Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇനി ഇന്ത്യയിൽ; 182 മീറ്റർ ഉയരമുള്ള പട്ടേൽ പ്രതിമ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി; ആദിവാസികളെ കുടിയൊഴിപ്പിച്ച് 3000 കോടി രൂപ ചെലവിട്ട് പണി കഴിപ്പിച്ച പ്രതിമയുടെ ചൊല്ലി വിവാദവും കൊഴുക്കുന്നു; പ്രതിമ അനാവരണം ചെയ്യുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം 72 ഗ്രാമങ്ങളിൽ നാട്ടുകാർ ഭക്ഷണം പാകം ചെയ്യാതെ

ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇനി ഇന്ത്യയിൽ; 182 മീറ്റർ ഉയരമുള്ള പട്ടേൽ പ്രതിമ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി; ആദിവാസികളെ കുടിയൊഴിപ്പിച്ച് 3000 കോടി രൂപ ചെലവിട്ട് പണി കഴിപ്പിച്ച പ്രതിമയുടെ ചൊല്ലി വിവാദവും കൊഴുക്കുന്നു; പ്രതിമ അനാവരണം ചെയ്യുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം 72 ഗ്രാമങ്ങളിൽ നാട്ടുകാർ ഭക്ഷണം പാകം ചെയ്യാതെ

മറുനാടൻ മലയാളി ബ്യൂറോ

കേവാഡി: ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്ന രാജ്യമെന്ന ബഹുമതി ഇനി ഇന്ത്യയ്ക്ക് സ്വന്തം. ഗുജറാത്തിലെ നർമദ നദിയിൽ നിർമ്മിച്ച സർദാർ വല്ലഭഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള ഏകതാ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. പട്ടേലിന്റെ 143മത് ജന്മദിനത്തിലാണ് സാധു ബെട്ട് ദ്വീപിൽ പണികഴിപ്പിച്ച പൂർണകായ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തത്. ആത്യാർഭാഢ പൂർവമായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.

സർദാർ പട്ടേൽ മ്യൂസിയം, കൺവെൻഷൻ സെന്റർ, പൂക്കളുടെ താഴ് വര, വിനോദ സഞ്ചാരികൾക്കായുള്ള ടെന്റ് സിറ്റി അടക്കമുള്ളതാണ് പ്രതിമാ സമുച്ചയം. പ്രതിമക്കുള്ളിലൂടെ മുകൾതട്ടിലെത്താനും 135 മീറ്റർ ഉയരത്തിൽ നിന്നുള്ള പുറംകാഴ്ചകൾ കാണാൻ സന്ദർശകർക്ക് സാധിക്കും. രാം വി. സുത്തർ രൂപകൽപന ചെയ്ത പ്രതിമയുടെ നിർമ്മാണം 33 മാസം കൊണ്ടാണ് എൽ. ആൻഡ് ടി പൂർത്തിയാക്കിയത്. 2989 കോടി രൂപയാണ് നിർമ്മാണ ചെലവ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ഉയരത്തിന്റെ കാര്യത്തിൽ അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമ, ചൈനയിലെ ബുദ്ധ പ്രതിമ, ബ്രസീലിലെ ക്രിസ്തു പ്രതിമ എന്നിവയെ ഏകതാ പ്രതിമ പിന്തള്ളിയത്. അതേസമയം, നർമദയിലെ കേവാഡിയിൽ വൻതോതിൽ ആദിവാസികളെ കുടിയൊഴിപ്പിച്ചാണ് 3000 കോടി രൂപ ചെലവിട്ട് ലോകത്തെ ഏറ്റവും വലിയ പ്രതിമ കേന്ദ്ര സർക്കാർ നിർമ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആദിവാസി, കർഷക പ്രക്ഷോഭങ്ങൾ ശക്തമാണ്.

പ്രതിമ അനാവരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് 72 ഗ്രാമങ്ങളിൽ നാട്ടുകാർ ഭക്ഷണം പാകം ചെയ്യാതെ ദുഃഖാചരണം നടത്തി. നർമദ സരോവർ ഡാം പദ്ധതിക്ക് നിരവധി പേരുടെ സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്. ഇപ്പോൾ പ്രതിമ നിർമ്മാണത്തിനും പ്രദേശത്തെ ടൂറിസം വികസനത്തിനുമായി സർക്കാർ തങ്ങളുടെ സ്ഥലം കൈയേറിയെന്ന് ഗോത്രവർഗ നേതാവ് ഡോ. പ്രഫുൽ വാസവ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായവേളയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയെക്കുറിച്ച് മോദി വീണ്ടും ആലോചിച്ചുതുടങ്ങിയത്.

നാലുവർഷം മുമ്പ് ഗുജറാത്തിൽ നർമ്മദ നദിക്കഭിമുഖമായി പട്ടേൽ പ്രതിമ നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ഇത് ധൂർത്താണെന്ന വിമർശനം ഉണ്ടായിരുന്നു. പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ബിബിസിയും ഗാർഡിയനും അടക്കമുള്ള ലോക മാധ്യമങ്ങൾ കടുത്ത വിമർശനമാണ് നരേന്ദ്ര മോദി സർക്കാറിന് നേരെ ഉയർത്തിയത്. ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് 3000 കോടി രൂപ മുടക്കി പൂർണകായ വെങ്കല പ്രതിമ നിർമ്മിച്ചിട്ടുള്ളത്.രാജ്യത്തെ കാർഷിക മേഖല ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ വമ്പൻ പ്രതിമയുണ്ടാക്കി വമ്പു കാണിക്കുകയാണ് മോദി സർക്കാരെന്ന വിമർശമാണ് ബിബിസി ഉന്നയിക്കുന്നത്. നാളെയാണ് പ്രതിമ അനാവരണം ചെയ്യുന്നത്. കാർഷിക മേഖലയെ തഴഞ്ഞ് സർക്കാർ പ്രതിമ നിർമ്മാണത്തിനായി പണം ധൂർത്തടിക്കുന്നുവെന്നാണ് ആരോപണം.

2016-ലെ പഠന റിപ്പോർട്ട് പ്രകാരം ഗുജറാത്തിലെ ഏറ്റവും ദാരിദ്ര മേഖലയാണ് നർമ്മദ ജില്ല. കർഷകർ ഗതി കിട്ടാതെ അലയുമ്പോൾ വൻ തോതിൽ ഭൂമി ഏറ്റെടുത്താണ് ഇവിടെ പ്രതിമയുണ്ടാക്കിയത്.വിലയും വിളസംരക്ഷണവും ലഭിക്കാതെ കർഷകർ ദുരിതം അനുഭവിക്കുമ്പോൾ സർക്കാർ അത് ഗൗനിക്കാതെ പ്രതിമ നിർമ്മാണത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

നർമ്മദാ പരിസരത്ത് ഭൂമി ഏറ്റെടുത്ത സർക്കാർ വനവാസികൾ അടക്കമുള്ളവർക്ക് ശരിയായ പുനരധിവാസം സാധ്യമാക്കിയില്ല എന്ന വിമർശനത്തെ തുടർന്ന് പ്രതിമ അനാച്ഛാദന ദിവസമായ നാളെ പട്ടിണി സമരത്തിന് ഒരുങ്ങുകയാണ് വനവാസികൾ. പ്രതിമക്കൊപ്പം ത്രീ സ്റ്റാർ ഹോട്ടൽ, ഗവേഷണ കേന്ദ്രം, മ്യൂസിയം എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമർപ്പിക്കും. 182 മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിൽ പട്ടേൽ സ്മാരകം ഉയരുന്നത്.

ശിൽപത്തിന്റെ രൂപകൽപന നിർവഹിച്ചത് പ്രമുഖ ശിൽപി റാം വി.സുതർ. 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ 'ഉരുക്കുമനുഷ്യന്റെ' പ്രതിമ തീർക്കുന്നത്. ഇതോടനുബന്ധിച്ചു പട്ടേലിന്റെ ജീവിത മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ലൈറ്റ് സൗണ്ട് ഷോ, 500 അടി ഉയരത്തിൽനിന്നു സർദാർ സരോവർ അണക്കെട്ടു കാണാനുള്ള സൗകര്യം, മ്യൂസിയം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എഞ്ചിനീയറിങ് കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയാണ് 3000 കോടി രൂപയ്ക്ക് പ്രതിമാ നിർമ്മാണത്തിന്റെ ചുമതലയേറ്റിരിക്കുന്നത്. വെങ്കലത്തിലാണ് പ്രതിമ നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP