വീണ്ടും ആ കൊതിപ്പിക്കുന്ന മോഹന ലാലത്തം! രഞ്ജിത്തിന്റെ ഡ്രാമയിൽ കാണാൻ കഴിയുക 90 കളിലെ മോഹൻലാലിനെ; നർമ്മവും നൊമ്പരവും കുസൃതിയും ചാലിച്ച് ലാലിന്റെ രാജു ; അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഇത് ബഹളങ്ങളില്ലാത്ത ഹാസ്യം ഏറെയുള്ള കൊച്ചു ചിത്രം; ലാലിനൊപ്പം 'മാരക' ഫോമിൽ ജോണി ആന്റണിയും, ദിലീഷ് പോത്തനും ബൈജുവും; പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിത്രം പേറുന്നുവെന്നും വിമർശനം
എം മാധവദാസ്
ആനയും കടലുമൊക്കെപ്പോലെ എത്രകണ്ടാലും മതിവരാത്ത മലയാളത്തിന്റെ ചെരിഞ്ഞ മഹാത്ഭുതം! മോഹൻലാലിനെ കുറിച്ച് നെടുമുടിവേണു ഒരിക്കൽ പറഞ്ഞ ഡയലോഗാണിത്. ഇത് ശരിയുമാണ്. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ വലിയ സ്ഥാനമാണ് ഈ നടൻ 35 വർഷത്തിലേറെ നീണ്ട വർഷം കൊണ്ട് നേടിയെടുത്തത്. വില്ലനായി പേടിപ്പിച്ച്, കൊമേഡിയനായി ചിരിപ്പിച്ച്, കാമുകനായി മോഹിപ്പിച്ച്, അധോലോക നായകനും ആറാതമ്പുരാനും പുലിമുരുകനുമായി ത്രസിപ്പിച്ച് അയാൾ നാം അറിയാതെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.( സിഎൻഎൻ-ഐബിഎൻ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയെക്കുറിച്ച് അഭിപ്രായ സർവേ നടത്തിയപ്പോൾ ആരുടെ പേരാണ് ജനം നിർദ്ദേശിച്ചതെന്ന് എടുതത്ത് പറയേണ്ടതില്ലല്ലോ. മലയാളത്തിലെ ഏറ്റവും വിപണി മൂല്യമുള്ള ബ്രാൻഡ് ഇന്നും ലാലേട്ടൻ തന്നെ. മൂന്നുഘട്ടമായുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവതത്തിൽ ഏതുകാലഘട്ടത്തിലെ മോഹൻലാലിനെയാണ് നിങ്ങൾക്ക് ഇഷ്ടമെന്ന് ചോദിച്ചാൽ പ്രണവ് മോഹൻലാൽ മുതൽ ദുൽഖർ സൽമാൻ വരെ പറയുന്നത് 90 കളിലെ മോഹൻലാലിനെ എന്നാണ്.
അൽപ്പം ചരിഞ്ഞുള്ള നടത്തം, ചമ്മിയ കള്ളച്ചിരി, നൊമ്പരരംഗങ്ങളിൽ അഗ്രം വിറക്കുന്ന നാസിക. 90 കളിലെ മോഹൻലാലിനുണ്ടായിരുന്ന അതേ മാനറിസങ്ങളും പ്രസരിപ്പും തിരിച്ചുതന്നിരിക്കയാണ് സംവിധായകൻ രഞ്ജിത്ത് തന്റെ പുതിയ ചിത്രമായ ഡ്രാമയിലൂടെ. തടി കുറച്ച് ചുള്ളനായ ഊർജപ്രസരണകേന്ദ്രമായ പഴയ ലാലിനെയാണ് നിങ്ങൾക്ക് ഈ പടത്തിൽ കാണാൻ കഴിയുക. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലെറ്റും ലാലിന്റെ പ്രകടനം തന്നെയാണ്.
പടത്തിന്റെ ക്വാളിറ്റിയിലേക്ക് വന്നാൽ അനിതരസാധാരണം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന, ബഹളങ്ങളില്ലാത്ത, ആക്ഷേപഹാസ്യം ഏറെയുള്ള കൊച്ചു ചിത്രമാണിത്. പേരു സൂചിപ്പിക്കുന്നപോലെ ഒരു ഫാമിലി ഡ്രാമയാണിത്. ഒരു മോഹൻലാൽ ചിത്രം കണ്ടുകളയാം എന്നുകരുതി കയറുന്ന സാധാരണ പ്രേക്ഷകന് ടിക്കറ്റ് കാശ് വസൂലാവുന്ന ചിത്രമാണ് ഡ്രാമ. പക്ഷേ രഞ്ജിത്ത് -മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മൂൻകാല ചിത്രങ്ങളുടെ ഹാങ്ങോവറിൽ നിങ്ങൾ തീയേറ്ററിൽ ചെല്ലരുത് എന്നുമാത്രം. ബ്രഹ്മാണ്ഡ ബജറ്റുകൾ ഇല്ലാത്ത ഇത്തരം ചിത്രങ്ങളും വിജയിക്കേണ്ടത് മലയാള സിനിമയുടെ ആവശ്യമാണ്.
രഞ്ജിത്ത് എന്ന സംവിധായകനെ കുറിച്ച് പറയുമ്പോൾ വീരേന്ദ്ര സെവാഗിനെയാണ് ഓർമ്മവരിക. ഒന്നുകിൽ വെടിക്കെട്ട് സെഞ്ച്വറി അല്ലെങ്കിൽ ആദ്യ പത്തിനുള്ളിലെ പുറത്താവൽ. കലയും കച്ചവടവും സമന്വയിപ്പിച്ചുള്ള ഒന്നാന്തരം ചിത്രങ്ങൾ എടുത്ത അതേ രഞ്ജിത്ത് തന്നെയാണ് ഒരു കാര്യവുമില്ലാത്ത പ്രജാപതി, റോക്കൻ എൻ റോൾ, ലോഹം, പുത്തൻ പണം എന്നീ ചിത്രങ്ങളും എടുത്തിട്ടുള്ളത്. ഈ അസ്ഥിരത രഞ്ജിത്തിന്റെ കൂടെപ്പിറപ്പായതിനാൽ അൽപ്പം പേടിയോടെ തന്നെയായിരുന്നു ഡ്രാമയെയും കണ്ടത്.
ആദ്യത്തെ പത്തുമിനിട്ടിലെ ബോറടിയും ലാഗും കണ്ടതോടെ പണിപാളിയെന്ന് ഉറപ്പിച്ചിരുന്നിടത്തുന്നിന്നാണ് അതിശയകരമായ രീതിയിൽ സംവിധായകൻ പടം തിരിച്ചു പിടിക്കുന്നത്. മോഹൻലാലിന്റെ എൻട്രിയോടെ സജീവമാകുന്ന ചിത്രം ആദ്യപകുതിയിൽ പിന്നീടങ്ങോട്ട് തിരഞ്ഞുനോക്കുന്നില്ല. രണ്ടാംപകുതിയുടെ മധ്യഭാഗത്തും ഇതുപോലെ ലാഗുകൾ വരുന്നുണ്ടെങ്കിലും അവിടെ പെട്ടന്ന് റബ്ബർ വലിച്ചിടുന്നപോലെ ചിത്രം പൂർവസ്ഥിതി പ്രാപിക്കുന്നുണ്ട്.
ഈ മ യൗ വിന്റെ സമ്പന്നവേർഷൻ!
മരണവീട്ടിലെ ഹർഷസംഘർഷങ്ങൾ ഒപ്പിയെടുത്ത് ഒരുക്കിയതായിരുന്നു ലിജോജോസ് പല്ലിശ്ശേരിയുടെ ഈ മ യൗ എന്ന ക്ലാസിക്ക് ചിത്രത്തിന്റെ സവിശേഷത. ഈ മ യൗവിന്റെ സമ്പന്നവേർഷനാണ് ഡ്രാമയെന്ന് പ്രമേയ സാദൃശ്യം നോക്കി മാത്രം പറയാം. ഉള്ളടക്കത്തിൽ രണ്ടും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളാണ്. അപ്പന്റെ ശവസംസ്ക്കാരം ഗംഭീരമായി നടത്താനായി ഒരു കടലോരഗ്രാമത്തിലെ നിർധനനായ മകൻ നടത്തുന്ന പൊല്ലാപ്പുകളാണ് ഈ മ യൗവിന്റെ പ്രമേയമെങ്കിൽ ഇവിടെ കഥ നടക്കുന്നത് ബ്രിട്ടനിലാണ്. നാട്ടിൽ അടക്കണമെന്ന അമ്മയുടെ ആഗ്രഹം പരിഗണിക്കാതെ മൃതദേഹം യുകെയിൽ തന്നെ സംസ്ക്കരിക്കാൻ ഒരുങ്ങുന്ന മക്കളുടെ കഥയാണിത്.
രണ്ട് പെൺമക്കളും മൂന്ന് ആൺമക്കളുമുള്ള കട്ടപ്പന സ്വദേശി റോസമ്മ ജോൺ ചാക്കോ(അരുന്ധതി നാഗ്)യാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മൂത്ത രണ്ട് ആൺ മക്കളും അതിസമ്പന്നരാണ്. ഒരാൾ അമേരിക്കയിലും (സുരേഷ് കൃഷ്ണ), ഒരാൾ ഓസ്ട്രേലിയയിലും (ടിനി ടോം). ഒരു മകൾ കാനഡയിലും (സുബി സുരേഷ്) ഒരു മകൾ ലണ്ടനിലുമാണ് (കനിഹ). ഇളയ മകൻ ജോമോന് മാത്രം കാര്യമായ ജോലിയൊന്നുമില്ല. അവൻ ദുബായ് നഗരത്തിൽ തൊഴിലന്വേഷണത്തിലാണ്. ലണ്ടനിലുള്ള സഹോദരിക്ക് മാത്രമാണ് അവനോട് സ്നേഹമുള്ളത്. ബാക്കി എല്ലാവർക്ക് അവനൊരു ധൂർത്ത പുത്രനാണ്.
ലണ്ടനിലുള്ള മകൾ മേഴ്സിക്കൊപ്പമാണ് റോസമ്മ ഇപ്പോഴുള്ളത്. താൻ അവിടെ വച്ച് മരിച്ചാൽ തന്നെ കട്ടപ്പനയിൽ തന്റെ ഭർത്താവിന്റെ സമീപം അടക്കം ചെയ്യണമെന്നാണ് റോസമ്മയുടെ ആഗ്രഹം. മകൾ മേഴ്സിയോടും ഇളയമകൻ ജോമോനോടും മാത്രമാണ് അവർ ഇക്കാര്യം പങ്കുവച്ചിരുന്നുള്ളു. റോസമ്മ ലണ്ടനിൽ വച്ച് മരണപ്പെടുകയാണ്. അമ്മയുടെ ആഗ്രഹപ്രകാരം സംസ്കാരം നാട്ടിൽ നടത്തണമെന്ന് ജോമോൻ ആവശ്യപ്പെടുന്നെങ്കിലും മൂത്ത ആൺമക്കൾ സമ്മതിക്കുന്നില്ല. അവർക്ക് സൗകര്യം ലണ്ടനാണെന്നതുതന്നെ കാരണം. ലണ്ടനിൽ റോസമ്മയുടെ ശവസംസ്കാര ചടങ്ങ് നടത്തുന്നത് ദിലീഷ് പോത്തനും മോഹൻലാലും ചേർന്ന് നടത്തുന്ന ഡിക്സൺ ലോപ്പസ് ഇവന്റ് കമ്പനിയാണ്. ആ അമ്മയുടെ ആഗ്രഹം സഫലമാകാനായി മോഹൻലാലിന്റെ രാജു എന്ന രാജഗോപാൽ നടത്തുന്ന ഇടപെടലുകളാണ് ചിത്രം പറയുന്നത്.
നഴ്സായ കാനഡക്കാരിക്ക് അമ്മയെ മോർച്ചറിയിൽ കിടത്തുന്നത കണ്ടുകൂടാ. അതുകൊണ്ട് രാജുവിന്റെ ഇവന്റ് കമ്പനി മൃതദേഹം ഫ്രീസറിലാക്കി ഒരു വീട് വാടകയ്ക്കെടുത്ത് അവിടെയിടുന്നു. പലപ്പാഴും അയാൾ ആ മൃതദേഹത്തിന് കൂട്ടിരിക്കേണ്ടിയും വരുന്നു. തുടർന്നങ്ങോട്ട് നർമ്മവും ആക്ഷേപഹാസ്യം കലർത്തിയുള്ള ഒട്ടനവധി രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ദീർഘ ഡയലോഗുകളുള്ള സീനുകളിൽ ലാലിന്റെ സോളാ പെർഫോമൻസും തന്മയത്വവും ഒന്ന് കാണേണ്ടതാണ്.
'മാരക ഫോമിൽ' നടീനടന്മാർ
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത നടീനടന്മാരുടെ ഗംഭീരപ്രകടനമാണ്. ആർട്ടിസ്റ്റ് ഓറിയൻഡഡ് ആയ ഒരു ഡ്രാമ തന്നെയാണ് ഈ പടം. കാനഡയിലെ നഴ്സായ സുബി സുരേഷിന്റെ ഭർത്താവായുള്ള സംവിധായകൻ ജോണി ആന്റണിയുടെ പ്രകടനമാണ്് വേറിട്ടത്. പിണറായി വിജയൻ പോലും ചിരിച്ചുപോകും ഇയാളുടെ ചില കൗണ്ടറുകൾ കേട്ടാൽ. ഒരു നല്ല നടനായി ഉയരാനുള്ള എല്ലാ സാധ്യതകളും ജോണിയിൽ കാണുന്നുണ്ട്. ശ്യാമ പ്രസാദ് , ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ എന്നീ സംവിധായകരും ചിത്രത്തിൽ തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. നടൻ ബൈജുവിന് കിട്ടുന്ന വലിയ ബ്രേക്കായിരിക്കും ഈ പടം. നായിക എന്ന സോകോൾഡ് കമേർഷ്യൽ ടാഗിലേക്ക് പരിഗണിക്കാവുന്ന രീതിയിൽ ഈ ചിത്രത്തിൽ ആരുമില്ലെങ്കിലും അമ്മച്ചിയുടെ വേഷത്തിൽ അരുന്ധതി നാഗ് നന്നായിട്ടുണ്ട്. സുബി സുരേഷിനും, കനിഹക്കും, ആശാശരത്തിനും ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനുമില്ല.
കഥക്കിടയിൽ ഒറ്റപ്പാട്ടുപോലുമില്ലെന്നത് തന്നെയാണ് ഈ പടത്തിന്റെ മറ്റൊരു സവിശേഷത. അടുത്തകാലത്തായി മലയാള സിനിമയിൽ കണ്ടുവരുന്ന ശാപമായിരുന്നു അനാവശ്യപാട്ടുകൾ. മോഹൻലാൽ ആലപിച്ച ഗാനം റിലീസിന് മുന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ചിത്രത്തിൽ ഏറ്റവും അവസാനം സമ്മറി സോങ്ങായാണ് ഇട്ടിട്ടുള്ളത്. 146 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഭാവവും താളവും നിലനിർത്തി മുന്നോട്ട് നയിക്കുന്ന ബിജിബാലിന്റെ പശ്ചാത്തല സംഗീതമാണ്. ചിത്രത്തിന്റെ താളാത്മകമായ ഒഴുക്കിന് ബിജിബാലിന്റെ പശ്ചാത്തല സംഗീതം മികച്ച പിന്തുണ നൽകുന്നു. ലണ്ടൻ പശ്ചാത്തലത്തിലുള്ള മികവുറ്റ ദൃശ്യങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത് അഴകപ്പനാണ്
പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങൾ ബാക്കി
സിനിമ ഒരു സാംസ്കാരിക ഉൽപ്പന്നമായതിനാൽ അതിനെ പൊളിറ്റിക്കലായും വിമർശിക്കാമല്ലോ. എത്ര മായ്ക്കാൻ ശ്രമിച്ചാലും പുള്ളിപ്പുലിയുടെ പുള്ളികൾ തെളിഞ്ഞുവരുമെന്ന് പറഞ്ഞപോലെ രഞ്ജിത്തിന്റെ കാര്യം. ഒരുകാലത്ത് സവർണ പ്രത്യയശാസ്ത്രങ്ങൾക്ക് വളംവെക്കുന്ന രീതിയിൽ സിനിമയെടുക്കുന്നെന്ന് വിമർശനം ഉയർന്ന രഞ്ജിത്ത പിന്നീട് പൂർണ്ണമായും ട്രാക്ക് മാറുകയായിരുന്നു. തിരക്കഥ, പാലേരിമാണിക്യം, ഇന്ത്യൻ റുപ്പി, സ്പിരിറ്റ് എന്നീ സിനിമകളിലൊക്കെ ഈ ആശയപരമായ മാറ്റം പ്രകടമായിരുന്നു. എന്നാൽ ഈ പടവും മാനവികതയുടെ പക്ഷത്തുതന്നെയാണെങ്കിലും പാരമ്പര്യവാദത്തിന്റെ അവശിഷ്ടങ്ങളും, ആൺകോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ലാഞ്ചനകളും ചിലപ്പോൾ ഉണ്ട്. സ്വന്തം നാട്ടിലെ കല്ലറയിൽ അന്ത്യവിശ്രമം കൊണ്ടാലേ ജീവിതം പൂർണമാവൂ എന്ന പാരമ്പര്യവാദത്തിന്റെ യുകതിയിലാണ് ചിത്രം ഉടനീളം കെട്ടിപ്പൊക്കിയിട്ടുള്ളത്. സൗഹൃദങ്ങളിലൊക്കെ ന്യൂജൻ സിനിമക്കാർ കൊണ്ടുവന്ന ജനാധിപത്യത്തിന്റെ വെളിച്ചം രഞ്ജിത്ത് സിനമകളിലേക്ക് പൂർണ്ണമായും എത്തിയെന്ന് പറയാനാവില്ല. ഇപ്പോഴും നായകന്റെ തുപ്പൻ കോളാമ്പി പേറുന്നവരാണ് ചുറ്റുമുള്ള സുഹൃദ്വലയം. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നായകൻ അയാളുടെ സുഹൃത്ത് കൂടിയായ കമ്പനി ഡ്രൈവറുടെ കരണത്തടിക്കുന്നുണ്ട്. അയാൾക്കും അത് തമാശയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയിട്ട് മിനി സ്ത്രീവിരുദ്ധത ചില ഡയലോഗുകളിലും ഒളിച്ചുകടത്തുന്നുണ്ട്.
പക്ഷേ ഇതൊന്നുമല്ല ഈ ചിത്രത്തിൽ ഏറ്റവും മോശമായി തോന്നിയത്. സത്യത്തിൽ കേരളത്തിലെ പ്രവാസി സമൂഹത്തെ ചെറിയ തോതിലെങ്കിലും അപാമനിക്കുന്ന പല പരാമർശങ്ങളും ചിത്രത്തിലുണ്ട്. പെറ്റമ്മ മരിച്ചു എന്ന് കേട്ടിട്ടുപോലും സങ്കടം വരാത്ത രീതിയിൽ പണക്കൊതിയന്മാർ ആയിപ്പോയിട്ടുണ്ടോ നമ്മുടെ പ്രവാസി സമൂഹം. അച്ചമ്മ മരിച്ചുവെന്ന് കേട്ടപ്പോൾ ഞാനും നാട്ടിലേക്കുണ്ടെന്ന് പറഞ്ഞ സ്വന്തം മകനോട്, ടിനിടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മറുപടി ഇങ്ങനെയാണ്: 'നിന്റെ അമ്മയൊന്നുമല്ലല്ലോ മരിച്ചത്. നിന്റെ അമ്മ മരിക്കുമ്പോൾ കൊണ്ടുപോകാം'! നോക്കുക, എത്ര മേച്ഛമായ ഒരു ഡയലോഗാണ്. കേരളത്തിൽ നിന്ന് പഠിച്ച് കടൽ കടന്ന് ബ്രിട്ടനിലും ഓസ്ട്രേലിയയിലും അമേരിക്കയിലുമൊക്കെ എത്തിയവരിൽ ഭൂരിഭാഗവും സ്വന്തം കുടുംബത്തെയും നാടിനെയും കുറിച്ച് നീറിക്കഴിയുന്നവരാണ്. അപവാദങ്ങൾ ഇല്ല എന്നല്ല. അവർ കണക്കുനോക്കുന്നുണ്ടെങ്കിൽ പിശുക്കുന്നുണ്ടെങ്കിൽ അത് നാട്ടിലുള്ള കുടുംബത്തിന് വേണ്ടിയാണ്. പെറ്റമ്മ മരിച്ചാൽപോലും വിഷമം വരാത്ത പണക്കൊതിയന്മാർ എന്ന പൊതുബോധം അവരിൽ അടിച്ചേൽപ്പിക്കുന്നത് അപമാനകരമാണ്.
വാൽക്കഷ്ണം:
ഇത്തരം ചില വിയോജിപ്പുകളും വിമർശനങ്ങളും ഉണ്ടെങ്കിലും കണ്ടിരിക്കാവുന്ന, ടിക്കറ്റ് എടുത്ത് കയറുന്ന സാധാരണക്കാരനെ പോക്കറ്റടിക്കാത്ത ചിത്രമാണിത്. ബ്രഹ്മാണ്ഡ സെറ്റപ്പുകൾ ഒന്നുമില്ലാതെ നിർമ്മിച്ചതിനാൽ, മോഹൻലാൽ എന്ന ബ്രാൻഡിനെ മാർക്കറ്റ് ചെയ്താൽ എളുപ്പത്തിൽ ലാഭമുണ്ടാക്കാൻ കഴിയുന്ന ചിത്രവും.
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- 'ജയ് ഗണേശ്' എന്ന ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തത്: രഞ്ജിത് ശങ്കർ
- രഞ്ജിത്തിന്റെ വിവാദ ജീവിതം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്