റഗ്ബി, ഹോക്കി എന്നിവ കൊല്ലത്തും യാട്ടിങ്, ടേബിൾ ടെന്നീസ്, ലോൺേബാൾ, ഫെൻസിങ്, ബാഡ്മിന്റൺ, അമ്പെയ്ത്ത് എന്നീ ഇനങ്ങൾ കൊച്ചിയിലുമാണ് നടക്കുന്നത്. റസലിങ്, ബാസ്കറ്റ്ബോൾ എന്നിവ കണ്ണൂരിലും ഷൂട്ടിങ്(ട്രാപ്പ് ആൻഡ് സ്കീറ്റ്), വെയ്റ്റ്ലിഫ്റ്റിങ്, ജൂഡോ, വനിതാ ഫുട്ബോൾ, ബോക്സിങ് എന്നിവ തൃശ്ശൂരിലും നടക്കും.
വോളിബോൾ, ഫുട്ബോൾ, ബീച്ച് വോളിബോൾ എന്നിവയാണ് കോഴിക്കോട്ട് അരങ്ങേറുന്നത്. റോവിങ്, കനോയിങ്, കയോക്കിങ് എന്നിവ ആലപ്പുഴയിൽ നടക്കും.ഫെബ്രുവരി 14ന് കാര്യവട്ടത്തു തന്നെയാണ് സമാപനസമ്മേളനവും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍